യശയ്യ 2:1-22

2  യഹൂദയെയും യരുശലേമിനെയും കുറിച്ച്‌ ആമൊസിന്റെ മകനായ യശയ്യ കണ്ട ദിവ്യദർശനം:+   അവസാനനാളുകളിൽ*യഹോവയുടെ ആലയമുള്ള പർവതംപർവതങ്ങളുടെ മുകളിൽ സുസ്ഥാപിതവുംകുന്നുകളെക്കാൾ ഉന്നതവും ആയിരിക്കും.+എല്ലാ ജനതകളും അതിലേക്ക്‌ ഒഴുകിച്ചെല്ലും.+   അനേകം ജനങ്ങൾ ചെന്ന്‌ ഇങ്ങനെ പറയും: “വരൂ, നമുക്ക്‌ യഹോവയുടെ പർവതത്തിലേക്കു കയറിപ്പോകാം,യാക്കോബിൻദൈവത്തിന്റെ ഭവനത്തിലേക്കു കയറിച്ചെല്ലാം.+ ദൈവം തന്റെ വഴികൾ നമുക്കു പഠിപ്പിച്ചുതരും,നമ്മൾ ദൈവത്തിന്റെ പാതകളിൽ നടക്കും.”+ സീയോനിൽനിന്ന്‌ നിയമവും*യരുശലേമിൽനിന്ന്‌ യഹോവയുടെ വചനവും പുറപ്പെടും.+   ദൈവം ജനതകൾക്കിടയിൽ ന്യായം വിധിക്കും,ജനസമൂഹങ്ങൾക്കു തിരുത്തൽ നൽകും. അവർ അവരുടെ വാളുകൾ കലപ്പകളായും*കുന്തങ്ങൾ അരിവാളുകളായും അടിച്ചുതീർക്കും.+ ജനത ജനതയ്‌ക്കു നേരെ വാൾ ഉയർത്തില്ല,അവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കുകയുമില്ല.+   യാക്കോബുഗൃഹമേ, വരുക,നമുക്ക്‌ യഹോവയുടെ പ്രകാശത്തിൽ നടക്കാം.+   അങ്ങയുടെ ജനമായ യാക്കോബുഗൃഹത്തെ അങ്ങ്‌ ഉപേക്ഷിച്ചിരിക്കുന്നു,+അവരുടെ ദേശം കിഴക്കരുടെ വസ്‌തുക്കൾകൊണ്ട്‌ നിറഞ്ഞിരിക്കുന്നല്ലോ,അവർ ഫെലിസ്‌ത്യരെപ്പോലെ മന്ത്രവാദം+ നടത്തുന്നു,അന്യദേശക്കാരുടെ മക്കൾ അവർക്കിടയിൽ പെരുകിയിരിക്കുന്നു.   അവരുടെ ദേശത്ത്‌ സ്വർണവും വെള്ളിയും നിറഞ്ഞിരിക്കുന്നു,അവരുടെ നിക്ഷേപങ്ങൾ അസംഖ്യമാണ്‌. അവരുടെ ദേശത്ത്‌ കുതിരകൾ നിറഞ്ഞിരിക്കുന്നു,അവരുടെ രഥങ്ങൾ അസംഖ്യമാണ്‌.+   അവരുടെ ദേശം ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെക്കൊണ്ട്‌ നിറഞ്ഞിരിക്കുന്നു.+ സ്വന്തം കൈകളാൽ തീർത്ത വസ്‌തുക്കൾക്കു മുന്നിൽ,സ്വന്തം വിരലുകൾകൊണ്ട്‌ മനഞ്ഞ സൃഷ്ടികൾക്കു മുന്നിൽ, അവർ കുമ്പിടുന്നു.   അങ്ങനെ മർത്യൻ അധഃപതിക്കുന്നു, മനുഷ്യൻ തരംതാഴുന്നു;അങ്ങയ്‌ക്ക്‌ അവരോട്‌ എങ്ങനെ പൊറുക്കാനാകും! 10  യഹോവയുടെ ഭയജനകമായ സാന്നിധ്യവും ഉജ്ജ്വലതേജസ്സും നിമിത്തം+പാറക്കെട്ടുകളിലേക്കു പോകുവിൻ; പൊടിയിൽ ഒളിച്ചിരിക്കുവിൻ. 11  അഹങ്കാരമുള്ള കണ്ണുകൾ താഴ്‌ത്തപ്പെടും,മനുഷ്യരുടെ ഗർവം തല കുനിക്കും.* അന്ന്‌ യഹോവ മാത്രം ഉന്നതനായിരിക്കും. 12  അതു സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ദിവസമല്ലോ.+ അഹങ്കാരവും നിഗളവും ഉള്ള എല്ലാവരുടെയും മേൽ അതു വരും,ഉയർന്നവനാകട്ടെ താഴ്‌ന്നവനാകട്ടെ ആർക്കും അതിൽനിന്ന്‌ ഒഴിഞ്ഞുമാറാനാകില്ല.+ 13  ലബാനോനിലെ തലയെടുപ്പുള്ള എല്ലാ ദേവദാരുക്കളുടെ മേലും,ബാശാനിലെ എല്ലാ ഓക്ക്‌ മരങ്ങളുടെ മേലും, 14  ഉയരമുള്ള എല്ലാ പർവതങ്ങളുടെ മേലും,ഉന്നതമായ എല്ലാ കുന്നുകളുടെ മേലും, 15  ഉയർന്ന ഗോപുരങ്ങളുടെ മേലും എല്ലാ കോട്ടമതിലുകളുടെ മേലും, 16  എല്ലാ തർശീശുകപ്പലുകളുടെ+ മേലുംഅഴകാർന്ന വള്ളങ്ങളുടെ മേലും അതു വരും. 17  മനുഷ്യന്റെ അഹങ്കാരം താഴ്‌ത്തപ്പെടും,മനുഷ്യന്റെ ഗർവം തല കുനിക്കും. അന്ന്‌ യഹോവ മാത്രം ഉയർത്തപ്പെടും. 18  ഒരു ഗുണവുമില്ലാത്ത ദൈവങ്ങൾ ഇല്ലാതെയാകും.+ 19  ഭൂമിയെ വിറപ്പിക്കാൻ ദൈവം എഴുന്നേൽക്കുമ്പോൾയഹോവയുടെ ഭയജനകമായ സാന്നിധ്യവും ഉജ്ജ്വലതേജസ്സും കാരണം+ജനങ്ങൾ പാറക്കെട്ടുകളിലെ ഗുഹകളിലുംനിലത്തെ പൊത്തുകളിലും അഭയം തേടും.+ 20  അവർക്കു കുമ്പിട്ട്‌ നമസ്‌കരിക്കാനായി അവർ ഉണ്ടാക്കിയ ദൈവങ്ങളെ,സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉണ്ടാക്കിയ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ,അവർ അന്നു ചുണ്ടെലിക്കും വവ്വാലിനും എറിഞ്ഞുകൊടുക്കും.+ 21  അങ്ങനെ അവർ പാറക്കെട്ടുകളിലെ പൊത്തുകളിലുംവൻപാറകളുടെ പിളർപ്പുകളിലും കയറിയൊളിക്കും.ഭൂമിയെ നടുക്കാൻ ദൈവം എഴുന്നേൽക്കുമ്പോൾയഹോവയുടെ ഭയജനകമായ സാന്നിധ്യവും രാജകീയപ്രൗഢിയും നിമിത്തംഅവർക്ക്‌ ഒളിക്കേണ്ടിവരും. 22  നിനക്കു നന്മ വരേണ്ടതിനു മനുഷ്യനിൽ ആശ്രയിക്കുന്നതു നിറുത്തുക,മൂക്കിലെ ശ്വാസം നിലച്ചാൽ പിന്നെ അവനെ എന്തിനു കൊള്ളാം!* നീ അവനു വില കല്‌പിക്കുന്നത്‌ എന്തിന്‌!

അടിക്കുറിപ്പുകള്‍

അഥവാ “അന്ത്യനാളുകളിൽ.”
അഥവാ “ഉപദേശവും.” പദാവലിയിൽ “നിയമം” കാണുക.
അക്ഷ. “കലപ്പകളുടെ നാക്കുകളായും.”
അഥവാ “ഗർവം താഴ്‌ത്തപ്പെടും.”
അഥവാ “അവന്റെ ശ്വാസം അവന്റെ മൂക്കിലല്ലോ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം