യോഹന്നാനു ലഭിച്ച വെളിപാട്‌ 2:1-29

2  “എഫെസൊസിലെ+ സഭയുടെ ദൂതന്‌+ എഴുതുക: വലതുകൈയിൽ ഏഴു നക്ഷത്രങ്ങൾ പിടിച്ചുകൊണ്ട്‌ ഏഴു സ്വർണവിളക്കുകൾക്കിടയിലൂടെ+ നടക്കുന്നവൻ പറയുന്നത്‌ ഇതാണ്‌: 2  ‘നിന്റെ പ്രവൃത്തികളും നിന്റെ അധ്വാനവും സഹനവും എനിക്ക്‌ അറിയാം. കൊള്ളരുതാത്ത ആളുകളെ വെച്ചുപൊറുപ്പിക്കാൻ നിനക്കാകില്ലെന്നും അപ്പോസ്‌തലന്മാരല്ലാതിരിക്കെ അങ്ങനെയാണെന്ന്‌ അവകാശപ്പെടുന്നവരെ+ പരീക്ഷിച്ച്‌ അവർ നുണയന്മാരാണെന്നു നീ മനസ്സിലാക്കിയെന്നും ഞാൻ അറിയുന്നു. 3  എന്റെ പേരിനുവേണ്ടി+ പലതും സഹിക്കേണ്ടിവന്നിട്ടും നീ തളർന്നുപോകാതെ+ ഉറച്ചുനിന്നെന്നും എനിക്ക്‌ അറിയാം. 4  എന്നാൽ ആദ്യമുണ്ടായിരുന്ന സ്‌നേഹം വിട്ടുകളഞ്ഞു എന്നൊരു കുറവ്‌ നിന്നെക്കുറിച്ച്‌ എനിക്കു പറയാനുണ്ട്‌. 5  “‘അതുകൊണ്ട്‌ നീ ഏത്‌ അവസ്ഥയിൽനിന്നാണു വീണതെന്ന്‌ ഓർത്തുനോക്കുക. മാനസാന്തരപ്പെട്ട്‌+ ആദ്യം ചെയ്‌തിരുന്നത്‌ ഇനിയും ചെയ്യുക. മാനസാന്തരപ്പെട്ടില്ലെങ്കിൽ+ ഞാൻ വന്ന്‌ നിന്റെ തണ്ടുവിളക്ക്‌+ അതിന്റെ സ്ഥാനത്തുനിന്ന്‌ നീക്കിക്കളയും. 6  എന്നാൽ നിക്കൊലാവൊസ്‌+ എന്ന മതവിഭാഗക്കാരുടെ ചെയ്‌തികൾ എന്നെപ്പോലെ നീയും വെറുക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്‌. 7  ദൈവാത്മാവ്‌ സഭകളോടു പറയുന്നതു ചെവിയുള്ളവൻ കേൾക്കട്ടെ:+ ജയിക്കുന്നവനെ+ ഞാൻ ദൈവത്തിന്റെ പറുദീസയിലെ ജീവവൃക്ഷത്തിന്റെ ഫലം കഴിക്കാൻ അനുവദിക്കും.’+ 8  “സ്‌മുർന്നയിലെ സഭയുടെ ദൂതന്‌ എഴുതുക: മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്‌ത,+ ‘ആദ്യനും അന്ത്യനും’+ ആയവൻ പറയുന്നത്‌ ഇതാണ്‌: 9  ‘നീ കഷ്ടതയിലും ദാരിദ്ര്യത്തിലും ആണെന്ന്‌ എനിക്ക്‌ അറിയാം. പക്ഷേ നീ സമ്പന്നനാണ്‌.+ ജൂതരാണെന്ന്‌ അവകാശപ്പെടുന്നവർ ദൈവത്തെ നിന്ദിക്കുന്നതും ഞാൻ അറിയുന്നു. എന്നാൽ അവർ ശരിക്കുള്ള ജൂതരല്ല, സാത്താന്റെ സിനഗോഗാണ്‌.+ 10  സഹിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ഓർത്ത്‌ നീ പേടിക്കേണ്ടാ.+ ഇതാ, പിശാച്‌ നിങ്ങളിൽ ചിലരെ തടവിലാക്കാൻപോകുന്നു! അങ്ങനെ നിങ്ങൾ പൂർണമായി പരിശോധിക്കപ്പെടും. പത്തു ദിവസം നിങ്ങൾക്കു കഷ്ടത ഉണ്ടാകും. മരിക്കേണ്ടിവന്നാൽപ്പോലും വിശ്വസ്‌തരായിരിക്കുക. അപ്പോൾ ഞാൻ നിനക്കു ജീവകിരീടം തരും.+ 11  ദൈവാത്മാവ്‌ സഭകളോടു പറയുന്നതു ചെവിയുള്ളവൻ കേൾക്കട്ടെ:+ ജയിക്കുന്നവന്‌+ ഒരിക്കലും രണ്ടാം മരണം+ നേരിടേണ്ടിവരില്ല.’ 12  “പെർഗമൊസിലെ സഭയുടെ ദൂതന്‌ എഴുതുക: ഇരുവായ്‌ത്തലയുള്ള, നീണ്ട, മൂർച്ചയേറിയ വാളുള്ളവൻ+ പറയുന്നത്‌ ഇതാണ്‌: 13  ‘നീ എവിടെയാണു താമസിക്കുന്നതെന്നും അതു സാത്താന്റെ സിംഹാസനമുള്ളിടമാണെന്നും ഞാൻ അറിയുന്നു. എന്നിട്ടും നീ എന്റെ പേര്‌ മുറുകെ പിടിക്കുന്നു.+ സാത്താൻ വസിക്കുന്ന നിങ്ങളുടെ നഗരത്തിൽവെച്ച്‌ എന്റെ വിശ്വസ്‌തസാക്ഷിയായ+ അന്തിപ്പാസ്‌ കൊല്ലപ്പെട്ട+ കാലത്തുപോലും നിങ്ങൾ എന്നിലുള്ള വിശ്വാസം തള്ളിപ്പറഞ്ഞില്ല.+ 14  “‘എന്നാൽ നിനക്ക്‌ എതിരെ ചില കാര്യങ്ങൾ എനിക്കു പറയാനുണ്ട്‌. ബിലെയാമിന്റെ+ ഉപദേശം മുറുകെ പിടിക്കുന്ന ചിലർ അവിടെയുണ്ട്‌. വിഗ്രഹങ്ങൾക്ക്‌ അർപ്പിച്ചവ തിന്നാനും അധാർമികപ്രവൃത്തികൾ* ചെയ്യാനും+ പ്രേരിപ്പിച്ചുകൊണ്ട്‌ ഇസ്രായേൽമക്കളെ വശീകരിക്കാൻ ബാലാക്കിനെ+ ഉപദേശിച്ചതു ബിലെയാമാണല്ലോ. 15  അതുപോലെ, നിക്കൊലാവൊസ്‌+ എന്ന മതവിഭാഗക്കാരുടെ ഉപദേശം മുറുകെ പിടിക്കുന്നവരും നിനക്കുണ്ട്‌. 16  അതുകൊണ്ട്‌ മാനസാന്തരപ്പെടുക. ഇല്ലെങ്കിൽ ഞാൻ വേഗം വന്ന്‌ എന്റെ വായിലെ നീണ്ട വാളുകൊണ്ട്‌+ അവരോടു യുദ്ധം ചെയ്യും. 17  “‘ദൈവാത്മാവ്‌ സഭകളോടു പറയുന്നതു ചെവിയുള്ളവൻ കേൾക്കട്ടെ:+ ജയിക്കുന്നവനു+ ഞാൻ മറഞ്ഞിരിക്കുന്ന മന്നയിൽ+ കുറെ നൽകും. ഞാൻ അവന്‌ ഒരു വെള്ളക്കല്ലും കൊടുക്കും. ആ കല്ലിൽ, അതു കിട്ടുന്നവനല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടാത്ത ഒരു പുതിയ പേര്‌ എഴുതിയിട്ടുണ്ടാകും.’ 18  “തുയഥൈരയിലെ+ സഭയുടെ ദൂതന്‌ എഴുതുക: തീജ്വാലപോലുള്ള കണ്ണുകളും+ ശുദ്ധമായ ചെമ്പുപോലുള്ള പാദങ്ങളും ഉള്ള ദൈവപുത്രൻ+ പറയുന്നത്‌ ഇതാണ്‌: 19  ‘നിന്റെ പ്രവൃത്തികളും നിന്റെ സ്‌നേഹം, വിശ്വാസം, ശുശ്രൂഷ, സഹനം എന്നിവയും എനിക്ക്‌ അറിയാം. നീ ആദ്യം ചെയ്‌തതിലും കൂടുതൽ കാര്യങ്ങൾ പിൽക്കാലത്ത്‌ ചെയ്‌തെന്നും അറിയാം. 20  “‘എന്നാൽ ഇസബേൽ+ എന്ന സ്‌ത്രീയെ വെച്ചുപൊറുപ്പിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ച്‌ എനിക്കു പറയാനുണ്ട്‌. പ്രവാചികയാണെന്നു പറഞ്ഞുനടന്ന്‌ അവൾ എന്റെ അടിമകളെ അധാർമികപ്രവൃത്തികൾ*+ ചെയ്യാനും വിഗ്രഹങ്ങൾക്ക്‌ അർപ്പിച്ചവ തിന്നാനും ഉപദേശിക്കുന്നു. അങ്ങനെ അവരെ വഴിതെറ്റിക്കുന്നു. 21  ഞാൻ അവൾക്കു പശ്ചാത്തപിക്കാൻ* സമയം കൊടുത്തു. എന്നാൽ തന്റെ ലൈംഗിക അധാർമികതയെക്കുറിച്ച്‌* പശ്ചാത്തപിക്കാൻ അവൾ ഒരുക്കമല്ലായിരുന്നു. 22  ഞാൻ രോഗം വരുത്തി അവളെ കിടപ്പിലാക്കാൻപോകുകയാണ്‌. അവളുമായി വ്യഭിചരിക്കുന്നവർ, അവളുടേതുപോലുള്ള പ്രവൃത്തികൾ ഉപേക്ഷിക്കുന്നില്ലെങ്കിൽ* അവരെയും ഞാൻ വലിയ കഷ്ടതയിലാക്കും. 23  മാരകമായ രോഗം വരുത്തി ഞാൻ അവളുടെ മക്കളെ കൊല്ലും. ഉള്ളിന്റെ ഉള്ളിലെ ചിന്തകളെയും* ഹൃദയങ്ങളെയും പരിശോധിക്കുന്നവനാണു ഞാനെന്ന്‌ അങ്ങനെ സഭകളെല്ലാം അറിയും. നിങ്ങൾക്ക്‌ ഓരോരുത്തർക്കും നിങ്ങളുടെ പ്രവൃത്തികൾക്ക്‌ അർഹമായതു ഞാൻ തരും.+ 24  “‘എന്നാൽ ആ ഉപദേശം പിൻപറ്റാത്തവരും “സാത്താന്റെ ആഴങ്ങൾ”+ എന്ന്‌ അവർ പറയുന്നവ അറിഞ്ഞിട്ടില്ലാത്തവരും ആയ തുയഥൈരയിലെ ബാക്കിയുള്ളവരോടു ഞാൻ പറയുന്നു: വേറൊരു ഭാരവും ഞാൻ നിങ്ങളുടെ മേൽ ചുമത്തുന്നില്ല. 25  ഞാൻ വരുന്നതുവരെ ഇപ്പോഴുള്ളതു മുറുകെ പിടിക്കുക.+ 26  ജയിക്കുകയും അവസാനത്തോളം എന്റെ വഴികളിൽ നടക്കുകയും ചെയ്യുന്നവന്‌ എന്റെ പിതാവ്‌ എനിക്കു നൽകിയതുപോലെ ജനതകളുടെ മേൽ ഞാൻ അധികാരം നൽകും.+ 27  അവൻ ഇരുമ്പുകോൽകൊണ്ട്‌ ജനങ്ങളെ മേയ്‌ക്കും;+ മൺപാത്രങ്ങൾപോലെ അവർ തകർന്നുപോകും. 28  ഞാൻ അവനു പ്രഭാതനക്ഷത്രവും+ കൊടുക്കും. 29  ദൈവാത്മാവ്‌ സഭകളോടു പറയുന്നതു ചെവിയുള്ളവൻ കേൾക്കട്ടെ.’

അടിക്കുറിപ്പുകള്‍

ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
അഥവാ “മാനസാന്തരപ്പെടാൻ.”
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അഥവാ “പ്രവൃത്തികളെക്കുറിച്ച്‌ പശ്ചാത്തപിക്കുന്നില്ലെങ്കിൽ.”
അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളെയും.” അക്ഷ. “വൃക്കകളെയും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം