സങ്കീർത്തനം 103:1-22

ദാവീദിന്റേത്‌. 103  ഞാൻ യഹോവയെ സ്‌തുതിക്കട്ടെ;എന്നുള്ളം മുഴുവൻ വിശുദ്ധമായ തിരുനാമം വാഴ്‌ത്തട്ടെ.   ഞാൻ യഹോവയെ സ്‌തുതിക്കട്ടെ;ദൈവം ചെയ്‌തതൊന്നും ഞാൻ ഒരിക്കലും മറക്കാതിരിക്കട്ടെ.+   ദൈവം നിന്റെ തെറ്റുകളെല്ലാം ക്ഷമിക്കുന്നു,+നിന്റെ അസുഖങ്ങളെല്ലാം ഭേദമാക്കുന്നു;+   ദൈവം നിന്റെ ജീവൻ കുഴിയിൽനിന്ന്‌* തിരികെ വാങ്ങുന്നു;+തന്റെ അചഞ്ചലമായ സ്‌നേഹവും കരുണയും നിന്റെ കിരീടമാക്കുന്നു.+   നീ കഴുകനെപ്പോലെ ചെറുപ്പത്തിലേക്കു മടങ്ങിവരേണ്ടതിന്‌+ജീവിതകാലം മുഴുവൻ നല്ല കാര്യങ്ങളാൽ നിന്നെ തൃപ്‌തനാക്കുന്നു.+   അടിച്ചമർത്തപ്പെട്ട സകലർക്കുംവേണ്ടി+യഹോവ നീതിയോടെയും ന്യായത്തോടെയും പ്രവർത്തിക്കുന്നു.+   ദൈവം തന്റെ വഴികൾ മോശയെ അറിയിച്ചു,+തന്റെ പ്രവൃത്തികൾ ഇസ്രായേൽമക്കളെയും.+   യഹോവ കരുണാമയനും അനുകമ്പയുള്ളവനും*+പെട്ടെന്നു കോപിക്കാത്തവനും അചഞ്ചലസ്‌നേഹം നിറഞ്ഞവനും.+   ദൈവം എപ്പോഴും കുറ്റം കണ്ടുപിടിക്കാൻ നോക്കുന്നില്ല;+എന്നെന്നും നീരസം വെച്ചുകൊണ്ടിരിക്കുന്നുമില്ല.+ 10  ദൈവം നമ്മുടെ പാപങ്ങൾക്കനുസൃതമായി നമ്മോടു പെരുമാറിയിട്ടില്ല;+തെറ്റുകൾക്കനുസരിച്ച്‌ നമ്മോടു പകരം ചെയ്‌തിട്ടുമില്ല.+ 11  ആകാശം ഭൂമിയെക്കാൾ എത്ര ഉയരത്തിലാണോഅത്ര വലുതാണു തന്നെ ഭയപ്പെടുന്നവരോടുള്ള ദൈവത്തിന്റെ അചഞ്ചലമായ സ്‌നേഹം.+ 12  സൂര്യോദയം സൂര്യാസ്‌തമയത്തിൽനിന്ന്‌ എത്ര അകലെയാണോഅത്ര അകലേക്കു ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്ന്‌ അകറ്റിയിരിക്കുന്നു.+ 13  ഒരു അപ്പൻ മക്കളോടു കരുണ കാണിക്കുന്നതുപോലെയഹോവ തന്നെ ഭയപ്പെടുന്നവരോടു കരുണ കാണിച്ചിരിക്കുന്നു.+ 14  കാരണം, നമ്മെ ഉണ്ടാക്കിയിരിക്കുന്നത്‌ എങ്ങനെയെന്നു ദൈവത്തിനു നന്നായി അറിയാം;+നാം പൊടിയെന്നു ദൈവം ഓർക്കുന്നു.+ 15  മർത്യന്റെ ആയുസ്സ്‌ ഒരു പുൽക്കൊടിയുടേതുപോലെ;+അവൻ വയലിൽ വിരിയുന്ന പൂപോലെ.+ 16  പക്ഷേ, കാറ്റ്‌ അടിച്ചപ്പോൾ അതു പൊയ്‌പോയി;അത്‌ അവിടെ ഉണ്ടായിരുന്നെന്നുപോലും തോന്നില്ല.* 17  എന്നാൽ, തന്നെ ഭയപ്പെടുന്നവരോടുള്ള+യഹോവയുടെ അചഞ്ചലമായ സ്‌നേഹം എന്നേക്കുമുള്ളത്‌.*അവരുടെ മക്കളുടെ മക്കളോടും+ 18  തന്റെ ഉടമ്പടി പാലിക്കുന്നവരോടും+നിഷ്‌ഠയോടെ തന്റെ കല്‌പനകൾ അനുസരിക്കുന്നവരോടുംദൈവം എന്നെന്നും നീതി കാണിക്കും. 19  യഹോവ സ്വർഗത്തിൽ തന്റെ സിംഹാസനം സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു;+എല്ലാം ദൈവത്തിന്റെ രാജഭരണത്തിൻകീഴിലാണ്‌.+ 20  ദൈവത്തിന്റെ വാക്കു കേട്ടനുസരിച്ച്‌* ദിവ്യാജ്ഞകൾ നടപ്പിലാക്കുന്ന,+അതിശക്തരായ ദൂതന്മാരേ,+ നിങ്ങളേവരും യഹോവയെ സ്‌തുതിപ്പിൻ. 21  ദൈവേഷ്ടം ചെയ്യുന്ന ദൈവശുശ്രൂഷകരുടെ സൈന്യമേ,+നിങ്ങളേവരും യഹോവയെ സ്‌തുതിപ്പിൻ. 22  ദൈവത്തിന്റെ വാഴ്‌ചയിൻകീഴിലെ* സകല സൃഷ്ടികളുമേ,യഹോവയെ വാഴ്‌ത്തുവിൻ. എന്റെ മുഴുദേഹിയും യഹോവയെ സ്‌തുതിക്കട്ടെ.

അടിക്കുറിപ്പുകള്‍

അഥവാ “ശവക്കുഴിയിൽനിന്ന്‌.”
അഥവാ “കൃപയുള്ളവനും.”
അക്ഷ. “അതു നിന്നിരുന്ന ഇടം മേലാൽ അതിനെ ഓർക്കുന്നില്ല.”
അഥവാ “അനാദികാലംമുതൽ അനന്തകാലംവരെയുള്ളത്‌.”
അക്ഷ. “അവന്റെ വാക്കിന്റെ സ്വരം (ശബ്ദം) കേട്ട്‌.”
അഥവാ “പരമാധികാരത്തിൻകീഴിലുള്ള എല്ലാ സ്ഥലങ്ങളിലെയും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം