വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒളിമ്പിക്‌സ്‌ ജന്മനാട്ടിൽ തിരിച്ചെത്തുന്നു

ഒളിമ്പിക്‌സ്‌ ജന്മനാട്ടിൽ തിരിച്ചെത്തുന്നു

ഒളിമ്പിക്‌സ്‌ ജന്മനാട്ടിൽ തിരിച്ചെത്തുന്നു

പുരാവസ്‌തു ഗവേഷകരുടെ മൺവെട്ടിയും കോരികയും ഒളിമ്പിക്‌ മത്സരങ്ങൾ ആധുനികനാളിൽ പുനർജനിക്കുന്നതിനു വഴിയൊരുക്കി. ഗ്രീസിലെ പുരാതന ഒളിമ്പിയയിൽ നടന്ന കണ്ടെത്തലുകളിൽ ആവേശഭരിതനായ ബാരൺ പിയറേ ദെ കുബേർത്താങ്‌ എന്ന ഫ്രഞ്ചുകാരൻ, ആ മത്സരങ്ങൾക്ക്‌ എങ്ങനെയും പുതുജീവൻ നൽകാനുള്ള ശ്രമങ്ങൾ തുടങ്ങി. അതിന്റെ ഫലമായി, 1896-ൽ ആദ്യത്തെ ആധുനികകാല ഒളിമ്പിക്‌സ്‌ ഏഥൻസിൽ സംഘടിപ്പിക്കപ്പെട്ടു.

2004-നു തൊട്ടുമുമ്പുള്ള വർഷങ്ങളിൽ, ജന്മനാട്ടിലേക്കുള്ള ഒളിമ്പിക്‌സിന്റെ തിരിച്ചുവരവിനു വഴിയൊരുക്കുന്ന നിരവധി നിർമാണ പ്രവർത്തനങ്ങൾ ഏഥൻസിൽ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. അങ്ങനെ ഗ്രീസിന്റെ ഈ തലസ്ഥാന നഗരം വിസ്‌തൃതമായ ഒരു നിർമാണ സ്ഥലം പോലെ കാണപ്പെട്ടു.

XXVIII ഒളിമ്പ്യാഡ്‌ എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന 2004-ലെ ഒളിമ്പിക്‌ മത്സരങ്ങൾ ആഗസ്റ്റ്‌ 13 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ ഏഥൻസിൽ നടത്താനാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം 201 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 10,000 കായികതാരങ്ങൾ 28 ഇനം സ്‌പോർട്‌സുകളിൽ മത്സരിക്കും. 38 സ്ഥലങ്ങളിലായി നടത്തുന്ന ഈ സ്‌പോർട്‌സുകളിൽ പങ്കെടുക്കുന്ന താരങ്ങളെ 300-ലധികം മെഡൽദാന ചടങ്ങുകൾ കാത്തിരിക്കുന്നു. നിതാന്ത ജാഗ്രത പാലിക്കുന്ന ഏകദേശം 55,000 സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള ബന്ധത്തിൽ 21,500-ഓളം വരുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം നിഷ്‌പ്രഭമാകും.

ഒരു ഹർഡിൽ മത്സരം

ഒളിമ്പിക്‌ മത്സരങ്ങളെ അവയുടെ മാതൃദേശത്തേക്ക്‌ ആകർഷിക്കാനായി ഏഥൻസ്‌ ഏറെക്കാലം പണിപ്പെട്ടു. ആധുനിക ഒളിമ്പിക്‌സിന്റെ ശതാബ്ദി ആഘോഷിച്ച 1996 എന്ന വർഷം, സ്വന്തനാട്ടിലേക്കുള്ള ഒളിമ്പിക്‌സിന്റെ മടങ്ങിവരവിനു പറ്റിയ സമയമാണെന്നു തോന്നുകയും ചെയ്‌തു.

എന്നിരുന്നാലും, ആ വർഷം ഒളിമ്പിക്‌സിനു വേദിയൊരുക്കുന്നതിനുള്ള അനുമതി നേടിയെടുക്കാൻ ഏഥൻസ്‌ നടത്തിയ ശ്രമം വിജയിച്ചില്ല. മത്സരത്തിന്റെ തിരക്കേറിയ രണ്ട്‌ ആഴ്‌ചകളിൽ ആവശ്യമായി വരുന്ന വർധിച്ച ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങളുടെയും മറ്റും അഭാവമായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്‌.

ഈ തിരസ്‌കരണം ഗ്രീസിനെയും അതിന്റെ തലസ്ഥാനത്തെയും ഞെട്ടിച്ചെങ്കിലും അത്‌ ആ ജനതയെ കർമനിരതരാക്കി. പ്രശ്‌നം പരിഹരിക്കുമെന്ന്‌ ഏഥൻസ്‌ പ്രതിജ്ഞയെടുത്തു. 1997-ൽ വിദഗ്‌ധമായ ചില ആസൂത്രണങ്ങളുമായി ഈ നഗരം 2004 ഒളിമ്പിക്‌സിന്‌ ആതിഥ്യമരുളാനുള്ള അനുമതിക്കായി ഒരിക്കൽക്കൂടി ശ്രമം നടത്തി. സദുദ്ദേശ്യത്തോടെയുള്ള ആ ശ്രമം വിജയം കണ്ടു.

നഗരത്തിന്റെ മുഖച്ഛായ മാറ്റാനായി ഏഥൻസ്‌ അരയും തലയും മുറുക്കി രംഗത്തുവന്നു. മത്സരങ്ങൾക്ക്‌ ആതിഥ്യം വഹിക്കാനുള്ള അഭിവാഞ്‌ഛ എങ്ങും അഭൂതപൂർവമായ വികസന പ്രവർത്തനങ്ങൾക്കു വഴിതെളിച്ചു. സേവന സൗകര്യങ്ങൾ വിപുലീകരിക്കാനും റോഡുകളും മത്സരത്തിനുള്ള കളിക്കളങ്ങളും നിർമിക്കാനുമുള്ള പണികൾ ആരംഭിച്ചു. വേനൽക്കാലത്തെ ചുട്ടുപൊള്ളുന്ന വാരാന്തങ്ങളിൽ പോലും കുഴിക്കൽ യന്ത്രങ്ങളും ക്രെയിനുകളും മനുഷ്യരും തകൃതിയായി പണിയെടുക്കുന്നത്‌ എവിടെയും കാണാൻ കഴിയുമായിരുന്നു.

2001 മാർച്ചിൽ ഏഥൻസിലെ പുതിയ രാജ്യാന്തര വിമാനത്താവളത്തിൽ കന്നിവിമാനം പറന്നിറങ്ങി—ഈ വിഭാഗത്തിലുള്ള ഒരു ഒന്നാംകിട വിമാനത്താവളമായിരുന്നു അത്‌. മൊത്തം 120 കിലോമീറ്റർ ദൈർഘ്യം വരുന്ന പുതിയ റോഡുകൾ നിർമിക്കാൻ പരിപാടി ഇടുകയും നിലവിലുള്ളതിൽ 90 കിലോമീറ്റർ റോഡുകൾ പുതുക്കിപ്പണിയാൻ നിശ്ചയിക്കുകയും ചെയ്‌തിരുന്നു. സുഗമമായ ഗതാഗതം മുൻനിറുത്തി, പുതിയ റോഡുകളുടെ ശൃംഖലയിൽ ഏതാണ്ട്‌ 40 ഫ്‌ളൈ ഓവറുകളും ഉൾപ്പെടുത്തിയിരുന്നു. 24 കിലോമീറ്റർ ദൂരം വരുന്ന തെരുവു റെയിൽപ്പാത കൂട്ടിച്ചേർക്കാൻ സൗകര്യമുള്ള പുതിയ ഭൂഗർഭ പാതകൾ നിർമിക്കപ്പെട്ടു. ട്രാഫിക്കിന്റെ ഗതി തിരിച്ചുവിടാനും അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാനുമായി ധാരാളം ആധുനിക സ്റ്റേഷനുകൾ സഹിതം 32 കിലോമീറ്റർ ദൂരം വരുന്ന ഭൂഗർഭ റെയിൽപ്പാതയ്‌ക്കും രൂപം നൽകി.

ചുരുക്കിപ്പറഞ്ഞാൽ, ഹരിതാഭമായ ഭൂപ്രദേശങ്ങളും ശുചിത്വമേറിയ ചുറ്റുപാടും നൂതനമായ ഗതാഗത സംവിധാനവും ഉള്ള ഒരു പുതുപുത്തൻ നഗരമായി പ്രത്യക്ഷപ്പെടാൻ ചുരുങ്ങിയ വർഷങ്ങളിൽ ഏഥൻസ്‌ പരിശ്രമിച്ചു. “മത്സരങ്ങളിൽ സംബന്ധിച്ച ശേഷം, ഈ നഗരം മുമ്പത്തെ ഏഥൻസ്‌ ആണെന്ന്‌ ഒരാളുപോലും പറയുകയില്ല,” ഇന്റർനാഷണൽ ഒളിമ്പിക്‌ കമ്മറ്റിയുടെ (ഐഒസി) പ്രസിഡന്റായ ഷാക്‌ റോഹ പറഞ്ഞു.

ഒരു മാരത്തോൺ തയ്യാറെടുപ്പ്‌

ഒളിമ്പിക്‌സിന്റെ ഉദ്‌ഘാടന ചടങ്ങിനുള്ള ദിവസം സമീപിക്കവേ, വേലയുടെ ഗതിവേഗവും വർധിച്ചു. ഐഒസി പ്രസിഡന്റ്‌ റോഹ, നിർമാണ പ്രവർത്തനങ്ങളുടെയും ഒരുക്കങ്ങളുടെയും പുരോഗതിയെ ഗ്രീസിലെ പരമ്പരാഗത നൃത്തമായ സർറ്റാക്കിയോട്‌ ഉപമിച്ചു. പാതി തമാശയോടെ അദ്ദേഹം പറഞ്ഞു: “ഇതിനെ സർറ്റാക്കിയോട്‌ ഉപമിക്കാനാണ്‌ എനിക്കു തോന്നുന്നത്‌. തുടക്കം വളരെ സാവധാനത്തിലാണ്‌, പിന്നെ തുടർച്ചയായി വേഗം കൂട്ടുന്നു, ഒടുക്കം ആകുമ്പോഴേക്കും നമുക്ക്‌ അതിന്റെ ഒപ്പം എത്താൻ കഴിയാതാകും.”

ആ വിലയിരുത്തൽ എത്ര ശരിയായിരുന്നു! ഒളിമ്പിക്‌ ഗ്രാമം—“ഒളിമ്പിക്‌സിനുള്ള ഒരുക്കവുമായി ബന്ധപ്പെട്ട പരിശ്രമങ്ങളുടെയെല്ലാം അസ്‌തിവാരം”—ഏഥൻസിന്റെ വടക്കുള്ള ഒരു നാട്ടിൻപുറത്ത്‌ ഒറ്റ രാത്രികൊണ്ടെന്നപോലെയാണ്‌ പ്രത്യക്ഷപ്പെട്ടത്‌. ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏതാണ്ട്‌ 16,000 കായികതാരങ്ങൾക്കും ടീം ഭാരവാഹികൾക്കും താമസിക്കാനുള്ള ഈ സംവിധാനം, ഗ്രീസ്‌ ഏറ്റെടുത്തിട്ടുള്ളതിലേക്കും ഏറ്റവും വലിയ ഭവനപദ്ധതിയാണ്‌. മത്സരങ്ങൾക്കു ശേഷം അവ ഏകദേശം 10,000 നഗരവാസികളുടെ ഭവനങ്ങളായിത്തീരും.

മത്സരത്തിന്റെ സംഘാടകർ ആധുനിക ഒളിമ്പിക്‌സിന്റെ പൂർവകാല ചരിത്രത്തിനു ശ്രദ്ധ നൽകാതിരുന്നില്ല. പുരാതന ഒളിമ്പിയയിൽ ചില ചടങ്ങുകൾ ഉണ്ടായിരിക്കും. മത്സരത്തോടൊപ്പം നടത്തപ്പെടുന്ന ഒളിമ്പിക്‌ സാംസ്‌കാരിക ചടങ്ങുകളിൽ സുപ്രധാനമായ മറ്റു പുരാവസ്‌തുഗവേഷണ സ്ഥലങ്ങളും പ്രദീപ്‌തമാക്കപ്പെടും. കീർത്തികേട്ട മാരത്തോൺ യുദ്ധം നടന്ന സ്ഥലത്തിനടുത്തായി ഒരു പുതിയ വള്ളംകളി കേന്ദ്രം നിർമിച്ചിട്ടുണ്ട്‌. മാരത്തോൺ ഓട്ടക്കാർക്ക്‌, തങ്ങൾ ആ പഴയ ഓട്ടം ഓടിയതായി അഭിമാനിക്കാനും കഴിയും. കാരണം ഐതിഹ്യം അനുസരിച്ച്‌, പേർഷ്യരുടെ തോൽവി പ്രസിദ്ധമാക്കാനായി പൊതുയുഗത്തിനു മുമ്പ്‌ 490-ൽ മാരത്തോണിൽനിന്ന്‌ ഏഥൻസിലേക്ക്‌ 42 കിലോമീറ്റർ ദൂരം ഓടിയ അഥീനിയൻ പട്ടാളക്കാരൻ ഉപയോഗിച്ച അതേ വഴി തന്നെയാണ്‌ മത്സരത്തിന്റെ സംഘാടകർ തിരഞ്ഞെടുത്തിരിക്കുന്നത്‌.

ഈ ഇനത്തിൽ സ്വർണം നേടിയിരിക്കുന്നത്‌ . . .

മത്സരങ്ങളുടെ ഉദ്‌ഘാടന ചടങ്ങിന്റെ സമയത്ത്‌, 75,000 ഇരിപ്പിടങ്ങൾ നിറഞ്ഞ ഒളിമ്പിക്‌ സ്റ്റേഡിയം വെടിക്കെട്ടിന്റെ ദീപപ്രഭയിൽ മുങ്ങിനിൽക്കും. നവീകരിക്കപ്പെട്ട ഈ സ്റ്റേഡിയം അനേകരെ സംബന്ധിച്ചും ഏഥൻസിലെ ഒളിമ്പിക്‌സിനായി പണികഴിപ്പിക്കപ്പെട്ട നിർമിതികളിലെ “മാണിക്യക്കല്ല്‌” ആണ്‌. സുപ്രസിദ്ധ സ്‌പാനീഷ്‌ വാസ്‌തുശിൽപ്പി സാന്റ്യാഗോ കാലാട്രാവാ ആവിഷ്‌കരിച്ച്‌ രൂപകൽപ്പന ചെയ്‌ത മേൽക്കൂരയാണ്‌ ഈ സ്റ്റേഡിയത്തെ അതുല്യമാക്കുന്നത്‌.

16,000 ടൺ ഭാരം വരുന്ന സ്‌ഫടികപാളികൾകൊണ്ടു നിർമിച്ചിരിക്കുന്ന എഞ്ചിനീയറിങ്ങിലെ അത്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന ഈ മേൽത്തട്ടിന്റെ വിസ്‌തീർണം 10,000 ചതുരശ്ര മീറ്ററാണ്‌. 304 മീറ്റർ വിരിവും 80 മീറ്റർ ഉയരവുമുള്ള—ഓസ്‌ട്രേലിയയിലെ സിഡ്‌നി തുറമുഖ പാലത്തിന്റെ ഏകദേശം മൂന്നിൽ രണ്ട്‌ വലുപ്പം വരുന്ന—രണ്ടു ഭീമാകാര കമാനങ്ങൾ അവയെ താങ്ങിനിറുത്തും! കമാനങ്ങൾ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന, 9,000-ത്തിനും 10,000-ത്തിനും ഇടയ്‌ക്ക്‌ ടൺ ഭാരമുള്ള ഓരോ സ്റ്റീൽ കുഴലുകൾക്കും, “ഒരു ബസ്സിനു കടന്നുപോകാൻ മാത്രം വലുപ്പമുണ്ട്‌” എന്ന്‌ നിർമാണത്തിൽ പങ്കുവഹിക്കുന്ന ഒരു വിദഗ്‌ധൻ അഭിപ്രായപ്പെട്ടു. മേൽക്കൂരയുടെ മൊത്തം ഭാരം, പാരീസിലെ ഈഫൽ ഗോപുരത്തിന്റെ ഇരട്ടി വരുമെന്ന്‌ കരുതപ്പെടുന്നു.

ഇതുപോലൊരു കൂറ്റൻ മേൽക്കൂരയുടെ ആവശ്യം എന്താണ്‌? കത്തിജ്വലിക്കുന്ന കതിരോൻ ആഗസ്റ്റിൽ ഏഥൻസിനെ ചുട്ടുപൊള്ളിക്കുമെന്ന കാര്യം ഓർക്കുക! സ്‌ഫടികപാളികൾക്ക്‌ സൂര്യപ്രകാശത്തിന്റെ 60 ശതമാനവും പ്രതിഫലിപ്പിച്ചുകളയുന്ന ഒരു പ്രത്യേക ആവരണം ഉണ്ട്‌. എന്നാൽ ഇതിനു മറ്റു കാരണങ്ങളും ഉണ്ട്‌. ഈ മത്സരത്തെ ശരിക്കും ഒരു ചരിത്രസംഭവം ആക്കാൻ ലക്ഷ്യംവെച്ചുകൊണ്ടായിരുന്നു മേൽക്കൂര രൂപകൽപ്പന ചെയ്‌തത്‌. ഗ്രീസിലെ മുൻ സാംസ്‌കാരിക മന്ത്രിയായ എവാഞ്ചലോസ്‌ വെന്യിസെലോസ്‌ പറഞ്ഞപ്രകാരം “ഇത്‌ ഏഥൻസ്‌ ഒളിമ്പിക്‌ മത്സരത്തിന്റെ പ്രതീകവും വാസ്‌തുശിൽപ്പ രംഗത്തെ പ്രൗഢമായ നാഴികക്കല്ലും ആണ്‌.”

സമാപന ചടങ്ങു കഴിയുമ്പോൾ ഈ സവിശേഷതകളെല്ലാം, ഗംഭീരമായ ഇത്തരം ഒരു പരിപാടിക്ക്‌ ആതിഥ്യം വഹിക്കാൻ വേണ്ടിവന്ന കഠിനാധ്വാനത്തിന്റെ ഒരു സ്‌മാരകമായി അവശേഷിക്കും. ഒളിമ്പിക്‌സിനായി പടുത്തുയർത്തിയ മുഴു സംരംഭങ്ങളും നഗരജീവിതം മെച്ചപ്പെടുത്തുമെന്ന്‌ ഏഥൻസുകാർ പ്രതീക്ഷിക്കുന്നു. ഇനിയുള്ള എല്ലാ വെല്ലുവിളികളെയും എന്നത്തെയും പോലെ തന്നെ തുടർന്നും അവർ ചുവടു തെറ്റാതെ നേരിടും—സർറ്റാക്കി നർത്തകരെ പോലെ. (g04 8/8)

[27-ാം പേജിലെ ചതുരം]

ആദർശങ്ങൾ വെല്ലുവിളിക്കപ്പെടുന്നു

ഒളിമ്പിക്‌സിന്റെ സംഘാടകർ, ഈ മത്സരത്തോടു ബന്ധപ്പെട്ട ഉത്‌കൃഷ്ട ലക്ഷ്യങ്ങൾക്ക്‌—“സദാചാരനിഷ്‌ഠയിൽ അധിഷ്‌ഠിതമായ കായികവൈദഗ്‌ധ്യ പരിശോധന, വിനോദം, സമാധാനം, സംസ്‌കാരം, വിദ്യാഭ്യാസം” എന്നിവയ്‌ക്ക്‌—ഊന്നൽ നൽകാൻ ആഗ്രഹിക്കുന്നു. എന്നാൽ നാണയത്തിന്റെ മറുവശത്ത്‌, രാഷ്‌ട്രീയവും ദേശിയവാദവും കച്ചവടലാക്കും അഴിമതിയും നിറഞ്ഞുനിൽക്കുന്നു.

മത്സരങ്ങളുടെ സ്‌പോൺസർഷിപ്പിനെ വിപണനത്തിനായുള്ള ഒന്നാന്തരം ഉപകരണമാക്കിക്കൊണ്ട്‌, ടെലിവിഷൻ പ്രേക്ഷകരുടെ ഒരു കുത്തൊഴുക്കും പരസ്യക്കാരിൽ നിന്നുള്ള അത്യാകർഷകമായ കരാറുകളും സൃഷ്ടിച്ച ചരിത്രമാണ്‌ ഒളിമ്പിക്‌സിനുള്ളത്‌. ഓസ്‌ട്രേലിയൻ ഗവേഷകനായ മറി ഫിലിപ്‌സ്‌ പറയുന്നു: “ഇന്ന്‌ ഒളിമ്പിക്‌സ്‌ ഒരു വമ്പൻ വ്യാപാരമാണ്‌, വാണിജ്യവുമായി ബന്ധപ്പെട്ട തന്ത്രപരമായ കരുനീക്കങ്ങളാണ്‌ അനേകം തീരുമാനങ്ങളുടെയും പിന്നിലുള്ളത്‌.”

വേറെ ചിലരാകട്ടെ മത്സരങ്ങളിൽ പ്രതിഫലിക്കുന്ന നഗ്നമായ ദേശീയതയ്‌ക്കെതിരെ മുറവിളി കൂട്ടുന്നു. മത്സരങ്ങൾക്കിടയിലെ പോരാട്ടങ്ങൾക്കും യുദ്ധത്തിനും തടയിടാൻ ഒരു ഒളിമ്പിക്‌സ്‌ യുദ്ധവിരാമ പ്രസ്ഥാനം കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്‌. എന്നാൽ, സംഘട്ടനങ്ങൾക്കുള്ള അടിസ്ഥാന കാരണങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടില്ല എന്നിരിക്കെ ഇത്തരം നടപടികൾ വെറും ജലരേഖകളായി മാറുന്നു. “ഈ മത്സരങ്ങൾ രാഷ്‌ട്രീയ വ്യവഹാരങ്ങൾക്കുള്ള ഒരു വേദിയാണ്‌,” ശാസ്‌ത്ര പ്രൊഫസറായ ബ്രയൻ മാർട്ടിൻ കുറിക്കൊണ്ടു. അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഒളിമ്പിക്‌സിൽ, കായികതാരങ്ങൾ തമ്മിലുള്ള മത്സരം രാഷ്‌ട്രങ്ങൾ തമ്മിലുള്ള മത്സരമായി പരിണമിക്കുന്നു. ഏതെങ്കിലുമൊരു രാജ്യം മത്സരത്തിൽ നിന്നു വിട്ടുനിന്നാൽ, അവിടത്തെ കളിക്കാർക്കും അതിൽ പങ്കെടുക്കാൻ കഴിയില്ല. ദേശീയഗാനത്തിന്റെയും പതാകയുടെയും അകമ്പടിയോടെ ജേതാക്കളെ ആദരിച്ചുകൊണ്ട്‌ അവരുടെ വിജയങ്ങൾക്ക്‌ ദേശീയ വിജയങ്ങളുടെ പരിവേഷം നൽകുന്നു . . . അധികാരത്തിനും പ്രതാപത്തിനും വേണ്ടി പോരാടുന്ന രാഷ്‌ട്രങ്ങൾക്കും മത്സരിക്കുന്ന വ്യക്തികൾക്കും അക്രമം അഴിച്ചുവിടുന്നതിനുള്ള ഒരു വേദിയായി [ഒളിമ്പിക്‌സ്‌] മാറിയിരിക്കുന്നു. . . . സമാധാനം കൈവരുത്തുക എന്ന ആദിമ ലക്ഷ്യം ഒരു യാഥാർഥ്യമാക്കി മാറ്റുന്നതിൽ ഒളിമ്പിക്‌ പ്രസ്ഥാനം അമ്പേ പരാജയപ്പെട്ടിരിക്കുന്നു.”

[27-ാം പേജിലെ ചിത്രങ്ങൾ]

ഏഥൻസ്‌ ഒളിമ്പിക്‌ സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌

2004-ലെ മെഡലിന്റെ മാതൃക

[കടപ്പാട്‌]

മുകളിൽനിന്നെടുത്ത ചിത്രം: AP Photo/Thanassis Stavrakis; മെഡലിന്റെ മാതൃക: © ATHOC

[28-ാം പേജിലെ ചിത്രങ്ങൾ]

ഏഥൻസ്‌ മെട്രോ

ഏഥൻസ്‌ രാജ്യാന്തര വിമാനത്താവളം

[കടപ്പാട്‌]

© ATHOC

[29-ാം പേജിലെ ചിത്രങ്ങൾ]

പണി പുരോഗമിക്കുന്ന ഒളിമ്പിക്‌ ഗ്രാമം

ഏഗിയസ്‌ കോസ്‌മാസ്‌ സെയിലിങ്‌ സെന്റർ

[കടപ്പാട്‌]

© ATHOC/ഫോട്ടോ: K. Vergas

[29-ാം പേജിലെ ചിത്രം]

ഒളിമ്പിക്‌ സ്‌റ്റേഡിയത്തിന്റെ മേൽക്കൂര പണിയുന്നു

[29-ാം പേജിലെ ചിത്രം]

മേൽക്കൂരയുടെ ഒരു ചെറിയ മാതൃക

[കടപ്പാട്‌]

© ATHOC

[29-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© ATHOC