യഹസ്‌കേൽ 37:1-28

37  യഹോവയുടെ കൈ എന്റെ മേലുണ്ടായിരുന്നു. യഹോവ തന്റെ ആത്മാവിനാൽ എന്നെ എടുത്തുകൊണ്ടുപോയി താഴ്‌വരയുടെ നടുവിൽ നിറുത്തി;+ അവിടെ മുഴുവൻ അസ്ഥികളായിരുന്നു.  അവയ്‌ക്കു ചുറ്റും ദൈവം എന്നെ നടത്തി. താഴ്‌വരയിൽ ധാരാളം അസ്ഥികൾ കിടക്കുന്നതു ഞാൻ കണ്ടു. അവ വരണ്ടുണങ്ങിയിരുന്നു.+  ദൈവം എന്നോടു ചോദിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾക്കു ജീവൻ വെക്കുമോ?” അപ്പോൾ ഞാൻ, “പരമാധികാരിയായ യഹോവേ, അത്‌ അങ്ങയ്‌ക്കല്ലേ അറിയൂ”+ എന്നു പറഞ്ഞു.  അപ്പോൾ, ദൈവം എന്നോടു പറഞ്ഞു: “ഈ അസ്ഥികളെക്കുറിച്ച്‌ പ്രവചിക്കൂ! അവയോടു പറയണം: ‘ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ സന്ദേശം കേൾക്കൂ:  “‘പരമാധികാരിയായ യഹോവ ഈ അസ്ഥികളോടു പറയുന്നത്‌ ഇതാണ്‌: “ഞാൻ നിങ്ങളിലേക്കു ശ്വാസം കടത്തിവിടും. അപ്പോൾ, നിങ്ങൾ ജീവനിലേക്കു വരും.+  ഞാൻ നിങ്ങളുടെ മേൽ സ്‌നായുക്കളും* മാംസവും വെച്ചുപിടിപ്പിച്ച്‌ തൊലികൊണ്ട്‌ പൊതിയും. നിങ്ങളിലേക്കു ശ്വാസം കടത്തിവിടും. അപ്പോൾ, നിങ്ങൾ ജീവിക്കും. അങ്ങനെ, ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.”’”  എന്നോടു കല്‌പിച്ചതുപോലെതന്നെ ഞാൻ പ്രവചിച്ചു. ഞാൻ പ്രവചിച്ച ഉടൻ ഒരു കിരുകിരശബ്ദം കേട്ടു. അതാ, അസ്ഥികളെല്ലാം ഒരുമിച്ചുകൂടുന്നു, അവ ഒന്നോടൊന്നു ചേരുന്നു.  തുടർന്ന്‌, അവയുടെ മേൽ സ്‌നായുക്കളും മാംസവും വരുന്നതു ഞാൻ കണ്ടു. തൊലി അവയെ പൊതിഞ്ഞു. പക്ഷേ, അപ്പോഴും അവയ്‌ക്കു ശ്വാസമില്ലായിരുന്നു.  അപ്പോൾ, ദൈവം എന്നോടു പറഞ്ഞു: “കാറ്റിനോടു പ്രവചിക്കൂ! മനുഷ്യപുത്രാ, കാറ്റിനോട്‌ ഇങ്ങനെ പ്രവചിക്കൂ: ‘പരമാധികാരിയായ യഹോവ പറയുന്നു: “കാറ്റേ,* നാലു ദിക്കിൽനിന്നും വരൂ! കൊല്ലപ്പെട്ട ഈ ആളുകളുടെ മേൽ വീശൂ! അങ്ങനെ, അവർക്കു ജീവൻ വെക്കട്ടെ.”’” 10  ദൈവം എന്നോടു കല്‌പിച്ചതുപോലെതന്നെ ഞാൻ പ്രവചിച്ചു. അവർ ശ്വാസമെടുക്കാൻതുടങ്ങി.* ജീവനിലേക്കു വന്ന അവർ എഴുന്നേറ്റുനിന്നു;+ ഒരു വൻസൈന്യം! 11  അപ്പോൾ, ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽഗൃഹമാണ്‌.+ അവർ പറയുന്നു: ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങിയിരിക്കുന്നു. ഞങ്ങളുടെ പ്രത്യാശ നശിച്ചിരിക്കുന്നു.+ ഞങ്ങൾ തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു.’ 12  അതുകൊണ്ട്‌, അവരോട്‌ ഇങ്ങനെ പ്രവചിക്കൂ: ‘പരമാധികാരിയായ യഹോവ പറയുന്നു: “എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന്‌+ അവിടെനിന്ന്‌ നിങ്ങളെ എഴുന്നേൽപ്പിച്ച്‌ ഇസ്രായേൽ ദേശത്തേക്കു കൊണ്ടുവരും.+ 13  എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന്‌ അവിടെനിന്ന്‌ നിങ്ങളെ എഴുന്നേൽപ്പിക്കുമ്പോൾ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.”’+ 14  ‘ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ നിവേശിപ്പിക്കും. നിങ്ങൾ ജീവനിലേക്കു വരും.+ ഞാൻ നിങ്ങളെ നിങ്ങളുടെ ദേശത്ത്‌ കുടിയിരുത്തും. യഹോവ എന്ന ഞാനാണ്‌ ഇതു പറഞ്ഞതെന്നും പറഞ്ഞതുപോലെതന്നെ ഞാൻ ചെയ്‌തെന്നും നിങ്ങൾ അറിയേണ്ടിവരും’ എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു.” 15  എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 16  “മനുഷ്യപുത്രാ, നീ ഒരു വടി എടുത്ത്‌ അതിൽ, ‘യഹൂദയ്‌ക്കും അവന്റെകൂടെയുള്ള* ഇസ്രായേൽ ജനത്തിനും’+ എന്ന്‌ എഴുതുക. എന്നിട്ട്‌, മറ്റൊരു വടി എടുത്ത്‌ അതിൽ, ‘എഫ്രയീമിന്റെ വടിയായ യോസേഫിനും അവന്റെകൂടെയുള്ള* മുഴുവൻ ഇസ്രായേൽഗൃഹത്തിനും’ എന്നും എഴുതുക.+ 17  എന്നിട്ട്‌, അവ രണ്ടും ചേർത്ത്‌ പിടിക്കണം. അങ്ങനെ, അവ നിന്റെ കൈയിൽ ഒറ്റ വടിയായിത്തീരട്ടെ.+ 18  ‘എന്താണ്‌ ഇതിന്റെയൊക്കെ അർഥം’ എന്നു നിന്റെ ജനം നിന്നോടു ചോദിക്കുമ്പോൾ 19  അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “എഫ്രയീമിന്റെ കൈയിൽ ഇരിക്കുന്ന, യോസേഫിന്റെയും അവന്റെകൂടെയുള്ള ഇസ്രായേൽഗോത്രങ്ങളുടെയും വടി ഞാൻ യഹൂദയുടെ വടിയോടു യോജിപ്പിക്കും. ഞാൻ അവ ഒറ്റ വടിയാക്കും.+ അങ്ങനെ, ഒറ്റ വടിയായി അവ എന്റെ കൈയിൽ ഇരിക്കും.”’ 20  നീ എഴുതിയ വടികൾ അവർക്കു കാണാൻ പാകത്തിൽ നിന്റെ കൈയിലുണ്ടായിരിക്കണം. 21  “എന്നിട്ട്‌, അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “ഇസ്രായേല്യർ ചെന്നെത്തിയ ജനതകളുടെ ഇടയിൽനിന്ന്‌ ഞാൻ അവരെ ഒരുമിച്ചുകൂട്ടും. നാനാദിക്കിൽനിന്നും ഞാൻ അവരെ കൂട്ടിവരുത്തും. ഞാൻ അവരെ സ്വദേശത്തേക്കു കൊണ്ടുവരും.+ 22  ഞാൻ അവരെ ദേശത്ത്‌, ഇസ്രായേൽമലകളിൽ, ഒറ്റ ജനതയാക്കും.+ അവരെയെല്ലാം ഒറ്റ രാജാവ്‌ ഭരിക്കും.+ അവർ ഇനി ഒരിക്കലും രണ്ടു ജനതയായിരിക്കില്ല; മേലാൽ രണ്ടു രാജ്യങ്ങളായി ഭിന്നിച്ച്‌ നിൽക്കുകയുമില്ല.+ 23  അവർ ഇനി ഒരിക്കലും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളാലും* വൃത്തികെട്ട ആചാരങ്ങളാലും ലംഘനങ്ങളാലും തങ്ങളെ അശുദ്ധരാക്കില്ല.+ അവിശ്വസ്‌തരായിത്തീർന്ന്‌ പാപം ചെയ്‌ത അവരെ ഞാൻ അതിൽനിന്നെല്ലാം മോചിപ്പിക്കും. ഞാൻ അവരെ ശുദ്ധീകരിക്കും. അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കും.+ 24  “‘“എന്റെ ദാസനായ ദാവീദായിരിക്കും അവരുടെ രാജാവ്‌.+ അവരെല്ലാം ഒറ്റ ഇടയന്റെ കീഴിലായിരിക്കും.+ അവർ എന്റെ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ നടക്കുകയും എന്റെ നിയമങ്ങൾ ശ്രദ്ധയോടെ അനുസരിക്കുകയും ചെയ്യും.+ 25  ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത്‌, നിങ്ങളുടെ പൂർവികർ താമസിച്ച ദേശത്ത്‌,+ അവർ കഴിയും. അവിടെ അവരും അവരുടെ മക്കളും* മക്കളുടെ മക്കളും എന്നും താമസിക്കും.+ എന്റെ ദാസനായ ദാവീദ്‌ എന്നെന്നും അവരുടെ തലവനായിരിക്കും.*+ 26  “‘“ഞാൻ അവരുമായി സമാധാനത്തിന്റെ ഒരു ഉടമ്പടി ഉണ്ടാക്കും.+ അത്‌ എന്നേക്കുമുള്ള ഒരു ഉടമ്പടിയായിരിക്കും. ഞാൻ അവരെ സ്വദേശത്ത്‌ ആക്കിവെച്ച്‌ അവരെ വർധിപ്പിക്കും.+ ഞാൻ എന്റെ വിശുദ്ധമന്ദിരം അവരുടെ ഇടയിൽ വെക്കും; അത്‌ എന്നും അവിടെയുണ്ടാകും. 27  എന്റെ കൂടാരം* അവരുടെ ഇടയിലായിരിക്കും.* ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും.+ 28  എന്റെ വിശുദ്ധമന്ദിരം എന്നെന്നും അവരുടെ മധ്യേ ഇരിക്കുന്നതു കാണുമ്പോൾ യഹോവ എന്ന ഞാനാണ്‌ ഇസ്രായേലിനെ വിശുദ്ധീകരിക്കുന്നതെന്നു ജനതകൾ അറിയേണ്ടിവരും.”’”+

അടിക്കുറിപ്പുകള്‍

അതായത്‌, മാംസപേശികളെ അസ്ഥിയുമായി ബന്ധിക്കുന്ന വസ്‌തു.
അഥവാ “ശ്വാസമേ; ആത്മാവേ.”
അഥവാ “അവരിൽ ആത്മാവ്‌ വന്നു.”
അഥവാ “അവന്റെ പങ്കാളികളായ.”
അഥവാ “അവന്റെ പങ്കാളികളായ.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത്‌ അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
അഥവാ “പ്രഭുവായിരിക്കും.”
അക്ഷ. “പുത്രന്മാരും.”
അഥവാ “താമസസ്ഥലം; വീട്‌.”
അഥവാ “അവർക്കു മീതെയുണ്ടായിരിക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം