യിരെമ്യ 20:1-18

20  ഇമ്മേരിന്റെ മകനും യഹോവയുടെ ഭവനത്തിലെ പ്രധാനകാര്യാധിപനും ആയ പശ്‌ഹൂർ പുരോഹിതൻ, യിരെമ്യ പ്രവചിക്കുന്നതെല്ലാം കേൾക്കുന്നുണ്ടായിരുന്നു.  അതു കേട്ടിട്ട്‌ പശ്‌ഹൂർ വന്ന്‌ യിരെമ്യ പ്രവാചകനെ അടിച്ചു. എന്നിട്ട്‌ യിരെമ്യയെ യഹോവയുടെ ഭവനത്തിലെ മേലേ-ബന്യാമീൻ-കവാടത്തിങ്കൽ തടിവിലങ്ങിലിട്ടു.*+  പക്ഷേ പിറ്റേന്നു പശ്‌ഹൂർ യിരെമ്യയെ തടിവിലങ്ങിൽനിന്ന്‌ സ്വതന്ത്രനാക്കിയപ്പോൾ യിരെമ്യ അയാളോടു പറഞ്ഞു: “യഹോവ താങ്കൾക്കു പശ്‌ഹൂർ എന്നല്ല ‘സർവത്ര ഭീതി’ എന്നു പേരിട്ടിരിക്കുന്നു.+  കാരണം, യഹോവ പറയുന്നു: ‘ഞാൻ നിന്നെ നിനക്കുതന്നെയും നിന്റെ സുഹൃത്തുക്കൾക്കും ഭീതികാരണമാക്കും. നീ നോക്കിക്കൊണ്ടിരിക്കെ അവർ ശത്രുക്കളുടെ വാളാൽ വീഴും.+ യഹൂദയെ മുഴുവൻ ഞാൻ ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കും. അവൻ അവരെ ബാബിലോണിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോകുകയും വാളാൽ സംഹരിക്കുകയും ചെയ്യും.+  ഞാൻ നഗരത്തിലെ സർവസമ്പത്തും അതിന്റെ എല്ലാ സ്വത്തുക്കളും അമൂല്യവസ്‌തുക്കളും യഹൂദാരാജാക്കന്മാരുടെ സകല സമ്പാദ്യവും ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കും.+ അവർ അവയൊക്കെയും കൊള്ളയടിച്ച്‌ ബാബിലോണിലേക്കു കൊണ്ടുപോകും.+  പശ്‌ഹൂരേ, നിന്നെയും നിന്റെ വീട്ടിലുള്ളവരെയും ബന്ദികളായി ബാബിലോണിലേക്കു കൊണ്ടുപോകും. നിന്റെ സുഹൃത്തുക്കളോടു നുണകൾ പ്രവചിച്ചതുകൊണ്ട്‌ നീ അവിടെവെച്ച്‌ മരിക്കും. സുഹൃത്തുക്കളോടൊപ്പം നിന്നെയും അവിടെ അടക്കും.’”+   യഹോവേ, അങ്ങ്‌ എന്നെ വിഡ്‌ഢിയാക്കി; ഞാൻ വിഡ്‌ഢിയായിപ്പോയി. അങ്ങ്‌ എനിക്ക്‌ എതിരെ അങ്ങയുടെ ശക്തി പ്രയോഗിച്ച്‌ എന്നെ തോൽപ്പിച്ചുകളഞ്ഞു.+ ദിവസം മുഴുവൻ ഞാനൊരു പരിഹാസപാത്രമാകുന്നു;എല്ലാവരും എന്നെ കളിയാക്കുന്നു.+   വായ്‌ തുറക്കുമ്പോഴെല്ലാം “അക്രമം, നാശം!” എന്നൊക്കെഎനിക്കു വിളിച്ചുപറയേണ്ടിവരുന്നല്ലോ. യഹോവയുടെ സന്ദേശങ്ങൾ എനിക്കു ദിവസം മുഴുവൻ നിന്ദയ്‌ക്കും പരിഹാസത്തിനും കാരണമായിരിക്കുന്നു.+   അതുകൊണ്ട്‌ ഞാൻ പറഞ്ഞു: “ദൈവത്തെക്കുറിച്ച്‌ ഞാൻ ഇനി ഒരു വാക്കുപോലും മിണ്ടില്ല;ദൈവനാമത്തിൽ ഒന്നും സംസാരിക്കുകയുമില്ല.”+ പക്ഷേ എന്റെ ഹൃദയത്തിൽ അത്‌, അസ്ഥിക്കുള്ളിൽ അടച്ചുവെച്ച തീപോലെയായി;അത്‌ ഉള്ളിൽ ഒതുക്കിവെച്ച്‌ ഞാൻ തളർന്നു;എനിക്ക്‌ ഒട്ടും സഹിക്കവയ്യാതായി.+ 10  ഞാൻ ഏറെ ദുഷ്‌പ്രചാരണങ്ങൾ കേട്ടു;ഭീതി എന്നെ വളഞ്ഞു.+ “കുറ്റം ആരോപിക്കാം; നമുക്ക്‌ അവന്റെ മേൽ കുറ്റം ആരോപിക്കാം!” എനിക്കു സമാധാനം ആശംസിച്ചവരെല്ലാം ഞാൻ വീഴുന്നതു കാണാൻ നോക്കിയിരിക്കുകയായിരുന്നു. അവർ പറഞ്ഞു:+ “അവൻ എന്തെങ്കിലും മണ്ടത്തരം കാണിക്കാതിരിക്കില്ല;അപ്പോൾ നമുക്ക്‌ അവനെ പിടികൂടാം, അവനോടു പകരം വീട്ടാം.” 11  പക്ഷേ യഹോവ അതിഭയങ്കരനായ ഒരു യുദ്ധവീരനെപ്പോലെ എന്റെ കൂടെത്തന്നെയുണ്ടായിരുന്നു.+ അതുകൊണ്ടുതന്നെ, എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ വിജയിക്കില്ല.+ പരാജിതരാകുമ്പോൾ അവർക്കു വലിയ നാണക്കേടുണ്ടാകും. ആ അപമാനം എന്നെന്നും നിലനിൽക്കും; അതു വിസ്‌മരിക്കപ്പെടില്ല.+ 12  പക്ഷേ സൈന്യങ്ങളുടെ അധിപനായ യഹോവേ, അങ്ങ്‌ നീതിമാനെ പരിശോധിക്കുന്നല്ലോ;ഹൃദയവും ഉള്ളിന്റെ ഉള്ളിലെ ചിന്തകളും* അങ്ങ്‌ കാണുന്നു.+ അങ്ങയെയാണല്ലോ ഞാൻ എന്റെ കേസ്‌ ഏൽപ്പിച്ചിരിക്കുന്നത്‌;+അങ്ങ്‌ അവരോടു പ്രതികാരം ചെയ്യുന്നതു ഞാൻ കാണട്ടെ.+ 13  യഹോവയ്‌ക്കു പാട്ടു പാടൂ! യഹോവയെ സ്‌തുതിക്കൂ! ദൈവം ദുഷ്ടന്മാരുടെ കൈയിൽനിന്ന്‌ ഈ പാവത്തെ രക്ഷിച്ചല്ലോ. 14  ഞാൻ പിറന്ന ദിവസം ശപിക്കപ്പെട്ടത്‌! അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതെപോകട്ടെ!+ 15  “താങ്കൾക്ക്‌ ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു, ഒരു ആൺകുട്ടി!” എന്ന സന്തോഷവാർത്തയുമായി ചെന്ന്‌ എന്റെ അപ്പനെ അത്യധികം സന്തോഷിപ്പിച്ച മനുഷ്യനും ശപിക്കപ്പെട്ടവൻ! 16  ഒട്ടും ഖേദം തോന്നാതെ യഹോവ നശിപ്പിച്ചുകളഞ്ഞ നഗരങ്ങൾപോലെയാകട്ടെ ആ മനുഷ്യൻ. രാവിലെ നിലവിളിയും ഉച്ചയ്‌ക്കു പോർവിളിയും അവന്റെ കാതിൽ പതിക്കട്ടെ. 17  ഗർഭപാത്രത്തിൽവെച്ചുതന്നെ അവൻ എന്നെ കൊന്നുകളയാഞ്ഞത്‌ എന്ത്‌?അങ്ങനെ ചെയ്‌തിരുന്നെങ്കിൽ, എന്റെ അമ്മതന്നെ എന്റെ ശവക്കുഴിയായേനേ;അമ്മയുടെ ഗർഭപാത്രം എന്നെന്നും നിറഞ്ഞിരുന്നേനേ.*+ 18  ഞാൻ എന്തിനു ഗർഭപാത്രത്തിൽനിന്ന്‌ പുറത്ത്‌ വന്നു?ബുദ്ധിമുട്ടും സങ്കടവും കാണാനോ?ആയുഷ്‌കാലം മുഴുവൻ നാണംകെട്ട്‌ കഴിയാനോ?+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളും.” അക്ഷ. “വൃക്കകളും.”
അഥവാ “ഗർഭമുള്ളതായിരുന്നേനേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം