വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മെച്ചപ്പെട്ട ജീവനു വേണ്ടിയുള്ള വിദ്യാഭ്യാസം

മെച്ചപ്പെട്ട ജീവനു വേണ്ടിയുള്ള വിദ്യാഭ്യാസം

മെച്ചപ്പെട്ട ജീവനു വേണ്ടിയുള്ള വിദ്യാഭ്യാസം

“ജീവിതപാതയിൽ നമ്മെ കൈപിടിച്ചു നടത്തുന്ന അത്യുത്തമ വഴികാട്ടിയാണു ബൈബിൾ.”—തോമസ്‌ ടിപ്ലാഡീ, 1924.

ബൈബിളധിഷ്‌ഠിത വിദ്യാഭ്യാസത്തിന്‌ ആളുകളുടെ ജീവിതത്തിൽ സമൂല മാറ്റം വരുത്താൻ കഴിയും. ശൂന്യതയും നിരാശയും നിറഞ്ഞ ജീവിതങ്ങൾക്ക്‌ അർഥവും പ്രത്യാശയും പകരാൻ അതിനു കഴിഞ്ഞിട്ടുണ്ട്‌. ഒറ്റയ്‌ക്കു മക്കളെ വളർത്തുന്ന നമീബിയയിൽ നിന്നുള്ള ഒരു മാതാവ്‌ യഹോവയുടെ സാക്ഷികളുടെ ദക്ഷിണാഫ്രിക്ക ബ്രാഞ്ചിന്‌ ഇപ്രകാരം എഴുതി:

“എനിക്ക്‌ 29 വയസ്സുണ്ട്‌. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്‌തകം ഞാൻ വെറും രണ്ടു ദിവസംകൊണ്ടു വായിച്ചുതീർത്തു. വളരെയധികം ഏകാന്തത അനുഭവിക്കുന്ന എന്നെ അത്‌ ആഴത്തിൽ സ്‌പർശിച്ചു. എന്റെ ബോയ്‌ഫ്രണ്ട്‌ ഒരു കാറപകടത്തിൽ മരിച്ചതോടെ ഞാനും ഞങ്ങളുടെ രണ്ടു കുട്ടികളും തനിച്ചായി. ഞങ്ങൾ ശരിക്കും കഷ്ടപ്പെടുകയാണ്‌. മക്കളെ കൊന്നിട്ട്‌ ആത്മഹത്യ ചെയ്‌താലോ എന്നുപോലും ഞാൻ ചിലപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട്‌. എന്നാൽ ഈ പുസ്‌തകം വായിച്ചപ്പോൾ എന്റെ മനസ്സുമാറി. ഒരു സൗജന്യ ബൈബിൾ അധ്യയനത്തിനു വേണ്ട ക്രമീകരണങ്ങൾ ചെയ്‌ത്‌ ദയവായി എന്നെ സഹായിക്കണം.”

ജീവിതത്തിന്റെ എല്ലാ തുറകളിലും—കുടുംബാംഗങ്ങളുമായും സഹജോലിക്കാരുമായും സമൂഹത്തിലെ മറ്റുള്ളവരുമായും ഉള്ള ബന്ധങ്ങളിൽ—വിജയംവരിക്കാൻ ആളുകളെ സഹായിക്കുന്ന ഒരു വഴികാട്ടിയാണു ബൈബിൾ. (സങ്കീർത്തനം 19:7; 2 തിമൊഥെയൊസ്‌ 3:16) നല്ലതു ചെയ്യാനും മോശമായ കാര്യങ്ങൾ ഒഴിവാക്കാനും എങ്ങനെ കഴിയും എന്നതു സംബന്ധിച്ച ഉത്തമമായ മാർഗനിർദേശങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്‌. ജീവിതത്തെ കുറിച്ചു വസ്‌തുനിഷ്‌ഠമായി പ്രതിപാദിക്കുന്ന ഒരു പുസ്‌തകമാണത്‌. ബൈബിൾ വായിക്കുമ്പോൾ, യഥാർഥ വ്യക്തികളെ കുറിച്ചുള്ള വിവരണങ്ങളാണ്‌ അതിൽ അടങ്ങിയിരിക്കുന്നത്‌ എന്നു നിങ്ങൾ കണ്ടെത്തും. കൂടാതെ, ചിലരുടെ ജീവിതം സന്തുഷ്ടവും പ്രതിഫലദായകവും ആയിരുന്നപ്പോൾ മറ്റു ചിലരുടേത്‌ വേദനയും ദുരിതവും നിറഞ്ഞത്‌ ആയിരുന്നത്‌ എന്തുകൊണ്ടെന്നും നിങ്ങൾ മനസ്സിലാക്കും. മൂല്യവത്തായ കാര്യങ്ങളും അല്ലാത്തവയും ഏവയെന്നു തിരിച്ചറിയാൻ അതു നിങ്ങളെ സഹായിക്കും.

ഇപ്പോഴത്തെ ജീവിതം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള വിദ്യാഭ്യാസം

ബൈബിൾ, പ്രായോഗിക ജ്ഞാനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. അത്‌ ഇപ്രകാരം പറയുന്നു: “ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക.” (സദൃശവാക്യങ്ങൾ 4:7) എന്നാൽ, മനുഷ്യർക്കു ജ്ഞാനം കുറവാണെന്ന സംഗതി സമ്മതിച്ചുകൊണ്ട്‌ അത്‌ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ . . . എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ.”—യാക്കോബ്‌ 1:5.

നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവം എങ്ങനെയാണ്‌ ജ്ഞാനം ഉദാരമായി നൽകുന്നത്‌? തന്റെ വചനമായ ബൈബിളിലൂടെ. അത്‌ വായിക്കാൻ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ദൈവം ഇങ്ങനെ പറയുന്നു: ‘മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കേണ്ടതിന്‌ എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്‌പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. യഹോവയല്ലോ ജ്ഞാനം നല്‌കുന്നതു.’ (സദൃശവാക്യങ്ങൾ 2:1, 2, 5, 6) നാം ദൈവവചനത്തിലെ ബുദ്ധിയുപദേശങ്ങൾ ബാധകമാക്കുകയും അവ വളരെ പ്രായോഗികമാണെന്നു മനസ്സിലാക്കുകയും ചെയ്യുമ്പോൾ യഥാർഥത്തിൽ ദിവ്യ ജ്ഞാനംതന്നെയാണ്‌ അവ പ്രതിഫലിപ്പിക്കുന്നത്‌ എന്നു നാം തിരിച്ചറിയും.

ഉദാഹരണത്തിന്‌, ദാരിദ്ര്യത്തെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ചു ബൈബിൾ പറയുന്നതു പരിചിന്തിക്കുക. അത്‌ കഠിനാധ്വാനത്തെ പ്രോത്സാഹിപ്പിക്കുകയും പരിമിതമായ സമ്പത്ത്‌ കളഞ്ഞുകുളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക്‌ എതിരെ മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു. അതേ, പുകയിലയുടെ ഉപയോഗം, ലഹരിപാനീയങ്ങളുടെ ദുരുപയോഗം എന്നിങ്ങനെയുള്ള ദുശ്ശീലങ്ങൾ വ്യക്തമായും ബൈബിൾ തത്ത്വങ്ങൾക്ക്‌ എതിരാണ്‌.—സദൃശവാക്യങ്ങൾ 6:6-11; 10:26; 23:19-21; 2 കൊരിന്ത്യർ 7:1.

ഇനി സുഹൃത്തുക്കൾക്ക്‌ നമ്മുടെമേലുള്ള സ്വാധീനം സംബന്ധിച്ചെന്ത്‌? ബൈബിൾ ഇങ്ങനെ പറയുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 13:20) സുഹൃത്തുക്കളിൽ നിന്നുള്ള സമ്മർദം ആളുകളെ—ചെറുപ്പക്കാരെന്നോ മുതിർന്നവരെന്നോ ഉള്ള വ്യത്യാസം ഇല്ലാതെ—മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗത്തിലേക്കും അധാർമികതയിലേക്കും നയിച്ചിട്ടുള്ളതിന്റെ ഒട്ടേറെ അനുഭവങ്ങൾ നിങ്ങൾക്കുതന്നെ അറിയാമായിരിക്കുമല്ലോ. അത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവരുമായി നാം സഹവസിച്ചാൽ നാമും അതുപോലെ ആയിത്തീരും. ബൈബിൾ ഇങ്ങനെ പറയുന്നു: “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.”—1 കൊരിന്ത്യർ 15:33, NW.

തീർച്ചയായും നാമേവരും സന്തുഷ്ടരായിരിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ അത്‌ എങ്ങനെ സാധ്യമാകും? നമുക്ക്‌ യഥാർഥ സന്തുഷ്ടി പ്രദാനം ചെയ്യാൻ വസ്‌തുക്കൾക്ക്‌ ആവില്ല എന്ന്‌ ബൈബിൾ പറയുന്നുണ്ടെന്ന കാര്യം നിങ്ങൾക്ക്‌ അറിയാമായിരുന്നോ? അത്‌ പറയുന്നത്‌ അനുസരിച്ച്‌ ശരിയായ മനോഭാവങ്ങളും ബന്ധങ്ങളും, പ്രത്യേകിച്ചും ദൈവവുമായുള്ള നല്ല ബന്ധം ആണ്‌ നമുക്കു സന്തോഷം നൽകുന്നത്‌. (1 തിമൊഥെയൊസ്‌ 6:6-10) “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ,” [NW] “സൌമ്യതയുള്ളവർ,” “നീതിക്കു വിശന്നു ദാഹിക്കുന്നവർ,” “കരുണയുള്ളവർ,” “ഹൃദയശുദ്ധിയുള്ളവർ,” “സമാധാനം ഉണ്ടാക്കുന്നവർ,” ഇങ്ങനെയുള്ളവരാണ്‌ യഥാർഥത്തിൽ സന്തുഷ്ടരെന്ന്‌ പ്രശസ്‌തമായ തന്റെ ഗിരിപ്രഭാഷണത്തിൽ യേശുക്രിസ്‌തു പറഞ്ഞു.—മത്തായി 5:1-9.

ബൈബിൾ തത്ത്വങ്ങളെ കുറിച്ച്‌ ആഴത്തിൽ ചിന്തിക്കുമ്പോൾ അവയ്‌ക്ക്‌ നമ്മെ വഴിനടത്താൻ കഴിയുമെന്ന വസ്‌തുത നിങ്ങൾ വിലമതിക്കും. ഉപദേശത്തിന്റെ ഉറവ്‌ എന്ന നിലയിൽ ബൈബിൾ അതുല്യമാണ്‌. അതിലെ ബുദ്ധിയുപദേശങ്ങൾ അത്യുത്തമമാണ്‌—അവ ഒരിക്കലും അപ്രായോഗികമോ ദ്രോഹകരമോ അല്ല. ബൈബിളിലെ ബുദ്ധിയുപദേശങ്ങൾ ബാധകമാക്കുന്നത്‌ എല്ലായ്‌പോഴും പ്രയോജനങ്ങൾ കൈവരുത്തുന്നു.

മെച്ചപ്പെട്ട ഭാവി ജീവിതത്തിനു വേണ്ടിയുള്ള വിദ്യാഭ്യാസം

ഇപ്പോഴത്തെ ജീവിതത്തിൽ മാത്രമല്ല ബൈബിൾ നമുക്കു പ്രയോജനം ചെയ്യുന്നത്‌. ശോഭനമായ ഒരു ഭാവി സംബന്ധിച്ച പ്രത്യാശയും അതു നമുക്കു നൽകുന്നു. വിസ്‌മയാവഹമായ ഒരു ശുദ്ധീകരണത്തിനു ശേഷം, തന്നെ സേവിക്കുന്നവർക്കുവേണ്ടി ഒരു അതിമനോഹര ഭവനമായി ദൈവം ഭൂമിയെ രൂപാന്തരപ്പെടുത്തുമെന്ന്‌ അതു പറയുന്നു. ഭാവി സംബന്ധിച്ച ഹൃദയോഷ്‌മളമായ ഈ വിവരണം ശ്രദ്ധിക്കുക: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3-5; സദൃശവാക്യങ്ങൾ 2:21, 22.

ഒന്നു ചിന്തിച്ചു നോക്കൂ: രോഗബാധിതരായ കുട്ടികളില്ല, പട്ടിണിയില്ല, ശരീരത്തിന്റെ ശക്തി ചോർത്തിക്കളയുന്ന ഭയാനക രോഗങ്ങളില്ല, കഠോര വേദനയില്ല! ഇച്ഛാഭംഗമോ നിരാശയോ ദുഃഖമോ നിമിത്തം ആർക്കും കരയേണ്ടി വരില്ല, എന്തുകൊണ്ടെന്നാൽ, അവയ്‌ക്കിടയാക്കുന്ന സംഗതികളെല്ലാം പൊയ്‌പോയിരിക്കും. മനഃപൂർവം ദുഷ്ടത പ്രവർത്തിക്കുന്ന ഏവരെയും ദൈവത്തിന്റെ ദൂതസൈന്യങ്ങൾ തുടച്ചുനീക്കുന്നതിനാൽ ജീവിതത്തിന്റെ സ്വസ്ഥത കെടുത്തുന്ന കള്ളന്മാരോ കൊലപാതകികളോ നുണയന്മാരോ ഒന്നും അവിടെ ഉണ്ടായിരിക്കുകയില്ല. എല്ലാവർക്കും സ്വന്തം വീടുകൾ ഉണ്ടായിരിക്കും. അവർ അവിടെ സുരക്ഷിതത്വത്തോടെ പാർക്കും.—യെശയ്യാവു 25:8, 9; 33:24; 65:17-25.

അത്തരമൊരു ജീവിതം നിങ്ങൾ ആഗ്രഹിക്കുകയില്ലേ? ഇപ്പോഴും ഭാവിയിലും വലിയ പ്രയോജനങ്ങൾ കൈവരുത്തുന്ന ബൈബിൾ തത്ത്വങ്ങളെ കുറിച്ച്‌ കൂടുതൽ മനസ്സിലാക്കാൻ നിങ്ങൾക്കു താത്‌പര്യമുണ്ടോ? എങ്കിൽ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക. മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുന്ന ആഗോള വിദ്യാഭ്യാസ പരിപാടിയിൽ നിങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്താൻ അവർക്കു സന്തോഷമേയുള്ളൂ.

(g00 12/22)