ആവർത്തനം 34:1-12

34  പിന്നെ മോശ മോവാബ്‌ മരുപ്രദേശത്തുനിന്ന്‌ നെബോ പർവതത്തിലേക്ക്‌,+ യരീഹൊയ്‌ക്ക്‌+ അഭിമുഖമായി നിൽക്കുന്ന പിസ്‌ഗയുടെ മുകളിലേക്ക്‌,+ കയറിച്ചെന്നു. യഹോവ ദേശം മുഴുവൻ മോശയ്‌ക്കു കാണിച്ചുകൊടുത്തു. അതായത്‌, ഗിലെയാദ്‌ മുതൽ ദാൻ വരെയും+  നഫ്‌താലി മുഴുവനും എഫ്രയീംദേശവും മനശ്ശെദേശവും പടിഞ്ഞാറേ കടൽ* വരെയുള്ള യഹൂദാദേശം മുഴുവനും+  നെഗെബും+ യോർദാൻ പ്രദേശവും+—ഈന്തപ്പനകളുടെ നഗരമായ യരീഹൊയിലെ താഴ്‌വര മുതൽ സോവർ+ വരെയും—കാണിച്ചു.  പിന്നെ യഹോവ മോശയോടു പറഞ്ഞു: “ഞാൻ അബ്രാഹാമിനോടും യിസ്‌ഹാക്കിനോടും യാക്കോബിനോടും, ‘നിന്റെ സന്തതിക്കു* ഞാൻ കൊടുക്കും’ എന്നു സത്യം ചെയ്‌ത ദേശം ഇതാണ്‌.+ അതു കാണാൻ നിന്നെ ഞാൻ അനുവദിച്ചിരിക്കുന്നു. എന്നാൽ നീ അവിടേക്കു കടക്കില്ല.”+  അതിനു ശേഷം, യഹോവ പറഞ്ഞിരുന്നതുപോലെതന്നെ യഹോവയുടെ ദാസനായ മോശ അവിടെ മോവാബ്‌ ദേശത്തുവെച്ച്‌ മരിച്ചു.+  ദൈവം* മോശയെ ബേത്ത്‌-പെയോരിന്‌ എതിർവശത്തുള്ള, മോവാബ്‌ ദേശത്തെ താഴ്‌വരയിൽ അടക്കം ചെയ്‌തു. മോശയെ അടക്കിയത്‌ എവിടെയാണെന്ന്‌ ഇന്നുവരെ ആർക്കും അറിയില്ല.+  മരിക്കുമ്പോൾ മോശയ്‌ക്ക്‌ 120 വയസ്സായിരുന്നു.+ അതുവരെ മോശയുടെ കാഴ്‌ച മങ്ങുകയോ ആരോഗ്യം ക്ഷയിക്കുകയോ ചെയ്‌തിരുന്നില്ല.  ഇസ്രായേൽ ജനം മോവാബ്‌ മരുപ്രദേശത്തുവെച്ച്‌ 30 ദിവസം മോശയ്‌ക്കുവേണ്ടി വിലപിച്ചു.+ അങ്ങനെ മോശയ്‌ക്കുവേണ്ടിയുള്ള വിലാപകാലം പൂർത്തിയായി.  നൂന്റെ മകനായ യോശുവയുടെ മേൽ മോശ കൈകൾ വെച്ച്‌ അനുഗ്രഹിച്ചിരുന്നു.+ അങ്ങനെ യോശുവ ജ്ഞാനത്തിന്റെ ആത്മാവ്‌ നിറഞ്ഞവനായി. യഹോവ മോശയോടു കല്‌പിച്ചതുപോലെതന്നെ ഇസ്രായേല്യർ യോശുവയെ അനുസരിക്കാൻതുടങ്ങി.+ 10  എന്നാൽ മോശയെപ്പോലെ, യഹോവ മുഖാമുഖം കണ്ടറിഞ്ഞ+ ഒരു പ്രവാചകൻ പിന്നീട്‌ ഒരിക്കലും ഇസ്രായേലിലുണ്ടായിട്ടില്ല.+ 11  മോശ ഈജിപ്‌ത്‌ ദേശത്ത്‌ ചെന്ന്‌ ഫറവോന്റെ മേലും ഫറവോന്റെ ദാസന്മാരുടെ മേലും ഫറവോന്റെ മുഴുവൻ ദേശത്തിന്മേലും യഹോവ പറഞ്ഞ എല്ലാ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു.+ 12  ഇസ്രായേല്യർ കാൺകെയും മോശ ബലമുള്ള കൈയാൽ ശക്തവും ഭയങ്കരവും ആയ പ്രവൃത്തികൾ ചെയ്‌തു.+

അടിക്കുറിപ്പുകള്‍

അതായത്‌, മഹാസമുദ്രം, മെഡിറ്ററേനിയൻ കടൽ.
അക്ഷ. “വിത്തിന്‌.”
അക്ഷ. “അവൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം