ആവർത്തനം 7:1-26

7  “നിങ്ങൾ പെട്ടെന്നുതന്നെ കൈവശമാക്കാൻപോകുന്ന ആ ദേശത്തേക്കു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൊണ്ടുപോകുമ്പോൾ+ അവിടത്തെ ജനതകളെ, അതായത്‌ ഹിത്യർ, ഗിർഗശ്യർ, അമോര്യർ,+ കനാന്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിങ്ങനെ നിങ്ങളെക്കാൾ സംഖ്യാബലവും ശക്തിയും ഉള്ള ഏഴു ജനതകളെ,+ ദൈവം നിങ്ങളുടെ മുന്നിൽനിന്ന്‌ നീക്കിക്കളയും.+  നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കുകയും നിങ്ങൾ അവരെ പരാജയപ്പെടുത്തുകയും ചെയ്യും.+ അവരെ നിങ്ങൾ നിശ്ശേഷം നശിപ്പിച്ചുകളയണം.+ നിങ്ങൾ അവരുമായി ഏതെങ്കിലും ഉടമ്പടിയിൽ ഏർപ്പെടുകയോ അവരോടു കരുണ കാണിക്കുകയോ അരുത്‌.+  അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടരുത്‌.* നിങ്ങളുടെ പെൺമക്കളെ അവരുടെ ആൺമക്കൾക്കു കൊടുക്കുകയോ അവരുടെ പെൺമക്കളെ നിങ്ങളുടെ ആൺമക്കൾക്കുവേണ്ടി എടുക്കുകയോ അരുത്‌.+  കാരണം സത്യദൈവത്തെ അനുഗമിക്കുന്നതു മതിയാക്കി മറ്റു ദൈവങ്ങളെ സേവിക്കാൻ അവർ നിന്റെ മക്കളെ പ്രേരിപ്പിക്കും.+ അപ്പോൾ യഹോവയുടെ കോപം നിങ്ങൾക്കെതിരെ ജ്വലിക്കുകയും നിങ്ങളെ പെട്ടെന്നു തുടച്ചുനീക്കുകയും ചെയ്യും.+  “പകരം, നിങ്ങൾ അവരോടു ചെയ്യേണ്ടത്‌ ഇതാണ്‌: അവരുടെ യാഗപീഠങ്ങൾ നിങ്ങൾ നശിപ്പിച്ചുകളയണം; അവരുടെ പൂജാസ്‌തംഭങ്ങൾ ഇടിച്ചുകളയണം;+ അവരുടെ പൂജാസ്‌തൂപങ്ങൾ* നിങ്ങൾ വെട്ടിവീഴ്‌ത്തണം;+ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ കത്തിച്ചുകളയുകയും വേണം.+  കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്‌ക്ക്‌ ഒരു വിശുദ്ധജനമാണ്‌. തന്റെ ജനമായിരിക്കാനായി, തന്റെ പ്രത്യേകസ്വത്തായിരിക്കാനായി,* ഭൂമുഖത്തുള്ള എല്ലാ ജനതകളിൽനിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.+  “നിങ്ങൾ മറ്റെല്ലാ ജനങ്ങളിലുംവെച്ച്‌ എണ്ണത്തിൽ കൂടുതലായിരുന്നതുകൊണ്ടല്ല യഹോവയ്‌ക്കു നിങ്ങളോടു വാത്സല്യം തോന്നിയതും നിങ്ങളെ തിരഞ്ഞെടുത്തതും;+ എല്ലാ ജനങ്ങളിലുംവെച്ച്‌ ഏറ്റവും ചെറിയ ജനമായിരുന്നല്ലോ നിങ്ങൾ.+  യഹോവയ്‌ക്കു നിങ്ങളോടുള്ള സ്‌നേഹവും നിങ്ങളുടെ പൂർവികരോട്‌ ആണയിട്ട്‌ ചെയ്‌ത സത്യവും+ നിമിത്തമാണു ദൈവം നിങ്ങളെ മോചിപ്പിച്ചത്‌. അതുകൊണ്ടാണ്‌ യഹോവ തന്റെ ബലമുള്ള കൈയാൽ അടിമവീട്ടിൽനിന്ന്‌, ഈജിപ്‌തിലെ രാജാവായ ഫറവോന്റെ കൈയിൽനിന്ന്‌, നിങ്ങളെ വിടുവിച്ച്‌ കൊണ്ടുവന്നത്‌.+  നിങ്ങളുടെ ദൈവമായ യഹോവയാണു സത്യദൈവമെന്നും വിശ്വസ്‌തനായ ദൈവമെന്നും നിങ്ങൾക്കു നന്നായി അറിയാമല്ലോ. തന്നെ സ്‌നേഹിക്കുകയും തന്റെ കല്‌പനകൾ പാലിക്കുകയും ചെയ്യുന്നവരുടെ ആയിരം തലമുറവരെ ദൈവം തന്റെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്‌നേഹം കാണിക്കുകയും ചെയ്യുന്നു.+ 10  എന്നാൽ തന്നെ വെറുക്കുന്നവരോടു നേർക്കുനേർ പൊരുതി അവരെ നശിപ്പിച്ചുകൊണ്ട്‌ ദൈവം പകരം വീട്ടും.+ അവരോടു പകരം വീട്ടാൻ ദൈവം താമസിക്കില്ല; അവരോടു നേർക്കുനേർ പൊരുതി പകരം വീട്ടും. 11  അതുകൊണ്ട്‌, ഞാൻ ഇന്നു നിങ്ങളോടു കല്‌പിക്കുന്ന ഈ കല്‌പനകളും ചട്ടങ്ങളും ന്യായത്തീർപ്പുകളും നിങ്ങൾ അനുസരിച്ച്‌ ശ്രദ്ധാപൂർവം പിൻപറ്റണം. 12  “നിങ്ങൾ എക്കാലവും ഈ ന്യായത്തീർപ്പുകൾ ശ്രദ്ധിച്ച്‌ അവ അനുസരിക്കുകയും പാലിക്കുകയും ചെയ്‌താൽ നിങ്ങളുടെ ദൈവമായ യഹോവ തന്റെ ഉടമ്പടി പാലിക്കുകയും നിങ്ങളുടെ പൂർവികരോടു സത്യം ചെയ്‌തതുപോലെ നിങ്ങളോട്‌ അചഞ്ചലമായ സ്‌നേഹം കാണിക്കുകയും ചെയ്യും. 13  ദൈവം നിങ്ങളെ സ്‌നേഹിക്കുകയും അനുഗ്രഹിക്കുകയും വർധിപ്പിക്കുകയും ചെയ്യും. അതെ, നിങ്ങൾക്കു തരുമെന്നു നിങ്ങളുടെ പൂർവികരോടു സത്യം ചെയ്‌ത ദേശത്ത്‌ അനേകം മക്കളെ* നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കും.+ നിങ്ങളുടെ ആടുകളും കന്നുകാലികളും പെറ്റുപെരുകും.+ നിങ്ങളുടെ നിലത്തെ വിളവും ധാന്യവും പുതുവീഞ്ഞും എണ്ണയും സമൃദ്ധമായിരിക്കും.+ 14  നിങ്ങൾ മറ്റെല്ലാ ജനങ്ങളെക്കാളും അനുഗൃഹീതരായിരിക്കും.+ കുട്ടികളില്ലാത്ത സ്‌ത്രീയോ പുരുഷനോ മൃഗങ്ങളോ നിങ്ങൾക്കിടയിലുണ്ടായിരിക്കില്ല.+ 15  നിങ്ങൾക്കിടയിൽനിന്ന്‌ യഹോവ രോഗങ്ങളെല്ലാം നീക്കിക്കളയും. ഈജിപ്‌തിൽ നിങ്ങൾ കേട്ടിട്ടുള്ള മാരകമായ രോഗങ്ങളൊന്നും യഹോവ നിങ്ങളുടെ മേൽ വരുത്തില്ല.+ പകരം, നിങ്ങളെ വെറുക്കുന്ന എല്ലാവരുടെയും മേൽ അവ വരുത്തും. 16  നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കുന്ന ജനങ്ങളെയെല്ലാം നിങ്ങൾ വകവരുത്തണം.*+ അവരോടു കനിവ്‌ തോന്നുകയോ+ അവരുടെ ദൈവങ്ങളെ സേവിക്കുകയോ അരുത്‌.+ കാരണം അതു നിങ്ങൾക്കൊരു കെണിയായിത്തീരും.+ 17  “‘ഈ ജനതകൾ എണ്ണത്തിൽ ഞങ്ങളെക്കാൾ അധികമാണ്‌, ഞാൻ അവരെ എങ്ങനെ ഓടിച്ചുകളയും’+ എന്നു ഹൃദയത്തിൽ പറഞ്ഞ്‌ 18  നീ അവരെ ഭയപ്പെടരുത്‌.+ പകരം, നിങ്ങളുടെ ദൈവമായ യഹോവ ഫറവോനോടും ഈജിപ്‌തിനോടും ചെയ്‌തത്‌ എന്താണെന്ന്‌ ഓർക്കുക.+ 19  നിങ്ങൾ സ്വന്തം കണ്ണാലെ കണ്ട ആ മഹാന്യായവിധികളാലും* അടയാളങ്ങൾ, അത്ഭുതങ്ങൾ,+ തന്റെ ബലമുള്ള കൈ, നീട്ടിയ കരം എന്നിവയാലും നിങ്ങളുടെ ദൈവമായ യഹോവ നിന്നെ വിടുവിച്ചു.+ ഇതുതന്നെയാണ്‌, നീ ഭയപ്പെടുന്ന എല്ലാ ജനങ്ങളോടും നിങ്ങളുടെ ദൈവമായ യഹോവ ചെയ്യാൻപോകുന്നത്‌.+ 20  ആ ജനങ്ങളിൽ ബാക്കിയുള്ളവരും നിങ്ങൾ കാണാതെ ഒളിച്ചിരിക്കുന്നവരും എല്ലാം നശിച്ചുപോകുംവരെ നിങ്ങളുടെ ദൈവമായ യഹോവ അവർക്കു പരിഭ്രാന്തി* വരുത്തും.+ 21  നിങ്ങളുടെ ദൈവമായ യഹോവ ഭയാദരവ്‌ ഉണർത്തുന്ന മഹാദൈവമാണ്‌.+ ആ ദൈവം നിങ്ങളുടെകൂടെയുള്ളതുകൊണ്ട്‌ അവർ കാരണം നിങ്ങൾ പേടിക്കരുത്‌.+ 22  “നിങ്ങളുടെ ദൈവമായ യഹോവ ഈ ജനതകളെ അൽപ്പാൽപ്പമായി നിങ്ങളുടെ മുന്നിൽനിന്ന്‌ നീക്കിക്കളയും.+ അവരെ പെട്ടെന്നു നശിപ്പിച്ചുകളയാൻ നിങ്ങളെ അനുവദിക്കില്ല. അങ്ങനെ ചെയ്‌താൽ, വന്യമൃഗങ്ങൾ പെരുകി നിങ്ങൾക്കു ഭീഷണിയായിത്തീരും. 23  നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ തരും; അവർ തീർത്തും നശിക്കുംവരെ ദൈവം അവരെ പരിപൂർണമായി തോൽപ്പിക്കും.+ 24  അവരുടെ രാജാക്കന്മാരെ ദൈവം നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും;+ ആകാശത്തിൻകീഴിൽനിന്ന്‌ നിങ്ങൾ അവരുടെ പേര്‌ മായ്‌ച്ചുകളയും.+ നിങ്ങൾ അവരെ അപ്പാടേ നശിപ്പിച്ചുകളയുന്നതുവരെ+ ഒരുത്തനും നിങ്ങളുടെ മുന്നിൽ നിൽക്കില്ല.+ 25  അവരുടെ ദൈവങ്ങളുടെ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ നിങ്ങൾ കത്തിച്ചുകളയണം.+ അവയിലെ സ്വർണവും വെള്ളിയും മോഹിക്കുകയോ എടുക്കുകയോ ചെയ്‌ത്‌ നിങ്ങൾ കെണിയിൽപ്പെടരുത്‌.+ അവ നിങ്ങളുടെ ദൈവമായ യഹോവയ്‌ക്ക്‌ അറപ്പാണ്‌.+ 26  അറപ്പായ ഒരു വസ്‌തുവും നിന്റെ വീട്ടിൽ കൊണ്ടുവരരുത്‌. കൊണ്ടുവന്നാൽ, നാശയോഗ്യമായ ആ വസ്‌തുവിനെപ്പോലെ നിന്നെയും നിശ്ശേഷം നശിപ്പിക്കും. നീ അതിനെ അത്യധികം വെറുക്കണം; അതു നിനക്ക്‌ അങ്ങേയറ്റം അറപ്പായിരിക്കണം.

അടിക്കുറിപ്പുകള്‍

അഥവാ “മിശ്രവിവാഹം ചെയ്യരുത്‌.”
പദാവലി കാണുക.
അഥവാ “വിലമതിക്കാനാകാത്ത അവകാശമായിരിക്കാനായി.”
അക്ഷ. “ഗർഭഫലം.”
അക്ഷ. “വിഴുങ്ങിക്കളയണം.”
അഥവാ “വിചാരണകളാലും.”
മറ്റൊരു സാധ്യത “നിരാശ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം