ഇയ്യോബ്‌ 35:1-16

35  എലീഹു തുടർന്നു:   “‘ഞാൻ ദൈവത്തെക്കാൾ നീതിമാനാണ്‌’+ എന്നു പറയാൻമാത്രംസ്വന്തം ഭാഗം ശരിയാണെന്ന്‌ ഇയ്യോബിന്‌ അത്ര ഉറപ്പാണോ?   ‘ഞാൻ നീതിമാനാണെങ്കിൽ അങ്ങയ്‌ക്ക്‌* എന്തു കാര്യം, ഞാൻ പാപം ചെയ്യാതിരുന്നതുകൊണ്ട്‌ എനിക്ക്‌ എന്തു ഗുണം’+ എന്ന്‌ ഇയ്യോബ്‌ ചോദിക്കുന്നു.   ഇയ്യോബിനും കൂട്ടുകാർക്കും+ഞാൻ ഉത്തരം തരാം.   മീതെ ആകാശത്തേക്കു നോക്കൂ;മേലെയുള്ള മേഘങ്ങളെ+ നിരീക്ഷിക്കൂ.   ഇയ്യോബ്‌ പാപം ചെയ്‌താൽ അതു ദൈവത്തെ വേദനിപ്പിക്കുമോ?+ ഇയ്യോബ്‌ ലംഘനങ്ങൾ ചെയ്‌തുകൂട്ടിയാൽ ദൈവത്തിന്‌ എന്തു കുഴപ്പം?+   ഇനി, ഇയ്യോബ്‌ നീതിമാനാണെങ്കിൽ ദൈവത്തിന്‌ എന്തു നേട്ടം?ഇയ്യോബിൽനിന്ന്‌ ദൈവത്തിന്‌ എന്തെങ്കിലും കിട്ടുമോ?+   ഇയ്യോബിന്റെ ദുഷ്ടത ഇയ്യോബിനെപ്പോലുള്ള വെറും മനുഷ്യരെ മാത്രമേ ബാധിക്കൂ;ഇയ്യോബിന്റെ നീതികൊണ്ട്‌ മനുഷ്യമക്കൾക്കു മാത്രമേ പ്രയോജനം കിട്ടൂ.   അന്യായം സഹിക്കേണ്ടിവരുമ്പോൾ ആളുകൾ നിലവിളിക്കുന്നു;ശക്തരായവരുടെ ഭരണത്തിൽനിന്ന്‌ മോചനം ലഭിക്കാൻവേണ്ടി അവർ കരയുന്നു.+ 10  എന്നാൽ, ‘എന്റെ മഹാസ്രഷ്ടാവ്‌+ എവിടെ,രാത്രിയിൽ പാട്ടുകൾ പാടാൻ+ കാരണമേകുന്ന ദൈവം എവിടെ’ എന്ന്‌ ആരും ചോദിക്കുന്നില്ല. 11  ദൈവം നമ്മളെ ആകാശത്തിലെ പക്ഷികളെക്കാൾ ബുദ്ധിയുള്ളവരാക്കുന്നു;ഭൂമിയിലെ മൃഗങ്ങളെക്കാൾ അധികം പഠിപ്പിക്കുന്നു.+ 12  ആളുകൾ ദൈവത്തോടു വിളിച്ചപേക്ഷിക്കുന്നു;എന്നാൽ ദുഷ്ടന്മാരുടെ അഹങ്കാരം+ നിമിത്തം ദൈവം അതിന്‌ ഉത്തരം കൊടുക്കുന്നില്ല.+ 13  ദൈവം കള്ളക്കരച്ചിൽ*+ കേൾക്കുന്നില്ല;സർവശക്തൻ അതു ശ്രദ്ധിക്കുന്നതേ ഇല്ല. 14  അപ്പോൾപ്പിന്നെ, ദൈവത്തെ കാണുന്നില്ല എന്ന്‌ ഇയ്യോബ്‌ പരാതിപ്പെട്ടാൽ ദൈവം കേൾക്കുമോ?+ ഇയ്യോബിന്റെ കേസ്‌ ദൈവമുമ്പാകെയുണ്ട്‌; അതുകൊണ്ട്‌ ദൈവത്തിനായി കാത്തിരിക്കുക.+ 15  ദൈവം കോപത്തോടെ ഇയ്യോബിനോടു കണക്കു ചോദിച്ചിട്ടില്ല;ഇയ്യോബിന്റെ ഈ എടുത്തുചാട്ടം കണക്കിലെടുത്തിട്ടില്ല.+ 16  ഇയ്യോബ്‌ വെറുതേ വായ്‌ തുറക്കുന്നു;അറിവില്ലാതെ വീണ്ടുംവീണ്ടും സംസാരിക്കുന്നു.”+

അടിക്കുറിപ്പുകള്‍

ദൈവത്തെയായിരിക്കാം കുറിക്കുന്നത്‌.
അഥവാ “നുണ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം