സെഖര്യ 2:1-13

2  ഞാൻ നോക്കിയപ്പോൾ ഒരാൾ കൈയിൽ അളവുനൂൽ പിടിച്ചുകൊണ്ട്‌ പോകുന്നതു കണ്ടു.+  “എവിടെ പോകുകയാണ്‌” എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു. “യരുശലേമിന്റെ നീളവും വീതിയും അളന്നുനോക്കാൻ പോകുകയാണ്‌”+ എന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു.  അപ്പോൾ, എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതൻ എന്റെ അടുത്തുനിന്ന്‌ പോയി. ആ ദൂതനെ കാണാൻ മറ്റൊരു ദൂതൻ വന്നു.  ആ ദൂതൻ അദ്ദേഹത്തോടു പറഞ്ഞു: “ഓടിച്ചെന്ന്‌ ആ ചെറുപ്പക്കാരനോടു പറയുക: ‘“യരുശലേമിൽ ആളുകളും വളർത്തുമൃഗങ്ങളും നിറയും.+ അങ്ങനെ അവൾ മതിലുകളില്ലാത്ത ഒരു ഗ്രാമംപോലെയാകും.+  ഞാൻ അവൾക്കു ചുറ്റും തീകൊണ്ടുള്ള ഒരു മതിലാകും.+ അവൾക്കു നടുവിൽ എന്റെ മഹത്ത്വമുണ്ടായിരിക്കും”+ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു.’”  “പെട്ടെന്നാകട്ടെ! വടക്കേ ദേശത്തുനിന്ന്‌ ഓടിരക്ഷപ്പെടൂ!”+ എന്ന്‌ യഹോവ ആഹ്വാനം ചെയ്യുന്നു. “ഞാൻ നിങ്ങളെ നാലുപാടും* ചിതറിച്ചുകളഞ്ഞല്ലോ”+ എന്ന്‌ യഹോവ പറയുന്നു.  “സീയോനേ വരൂ! ബാബിലോൺപുത്രിയോടൊപ്പം താമസിക്കുന്നവരേ, രക്ഷപ്പെടൂ!+  താൻ മഹത്ത്വപൂർണനായശേഷം,* നിങ്ങളെ കൊള്ളയടിച്ച ജനതകളുടെ അടുത്തേക്ക്‌ എന്നെ അയച്ച സൈന്യങ്ങളുടെ അധിപനായ യഹോവ+ പറയുന്നു: ‘നിങ്ങളെ തൊടുന്നവൻ എന്റെ കണ്ണിലെ കൃഷ്‌ണമണിയെ തൊടുന്നു.+  ഇപ്പോൾ ഞാൻ അവർക്കു നേരെ കൈ ഓങ്ങും. അവരുടെ അടിമകൾ അവരെ കൊള്ളയടിക്കും.’+ എന്നെ അയച്ചതു സൈന്യങ്ങളുടെ അധിപനായ യഹോവയാണെന്നു നിങ്ങൾ മനസ്സിലാക്കും. 10  “സീയോൻപുത്രിയേ, സന്തോഷിച്ചാർക്കുക.+ ഇതാ, ഞാൻ വരുന്നു.+ ഞാൻ നിങ്ങളുടെ ഇടയിൽ വസിക്കും”+ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു. 11  “അന്ന്‌ അനേകം ജനതകൾ യഹോവയോടു ചേരും.+ അവർ എന്റെ ജനമായിത്തീരും. ഞാൻ നിങ്ങളുടെ ഇടയിൽ വസിക്കും.” എന്നെ അയച്ചതു സൈന്യങ്ങളുടെ അധിപനായ യഹോവയാണെന്നു നിങ്ങൾ അറിയും. 12  വിശുദ്ധനിലത്ത്‌ തനിക്കുള്ള ഓഹരിയായി യഹോവ യഹൂദയെ സ്വന്തമാക്കും. ദൈവം വീണ്ടും യരുശലേമിനെ തിരഞ്ഞെടുക്കും.+ 13  മനുഷ്യരെല്ലാം യഹോവയുടെ മുമ്പാകെ മിണ്ടാതിരിക്കട്ടെ. ഇതാ, ദൈവം തന്റെ വിശുദ്ധവാസസ്ഥലത്തുനിന്ന്‌ നടപടിയെടുക്കുന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “ആകാശത്തിന്റെ നാലു കാറ്റിലേക്കും.”
അക്ഷ. “മഹത്ത്വത്തിനു ശേഷം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം