വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

പ്രവൃത്തികൾ—ആമുഖം

  • എഴുതിയത്‌: ലൂക്കോസ്‌

  • എഴുതിയ സ്ഥലം: റോം

  • എഴുത്ത്‌ പൂർത്തിയായത്‌: ഏ. എ.ഡി. 61

  • ഉൾപ്പെട്ടിരിക്കുന്ന കാലഘട്ടം: എ.ഡി. 33–ഏ. 61

പ്രധാനപ്പെട്ട വസ്‌തുതകൾ:

  • പരിശുദ്ധാത്മാവിന്റെ പ്രവർത്തനഫലമായി ക്രിസ്‌തീയസഭ സ്ഥാപിതമായതിനെക്കുറിച്ചാണ്‌ അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ എന്ന പുസ്‌തകം വിവരിക്കുന്നത്‌. ലൂക്കോസ്‌ ഈ വിവരണം ആരംഭിക്കുന്നത്‌, താൻ സുവിശേഷവിവരണത്തിൽ പറഞ്ഞുനിറുത്തിയിടത്തുനിന്നാണ്‌. എ.ഡി. 33 മുതൽ ഏ. എ.ഡി. 61 വരെയുള്ള ഏതാണ്ട്‌ 28 വർഷത്തെ സുപ്രധാനസംഭവങ്ങളാണു ലൂക്കോസ്‌ ഈ പുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌. ആദ്യത്തെ 12 അധ്യായങ്ങളുടെ വലിയൊരു ഭാഗം പത്രോസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്‌ വിവരിക്കുമ്പോൾ ബാക്കി 16 അധ്യായങ്ങൾ മുഖ്യമായും വർണിക്കുന്നതു പൗലോസ്‌ ചെയ്‌ത കാര്യങ്ങളാണ്‌.

  • തന്റെ സുവിശേഷവിവരണവും അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ എന്ന പുസ്‌തകവും ലൂക്കോസ്‌ എഴുതിയതു തെയോഫിലൊസിനെ അഭിസംബോധന ചെയ്‌തുകൊണ്ടാണ്‌. (ലൂക്ക 1:3, 4; പ്രവൃ 1:1) സാധ്യതയനുസരിച്ച്‌ തെയോഫിലൊസ്‌ ഒരു ക്രിസ്‌ത്യാനിയായിരുന്നു. കാരണം യേശുക്രിസ്‌തുവിനെക്കുറിച്ചും യേശുവിന്റെ ശുശ്രൂഷയെക്കുറിച്ചും നേരത്തേതന്നെ അദ്ദേഹത്തെ ‘വാമൊഴിയായി പഠിപ്പിച്ചിരുന്നെന്നു’ നമ്മൾ കാണുന്നു.—ലൂക്ക 1:4; ലൂക്ക 1:1-ന്റെ പഠനക്കുറിപ്പു കാണുക.

  • സിറിയയിലെ “അന്ത്യോക്യയിൽവെച്ചാണു ദൈവഹിതമനുസരിച്ച്‌ ശിഷ്യന്മാരെ ആദ്യമായി ക്രിസ്‌ത്യാനികൾ” എന്നു വിളിച്ചതെന്നു പ്രവൃത്തികളുടെ പുസ്‌തകം വെളിപ്പെടുത്തുന്നു.—പ്രവൃ 11:26.

  • സാധ്യതയനുസരിച്ച്‌ എ.ഡി. 33-നു ശേഷം എപ്പോഴോ ആണ്‌ ലൂക്കോസ്‌ ഒരു വിശ്വാസിയായിത്തീർന്നത്‌. ലൂക്കോസ്‌ ഒരു അപ്പോസ്‌തലനല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്‌ അപ്പോസ്‌തലന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മൂന്നു സന്ദർഭങ്ങളിൽ പൗലോസ്‌ അപ്പോസ്‌തലൻ ലൂക്കോസിന്റെ പേരെടുത്ത്‌ പറഞ്ഞിട്ടുണ്ട്‌. കുറച്ച്‌ വർഷം പൗലോസിന്റെ സന്തതസഹചാരിയായിരുന്ന ലൂക്കോസിനെ ‘നമ്മുടെ പ്രിയപ്പെട്ട വൈദ്യൻ’ എന്നു പൗലോസ്‌ വിളിച്ചിരിക്കുന്നതായി കാണാം.—കൊലോ 4:14; 2തിമ 4:11; ഫിലേ 24.

  • പ്രവൃത്തികളുടെ പുസ്‌തകം 100-ഓളം വ്യക്തികളെ പേരെടുത്ത്‌ പരാമർശിക്കുന്നുണ്ട്‌. മെഡിറ്ററേനിയൻ കടലിന്റെ ചുറ്റുമോ സമീപത്തോ ഉള്ള 100-ഓളം സ്ഥലങ്ങളെക്കുറിച്ചും (പ്രദേശങ്ങൾ, സംസ്ഥാനങ്ങൾ, നഗരങ്ങൾ, ദ്വീപുകൾ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു.) അതിൽ കാണാം. പുരാവസ്‌തുതെളിവുകളും ലൂക്കോസിന്റെ വിവരണത്തിന്റെ കൃത്യതയെ ശരിവെക്കുന്നു. ഉദാഹരണത്തിന്‌, എഫെസൊസിൽ ഉത്‌ഖനനം നടത്തിയപ്പോൾ അർത്തെമിസിന്റെ ക്ഷേത്രവും എഫെസൊസുകാർ പൗലോസിന്‌ എതിരെ ലഹളയുണ്ടാക്കിയ പുരാതനപ്രദർശനശാലയും കണ്ടെത്തി. (പ്രവൃ 19:27-41) ഇനി, തെസ്സലോനിക്യയിലെ അധികാരികളെക്കുറിച്ച്‌ പറയുന്നിടത്ത്‌ ലൂക്കോസ്‌ ഉപയോഗിച്ച ഗ്രീക്ക്‌ സ്ഥാനപ്പേര്‌ (‘നഗരാധിപന്മാർ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.) കൃത്യതയുള്ളതായിരുന്നെന്നു സൂചിപ്പിക്കുന്ന ലിഖിതങ്ങളും കണ്ടെടുത്തിട്ടുണ്ട്‌. (പ്രവൃ 17:6, 8) പുബ്ലിയൊസ്‌, മാൾട്ട ദ്വീപിലെ ‘പ്രമാണിയാണെന്നു’ സൂചിപ്പിക്കാൻ ലൂക്കോസ്‌ ഉപയോഗിച്ച ഗ്രീക്കുപദം കൃത്യമായിരുന്നെന്ന്‌, മാൾട്ടയിൽനിന്ന്‌ കണ്ടെടുത്ത ലത്തീനിലും ഗ്രീക്കിലും ഉള്ള ഓരോ ലിഖിതങ്ങളും വ്യക്തമാക്കുന്നു. (പ്രവൃ 28:7) ഇതിനു പുറമേ, ഗല്ലിയോനെ “അഖായയുടെ നാടുവാഴി” എന്നു ലൂക്കോസ്‌ വിശേഷിപ്പിച്ചതിനെ ശരിവെക്കുന്ന ഒരു ലിഖിതവും കണ്ടെടുത്തിട്ടുണ്ട്‌.—പ്രവൃ 18:12.

  • എബ്രായതിരുവെഴുത്തുകൾ ആധികാരികമാണെന്നും ദൈവപ്രചോദിതമാണെന്നും സൂചിപ്പിക്കുന്ന തെളിവുകൾ സുവിശേഷവിവരണങ്ങളിലുള്ളതുപോലെ പ്രവൃത്തികളുടെ പുസ്‌തകത്തിലും ഉണ്ട്‌. ഉദാഹരണത്തിന്‌, വഞ്ചകനായ യൂദാസിൽ നിറവേറിയ, ദാവീദ്‌ രാജാവിന്റെ രണ്ടു പ്രവചനങ്ങൾ പത്രോസ്‌ പരാമർശിക്കുന്നതായി അതിൽ കാണാം. (പ്രവൃ 1:16, 20; സങ്ക 69:25; 109:8) ഇനി, പെന്തിക്കോസ്‌ത്‌ ഉത്സവത്തിനായി കൂടിവന്ന ജനക്കൂട്ടം കണ്ട അതിശയിപ്പിക്കുന്ന കാര്യങ്ങൾ യോവേൽപ്രവചനത്തിന്റെ നിവൃത്തിയാണെന്നു പത്രോസ്‌ അവരോടു പറഞ്ഞു. (പ്രവൃ 2:16-21; യോവ 2:28-32) ഫിലിപ്പോസും യാക്കോബും പൗലോസും എബ്രായതിരുവെഴുത്തുകളെ ആധാരമാക്കി പഠിപ്പിച്ചതിനെക്കുറിച്ചും പ്രവൃത്തികളുടെ പുസ്‌തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.—പ്രവൃ 8:28-35; 15:15-18; 26:22; 28:23, 25-27.