കൊരിന്തിലുള്ളവർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌ 3:1-18

3  ഞങ്ങൾ എങ്ങനെയുള്ളവരാണെന്ന്‌ ഇനിയും നിങ്ങളെ ബോധ്യപ്പെടുത്തണോ? മറ്റു ചിലരെപ്പോലെ നിങ്ങൾക്കു ശുപാർശക്കത്തുകൾ തരുകയോ നിങ്ങളിൽനിന്ന്‌ അവ വാങ്ങുകയോ ചെയ്യേണ്ട ആവശ്യം ഞങ്ങൾക്കുണ്ടോ?  ഞങ്ങളുടെ കത്തു നിങ്ങൾതന്നെയാണ്‌.+ അതു ഞങ്ങളുടെ ഹൃദയങ്ങളിലാണ്‌ എഴുതിയിരിക്കുന്നത്‌. എല്ലാ മനുഷ്യരും അത്‌ അറിയുകയും വായിക്കുകയും ചെയ്യുന്നു.  ശുശ്രൂഷകർ എന്ന നിലയിൽ ഞങ്ങൾ എഴുതിയ ക്രിസ്‌തുവിന്റെ കത്താണു നിങ്ങൾ എന്നതു വ്യക്തമാണ്‌.+ അത്‌ എഴുതിയതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാലാണ്‌. കൽപ്പലകകളിലല്ല,+ ഹൃദയമെന്ന മാംസപ്പലകകളിലാണ്‌.+  ഞങ്ങൾക്കു ദൈവസന്നിധിയിൽ ക്രിസ്‌തു മുഖാന്തരം ഈ വിധത്തിലുള്ള ഒരു ഉറപ്പുണ്ട്‌.  ഞങ്ങൾക്കു വേണ്ട യോഗ്യത ഞങ്ങൾ സ്വന്തപ്രയത്‌നത്താൽ നേടിയതല്ല, അതു ദൈവം തന്നതാണ്‌.+ അതുകൊണ്ട്‌ അതിന്റെ മഹത്ത്വം ഞങ്ങൾക്കുള്ളതല്ല.  ദൈവം ഞങ്ങളെ പുതിയ ഉടമ്പടിയുടെ+ ശുശ്രൂഷകരായിരിക്കാൻ യോഗ്യരാക്കി; എഴുതിവെച്ചിരിക്കുന്ന ഒരു നിയമസംഹിതയുടെ+ ശുശ്രൂഷകരല്ല, ദൈവാത്മാവിന്റെ ശുശ്രൂഷകരായിരിക്കാനാണു യോഗ്യരാക്കിയത്‌. എഴുതപ്പെട്ട നിയമസംഹിത മരണത്തിനു വിധിക്കുന്നു.+ പക്ഷേ ദൈവാത്മാവ്‌ ജീവിപ്പിക്കുന്നു.+  മരണം വരുത്തുന്ന, കല്ലിൽ അക്ഷരങ്ങളായി കൊത്തിയ ആ നിയമസംഹിത+ തേജസ്സോടെയാണു വെളിപ്പെട്ടത്‌. ആ തേജസ്സു നീങ്ങിപ്പോകാനുള്ളതായിരുന്നെങ്കിലും ഇസ്രായേൽമക്കൾക്കു നോക്കാൻപോലും പറ്റാത്തത്ര തേജസ്സായിരുന്നു അപ്പോൾ മോശയുടെ മുഖത്ത്‌.+  ആ സ്ഥിതിക്ക്‌, ദൈവാത്മാവിന്റെ ശുശ്രൂഷ+ അതിലും എത്രയോ തേജസ്സുള്ളതായിരിക്കണം!+  കുറ്റക്കാരായി വിധിക്കുന്ന നിയമസംഹിത+ തേജസ്സുള്ളതായിരുന്നെങ്കിൽ+ നീതിമാന്മാരായി പ്രഖ്യാപിക്കുന്ന ശുശ്രൂഷ അതിലും എത്രയോ തേജസ്സുള്ളതായിരിക്കും!+ 10  ഒരു കാലത്ത്‌ തേജസ്സോടെ വന്ന അത്‌ അതിനെ വെല്ലുന്ന തേജസ്സു വന്നപ്പോൾ നിഷ്‌പ്രഭമായിപ്പോയി.+ 11  നീങ്ങിപ്പോകാനിരുന്നതു തേജസ്സോടെ വന്നെങ്കിൽ+ നിലനിൽക്കുന്നത്‌ എത്രയോ അധികം തേജസ്സുള്ളതായിരിക്കും!+ 12  ഇങ്ങനെയൊരു പ്രത്യാശയുള്ളതുകൊണ്ട്‌+ ധൈര്യത്തോടെ സംസാരിക്കാൻ നമുക്കു കഴിയുന്നു.* 13  നീങ്ങിപ്പോകാനിരുന്ന തേജസ്സിലേക്ക്‌* ഇസ്രായേൽമക്കൾ നോക്കിക്കൊണ്ടിരിക്കുന്നത്‌ ഒഴിവാക്കാൻ മോശ തുണികൊണ്ട്‌ മുഖം മൂടിയതുപോലെ,+ നമ്മൾ ചെയ്യുന്നില്ല. 14  അവരുടെ മനസ്സ്‌ ഇരുളടഞ്ഞുപോയിരുന്നു.+ ഇന്നും പഴയ ഉടമ്പടി വായിക്കുമ്പോഴെല്ലാം അവരുടെ മനസ്സ്‌ അതേ മൂടുപടംകൊണ്ട്‌ മറഞ്ഞുതന്നെയിരിക്കുന്നു.+ കാരണം ക്രിസ്‌തുവിലൂടെ മാത്രമേ അത്‌ എടുത്തുമാറ്റാനാകൂ.+ 15  അതെ, ഇന്നും മോശ എഴുതിയതു വായിക്കുമ്പോൾ+ അവരുടെ ഹൃദയത്തെ ഒരു മൂടുപടം മറച്ചിരിക്കുകയാണ്‌.+ 16  എന്നാൽ ഒരാൾ യഹോവയിലേക്കു* തിരിയുമ്പോൾ ആ മൂടുപടം നീങ്ങുന്നു.+ 17  യഹോവ* ഒരു ആത്മവ്യക്തിയാണ്‌.+ യഹോവയുടെ* ആത്മാവുള്ളിടത്ത്‌ സ്വാതന്ത്ര്യമുണ്ട്‌.+ 18  മൂടുപടം നീങ്ങിയ മുഖത്തോടെ യഹോവയുടെ* തേജസ്സു കണ്ണാടിപോലെ പ്രതിഫലിപ്പിക്കുന്ന നമ്മൾ കൂടുതൽക്കൂടുതൽ തേജസ്സുള്ളവരായി* ആത്മവ്യക്തിയായ യഹോവ* നമ്മളെ ആക്കിത്തീർക്കുന്നതുപോലെ ദൈവത്തിന്റെ ഛായയിലേക്കു രൂപാന്തരപ്പെടുന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “നമുക്കു വലിയ സംസാരസ്വാതന്ത്ര്യമുണ്ട്‌.”
അക്ഷ. “നീങ്ങിപ്പോകാനിരിക്കുന്നതിന്റെ പരിസമാപ്‌തിയിലേക്ക്‌.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അക്ഷ. “തേജസ്സിൽനിന്ന്‌ തേജസ്സിലേക്ക്‌.”
മറ്റൊരു സാധ്യത “യഹോവയുടെ ആത്മാവ്‌.” അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം