യോഹന്നാനു ലഭിച്ച വെളിപാട്‌ 3:1-22

3  “സർദിസിലെ സഭയുടെ ദൂതന്‌ എഴുതുക: ദൈവത്തിന്റെ ഏഴ്‌ ആത്മാക്കളും+ ഏഴു നക്ഷത്രങ്ങളും+ ഉള്ളവൻ പറയുന്നത്‌ ഇതാണ്‌: ‘ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു. ജീവനുള്ളവൻ എന്നാണു നീ അറിയപ്പെടുന്നതെങ്കിലും* നീ മരിച്ചവനാണ്‌.+  ജാഗ്രതയോടിരിക്കുക;+ മരിക്കാറായ ബാക്കിയുള്ളവയെ ശക്തീകരിക്കുക. എന്റെ ദൈവത്തിന്റെ മുമ്പാകെ നീ നിന്റെ ജോലി ചെയ്‌തുതീർത്തതായി ഞാൻ കാണുന്നില്ല.  അതുകൊണ്ട്‌ നീ സ്വീകരിക്കുകയും കേൾക്കുകയും ചെയ്‌തത്‌ എന്താണെന്ന്‌ ഓർത്ത്‌ അതു കാത്തുകൊള്ളുകയും മാനസാന്തരപ്പെടുകയും ചെയ്യുക.+ നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും;+ ഏതു സമയത്താണു ഞാൻ വരുന്നതെന്നു നീ അറിയുകയുമില്ല.+  “‘എന്നാൽ സ്വന്തം വസ്‌ത്രം മലിനമാക്കിയിട്ടില്ലാത്ത+ കുറച്ച്‌ പേർ* സർദിസിൽ നിനക്കുണ്ട്‌. അവർ വെള്ളവസ്‌ത്രം+ ധരിച്ച്‌ എന്റെകൂടെ നടക്കും. കാരണം അവർക്ക്‌ അതിനുള്ള യോഗ്യതയുണ്ട്‌.  ജയിക്കുന്നവൻ+ അങ്ങനെ വെള്ളവസ്‌ത്രം അണിയും.+ ജീവന്റെ പുസ്‌തകത്തിൽനിന്ന്‌+ ഞാൻ അവന്റെ പേര്‌ ഒരിക്കലും മായ്‌ച്ചുകളയില്ല. എന്റെ പിതാവിന്റെ മുന്നിലും പിതാവിന്റെ ദൂതന്മാരുടെ മുന്നിലും അവന്റെ പേര്‌ ഞാൻ അംഗീകരിക്കും.+  ദൈവാത്മാവ്‌ സഭകളോടു പറയുന്നതു ചെവിയുള്ളവൻ കേൾക്കട്ടെ.’  “ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്‌ എഴുതുക: വിശുദ്ധനും+ സത്യവാനും+ ദാവീദിന്റെ താക്കോലുള്ളവനും+ ആരും അടയ്‌ക്കാത്ത വിധം തുറക്കുകയും ആരും തുറക്കാത്ത വിധം അടയ്‌ക്കുകയും ചെയ്യുന്നവനും ആയവൻ പറയുന്നത്‌ ഇതാണ്‌:  ‘ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു. ഇതാ, ആർക്കും അടയ്‌ക്കാൻ കഴിയാത്ത ഒരു വാതിൽ ഞാൻ നിന്റെ മുന്നിൽ തുറന്നുവെച്ചിരിക്കുന്നു.+ നിനക്കു ശക്തി കുറവാണെന്ന്‌ എനിക്ക്‌ അറിയാം. എന്നിട്ടും നീ എന്റെ വാക്ക്‌ അനുസരിച്ചു; എന്റെ പേര്‌ തള്ളിപ്പറഞ്ഞുമില്ല.  ജൂതരല്ലാതിരിക്കെ അങ്ങനെയാണെന്നു നുണ പറയുന്ന+ സാത്താന്റെ സിനഗോഗുകാരെ ഞാൻ വരുത്തും. അവർ വന്ന്‌ നിന്റെ കാൽക്കൽ കുമ്പിടാനും ഞാൻ നിന്നെ സ്‌നേഹിച്ചെന്ന്‌ അവർ അറിയാനും ഞാൻ ഇടവരുത്തും. 10  സഹിച്ചുനിൽക്കണം+ എന്ന എന്റെ വാക്കു നീ അനുസരിച്ചു.* അതുകൊണ്ട്‌, ഭൂമിയിലെ എല്ലാ ജനങ്ങളെയും പരീക്ഷിക്കാനായി ഭൂമിയിലെങ്ങും ഉണ്ടാകാനിരിക്കുന്ന പരീക്ഷയുടെ സമയത്ത്‌ ഞാൻ നിന്നെ കാത്തുരക്ഷിക്കും.+ 11  ഞാൻ വേഗം വരുന്നു.+ നിന്റെ കിരീടം ആരും എടുക്കാതിരിക്കാൻ നിനക്കുള്ളതു മുറുകെ പിടിച്ചുകൊള്ളുക.+ 12  “‘ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിലെ ഒരു തൂണാക്കും. അവൻ ഒരിക്കലും അവിടം വിട്ട്‌ പോകില്ല. എന്റെ ദൈവത്തിന്റെ പേരും+ എന്റെ ദൈവത്തിന്റെ അടുത്തുനിന്ന്‌, സ്വർഗത്തിൽനിന്നുതന്നെ, ഇറങ്ങിവരുന്ന പുതിയ യരുശലേം+ എന്ന എന്റെ ദൈവത്തിന്റെ നഗരത്തിന്റെ പേരും എന്റെ പുതിയ പേരും ഞാൻ അവന്റെ മേൽ എഴുതും.+ 13  ദൈവാത്മാവ്‌ സഭകളോടു പറയുന്നതു ചെവിയുള്ളവൻ കേൾക്കട്ടെ.’ 14  “ലവൊദിക്യയിലെ+ സഭയുടെ ദൂതന്‌ എഴുതുക: വിശ്വസ്‌തനും സത്യവാനും ആയ+ സാക്ഷിയും+ ദൈവത്തിന്റെ ആദ്യത്തെ സൃഷ്ടിയും+ ആയ ആമേൻ+ പറയുന്നത്‌ ഇതാണ്‌: 15  ‘ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു. നിനക്കു ചൂടുമില്ല, തണുപ്പുമില്ല. നീ ചൂടുള്ളവനോ തണുപ്പുള്ളവനോ ആയിരുന്നെങ്കിൽ നന്നായിരുന്നു. 16  ചൂടോ+ തണുപ്പോ+ ഇല്ലാതെ നീ ശീതോഷ്‌ണവാനായതുകൊണ്ട്‌* ഞാൻ നിന്നെ എന്റെ വായിൽനിന്ന്‌ തുപ്പിക്കളയും. 17  “ഞാൻ ധനികനാണ്‌;+ ഞാൻ ഒരുപാടു സമ്പാദിച്ചു; എനിക്ക്‌ ഒന്നിനും കുറവില്ല” എന്നു നീ പറയുന്നു. എന്നാൽ നീ കഷ്ടതയിലാണെന്നും നിന്റെ അവസ്ഥ ദയനീയമാണെന്നും നീ ദരിദ്രനും അന്ധനും നഗ്നനും ആണെന്നും നീ അറിയുന്നില്ല. 18  അതുകൊണ്ട്‌ നീ സമ്പന്നനായിത്തീരാൻ തീയിൽ ശുദ്ധീകരിച്ച സ്വർണവും, നിന്റെ നഗ്നത മറ്റുള്ളവർ കാണാതെ+ നിന്റെ നാണം മറയ്‌ക്കാൻ വെള്ളവസ്‌ത്രവും, നിനക്കു കാഴ്‌ച ലഭിക്കാൻ കണ്ണിലെഴുതാനുള്ള ലേപവും+ എന്റെ കൈയിൽനിന്ന്‌ വിലയ്‌ക്കു വാങ്ങാൻ ഞാൻ നിന്നെ ഉപദേശിക്കുന്നു.+ 19  “‘ഞാൻ സ്‌നേഹിക്കുന്നവരെയൊക്കെ ഞാൻ ശാസിക്കുകയും അവർക്കു ശിക്ഷണം നൽകുകയും ചെയ്യുന്നു.+ അതുകൊണ്ട്‌ ഉത്സാഹമുള്ളവനായിരിക്കുക; മാനസാന്തരപ്പെടുക.+ 20  ഇതാ, ഞാൻ വാതിൽക്കൽ നിന്ന്‌ മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ട്‌ വാതിൽ തുറന്നാൽ ഞാൻ അവന്റെ വീടിന്‌ അകത്ത്‌ ചെന്ന്‌ അവനോടൊപ്പം അത്താഴം കഴിക്കും; അവൻ എന്റെകൂടെ ഇരുന്ന്‌ കഴിക്കും. 21  ഞാൻ വിജയം വരിച്ച്‌ എന്റെ പിതാവിനോടൊത്ത്‌ പിതാവിന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ,+ ജയിക്കുന്നവനെ+ ഞാൻ എന്നോടൊത്ത്‌ എന്റെ സിംഹാസനത്തിൽ ഇരുത്തും.+ 22  ദൈവാത്മാവ്‌ സഭകളോടു പറയുന്നതു ചെവിയുള്ളവൻ കേൾക്കട്ടെ.’”

അടിക്കുറിപ്പുകള്‍

അഥവാ “എന്ന പേര്‌ നിനക്കുണ്ടെങ്കിലും.”
അക്ഷ. “നാമങ്ങൾ.”
മറ്റൊരു സാധ്യത “എന്നെ അനുകരിച്ചുകൊണ്ട്‌ നീ സഹിച്ചുനിന്നു.”
അഥവാ “വാട്ടവെള്ളംപോലെയായതുകൊണ്ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം