യശയ്യ 60:1-22

60  “സ്‌ത്രീയേ, എഴുന്നേറ്റ്‌ പ്രകാശം ചൊരിയുക.+ നിന്റെ മേൽ പ്രകാശം വന്നിരിക്കുന്നു. യഹോവയുടെ തേജസ്സു നിന്റെ മേൽ ഉദിച്ചിരിക്കുന്നു.+   അന്ധകാരം ഭൂമിയെയുംകൂരിരുട്ടു ജനതകളെയും മൂടും;എന്നാൽ നിന്റെ മേൽ യഹോവ പ്രകാശം ചൊരിയും,ദൈവത്തിന്റെ തേജസ്സു നിന്നിൽ ദൃശ്യമാകും.   ജനതകൾ നിന്റെ പ്രകാശത്തിലേക്കും+രാജാക്കന്മാർ+ നിന്റെ ഉജ്ജ്വലശോഭയിലേക്കും*+ വരും.   തല ഉയർത്തി ചുറ്റും നോക്കുക! അതാ, അവരെല്ലാം ഒരുമിച്ചുകൂടി നിന്റെ അടുത്തേക്കു വരുന്നു. ദൂരത്തുനിന്ന്‌ നിന്റെ പുത്രന്മാർ വന്നുകൊണ്ടിരിക്കുന്നു,+നിന്റെ പുത്രിമാരെ എളിയിൽ വെച്ചുകൊണ്ട്‌ വരുന്നു.+   അതു കാണുമ്പോൾ നിന്റെ മുഖം തിളങ്ങും,+നിന്റെ ഹൃദയം തുടിക്കും, അതു നിറഞ്ഞുകവിയും.കാരണം, സമുദ്രസമ്പത്തു നിന്നിലേക്ക്‌ ഒഴുകിവരും;ജനതകളുടെ സമ്പത്തു നിന്റേതാകും.+   ഒട്ടകക്കൂട്ടങ്ങൾ നിന്റെ ദേശം* മൂടും,മിദ്യാനിലെയും ഏഫയിലെയും ആൺഒട്ടകങ്ങൾതന്നെ.+ ശേബയിലുള്ളവരെല്ലാം വരും;അവർ സ്വർണവും കുന്തിരിക്കവും കൊണ്ടുവരും. അവർ യഹോവയുടെ സ്‌തുതി ഘോഷിക്കും.+   കേദാരിന്റെ+ ആട്ടിൻപറ്റങ്ങളെല്ലാം നിന്റെ അടുക്കൽ വന്നുചേരും. നെബായോത്തിന്റെ+ ആൺചെമ്മരിയാടുകൾ നിന്നെ സേവിക്കും. എന്റെ യാഗപീഠത്തിലേക്കു വരാൻ അവയ്‌ക്ക്‌ അംഗീകാരം ലഭിക്കും.+ഞാൻ എന്റെ മഹത്ത്വമാർന്ന ഭവനം* മനോഹരമാക്കും.+   മേഘങ്ങൾപോലെ പറന്നുവരുന്ന ഇവർ ആരാണ്‌?കൂടണയുന്ന പ്രാവുകൾപോലെ* വരുന്ന ഇവർ ആരാണ്‌?   ദ്വീപുകൾ എന്നിൽ പ്രത്യാശിക്കും;+അതാ, തർശീശുകപ്പലുകൾ മുന്നിൽ* വരുന്നു;അവ ദൂരെനിന്ന്‌ നിന്റെ പുത്രന്മാരെ കൊണ്ടുവരുന്നു;+അവയിൽ അവരുടെ സ്വർണവും വെള്ളിയും ഉണ്ട്‌;നിന്റെ ദൈവമായ യഹോവയുടെ നാമത്തിനുവേണ്ടിയും ഇസ്രായേലിന്റെ പരിശുദ്ധനുവേണ്ടിയും അവരെ കൊണ്ടുവരുന്നു.ദൈവം നിന്നെ മഹത്ത്വീകരിക്കും.*+ 10  അന്യദേശക്കാർ നിന്റെ മതിലുകൾ പണിയും,അവരുടെ രാജാക്കന്മാർ നിന്നെ ശുശ്രൂഷിക്കും,+എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചെങ്കിലും,നിന്നോടുള്ള പ്രീതി നിമിത്തം ഞാൻ നിന്നോടു കരുണ കാണിക്കും.+ 11  ജനതകളുടെ സമ്പത്തു നിന്റെ അടുക്കൽ കൊണ്ടുവരാൻഅവരുടെ രാജാക്കന്മാർ നേതൃത്വമെടുക്കും.+അതിനായി നിന്റെ വാതിലുകൾ എല്ലായ്‌പോഴും തുറന്നിരിക്കും;+രാത്രിയും പകലും അത്‌ അടയ്‌ക്കില്ല, 12  നിന്നെ സേവിക്കാത്ത എല്ലാ ജനതകളും രാജ്യങ്ങളും നശിച്ചുപോകും,ജനതകൾ നിശ്ശേഷം നശിപ്പിക്കപ്പെടും.+ 13  ലബാനോന്റെ പ്രതാപം നിന്നിൽ വന്നുചേരും,+ജൂനിപ്പർ മരവും ആഷ്‌ മരവും സൈപ്രസ്‌ മരവും ഒരുമിച്ച്‌ വരും,+എന്റെ വിശുദ്ധമന്ദിരം ഇരിക്കുന്ന സ്ഥലം അവ മനോഹരമാക്കും;എന്റെ പാദങ്ങൾ വെക്കുന്നിടം ഞാൻ മഹത്ത്വപൂർണമാക്കും.+ 14  നിന്നെ അടിച്ചമർത്തിയവരുടെ പുത്രന്മാർ വന്ന്‌ നിന്റെ മുന്നിൽ കുമ്പിടും,നിന്നോട്‌ അനാദരവ്‌ കാട്ടുന്നവരെല്ലാം നിന്റെ കാൽക്കൽ വീഴും,യഹോവയുടെ നഗരം എന്നും ഇസ്രായേലിന്റെ പരിശുദ്ധന്റെ സീയോൻ എന്നുംഅവർക്കു നിന്നെ വിളിക്കേണ്ടിവരും.+ 15  എല്ലാവരും നിന്നെ വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്‌തു, ആരും നിന്നിലൂടെ കടന്നുപോകുന്നില്ല;+എന്നാൽ ഞാൻ നിന്നെ ശാശ്വതമായ അഭിമാനവുംവരുംതലമുറകളിലെല്ലാം ആനന്ദകാരണവും ആക്കും.+ 16  നീ ജനതകളുടെ പാൽ കുടിക്കും,+നീ രാജാക്കന്മാരുടെ മുല കുടിക്കും;+യഹോവ എന്ന ഞാനാണു നിന്റെ രക്ഷകൻ എന്നുംയാക്കോബിന്റെ ശക്തനായ ദൈവമാണു നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.+ 17  ഞാൻ ചെമ്പിനു പകരം സ്വർണം കൊണ്ടുവരും,ഇരുമ്പിനു പകരം വെള്ളിയുംതടിക്കു പകരം ചെമ്പുംകല്ലിനു പകരം ഇരുമ്പും കൊണ്ടുവരും;ഞാൻ സമാധാനത്തെ നിന്റെ മേൽനോട്ടക്കാരുംനീതിയെ നിന്റെ മേധാവികളും ആയി നിയമിക്കും.+ 18  പിന്നെ നിന്റെ നാട്ടിൽ അക്രമത്തെക്കുറിച്ച്‌ കേൾക്കില്ല,നിന്റെ അതിർത്തിക്കുള്ളിൽ വിനാശവും വിപത്തും ഉണ്ടാകില്ല.+ നീ നിന്റെ മതിലുകളെ രക്ഷ എന്നും+ കവാടങ്ങളെ സ്‌തുതി എന്നും വിളിക്കും. 19  അന്നു പകൽനേരത്ത്‌ നിനക്കു വെളിച്ചം തരുന്നതു സൂര്യനായിരിക്കില്ല,ചന്ദ്രന്റെ പ്രഭയും നിനക്കു പ്രകാശം തരില്ല,കാരണം, യഹോവ നിന്റെ നിത്യപ്രകാശമാകും,+നിന്റെ ദൈവമായിരിക്കും നിന്റെ സൗന്ദര്യം.+ 20  പിന്നീട്‌ ഒരിക്കലും നിന്റെ സൂര്യൻ അസ്‌തമിക്കില്ല,നിന്റെ ചന്ദ്രൻ ക്ഷയിച്ചുപോകില്ല,യഹോവ നിന്റെ നിത്യപ്രകാശമാകും,+നിന്റെ വിലാപകാലം അവസാനിച്ചിരിക്കും.+ 21  നിന്റെ ജനമെല്ലാം നീതിമാന്മാരായിരിക്കും,ദേശം എന്നെന്നും അവരുടേതായിരിക്കും. ഞാൻ നട്ട തൈയാണ്‌ അവർ,എനിക്ക്‌ അലങ്കാരമാകേണ്ടതിനു+ ഞാൻ എന്റെ കൈകൊണ്ട്‌ ഉണ്ടാക്കിയവർ!+ 22  കുറഞ്ഞവൻ ആയിരവുംചെറിയവൻ ഒരു മഹാജനതയും ആയിത്തീരും. യഹോവ എന്ന ഞാൻ തക്ക സമയത്ത്‌ അതിന്റെ വേഗത കൂട്ടും.”

അടിക്കുറിപ്പുകള്‍

അഥവാ “ഉദയത്തിന്റെ വെളിച്ചത്തിലേക്കും.”
അക്ഷ. “നിന്നെ.”
അഥവാ “എന്റെ മനോഹരഭവനം.”
അഥവാ “പ്രാക്കൂടിന്റെ പൊത്തുകളിലേക്കു പ്രാവുകൾ വരുന്നതുപോലെ.”
അഥവാ “മനോഹരിയാക്കും.”
അഥവാ “പണ്ടത്തെപ്പോലെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം