ആവർത്തനം 17:1-20

17  “വൈകല്യമോ എന്തെങ്കിലും ന്യൂനതയോ ഉള്ള കാളയെയോ ആടിനെയോ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്‌ക്കു ബലി അർപ്പിക്കരുത്‌. അതു നിങ്ങളുടെ ദൈവമായ യഹോവയ്‌ക്ക്‌ അറപ്പാണ്‌.+  “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന നഗരങ്ങളിലൊന്നിൽ ഒരു പുരുഷനോ സ്‌ത്രീയോ നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്യുന്നെന്നിരിക്കട്ടെ. അയാൾ ആ ദുഷ്‌പ്രവൃത്തി വിട്ടുമാറാതെ ദൈവത്തിന്റെ ഉടമ്പടി ലംഘിക്കുകയും+  വഴിതെറ്റി എന്റെ കല്‌പനയ്‌ക്കു വിരുദ്ധമായി+ അന്യദൈവങ്ങളെ ആരാധിക്കുകയും അവയുടെയോ സൂര്യന്റെയോ ചന്ദ്രന്റെയോ ആകാശത്തിലെ സർവസൈന്യങ്ങളുടെയോ മുമ്പാകെ കുമ്പിടുകയും ചെയ്യുന്നു.+  ഇക്കാര്യം ആരെങ്കിലും നിങ്ങളെ അറിയിക്കുകയോ നിങ്ങൾ അതെക്കുറിച്ച്‌ കേൾക്കുകയോ ചെയ്‌താൽ നിങ്ങൾ സമഗ്രമായ ഒരു അന്വേഷണം നടത്തണം. ഇങ്ങനെയൊരു മ്ലേച്ഛകാര്യം ഇസ്രായേലിൽ നടന്നെന്നു സ്ഥിരീകരിച്ചാൽ+  തിന്മ ചെയ്‌ത ആ പുരുഷനെയോ സ്‌ത്രീയെയോ നഗരകവാടത്തിൽ കൊണ്ടുവരണം. എന്നിട്ട്‌ ആ വ്യക്തിയെ കല്ലെറിഞ്ഞ്‌ കൊല്ലണം.+  മരണയോഗ്യമായ കുറ്റം ചെയ്‌ത വ്യക്തിയെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയുടെ* അടിസ്ഥാനത്തിലായിരിക്കണം.+ ഒരു സാക്ഷിയുടെ മാത്രം മൊഴി കണക്കിലെടുത്ത്‌ ആ വ്യക്തിയെ കൊല്ലരുത്‌.+  അയാളെ കൊല്ലാൻ അയാൾക്കു നേരെ ആദ്യം കൈ ഉയർത്തുന്നതു സാക്ഷികളായിരിക്കണം. അതിനു ശേഷം ജനത്തിന്റെ കൈ അയാൾക്കു നേരെ ഉയരണം. നിങ്ങൾക്കിടയിൽനിന്ന്‌ നിങ്ങൾ തിന്മ നീക്കിക്കളയണം.+  “നിങ്ങൾക്കു ന്യായം വിധിക്കാൻ പറ്റാത്തത്ര ബുദ്ധിമുട്ടേറിയ ഒരു പ്രശ്‌നം നിങ്ങളുടെ നഗരങ്ങളിലൊന്നിൽ ഉടലെടുക്കുന്നെങ്കിൽ—അതു രക്തച്ചൊരിച്ചിലോ+ നിയമപരമായ അവകാശവാദമോ അതിക്രമമോ തർക്കങ്ങളോ ആകട്ടെ—നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകണം.+  ലേവ്യപുരോഹിതന്മാരുടെയും ആ സമയത്ത്‌ ന്യായാധിപനായി സേവിക്കുന്ന വ്യക്തിയുടെയും അടുത്ത്‌ ചെന്ന്‌ പ്രശ്‌നം അവതരിപ്പിക്കുക;+ അവർ നിങ്ങൾക്കു തീർപ്പു കല്‌പിച്ചുതരും.+ 10  യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്ന്‌ അവർ നിന്നെ അറിയിക്കുന്ന തീരുമാനംപോലെ നീ ചെയ്യണം. അവർ നിർദേശിക്കുന്നതുപോലെതന്നെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. 11  അവർ കാണിച്ചുതരുന്ന നിയമത്തിനും അവർ അറിയിക്കുന്ന തീരുമാനത്തിനും ചേർച്ചയിൽ നീ പ്രവർത്തിക്കണം.+ അവർ നിന്നെ അറിയിക്കുന്ന തീരുമാനത്തിൽനിന്ന്‌ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്‌.+ 12  നിങ്ങളുടെ ദൈവമായ യഹോവയ്‌ക്കു ശുശ്രൂഷ ചെയ്യുന്ന പുരോഹിതനും ന്യായാധിപനും പറയുന്നത്‌ അനുസരിക്കാതെ ധിക്കാരത്തോടെ പ്രവർത്തിക്കുന്ന മനുഷ്യൻ മരിക്കണം.+ ഇങ്ങനെ നിങ്ങൾ ഇസ്രായേലിൽനിന്ന്‌ തിന്മ നീക്കിക്കളയണം.+ 13  അപ്പോൾ ജനമെല്ലാം അതു കേട്ട്‌ ഭയപ്പെടും; മേലാൽ ധിക്കാരത്തോടെ പെരുമാറാൻ അവർ ധൈര്യപ്പെടില്ല.+ 14  “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത്‌ പ്രവേശിച്ച്‌ അതു കൈവശമാക്കി നീ അവിടെ താമസിക്കുമ്പോൾ, ‘ചുറ്റുമുള്ള എല്ലാ ജനതകളെയുംപോലെ ഞാനും ഒരു രാജാവിനെ വാഴിക്കും’+ എന്നു നീ പറഞ്ഞാൽ 15  നിങ്ങളുടെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന ഒരാളെ വേണം നീ രാജാവായി നിയമിക്കാൻ.+ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നാണു നീ രാജാവിനെ തിരഞ്ഞെടുക്കേണ്ടത്‌. നിന്റെ സഹോദരനല്ലാത്ത ഒരു അന്യദേശക്കാരനെ നീ നിന്റെ മേൽ നിയമിക്കാൻ പാടില്ല. 16  രാജാവ്‌ കുതിരകളെ വാങ്ങിക്കൂട്ടുകയോ+ കുതിരകളെ സമ്പാദിക്കാനായി ജനം ഈജിപ്‌തിലേക്കു പോകാൻ ഇടവരുത്തുകയോ അരുത്‌.+ കാരണം, ‘ഒരിക്കലും നിങ്ങൾ ആ വഴിക്കു മടങ്ങിപ്പോകരുത്‌’ എന്ന്‌ യഹോവ നിങ്ങളോടു കല്‌പിച്ചിട്ടുണ്ടല്ലോ. 17  രാജാവിന്‌ അനേകം ഭാര്യമാരുണ്ടായിരിക്കരുത്‌; അല്ലാത്തപക്ഷം രാജാവിന്റെ ഹൃദയം വഴിതെറ്റിപ്പോകും.+ രാജാവ്‌ ഒരുപാടു വെള്ളിയും സ്വർണവും സ്വരൂപിക്കാനും പാടില്ല.+ 18  രാജാവ്‌ സിംഹാസനസ്ഥനാകുമ്പോൾ ലേവ്യപുരോഹിതന്മാരുടെ കൈയിൽനിന്ന്‌ ഈ നിയമം വാങ്ങി, ഒരു പുസ്‌തകത്തിൽ* പകർത്തിയെഴുതി തനിക്കുവേണ്ടി അതിന്റെ ഒരു പകർപ്പ്‌ ഉണ്ടാക്കണം.+ 19  “അത്‌ എക്കാലവും രാജാവിന്റെ കൈയിലുണ്ടായിരിക്കുകയും ജീവിതകാലം മുഴുവൻ അതു വായിക്കുകയും വേണം.+ അപ്പോൾ രാജാവ്‌ തന്റെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കുകയും ഈ നിയമത്തിലും ചട്ടങ്ങളിലും പറഞ്ഞിരിക്കുന്ന വാക്കുകളെല്ലാം അനുസരിക്കുകയും പാലിക്കുകയും ചെയ്യും.+ 20  അങ്ങനെയാകുമ്പോൾ, സഹോദരന്മാരെക്കാൾ ഉയർന്നവനാണെന്നു രാജാവ്‌ ഹൃദയത്തിൽ ഭാവിക്കില്ല; ഈ കല്‌പന വിട്ട്‌ ഇടത്തോട്ടോ വലത്തോട്ടോ മാറുകയുമില്ല. അങ്ങനെ രാജാവും രാജാവിന്റെ മക്കളും ഇസ്രായേലിൽ ദീർഘകാലം രാജ്യാധികാരത്തിലിരിക്കും.

അടിക്കുറിപ്പുകള്‍

അക്ഷ. “വായുടെ.”
അഥവാ “ഒരു ചുരുളിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം