ശമുവേൽ രണ്ടാം ഭാഗം 9:1-13

9  അങ്ങനെയിരിക്കെ ദാവീദ്‌, “ഞാൻ യോനാഥാനെ+ ഓർത്ത്‌ അചഞ്ചലസ്‌നേഹം കാണിക്കേണ്ട ആരെങ്കിലും ഇനിയും ശൗലിന്റെ ഭവനത്തിലുണ്ടോ” എന്നു ചോദിച്ചു.  ശൗലിന്റെ ഭവനത്തിൽ സീബ+ എന്നു പേരുള്ള ഒരു ദാസനുണ്ടായിരുന്നു. അവർ സീബയെ ദാവീദിന്റെ അടുത്ത്‌ വിളിച്ചുവരുത്തി. രാജാവ്‌ അയാളോട്‌, “നീയാണോ സീബ” എന്നു ചോദിച്ചപ്പോൾ, “ഇതാ, അങ്ങയുടെ ദാസൻ” എന്ന്‌ അയാൾ പറഞ്ഞു.  രാജാവ്‌ ഇങ്ങനെയും ചോദിച്ചു: “ഞാൻ ദൈവത്തിന്റെ അചഞ്ചലസ്‌നേഹം കാണിക്കേണ്ട ആരെങ്കിലും ശൗലിന്റെ ഭവനത്തിൽ ഇനിയുണ്ടോ?” അപ്പോൾ സീബ പറഞ്ഞു: “ഉണ്ട്‌. യോനാഥാന്റെ ഒരു മകനുണ്ട്‌, രണ്ടു കാലിനും വൈകല്യമുള്ളയാളാണ്‌.”*+  “അയാൾ എവിടെയാണ്‌” എന്നു രാജാവ്‌ ചോദിച്ചു. “ലോ-ദബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ+ വീട്ടിലുണ്ട്‌” എന്നു സീബ പറഞ്ഞു.  ഉടനടി, ദാവീദ്‌ രാജാവ്‌ ആളയച്ച്‌ ലോ-ദബാരിലെ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്ന്‌ അയാളെ വരുത്തി.  ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫിബോശെത്ത്‌ ദാവീദിന്റെ സന്നിധിയിൽ വന്ന ഉടനെ കമിഴ്‌ന്നുവീണ്‌ നമസ്‌കരിച്ചു. ദാവീദ്‌, “മെഫിബോശെത്തേ!” എന്നു വിളിച്ചപ്പോൾ, “ഇതാ, അങ്ങയുടെ ദാസൻ” എന്നു മെഫിബോശെത്ത്‌ വിളികേട്ടു.  അപ്പോൾ ദാവീദ്‌ പറഞ്ഞു: “പേടിക്കേണ്ടാ, ഞാൻ തീർച്ചയായും താങ്കളുടെ അപ്പനായ യോനാഥാനെ ഓർത്ത്‌ താങ്കളോട്‌ അചഞ്ചലമായ സ്‌നേഹം+ കാണിക്കും. താങ്കളുടെ മുത്തച്ഛനായ ശൗലിന്റെ നിലങ്ങളെല്ലാം ഞാൻ താങ്കൾക്കു മടക്കിത്തരും. താങ്കൾ സ്ഥിരമായി എന്റെ മേശയിൽനിന്ന്‌ ഭക്ഷണം കഴിക്കും.”+  അപ്പോൾ, മെഫിബോശെത്ത്‌ ദാവീദിനെ നമസ്‌കരിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഒരു ചത്ത നായയെപ്പോലുള്ള+ എന്റെ നേർക്ക്‌ അങ്ങ്‌ ശ്രദ്ധ* തിരിക്കാൻമാത്രം അങ്ങയുടെ ഈ ദാസൻ ആരാണ്‌?”  അപ്പോൾ, രാജാവ്‌ ശൗലിന്റെ പരിചാരകനായ സീബയെ ആളയച്ച്‌ വരുത്തി ഇങ്ങനെ പറഞ്ഞു: “ശൗലിനും ശൗലിന്റെ ഭവനത്തിനും സ്വന്തമായിരുന്നതെല്ലാം ഞാൻ നിന്റെ യജമാനനായ ശൗലിന്റെ കൊച്ചുമകനു കൊടുക്കുന്നു.+ 10  നീയും നിന്റെ പുത്രന്മാരും നിന്റെ ദാസന്മാരും മെഫിബോശെത്തിനുവേണ്ടി നിലം കൃഷി ചെയ്യണം. നിന്റെ യജമാനന്റെ കൊച്ചുമകനു സ്വന്തമായുള്ളവർക്ക്‌ ആഹാരം കിട്ടാൻ നീ അതിന്റെ വിളവ്‌ ശേഖരിച്ച്‌ അവർക്കു കൊടുക്കണം. പക്ഷേ, നിന്റെ യജമാനന്റെ കൊച്ചുമകനായ മെഫിബോശെത്ത്‌ സ്ഥിരമായി എന്റെ മേശയിൽനിന്ന്‌ ഭക്ഷണം കഴിക്കും.”+ സീബയ്‌ക്കോ 15 ആൺമക്കളും 20 ദാസന്മാരും ഉണ്ടായിരുന്നു.+ 11  അപ്പോൾ, സീബ രാജാവിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവ്‌ കല്‌പിക്കുന്നതെല്ലാം ഈ ദാസൻ ചെയ്യും.” അങ്ങനെ മെഫിബോശെത്ത്‌, രാജകുമാരന്മാരിൽ ഒരാളെപ്പോലെ ദാവീദിന്റെ* മേശയിൽനിന്ന്‌ ഭക്ഷണം കഴിച്ചുപോന്നു. 12  മെഫിബോശെത്തിനു മീക്ക+ എന്നു പേരുള്ള ഒരു ആൺകുട്ടിയുണ്ടായിരുന്നു. സീബയുടെ വീട്ടിൽ താമസിച്ചിരുന്നവരെല്ലാം മെഫിബോശെത്തിന്റെ ദാസരായി. 13  മെഫിബോശെത്ത്‌ യരുശലേമിൽ താമസിച്ച്‌ സ്ഥിരമായി രാജാവിന്റെ മേശയിൽനിന്ന്‌ ഭക്ഷണം കഴിച്ചുപോന്നു.+ മെഫിബോശെത്തിന്റെ രണ്ടു കാലിനും വൈകല്യമുണ്ടായിരുന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “മുടന്തുള്ളയാളാണ്‌.”
അക്ഷ. “മുഖം.”
മറ്റൊരു സാധ്യത “എന്റെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം