സുഭാഷിതങ്ങൾ 7:1-27

7  മകനേ, എന്റെ വാക്കുകൾ അനുസരിക്കുക;എന്റെ കല്‌പനകൾ നിധിപോലെ കാക്കുക.+   എന്റെ കല്‌പനകൾ അനുസരിച്ച്‌ ദീർഘായുസ്സു നേടുക;+എന്റെ ഉപദേശം* കണ്ണിലെ കൃഷ്‌ണമണിപോലെ കാക്കുക.   അവ നിന്റെ വിരലുകളിൽ കെട്ടുക;ഹൃദയത്തിന്റെ പലകയിൽ എഴുതുക.+   ജ്ഞാനത്തോട്‌, “നീ എന്റെ സഹോദരി” എന്നു പറയുക; വകതിരിവിനെ ബന്ധു എന്നു വിളിക്കുക.   അങ്ങനെ വഴിപിഴച്ച സ്‌ത്രീയിൽനിന്ന്‌* സ്വയം രക്ഷിക്കുക;+അസാന്മാർഗിയായ സ്‌ത്രീയിൽനിന്നും* അവളുടെ പഞ്ചാരവാക്കുകളിൽനിന്നും*+ രക്ഷപ്പെടുക.   എന്റെ വീടിന്റെ ജനലിലൂടെ,ജനലഴികളിലൂടെ, ഞാൻ താഴേക്കു നോക്കി.   അനുഭവജ്ഞാനമില്ലാത്തവരെ* ഞാൻ നിരീക്ഷിച്ചുകൊണ്ടിരുന്നു;ആ യുവാക്കൾക്കിടയിൽ സാമാന്യബോധമില്ലാത്ത ഒരുവനെ ഞാൻ കണ്ടു.+   വൈകുന്നേരം, സന്ധ്യ മയങ്ങിയ നേരത്ത്‌,+രാത്രിയാകാറായപ്പോൾ, ഇരുട്ടാൻതുടങ്ങിയപ്പോൾ,   അവൻ തെരുവിലൂടെ നടന്ന്‌ അവളുടെ വീടിന്‌ അരികിലെ കവലയിൽ എത്തി,അവളുടെ വീടിനു നേർക്കു നടന്നു. 10  അപ്പോൾ ഒരു സ്‌ത്രീ അവനെ എതിരേൽക്കുന്നതു ഞാൻ കണ്ടു;വേശ്യയെപ്പോലെ* വസ്‌ത്രം ധരിച്ച+ കൗശലക്കാരിയായ ഒരു സ്‌ത്രീ! 11  അവൾ ഉച്ചത്തിൽ സംസാരിക്കുന്നവളും തന്റേടിയും ആണ്‌.+ അവൾ* ഒരിക്കലും വീട്ടിലിരിക്കുന്നില്ല. 12  ഇപ്പോൾ തെരുവിലാണെങ്കിൽ, അടുത്ത നിമിഷം അവൾ കവലയിലായിരിക്കും;*തെരുവിന്റെ ഓരോ മൂലയിലും അവൾ പതുങ്ങിയിരിക്കുന്നു.+ 13  അവൾ അവനെ കടന്നുപിടിച്ച്‌ ചുംബിക്കുന്നു;ഒരു നാണവുമില്ലാതെ അവനോടു പറയുന്നു: 14  “എനിക്കു സഹഭോജനബലികൾ അർപ്പിക്കാനുണ്ടായിരുന്നു.+ ഇന്നു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റി. 15  അതുകൊണ്ടാണ്‌ ഞാൻ നിന്നെ കാണാൻ വന്നത്‌,തേടിനടന്ന്‌ ഞാൻ നിന്നെ കണ്ടുപിടിച്ചു. 16  ഞാൻ എന്റെ കിടക്കയിൽ ഭംഗിയുള്ള വിരികൾ വിരിച്ചിട്ടുണ്ട്‌,ഈജിപ്‌തിൽനിന്നുള്ള നിറപ്പകിട്ടാർന്ന ലിനൻവിരികൾ.+ 17  എന്റെ കിടക്ക ഞാൻ മീറയും അകിലും കറുവാപ്പട്ടയും കൊണ്ട്‌ സുഗന്ധപൂർണമാക്കിയിട്ടുണ്ട്‌.+ 18  വരൂ, നേരം വെളുക്കുംവരെ നമുക്കു പ്രേമനിർവൃതിയിൽ മതിയാകുവോളം മുഴുകാം;നമുക്കു കാമലീലകളിൽ രസിക്കാം. 19  എന്റെ ഭർത്താവ്‌ വീട്ടിലില്ല;ഒരു ദൂരയാത്ര പോയിരിക്കുന്നു. 20  അദ്ദേഹം പണസ്സഞ്ചി എടുത്തിട്ടുണ്ട്‌;വെളുത്തവാവിനേ തിരിച്ചെത്തൂ.” 21  അങ്ങനെ അവൾ അവനെ നിർബന്ധിക്കുന്നു; അവനെ വഴിതെറ്റിക്കുന്നു.+ പഞ്ചാരവാക്കുകൾ പറഞ്ഞ്‌ അവനെ വശീകരിക്കുന്നു. 22  അവൻ പെട്ടെന്ന്‌ അവളുടെ പുറകേ പോകുന്നു.അറുക്കാൻ കൊണ്ടുപോകുന്ന കാളയെപ്പോലെ,തടിവിലങ്ങിൽ* ഇടാൻ കൊണ്ടുപോകുന്ന വിഡ്‌ഢിയെപ്പോലെ, അതാ അവൻ പോകുന്നു.+ 23  ഒടുവിൽ അവന്റെ കരളിൽ അമ്പു തറയ്‌ക്കും;കെണിയിലേക്കു പറന്നടുക്കുന്ന ഒരു പക്ഷിയെപ്പോലെ, തന്റെ ജീവൻ നഷ്ടപ്പെടുമെന്ന്‌ അറിയാതെ അവൻ പോകുന്നു.+ 24  അതുകൊണ്ട്‌ മക്കളേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക;എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക. 25  നിന്റെ ഹൃദയം അവളുടെ വഴികളിലേക്കു തിരിയരുത്‌. അറിയാതെപോലും അവളുടെ പാതകളിൽ കടക്കരുത്‌.+ 26  അവൾ കാരണം അനേകർ മരിച്ചുവീണിരിക്കുന്നു,+ധാരാളം ആളുകളെ അവൾ കൊന്നിരിക്കുന്നു.+ 27  അവളുടെ വീടു ശവക്കുഴിയിലേക്കുള്ള* വഴിയാണ്‌;അതു മരണത്തിന്റെ ഉള്ളറകളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നു.

അടിക്കുറിപ്പുകള്‍

അഥവാ “നിയമം.”
അക്ഷ. “അന്യസ്‌ത്രീയിൽനിന്ന്‌.” സുഭ 2:16 കാണുക.
അക്ഷ. “വിദേശസ്‌ത്രീയിൽനിന്നും.” സുഭ 2:16 കാണുക.
അഥവാ “വശീകരിക്കുന്ന വാക്കുകളിൽനിന്നും.”
അഥവാ “വിവരംകെട്ടവരെ.”
അഥവാ “വേശ്യയുടെ.”
അക്ഷ. “അവളുടെ കാൽ.”
അഥവാ “പൊതുചത്വരത്തിലായിരിക്കും.”
അഥവാ “കാൽവിലങ്ങിൽ.” പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം