വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2017 ആഗസ്റ്റ് 

ഈ ലക്കത്തിൽ 2017 സെപ്‌റ്റംബർ 25 മുതൽ ഒക്‌ടോബർ 22 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.

ക്ഷമയോടെ കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണോ?

പുരാതനകാലത്തെ യഹോവയുടെ വിശ്വസ്‌തദാസർ തങ്ങൾക്ക് എത്ര കാലം പരീക്ഷണങ്ങൾ സഹിച്ചുനിൽക്കണമെന്നു ചോദിച്ചിട്ടുണ്ട്. പക്ഷേ യഹോവ അവരെ കുറ്റപ്പെടുത്തിയില്ല.

“മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം”

നിങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത പരിശോധനകളുണ്ടാകാൻ യഹോവ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്നു നിങ്ങൾ അതിശയിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ യഹോവയിലുള്ള സമ്പൂർണ ആശ്രയത്തോടെ സഹിച്ചുനിൽക്കാൻ എന്തു സഹായിക്കും?

ജീവിതകഥ

പരിശോധനകളിൽ തളരാതിരുന്നാൽ അനുഗ്രഹങ്ങൾ നിശ്ചയം

സൈബീരിയയിലേക്കു നാടുകടത്തപ്പെട്ടവർ ശരിക്കും ചെമ്മരിയാടുകളെയാണു തേടിനടന്നത്‌. പിന്നെ എന്തിനാണ്‌ അവർ പശുക്കളെക്കുറിച്ച് അന്വേഷിച്ചത്‌? പാവെൽ സിവൂൽസ്‌കീയുടെയും മരിയ സിവൂൽസ്‌കീയുടെയും ത്രസിപ്പിക്കുന്ന ജീവിതകഥയിൽ ഇതിനുള്ള ഉത്തരമുണ്ട്.

പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുക, അതിൽനിന്ന് അകലം പാലിക്കുക

പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞാൽ മാത്രം പോരാ, അതിൽനിന്ന് അകലം പാലിക്കുകയും വേണം. തെറ്റായ കാര്യങ്ങളിൽ നമ്മൾ എത്ര മുഴുകി ജീവിച്ചിരുന്നവരായിരുന്നെങ്കിലും ഈ രണ്ടു കാര്യങ്ങളും നമുക്കു വിജയകരമായി ചെയ്യാൻ സാധിക്കും.

പുതിയ വ്യക്തിത്വം ധരിക്കുക, അതു നഷ്ടമാകാതെ നോക്കുക

യഹോവയ്‌ക്ക് ഇഷ്ടമുള്ള വ്യക്തിയായിത്തീരാൻ യഹോവയുടെ സഹായത്താൽ നിങ്ങൾക്കു കഴിയും. നമുക്ക് അനുകമ്പയും ദയയും താഴ്‌മയും സൗമ്യതയും കാണിക്കാനാകുന്ന പ്രായോഗികവിധങ്ങളും കാണുക.

സ്‌നേഹം—ഒരു അമൂല്യഗുണം

യഹോവയുടെ പരിശുദ്ധാത്മാവ്‌ നമ്മിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ഒരു ഗുണമാണു സ്‌നേഹമെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. എന്താണു സ്‌നേഹം? നമുക്ക് അത്‌ എങ്ങനെ വളർത്തിയെടുക്കാം? അനുദിനജീവിതത്തിൽ നമുക്ക് എങ്ങനെ സ്‌നേഹം കാണിക്കാം?

ചരിത്രസ്മൃതികൾ

“അടുത്ത സമ്മേളനം ഇനി എന്നാണ്‌?”

1932-ൽ മെക്‌സിക്കോ സിറ്റിയിൽവെച്ച് നടന്ന ഒരു ചെറിയ കൺവെൻഷനെ ഇത്ര ശ്രദ്ധേയമാക്കിയത്‌ എന്താണ്‌?

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

യേശുവിന്‍റെ കുട്ടിക്കാലത്തെയും വംശാവലിയെയും കുറിച്ച് മത്തായിയും ലൂക്കോസും രേഖപ്പെടുത്തിയ വിവരങ്ങളിൽ വ്യത്യാസം കാണുന്നത്‌ എന്തുകൊണ്ട്?