സങ്കീർത്തനം 143:1-12

ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 143  യഹോവേ, എന്റെ പ്രാർഥന കേൾക്കേണമേ;+സഹായത്തിനായുള്ള എന്റെ യാചന ശ്രദ്ധിക്കേണമേ. അങ്ങയുടെ വിശ്വസ്‌തതയ്‌ക്കും നീതിക്കും ചേർച്ചയിൽ എനിക്ക്‌ ഉത്തരമേകേണമേ.   അങ്ങയുടെ ഈ ദാസനെ ന്യായവിസ്‌താരത്തിനു വിധേയനാക്കരുതേ;ജീവിച്ചിരിക്കുന്ന ആർക്കും അങ്ങയുടെ മുന്നിൽ നീതിമാനായിരിക്കാനാകില്ലല്ലോ.+   ശത്രു എന്നെ പിന്തുടരുന്നു;അവൻ എന്റെ ജീവൻ നിലത്തിട്ട്‌ ചവിട്ടിയരച്ചു; പണ്ടേ മരിച്ചവരെപ്പോലെ ഞാൻ ഇരുളിൽ കഴിയാൻ അവൻ ഇടയാക്കിയിരിക്കുന്നു.   എന്റെ മനസ്സു* തളരുന്നു;+എന്റെ ഹൃദയം മരവിച്ചുപോയിരിക്കുന്നു.+   ഞാൻ പഴയ കാലം ഓർക്കുന്നു;അങ്ങയുടെ ചെയ്‌തികളെല്ലാം ഞാൻ ധ്യാനിക്കുന്നു;+അങ്ങയുടെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച്‌ താത്‌പര്യത്തോടെ ചിന്തിക്കുന്നു.*   ഞാൻ അങ്ങയുടെ മുന്നിൽ കൈകൾ വിരിച്ചുപിടിക്കുന്നു;വരണ്ടുണങ്ങിയ നിലംപോലെ ഞാൻ അങ്ങയ്‌ക്കായി ദാഹിക്കുന്നു.+ (സേലാ)   യഹോവേ, വേഗം ഉത്തരം തരേണമേ;+എനിക്കു ബലമില്ലാതായിരിക്കുന്നു.*+ തിരുമുഖം എന്നിൽനിന്ന്‌ മറയ്‌ക്കരുതേ;+മറച്ചാൽ, ഞാൻ കുഴിയിലേക്ക്‌* ഇറങ്ങുന്നവരെപ്പോലെയാകും.+   രാവിലെ ഞാൻ അങ്ങയുടെ അചഞ്ചലമായ സ്‌നേഹത്തെക്കുറിച്ച്‌ കേൾക്കാൻ ഇടവരട്ടെ;ഞാൻ അങ്ങയിൽ ആശ്രയിക്കുന്നല്ലോ. ഞാൻ നടക്കേണ്ട വഴി എനിക്കു കാണിച്ചുതരേണമേ;+അങ്ങയിലേക്കല്ലോ ഞാൻ തിരിയുന്നത്‌.   യഹോവേ, ശത്രുക്കളുടെ കൈയിൽനിന്ന്‌ എന്നെ രക്ഷിക്കേണമേ. ഞാൻ അങ്ങയുടെ സംരക്ഷണം തേടുന്നു.+ 10  അങ്ങയുടെ ഇഷ്ടം ചെയ്യാൻ എന്നെ പഠിപ്പിക്കേണമേ;+അങ്ങ്‌ എന്റെ ദൈവമല്ലോ. അങ്ങയുടെ നല്ല ആത്മാവ്‌നിരപ്പായ സ്ഥലത്തുകൂടെ* എന്നെ നയിക്കട്ടെ. 11  യഹോവേ, അങ്ങയുടെ പേരിനെ കരുതി എന്നെ ജീവനോടെ കാക്കേണമേ. അങ്ങയുടെ നീതി നിമിത്തം എന്നെ കഷ്ടതയിൽനിന്ന്‌ വിടുവിക്കേണമേ.+ 12  അങ്ങയുടെ അചഞ്ചലമായ സ്‌നേഹം നിമിത്തം എന്റെ ശത്രുക്കളെ ഇല്ലാതാക്കേണമേ;*+എന്നെ ഉപദ്രവിക്കുന്നവരെയെല്ലാം നിഗ്രഹിക്കേണമേ;+ഞാൻ അങ്ങയുടെ ദാസനല്ലോ.+

അടിക്കുറിപ്പുകള്‍

അക്ഷ. “ആത്മാവ്‌.”
അഥവാ “പഠിക്കുന്നു.”
അഥവാ “ശവക്കുഴിയിലേക്ക്‌.”
അക്ഷ. “എന്റെ ആത്മാവ്‌ തീർന്നിരിക്കുന്നു.”
അഥവാ “നേരിന്റെ നാട്ടിലൂടെ.”
അക്ഷ. “നിശ്ശബ്ദരാക്കേണമേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം