വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ അർമഗെദോനെ ഭയപ്പെടണമോ?

നിങ്ങൾ അർമഗെദോനെ ഭയപ്പെടണമോ?

ബൈബിളിന്റെ വീക്ഷണം

നിങ്ങൾ അർമഗെദോനെ ഭയപ്പെടണമോ?

എന്താണ്‌ “അർമഗെദോൻ”? ലളിതമായി പറഞ്ഞാൽ, ലോകഭരണാധിപന്മാർ ദൈവത്തിനും യേശുക്രിസ്‌തു രാജാവായിരിക്കുന്ന അവന്റെ രാജ്യത്തിനും എതിരായി ഒത്തുചേരുന്ന ഒരു സാഹചര്യം അല്ലെങ്കിൽ സ്ഥിതിവിശേഷം ആണ്‌ അത്‌. വെളിപ്പാട്‌ എന്ന ബൈബിൾപ്പുസ്‌തകത്തിൽ അർമഗെദോൻ എന്ന ഒരു പ്രതീകാത്മക സ്ഥലത്ത്‌ ഭരണാധിപതികൾ ഒത്തുകൂടി ദൈവത്തിനെതിരെ നിലകൊള്ളുന്നതായി യോഹന്നാൻ അപ്പൊസ്‌തലൻ ഒരു ദർശനം കണ്ടു.

“അർമഗെദോൻ” എന്ന വാക്ക്‌ തിരുവെഴുത്തുകളിൽ ഒറ്റത്തവണയേ കാണുന്നുള്ളൂ. എന്നാൽ ഇന്ന്‌ ചില ഭാഷകളിൽ ഈ പദം മറ്റുപലതിനെയും കുറിക്കാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ന്യൂക്ലിയർ വംശഹത്യ മുതൽ കമ്പ്യൂട്ടർ വൈറസ്‌ വരെയുള്ള വലുതും ചെറുതുമായ ദുരന്തങ്ങളെ കുറിക്കാൻ ഈ വാക്ക്‌ ഉപയോഗിക്കുന്നു. ‘ലോകാവസാനം’ അല്ലെങ്കിൽ അർമഗെദോനു തൊട്ടുമുമ്പുള്ള കാലഘട്ടത്തെ ആസ്‌പദമാക്കി രചിക്കപ്പെട്ടിരിക്കുന്ന നിരവധി പുസ്‌തകങ്ങളുണ്ട്‌, ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്‌തകങ്ങളാണിവ. ഈ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു നോവൽ പരമ്പര കഴിഞ്ഞ പത്തു വർഷംകൊണ്ട്‌ ആറു കോടിയിലേറെ പ്രതികൾ വിറ്റഴിച്ചിരിക്കുന്നു.

ചിലർക്ക്‌ അർമഗെദോനെ ഭയമാണ്‌. ഭീകരപ്രവർത്തകരോ യുദ്ധക്കൊതിയരായ രാഷ്‌ട്രങ്ങളോ മനുഷ്യന്റെ വരുതിയിൽ നിൽക്കാത്ത ഭീകര ദുരന്തങ്ങളോ ഒരു ആഗോള കൊടുംവിപത്തിന്‌ ഇടയാക്കും, അങ്ങനെ ഭൂമിക്കു ജീവൻ നിലനിറുത്താൻ സാധ്യമല്ലാത്ത ഒരു അവസ്ഥ വരുമെന്ന്‌ ഇക്കൂട്ടർ വിശ്വസിക്കുന്നു. ഇനി, ദൈവംതന്നെ തന്റെ നിയമിത സമയത്ത്‌ നമ്മുടെ ഗ്രഹവും അതിലുള്ള സകലവും കോപത്തിന്‌ ഇരയാക്കി നശിപ്പിക്കുമെന്നു മറ്റു ചിലർ വിശ്വസിക്കുന്നു. ഭാവി ഇങ്ങനെയാണെങ്കിൽ നിശ്ചയമായും ഭയത്തിനു വകയുണ്ട്‌. എന്നാൽ അർമഗെദോനിൽ നടക്കാനിരിക്കുന്ന, ‘സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം’ എന്നു പറയുന്നതിന്റെ ശരിയായ അർഥം എന്താണ്‌?—വെളിപ്പാടു 16:14, 16.

ഭൂമി നശിപ്പിക്കപ്പെടുമോ?

അർമഗെദോനിൽ എല്ലാ മനുഷ്യരും നശിപ്പിക്കപ്പെടുകയില്ല. അതു നമുക്കെങ്ങനെ അറിയാം? “കർത്താവു [യഹോവ] ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, . . . ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ” എന്ന്‌ ബൈബിൾ നമുക്ക്‌ ഉറപ്പു നൽകുന്നു. (2 പത്രൊസ്‌ 2:9, 10) സർവശക്തനായ ദൈവം തന്റെ ശക്തി പ്രയോഗിക്കുമ്പോൾ അവന്‌ അതിന്മേൽ പൂർണ നിയന്ത്രണം ഉണ്ടായിരിക്കുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. ദൈവത്തിന്റെ പരമാധികാരത്തിന്‌ എതിരുനിൽക്കുന്നവർ മാത്രമേ അർമഗെദോനിൽ അവന്റെ ക്രോധത്തിനു പാത്രമാകുകയുള്ളൂ. അവിടെ ആരും അബദ്ധവശാൽ കൊല്ലപ്പെടുകയില്ല.—സങ്കീർത്തനം 2:2, 9; ഉല്‌പത്തി 18:23, 25.

‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാൻ’ ദൈവം നിശ്ചയിച്ചിരിക്കുന്നുവെന്ന്‌ ബൈബിൾ പറയുന്നു. (വെളിപ്പാടു 11:18) അതുകൊണ്ട്‌, നമ്മുടെ ഗ്രഹത്തെ നശിപ്പിക്കുക എന്നതല്ല യഹോവയുടെ ഉദ്ദേശ്യമെന്നു വ്യക്തമാണ്‌. മറിച്ച്‌, തന്റെ ഭരണാധിപത്യത്തെ എതിർക്കുന്ന ദുഷ്ട മാനവസമൂഹത്തെ അവൻ ഇവിടെനിന്നു നീക്കിക്കളയും. നോഹയുടെ കാലത്തു പ്രളയം വരുത്തിക്കൊണ്ട്‌ ദൈവം ചെയ്‌തതുപോലെതന്നെ.—ഉല്‌പത്തി 6:11-14; 7:1; മത്തായി 24:37-39.

‘ഭയങ്കരമായ’ ഒരു ‘ദിവസം’

വരാനിരിക്കുന്ന വിനാശത്തെക്കുറിച്ചുള്ള നിരവധി ബൈബിൾ പ്രവചനങ്ങൾ ഉള്ളിൽ ഭീതിനിറയ്‌ക്കുന്നവയാണ്‌. ഉദാഹരണത്തിന്‌, യോവേൽ പ്രവാചകൻ അതിനെ ഇങ്ങനെ വർണിച്ചു: “യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം.” (യോവേൽ 2:31) ഹിമം, കന്മഴ, ഭൂകമ്പം, മഹാവ്യാധി, പെരുമഴ, തീയും ഗന്ധകവും പെയ്യുന്ന മഴ, കടുത്ത സംഭ്രാന്തി, മിന്നൽ, ശരീരം അഴുകുന്നതരം ബാധ തുടങ്ങിയവ ദൈവത്തിന്റെ ആയുധശാലയിലെ ആയുധങ്ങളാണ്‌. * (ഇയ്യോബ്‌ 38:22, 23; യെഹെസ്‌കേൽ 38:14-23; ഹബക്കൂക്‌ 3:10, 11; സെഖര്യാവു 14:12, 13) ശവശരീരങ്ങൾ ഭൂതലമാകെ മൂടിക്കിടക്കുന്ന ഒരു സമയത്തെക്കുറിച്ചു ബൈബിൾ വ്യക്തമായി വിവരിക്കുന്നുണ്ട്‌. അവ നിലത്തിനു വളമോ പക്ഷിമൃഗാദികൾക്കു ഭക്ഷണമോ ആയിത്തീരും. (യിരെമ്യാവു 25:33, 34; യെഹെസ്‌കേൽ 39:17-20) ദൈവത്തിന്റെ ശത്രുക്കൾ ഈ യുദ്ധസമയത്തു ഭയന്നു വിറയ്‌ക്കും.—വെളിപ്പാടു 6:16, 17.

അർമഗെദോനിൽ സംഭവിക്കാനിരിക്കുന്ന അമ്പരപ്പിക്കുന്ന സംഭവങ്ങളെപ്രതി സത്യദൈവത്തിന്റെ അനുസരണമുള്ള ആരാധകർ ഭയപ്പെടേണ്ടതുണ്ടോ? ഒരിക്കലുമില്ല, കാരണം ഈ യുദ്ധത്തിൽ ഭൂമിയിലുള്ള ദൈവദാസർ പങ്കെടുക്കുകയില്ല. മാത്രമല്ല, യഹോവ അവരെ സംരക്ഷിക്കുകയും ചെയ്യും. എന്നിരുന്നാലും, ദൈവശക്തിയുടെ ഭയജനകമായ പ്രകടനം കണ്ട്‌ സത്യാരാധകർ അത്ഭുതപരതന്ത്രരാകും.—സങ്കീർത്തനം 37:34; സദൃശവാക്യങ്ങൾ 3:25, 26.

എന്നാൽ, അർമഗെദോനെ കുറിച്ചുള്ള മുന്നറിയിപ്പ്‌ ഉൾപ്പെടെ, “ഈ പുസ്‌തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ” അഥവാ സന്തുഷ്ടൻ എന്നു നമുക്ക്‌ ഉറപ്പുനൽകാൻ യോഹന്നാൻ അപ്പൊസ്‌തലൻ നിശ്വസ്‌തനാക്കപ്പെട്ടതു ശ്രദ്ധേയമാണ്‌. (വെളിപ്പാടു 1:3; 22:7) അർമഗെദോനെക്കുറിച്ചു ധ്യാനിച്ചുകൊണ്ട്‌ ഒരുവനു സന്തുഷ്ടനായിരിക്കാൻ കഴിയുമോ? അത്‌ എങ്ങനെ?

പ്രവർത്തനത്തിനുള്ള ദൈവത്തിന്റെ ക്ഷണം

ഒരു ചുഴലിക്കൊടുങ്കാറ്റ്‌ വരുന്നുണ്ടെങ്കിൽ, ആളുകളുടെ ജീവൻ രക്ഷിക്കാൻ പ്രാദേശിക അധികാരികൾ മുന്നറിയിപ്പുകൾ നൽകും. ചില ഉപകരണങ്ങൾ വഴിയോ വീടുതോറും കയറിയിറങ്ങിയോ എല്ലാവർക്കും മുന്നറിയിപ്പു നൽകാൻ അവർ പോലീസുകാരെ അയയ്‌ക്കുകപോലും ചെയ്‌തേക്കാം. അവർ ഇങ്ങനെയെല്ലാം ചെയ്യുന്നത്‌ ആളുകളെ ഭയപ്പെടുത്താനല്ല, മറിച്ച്‌ ജീവൻ രക്ഷിക്കുന്നതിന്‌ ആവശ്യമായ നടപടി എടുക്കുന്നതിന്‌ അവരെ സഹായിക്കാനാണ്‌. വിവേചനയുള്ളവർ മുന്നറിയിപ്പുകൾ സന്തോഷത്തോടെ സ്വീകരിക്കും, അതിനോടു നന്നായി പ്രതികരിക്കുന്നവർക്ക്‌ അങ്ങനെ ചെയ്‌തതിൽ സന്തോഷവും തോന്നും.

ആസന്ന ഭാവിയിൽ ആഞ്ഞടിക്കാൻ പോകുന്ന അർമഗെദോൻ ആകുന്ന ‘ചുഴലിക്കാറ്റിനെ’ക്കുറിച്ചു ദൈവം നൽകുന്ന മുന്നറിയിപ്പിന്റെ കാര്യവും ഇങ്ങനെതന്നെയാണ്‌. (സദൃശവാക്യങ്ങൾ 10:25) തന്റെ യുദ്ധത്തെക്കുറിച്ച്‌ തന്റെ ലിഖിത വചനമായ ബൈബിളിൽ യഹോവ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്‌. ആളുകളെ സംഭീതരാക്കുകയല്ല അവന്റെ ഉദ്ദേശ്യം. മറിച്ച്‌ പശ്ചാത്തപിച്ച്‌ തന്നെ സേവിക്കുന്നതിനു ദൃഢതീരുമാനമെടുക്കാൻ, വേണ്ടത്ര മുന്നറിയിപ്പുകൾ നൽകിക്കൊണ്ട്‌ അവൻ ആളുകളെ സഹായിക്കുകയാണ്‌. (സെഫന്യാവു 2:2, 3; 2 പത്രൊസ്‌ 3:9) അത്തരം നടപടി സ്വീകരിക്കുന്നവർ അതിജീവിക്കും. അതുകൊണ്ട്‌ ദൈവത്തിന്റെ ആസന്നമായ യുദ്ധത്തെ നാം ഭയപ്പെടേണ്ട ആവശ്യമില്ല. മറിച്ച്‌, “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും” എന്ന ഉറപ്പോടെ നമുക്കു ഭാവിയെ നേരിടാം.—യോവേൽ 2:32.

[അടിക്കുറിപ്പ്‌]

^ ബൈബിളിന്റെ ചില ഭാഗങ്ങൾ “അടയാളങ്ങൾ” ഉപയോഗിച്ച്‌ ആലങ്കാരിക ഭാഷയിലാണ്‌ എഴുതപ്പെട്ടിരിക്കുന്നതെന്ന കാര്യം ശ്രദ്ധയിൽ പിടിക്കുക. (വെളിപ്പാടു 1:1, NW) അതുകൊണ്ട്‌ ഈ പ്രവചനങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എത്രത്തോളം അക്ഷരാർഥത്തിൽ എടുക്കാൻ കഴിയുമെന്നു നമുക്ക്‌ ഉറപ്പിച്ചു പറയാൻ പറ്റില്ല.

[22-ാം പേജിലെ ചിത്രം]

അതിശക്തമായ ഒരു കൊടുങ്കാറ്റ്‌ വരുന്നുവെന്ന്‌ അറിയുമ്പോൾ, ജീവൻ രക്ഷിക്കുന്നതിനുവേണ്ടി പ്രാദേശിക അധികാരികൾ മുന്നറിയിപ്പുകൾ നൽകുന്നു

[23-ാം പേജിലെ ചിത്രം]

അർമഗെദോനെക്കുറിച്ചുള്ള ദൈവത്തിന്റെ മുന്നറിയിപ്പുകൾ ജീവരക്ഷാകരമായ നടപടിയെടുക്കാനുള്ള ക്ഷണമാണ്‌