സങ്കീർത്തനം 4:1-8

സംഗീതസംഘനായകന്‌; തന്ത്രിവാദ്യങ്ങളോടെ പാടേണ്ടത്‌. ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 4  നീതിമാനായ എന്റെ ദൈവമേ,+ ഞാൻ വിളിക്കുമ്പോൾ ഉത്തരം തരേണമേ; കഷ്ടതയിൽ എനിക്കു രക്ഷാമാർഗം* ഒരുക്കേണമേ. എന്നോടു പ്രീതി കാട്ടി എന്റെ പ്രാർഥനയ്‌ക്കു ചെവി ചായിക്കേണമേ.   മനുഷ്യമക്കളേ, എത്ര കാലം നിങ്ങൾ എന്റെ സത്‌കീർത്തിക്കു കളങ്കമേൽപ്പിച്ച്‌ എന്നെ അപമാനിക്കും? എത്ര നാൾ നിങ്ങൾ ഒരു ഗുണവുമില്ലാത്തതിനെ സ്‌നേഹിക്കും, വ്യാജമായതിനെ അന്വേഷിക്കും? (സേലാ)   യഹോവ തന്റെ വിശ്വസ്‌തനോടു പ്രത്യേകപരിഗണന കാണിക്കുമെന്ന്‌* അറിഞ്ഞുകൊള്ളുക.ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ യഹോവ കേൾക്കും.   മനസ്സ്‌ ഇളകിമറിഞ്ഞേക്കാം; പക്ഷേ പാപം ചെയ്യരുത്‌.+ പറയാനുള്ളതു കിടക്കയിൽവെച്ച്‌ മനസ്സിൽ പറഞ്ഞിട്ട്‌ മിണ്ടാതിരിക്കുക. (സേലാ)   നീതിബലികൾ അർപ്പിക്കൂ!യഹോവയിൽ ആശ്രയിക്കൂ!+   “നല്ലത്‌ എന്തെങ്കിലും കാണിച്ചുതരാൻ ആരുണ്ട്‌” എന്നു പലരും ചോദിക്കുന്നു. യഹോവേ, അങ്ങയുടെ മുഖപ്രകാശം ഞങ്ങളുടെ മേൽ ശോഭിക്കട്ടെ.+   ധാന്യവിളവും പുതുവീഞ്ഞും സമൃദ്ധമായി ലഭിച്ചവർക്കുള്ളതിനെക്കാൾ ആനന്ദംഅങ്ങ്‌ എന്റെ ഹൃദയത്തിൽ നിറച്ചിരിക്കുന്നു.   ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും.+യഹോവേ, അങ്ങാണല്ലോ ഞാൻ സുരക്ഷിതനായി കഴിയാൻ ഇടയാക്കുന്നത്‌.+

അടിക്കുറിപ്പുകള്‍

അക്ഷ. “വിശാലമായ ഒരിടം.”
അഥവാ “തന്റെ വിശ്വസ്‌തനെ വേർതിരിക്കുമെന്ന്‌; തന്റെ വിശ്വസ്‌തനെ തനിക്കായി മാറ്റിനിറുത്തുമെന്ന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം