ആവർത്തനം 8:1-20

8  “ഞാൻ ഇന്നു നിങ്ങൾക്കു തരുന്ന എല്ലാ കല്‌പനകളും നിങ്ങൾ ശ്രദ്ധാപൂർവം പാലിക്കണം. അങ്ങനെ ചെയ്‌താൽ നിങ്ങൾ തുടർന്നും ജീവിച്ചിരിക്കുകയും+ അനേകമായി വർധിക്കുകയും യഹോവ നിങ്ങളുടെ പൂർവികരോടു സത്യം ചെയ്‌ത ദേശത്ത്‌ ചെന്ന്‌ അതു കൈവശമാക്കുകയും ചെയ്യും.+  നിങ്ങളെ താഴ്‌മ പഠിപ്പിക്കാനും നിങ്ങൾ ദൈവത്തിന്റെ കല്‌പനകൾ അനുസരിക്കുമോ ഇല്ലയോ എന്നു പരീക്ഷിച്ച്‌+ നിങ്ങളുടെ ഹൃദയത്തിലുള്ളത്‌ എന്താണെന്ന്‌ അറിയാനും+ വേണ്ടി ഈ 40 വർഷക്കാലം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വിജനഭൂമിയിലൂടെ നടത്തിക്കൊണ്ടുവന്ന സുദീർഘമായ ആ പാതയെക്കുറിച്ച്‌ ഓർക്കുക.+  അങ്ങനെ മനുഷ്യൻ അപ്പംകൊണ്ട്‌ മാത്രമല്ല, യഹോവയുടെ വായിൽനിന്ന്‌ വരുന്ന എല്ലാ വചനങ്ങൾകൊണ്ടുമാണു ജീവിക്കുന്നതെന്നു+ നിങ്ങൾ അറിയേണ്ടതിനു ദൈവം നിങ്ങളെ താഴ്‌മ പഠിപ്പിക്കുകയും വിശപ്പ്‌ അറിയാൻ ഇടയാക്കുകയും+ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ട്‌ നിങ്ങളെ പോഷിപ്പിക്കുകയും ചെയ്‌തു.+  ഈ 40 വർഷക്കാലം, നിങ്ങൾ ധരിച്ചിരുന്ന വസ്‌ത്രം പഴകിയില്ല, നിങ്ങളുടെ പാദം നീരുവെച്ച്‌ വീങ്ങിയുമില്ല.+  ഒരു അപ്പൻ മകനെ തിരുത്തുന്നതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ തിരുത്തുകയായിരുന്നെന്നു നിങ്ങൾക്കു നന്നായി മനസ്സിലായല്ലോ.+  “അതിനാൽ നിങ്ങളുടെ ദൈവമായ യഹോവയുടെ വഴികളിൽ നടന്നുകൊണ്ടും ദൈവത്തെ ഭയപ്പെട്ടുകൊണ്ടും നിങ്ങൾ ദൈവത്തിന്റെ കല്‌പനകൾ അനുസരിക്കണം.  കാരണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൊണ്ടുപോകുന്നത്‌ ഒരു നല്ല ദേശത്തേക്കാണ്‌.+ താഴ്‌വരകളിലും മലനാട്ടിലും അരുവികളും നീരുറവകളും* ഉള്ള നീരൊഴുക്കുള്ള* ഒരു ദേശം;  ഗോതമ്പും ബാർളിയും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;+ ഒലിവെണ്ണയും തേനും ഉള്ള ദേശം;+  ഭക്ഷണത്തിനു പഞ്ഞമില്ലാത്ത, ഒന്നിനും കുറവില്ലാത്ത ദേശം; കല്ലുകളിൽ ഇരുമ്പുള്ള ദേശം; ആ ദേശത്തെ മലകളിൽനിന്ന്‌ നിങ്ങൾ ചെമ്പു കുഴിച്ചെടുക്കും. 10  “നിങ്ങൾ തിന്ന്‌ തൃപ്‌തരാകുമ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്ന ആ നല്ല ദേശത്തെപ്രതി ദൈവത്തെ സ്‌തുതിക്കണം.+ 11  ഇന്നു ഞാൻ നിങ്ങളോടു കല്‌പിക്കുന്ന, നിങ്ങളുടെ ദൈവമായ യഹോവയുടെ കല്‌പനകളും ന്യായത്തീർപ്പുകളും നിയമങ്ങളും പാലിക്കാതെ ദൈവത്തെ മറന്നുപോകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. 12  നിങ്ങൾ തിന്ന്‌ തൃപ്‌തരാകുകയും നല്ല വീടുകൾ പണിത്‌ താമസിക്കുകയും+ 13  നിങ്ങളുടെ ആടുമാടുകൾ പെരുകുകയും സ്വർണവും വെള്ളിയും വർധിക്കുകയും അങ്ങനെ നിങ്ങൾക്ക്‌ എല്ലാത്തിലും സമൃദ്ധി ഉണ്ടാകുകയും ചെയ്യുമ്പോൾ 14  നിങ്ങളുടെ ഹൃദയം അഹങ്കരിച്ചുപോകുകയോ+ അടിമവീടായ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവയെ മറന്നുകളയുകയോ അരുത്‌.+ 15  വിഷപ്പാമ്പുകളും തേളുകളും നിറഞ്ഞ, വെള്ളമില്ലാതെ വരണ്ടുണങ്ങിയ, വലുതും ഭയാനകവും ആയ ഈ വിജനഭൂമിയിലൂടെ നിങ്ങളെ നടത്തിക്കൊണ്ടുവന്നതു+ ദൈവമാണ്‌. തീക്കൽപ്പാറയിൽനിന്ന്‌ വെള്ളം പുറപ്പെടുവിക്കുകയും+ 16  നിങ്ങളുടെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത മന്ന തന്ന്‌ വിജനഭൂമിയിൽ നിങ്ങളെ പോഷിപ്പിക്കുകയും+ ചെയ്‌തുകൊണ്ട്‌ ഭാവിയിലെ പ്രയോജനത്തിനായി ദൈവം നിങ്ങളെ താഴ്‌മ പഠിപ്പിക്കുകയും+ പരീക്ഷിക്കുകയും ചെയ്‌തു.+ 17  ‘ഞാൻ എന്റെ സ്വന്തം ശക്തിയും കൈക്കരുത്തും കൊണ്ടാണ്‌ ഈ സമ്പത്തെല്ലാം സ്വരൂപിച്ചത്‌’+ എന്നു നീ ഹൃദയത്തിൽ പറഞ്ഞുപോയാൽ 18  ഓർക്കുക: നിന്റെ ദൈവമായ യഹോവയാണു സമ്പത്ത്‌ സ്വരൂപിക്കാനുള്ള ശക്തി നിനക്കു തരുന്നത്‌.+ ഇന്നോളം ചെയ്‌തുവരുന്നതുപോലെ, നിന്റെ പൂർവികരോടു സത്യം ചെയ്‌ത തന്റെ ഉടമ്പടി പാലിക്കാനാണു ദൈവം അങ്ങനെ ചെയ്യുന്നത്‌.+ 19  “നിങ്ങൾ എന്നെങ്കിലും നിങ്ങളുടെ ദൈവമായ യഹോവയെ മറന്ന്‌ മറ്റു ദൈവങ്ങളുടെ പിന്നാലെ പോയി അവയെ സേവിക്കുകയും അവയുടെ മുമ്പാകെ കുമ്പിടുകയും ചെയ്‌താൽ ഇന്ന്‌ ഇതാ, ഞാൻ നിങ്ങൾക്കെതിരെ സാക്ഷിയാകുന്നു, നിങ്ങൾ നിശ്ചയമായും നശിച്ചുപോകും.+ 20  നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേൾക്കാതിരുന്നാൽ യഹോവ നിങ്ങളുടെ മുന്നിൽനിന്ന്‌ തുടച്ചുനീക്കുന്ന ജനതകളെപ്പോലെ നിങ്ങളും നശിക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “ആഴത്തിലെ ജലസ്രോതസ്സുകളും.”
അഥവാ “നീർച്ചാലുകളുള്ള.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം