അവൻ സാധ്യമാക്കുന്ന ജീവിതം
അവൻ സാധ്യമാക്കുന്ന ജീവിതം
“ഒരു രാജാവു നീതിയോടെ വാഴും.” യേശുക്രിസ്തുവിന്റെ രാജഭരണത്തെക്കുറിച്ചുള്ള, ആവേശമുണർത്തുന്ന ഇത്തരം വാഗ്ദാനങ്ങൾ ബൈബിളിന്റെ ഒരു സവിശേഷതയാണ്. മറ്റൊരു വാഗ്ദാനം ഇതാണ്: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. . . . അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.”—യെശയ്യാവു 32:1; സങ്കീർത്തനം 72:12-14.
ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് നീതിപൂർണമായ ഇത്തരമൊരു ഭരണം ആവശ്യമാണെന്ന കാര്യം ആരെങ്കിലും നിഷേധിക്കുമോ? ദൈവത്തിന്റെ രാജ്യം മനസ്സിൽ അടുപ്പിച്ചു നിറുത്താൻ യേശു തന്റെ അനുഗാമികളെ ഉദ്ബോധിപ്പിച്ചു. “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പ്രാർഥിക്കാൻ അവൻ അവരെ പഠിപ്പിച്ചു.—മത്തായി 6:9, 10.
ദൈവരാജ്യം സമീപമാണ് എന്നതിന്റെ തെളിവുകൾ
ആ പ്രാർഥനയ്ക്കുത്തരമായി ‘രാജ്യം വരുന്നത്’ എന്നാണെന്ന് നമുക്കെങ്ങനെ അറിയാൻ സാധിക്കും? യേശുവിന്റെ ആദ്യകാല അനുഗാമികൾ ആകാംക്ഷയോടെ ചോദിച്ചു: “നിന്റെ [രാജാധികാരത്തിലുള്ള] വരവിന്നും ലോകാവസാനത്തിന്നും അടയാളം എന്ത്?” യേശു ഉത്തരം പറഞ്ഞു: “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ. . . . അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.”—മത്തായി 24:3-12.
ബൈബിളിലെ മറ്റൊരു പ്രവചനം പറയുന്നു: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.”—2 തിമൊഥെയൊസ് 3:1-5.
“അന്ത്യകാല”ത്തെക്കുറിച്ചുള്ള ഈ വിവരണം, നാം ജീവിക്കുന്ന ഈ കാലത്തിനു കൃത്യമായി ചേരുമെന്ന് നിങ്ങൾ സമ്മതിച്ചേക്കും. “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും” എന്ന ബൈബിൾപ്രവചനം നിവൃത്തിയേറാനുള്ള സമയമിതാണ് എന്നുള്ളതിന്റെ തെളിവുകൾ ധാരാളമാണ്.—ദാനീയേൽ 2:44.
“സമാധാനത്തിന്റെ രാജകുമാര”ന്റെ ഭരണം, ഈ ലോകത്തിന്റെ അന്ത്യത്തെ അതിജീവിക്കുന്നവരുടെ സമാധാനം നശിപ്പിക്കുന്ന എന്തിനെയും തുടച്ചുനീക്കും. (യെശയ്യാവു 9:6) ബൈബിൾ വാഗ്ദാനം ചെയ്യുന്നു: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:17) ഈ ലോകത്തിന്റെ അന്ത്യം, ദൈവേഷ്ടം ചെയ്യുന്നവർക്ക് ആദ്യ മാതാപിതാക്കളായ ആദാമും ഹവ്വായും ദൈവത്തോടു മത്സരിച്ചപ്പോൾ നഷ്ടപ്പെട്ടതൊക്കെ, ആവോളം ആസ്വദിക്കാനുള്ള വഴിയൊരുക്കും.
അനുഗ്രഹങ്ങൾ ആസന്നം!
‘പുനർജ്ജനനത്തിൽ [“പുനഃസൃഷ്ടിയിൽ,” NW] മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ മത്തായി 19:28) “പുനഃസൃഷ്ടി” എന്നതുകൊണ്ട് അവൻ എന്താണ് അർഥമാക്കിയത്? വേറൊരു ഭാഷാന്തരം (ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ‘സകലവും പുതുതാക്കപ്പെടുന്ന സന്ദർഭം’ എന്നാണ് ആ ഭാഗം വിവർത്തനം ചെയ്യുന്നത്. ഒരു സമാന്തര ബൈബിൾ വിവരണം അതിനെ ‘വരുവാനുള്ള ലോകം’ എന്നു വിളിക്കുന്നു. (ലൂക്കൊസ് 18:30) ആ സമയത്ത് യേശു, തന്റെ മറുവിലയാഗത്തിൽ വിശ്വസിക്കുന്ന ഏവർക്കും നിത്യജീവൻ പ്രദാനം ചെയ്തുകൊണ്ട് “സമാധാനത്തിന്റെ രാജകുമാരൻ” എന്ന ദൈവദത്ത അധികാരം ഉപയോഗിക്കും.—യോഹന്നാൻ 5:21.
ഇരിക്കും’ എന്ന് യേശു പറയുകയുണ്ടായി. (ഭൗമിക പറുദീസയിൽ ആദാമിനും ഹവ്വായ്ക്കും ദൈവം പ്രദാനംചെയ്ത അതേ ജീവിതം ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിൽ മനുഷ്യർ ആസ്വദിക്കും. “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി . . . വാഴുവിൻ” എന്നു ദൈവം ആദാമിനോടും ഹവ്വായോടും കൽപ്പിച്ചതു നിങ്ങൾ ഓർക്കുന്നുണ്ടാകുമല്ലോ? അതേ, ഏദെൻ പറുദീസ മുഴു ഭൂമിയിലേക്കും വ്യാപിപ്പിക്കുക എന്നതായിരുന്നു അവരുടെ നിയമനം! (ഉല്പത്തി 1:28) അതുപോലെ പുനഃസൃഷ്ടിയിൽ ഭൂമി, ലോകാവസാനത്തിന്റെ അതിജീവകരെയും അവരുടെ കുട്ടികളെയും, മരിച്ചുപോയിരുന്നെങ്കിലും പുനരുത്ഥാനത്തിലൂടെ ജീവനിലേക്കു വന്നവരെയുംകൊണ്ടു നിറയും. അവരുടെ നിയമനമോ, ദൈവം ആദിയിൽ ഉദ്ദേശിച്ചതുപോലെ മുഴുഭൂമിയെയും പറുദീസയാക്കി മാറ്റുക എന്നതായിരിക്കും.
നീതിയുള്ള പുതിയ ലോകത്തിൽ മനുഷ്യർ ആസ്വദിക്കുമെന്ന് ബൈബിൾ സൂചിപ്പിക്കുന്ന ചില അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കാം.—2 പത്രൊസ് 3:13.
ഈ പേജുകളിൽ ചിത്രീകരിച്ചിരിക്കുന്ന വാഗ്ദാനങ്ങൾ അസംഭവ്യമാണെന്നു തോന്നിയേക്കാമെങ്കിലും, “വരുവാനുള്ള ലോകത്തിൽ” ഇവയെല്ലാം യോഹന്നാൻ 17:3) ഈ ജീവദായക അറിവിനുവേണ്ടി താഴ്മയോടെ അന്വേഷിക്കുന്നവരിൽ നിങ്ങളും ഉൾപ്പെടുമെന്നു കരുതട്ടെ.
തീർച്ചയായും യാഥാർഥ്യമാകും. ഈ അനുഗ്രഹങ്ങൾ ആസ്വദിക്കാനായി മനുഷ്യർ എന്തു ചെയ്യണമെന്നു യേശുവിന്റെ പ്രാർഥനയിൽനിന്നു മനസ്സിലാക്കാനാകും. ദൈവത്തോടുള്ള പ്രാർഥനയിൽ അവൻ ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” ([7-ാം പേജിലെ ആകർഷക വാക്യം]
“അവന്നു . . . സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല.”—യെശയ്യാവു 9:6, 7
[8, 9 പേജുകളിലെ ചിത്രങ്ങൾ]
എല്ലാവർക്കും വീടും തൊഴിലും
‘അവർ വീടുകളെ പണിതു പാർക്കും. അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നു വരികയില്ല.’—യെശയ്യാവു 65:21, 22.
എല്ലാവർക്കും ഇഷ്ടംപോലെ ഭക്ഷണം
“ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു.” “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.”—സങ്കീർത്തനം 67:6; 72:16.
മൃഗങ്ങളെപ്പോലും സ്വാധീനിക്കുന്ന ആഗോള സമാധാനം
“ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും;. . . ഒരു ചെറിയകുട്ടി അവയെ നടത്തും.”—യെശയ്യാവു 11:6.
യുദ്ധങ്ങൾ ഉണ്ടായിരിക്കില്ല; എന്നേക്കും സമാധാനം
“ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.” “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല.”—യെശയ്യാവു 2:4; 9:7.
മരിച്ച പ്രിയപ്പെട്ടവർ പുനരുത്ഥാനത്തിലേക്കു വരുന്നു
“കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേട്ടു, . . . പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29.
മേലാൽ രോഗമോ മരണമോ ഉണ്ടായിരിക്കില്ല
“എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” “ഇനി മരണം ഉണ്ടാകയില്ല. . . . ഒന്നാമത്തേതു കഴിഞ്ഞുപോയി.”—യെശയ്യാവു 33:24; വെളിപ്പാടു 21:3-5.