പുറപ്പാട്‌ 32:1-35

32  മോശ പർവതത്തിൽനിന്ന്‌ ഇറങ്ങിവരാൻ+ വളരെ വൈകുന്നെന്നു കണ്ടിട്ട്‌ ജനം അഹരോനു ചുറ്റും കൂടി. അവർ പറഞ്ഞു: “വന്ന്‌, ഞങ്ങളെ നയിക്കാൻ ഒരു ദൈവത്തെ ഉണ്ടാക്കിത്തരുക.+ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ ഞങ്ങളെ നയിച്ചുകൊണ്ടുവന്ന ആ മോശയ്‌ക്ക്‌ എന്തു പറ്റിയെന്ന്‌ ആർക്ക്‌ അറിയാം.”  അപ്പോൾ അഹരോൻ അവരോടു പറഞ്ഞു: “നിങ്ങളുടെ ഭാര്യമാരുടെയും മക്കളുടെയും കാതിലെ സ്വർണക്കമ്മലുകൾ+ ഊരിയെടുത്ത്‌ എന്റെ അടുത്ത്‌ കൊണ്ടുവരുക.”  അങ്ങനെ ജനമെല്ലാം അവരുടെ കാതിലെ സ്വർണക്കമ്മലുകൾ ഊരി അഹരോന്റെ അടുത്ത്‌ കൊണ്ടുവന്നു.  അഹരോൻ ആ സ്വർണംകൊണ്ട്‌ ഒരു കാളക്കുട്ടിയുടെ പ്രതിമ* കൊത്തുളി ഉപയോഗിച്ച്‌ രൂപപ്പെടുത്തി.+ അപ്പോൾ അവർ ഇങ്ങനെ പറഞ്ഞുതുടങ്ങി: “ഇസ്രായേലേ, ഇതാണു നിന്റെ ദൈവം, ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ നിന്നെ നയിച്ചുകൊണ്ടുവന്ന ദൈവം.”+  ഇതു കണ്ടപ്പോൾ അഹരോൻ അതിനു മുന്നിൽ ഒരു യാഗപീഠം പണിതു. എന്നിട്ട്‌ ഇങ്ങനെ വിളിച്ചുപറഞ്ഞു: “നാളെ യഹോവയ്‌ക്ക്‌ ഒരു ഉത്സവമുണ്ട്‌.”  അതുകൊണ്ട്‌ അവർ പിറ്റേന്ന്‌ അതിരാവിലെ എഴുന്നേറ്റ്‌ ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചു. പിന്നെ ജനം ഇരുന്ന്‌ തിന്നുകുടിച്ചു. എന്നിട്ട്‌ എഴുന്നേറ്റ്‌ ആഘോഷിക്കാൻ തുടങ്ങി.+  യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “ഇറങ്ങിച്ചെല്ലൂ. ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ നീ നയിച്ചുകൊണ്ടുവന്ന നിന്റെ ജനം വഷളായിപ്പോയി.+  ഞാൻ അവരോടു കല്‌പിച്ച പാതയിൽനിന്ന്‌ അവർ എത്ര പെട്ടെന്നാണു മാറിപ്പോയത്‌!+ അവർ ഒരു കാളക്കുട്ടിയുടെ പ്രതിമ ഉണ്ടാക്കി, ‘ഇസ്രായേലേ, ഇതാണു നിന്റെ ദൈവം; ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ നിന്നെ നയിച്ചുകൊണ്ടുവന്ന ദൈവം’ എന്നു പറഞ്ഞ്‌ അതിനു മുന്നിൽ കുമ്പിടുകയും അതിനു ബലികൾ അർപ്പിക്കുകയും ചെയ്യുന്നു.”  യഹോവ മോശയോട്‌ ഇങ്ങനെയും പറഞ്ഞു: “ഇവർ ദുശ്ശാഠ്യമുള്ള* ജനമാണെന്ന്‌+ എനിക്കു മനസ്സിലായി. 10  അതുകൊണ്ട്‌ എന്റെ കോപാഗ്നിയിൽ ഞാൻ ഇപ്പോൾ ഇവരെ തുടച്ചുനീക്കും. എന്നെ തടയരുത്‌! എന്നിട്ട്‌ നിന്നിൽനിന്ന്‌ ഞാൻ ഒരു മഹാജനതയെ ഉളവാക്കട്ടെ.”+ 11  അപ്പോൾ മോശ തന്റെ ദൈവമായ യഹോവയോട്‌ അപേക്ഷിച്ചുപറഞ്ഞു:+ “യഹോവേ, മഹാശക്തിയാലും ബലമുള്ള കൈയാലും അങ്ങ്‌ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ അങ്ങയുടെ ജനത്തെ കൊണ്ടുവന്നിട്ട്‌ ഇപ്പോൾ എന്താണ്‌ അവരുടെ നേരെ അങ്ങയുടെ കോപം ജ്വലിക്കുന്നത്‌?+ 12  ‘ദുരുദ്ദേശ്യത്തോടെയാണ്‌ അവൻ അവരെ കൊണ്ടുപോയത്‌. അവരെ പർവതങ്ങളിൽവെച്ച്‌ കൊന്ന്‌ ഭൂമുഖത്തുനിന്ന്‌ തുടച്ചുനീക്കാനായിരുന്നു അവന്റെ പദ്ധതി’ എന്നു വെറുതേ എന്തിന്‌ ഈജിപ്‌തുകാരെക്കൊണ്ട്‌ പറയിക്കണം?+ അവരുടെ നേരെ അങ്ങയുടെ കോപം ജ്വലിക്കരുതേ! സ്വന്തം ജനത്തിന്മേൽ ഇങ്ങനെയൊരു ആപത്തു കൊണ്ടുവരാനുള്ള ആ തീരുമാനത്തെക്കുറിച്ച്‌ ഒന്നുകൂടി ആലോചിക്കേണമേ.* 13  അങ്ങയുടെ ദാസന്മാരായ അബ്രാഹാമിനെയും യിസ്‌ഹാക്കിനെയും ഇസ്രായേലിനെയും ഓർക്കേണമേ. അങ്ങയെക്കൊണ്ടുതന്നെ സത്യം ചെയ്‌ത്‌ അങ്ങ്‌ അവരോട്‌, ‘ഞാൻ നിങ്ങളുടെ സന്തതിയെ* ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിക്കുകയും+ ഞാൻ കാണിച്ചുതന്ന ഈ ദേശം മുഴുവനും നിങ്ങളുടെ സന്തതി* സ്വന്തമാക്കാൻ അതു സ്ഥിരാവകാശമായി+ അവർക്കു കൊടുക്കുകയും ചെയ്യും’ എന്നു പറഞ്ഞതാണല്ലോ.” 14  ഇതു കേട്ടപ്പോൾ, തന്റെ ജനത്തിന്മേൽ വരുത്തുമെന്നു പറഞ്ഞ ആപത്തിനെക്കുറിച്ച്‌ യഹോവ വീണ്ടും ചിന്തിച്ചു.*+ 15  മോശയോ തിരിഞ്ഞ്‌ ‘സാക്ഷ്യ’ത്തിന്റെ രണ്ടു പലകകളും+ കൈയിൽ പിടിച്ച്‌ പർവതത്തിൽനിന്ന്‌ ഇറങ്ങി.+ അവയുടെ മുന്നിലും പിന്നിലും ആയി ഇരുവശങ്ങളിലും എഴുത്തുണ്ടായിരുന്നു. 16  പലകകൾ ദൈവത്തിന്റെ പണിയും അവയിൽ കൊത്തിയതായി കണ്ടതു ദൈവത്തിന്റെ കൈയെഴുത്തും ആയിരുന്നു.+ 17  ജനത്തിന്റെ ആരവം കേട്ടുതുടങ്ങിയപ്പോൾ യോശുവ മോശയോട്‌, “പാളയത്തിൽ പോരാട്ടത്തിന്റെ ശബ്ദം” എന്നു പറഞ്ഞു. 18  പക്ഷേ മോശ പറഞ്ഞു: “അത്‌ ഒരു വിജയഗീതമല്ല,തോൽവിയെ ചൊല്ലിയുള്ള വിലാപഗീതവുമല്ല;ഞാൻ കേൾക്കുന്നതു മറ്റൊരുതരം ഗാനാലാപനത്തിന്റെ ശബ്ദമാണ്‌.” 19  മോശ പാളയത്തിന്‌ അടുത്ത്‌ എത്തിയപ്പോൾ കാളക്കുട്ടിയെയും+ അവിടെ നൃത്തം ചെയ്യുന്നവരെയും കണ്ടു. മോശയ്‌ക്കു വല്ലാതെ ദേഷ്യം വന്നു. കൈകളിലുണ്ടായിരുന്ന പലകകൾ മോശ പർവതത്തിന്റെ അടിവാരത്തിൽ എറിഞ്ഞ്‌ ഉടച്ചുകളഞ്ഞു.+ 20  പിന്നെ മോശ അവർ ഉണ്ടാക്കിയ കാളക്കുട്ടിയെ എടുത്ത്‌ കത്തിച്ചു.+ എന്നിട്ട്‌, അത്‌ ഇടിച്ചുപൊടിച്ച്‌ വെള്ളത്തിൽ വിതറി+ ഇസ്രായേല്യരെ കുടിപ്പിച്ചു. 21  മോശ അഹരോനോട്‌, “നീ ഈ ജനത്തിന്മേൽ ഇത്ര വലിയൊരു പാപം വരുത്തിവെക്കാൻ അവർ നിന്നോട്‌ എന്താണു ചെയ്‌തത്‌” എന്നു ചോദിച്ചു. 22  അപ്പോൾ അഹരോൻ പറഞ്ഞു: “യജമാനനേ, ദേഷ്യപ്പെടരുതേ. ഈ ജനം തിന്മ ചെയ്യാൻ ചായ്‌വുള്ളവരാണെന്ന്‌+ അങ്ങയ്‌ക്കു നന്നായി അറിയാമല്ലോ. 23  അവർ എന്നോടു പറഞ്ഞു: ‘ഞങ്ങളെ നയിക്കാൻ ഒരു ദൈവത്തെ ഉണ്ടാക്കിത്തരുക. ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ ഞങ്ങളെ നയിച്ചുകൊണ്ടുവന്ന ആ മോശയ്‌ക്ക്‌ എന്തു പറ്റിയെന്ന്‌ ആർക്ക്‌ അറിയാം.’+ 24  അപ്പോൾ ഞാൻ അവരോട്‌, ‘സ്വർണം കൈവശമുള്ളവർ അത്‌ ഊരിത്തരുക’ എന്നു പറഞ്ഞു. ഞാൻ അതു തീയിലിട്ടു; ഈ കാളക്കുട്ടി പുറത്ത്‌ വരുകയും ചെയ്‌തു.” 25  അഹരോൻ ജനത്തെ തോന്നിയവാസം കാണിക്കാൻ വിട്ടതുകൊണ്ട്‌ അവർ തന്നിഷ്ടപ്രകാരം നടന്ന്‌ എതിരാളികളുടെ മുമ്പാകെ നിന്ദിതരായിരിക്കുന്നെന്നു മോശ കണ്ടു. 26  പിന്നെ മോശ പാളയത്തിന്റെ കവാടത്തിൽ നിന്നുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ആരാണ്‌ യഹോവയുടെ പക്ഷത്തുള്ളത്‌? അവർ എന്റെ അടുത്ത്‌ വരട്ടെ!”+ അപ്പോൾ ലേവ്യരെല്ലാം മോശയ്‌ക്കു ചുറ്റും ഒന്നിച്ചുകൂടി. 27  മോശ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ പറഞ്ഞിരിക്കുന്നത്‌ ഇതാണ്‌: ‘നിങ്ങൾ ഓരോരുത്തരും വാൾ അരയ്‌ക്കു കെട്ടി കവാടങ്ങൾതോറും പോയി പാളയത്തിൽ എല്ലായിടത്തുമുള്ള നിങ്ങളുടെ സഹോദരനെയും അയൽക്കാരനെയും ഉറ്റസ്‌നേഹിതനെയും കൊല്ലുക.’”+ 28  മോശ പറഞ്ഞതുപോലെ ലേവ്യർ ചെയ്‌തു. അങ്ങനെ ആ ദിവസം ഏകദേശം 3,000 പുരുഷന്മാർ കൊല്ലപ്പെട്ടു. 29  പിന്നെ മോശ പറഞ്ഞു: “ഇന്ന്‌ യഹോവയ്‌ക്കായി നിങ്ങളെത്തന്നെ വേർതിരിക്കുക. കാരണം നിങ്ങൾ ഓരോരുത്തരും, സ്വന്തം പുത്രനും സ്വന്തം സഹോദരനും എതിരെ ചെന്നിരിക്കുന്നു.+ ഇന്നു ദൈവം നിങ്ങൾക്ക്‌ ഒരു അനുഗ്രഹം തരും.”+ 30  പിറ്റേന്നുതന്നെ മോശ ജനത്തോടു പറഞ്ഞു: “നിങ്ങൾ ഒരു മഹാപാപം ചെയ്‌തിരിക്കുന്നു. നിങ്ങളുടെ പാപത്തിനു പ്രായശ്ചിത്തം+ ചെയ്യാൻ എനിക്കാകുമോ എന്നു നോക്കാൻ ഞാൻ ഇപ്പോൾ യഹോവയുടെ അടുത്തേക്കു കയറിച്ചെല്ലട്ടെ.” 31  അങ്ങനെ മോശ യഹോവയുടെ അടുത്ത്‌ മടങ്ങിച്ചെന്ന്‌ ഇങ്ങനെ പറഞ്ഞു: “ഈ ജനം മഹാപാപം ചെയ്‌തിരിക്കുന്നു! അവർ സ്വർണംകൊണ്ട്‌ ഒരു ദൈവത്തെ ഉണ്ടാക്കി!+ 32  എന്നാൽ തിരുഹിതമെങ്കിൽ ഇപ്പോൾ അവരുടെ പാപം പൊറുക്കേണമേ.+ അല്ലാത്തപക്ഷം, അങ്ങ്‌ എഴുതിയ അങ്ങയുടെ പുസ്‌തകത്തിൽനിന്ന്‌ എന്റെ പേര്‌ ദയവായി മായ്‌ച്ചുകളഞ്ഞാലും.”+ 33  പക്ഷേ യഹോവ മോശയോടു പറഞ്ഞു: “ആരാണോ എനിക്ക്‌ എതിരെ പാപം ചെയ്‌തത്‌ അവന്റെ പേര്‌ എന്റെ പുസ്‌തകത്തിൽനിന്ന്‌ ഞാൻ മായ്‌ച്ചുകളയും. 34  ഇപ്പോൾ നീ പോയി ഞാൻ നിന്നോടു പറഞ്ഞ സ്ഥലത്തേക്കു ജനത്തെ നയിക്കുക. ഇതാ! എന്റെ ദൂതൻ നിനക്കു മുമ്പേ പോകുന്നു.+ ഞാൻ കണക്കു ചോദിക്കുന്ന ദിവസം അവരുടെ പാപം കാരണം ഞാൻ അവരെ ശിക്ഷിക്കും.” 35  ജനം കാളക്കുട്ടിയെ ഉണ്ടാക്കിയതു കാരണം—അതായത്‌ അഹരോൻ ഉണ്ടാക്കിയ കാളക്കുട്ടി നിമിത്തം—യഹോവ അവരെ കഷ്ടപ്പെടുത്തി.

അടിക്കുറിപ്പുകള്‍

അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമ.”
അക്ഷ. “വഴങ്ങാത്ത കഴുത്തുള്ള.”
അഥവാ “ഖേദം തോന്നേണമേ.”
അക്ഷ. “വിത്ത്‌.”
അക്ഷ. “വിത്തിനെ.”
അഥവാ “യഹോവയ്‌ക്കു ഖേദം തോന്നി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം