വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു

മറ്റുള്ളവരെ സഹായിക്കാനാകുമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു

മറ്റുള്ളവരെ സഹായിക്കാനാകുമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു
  • ജനനം: 1981

  • രാജ്യം: ഗ്വാട്ടിമാല

  • ചരിത്രം: ദാരുണമായ കുട്ടിക്കാലം

മുൻകാല ജീവിതം:

ഗ്വാട്ടിമാലയുടെ പടിഞ്ഞാറൻ മലമ്പ്രദേശത്തുള്ള ഓകുൾ എന്ന ഒറ്റപ്പെട്ട ഒരു പട്ടണത്തിലാണ്‌ ഞാൻ ജനിച്ചത്‌. എന്‍റെ കുടുംബം മായാ വംശത്തിലുള്ള ‘ഐസിൽ’ വിഭാഗത്തിൽപ്പെട്ടതാണ്‌. സ്‌പാനിഷ്‌ ഭാഷ കൂടാതെ അവിടത്തെ നാട്ടുഭാഷയും ഞാൻ സംസാരിക്കും. ഗ്വാട്ടിമാലയിലെ 36 വർഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധകാലത്തായിരുന്നു എന്‍റെ കുട്ടിക്കാലം. ഇക്കാലത്ത്‌ ഞങ്ങളുടെ വിഭാഗത്തിൽപ്പെട്ട അനേകം ആളുകൾ മരണമടഞ്ഞു.

എനിക്ക് നാലു വയസ്സുള്ളപ്പോഴാണ്‌ ദാരുണമായ ഒരു സംഭവം നടന്നത്‌. എന്‍റെ ചേട്ടൻ ഒരു കൈബോംബ്‌ കൊണ്ട് കളിക്കുകയായിരുന്നു. പെട്ടെന്നാണ്‌ അത്‌ പൊട്ടിത്തെറിച്ചത്‌! ആ സംഭവത്തിൽ എന്‍റെ കാഴ്‌ചശക്തി നഷ്ടപ്പെട്ടു. സങ്കടകരമെന്നു പറയട്ടെ, ചേട്ടന്‍റെ ജീവനും. വെറും ഏഴ്‌ വയസ്സ് മാത്രമേ ചേട്ടന്‌ പ്രായമുണ്ടായിരുന്നുള്ളൂ. അതിനു ശേഷം, ഗ്വാട്ടിമാല നഗരത്തിലുള്ള ഒരു അന്ധവിദ്യാലയത്തിലാണ്‌ എന്‍റെ കുട്ടിക്കാലം ചെലവഴിച്ചത്‌. അവിടെവെച്ച് ബ്രെയിൽഭാഷ പഠിക്കുകയും ചെയ്‌തു. പക്ഷേ, എന്തുകൊണ്ടോ, മറ്റ്‌ കുട്ടികളോട്‌ സംസാരിക്കാൻ അവിടത്തെ ജോലിക്കാർ എന്നെ അനുവദിച്ചില്ല. എന്‍റെ സഹപാഠികളാണെങ്കിൽ എന്നെ ഒഴിവാക്കുകയാണ്‌ ചെയ്‌തത്‌. ഞാൻ എല്ലായ്‌പോഴും ഒറ്റയ്‌ക്കായിരുന്നു. ഓരോ വർഷത്തിലും അമ്മയോടൊപ്പം ചെലവഴിക്കാനാകുന്ന ആ രണ്ട് മാസത്തെ അവധിക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കും. വളരെ വാത്സല്യവും സ്‌നേഹവും നിറഞ്ഞ വ്യക്തിയായിരുന്നു അമ്മ. പക്ഷെ, എന്നെ അതീവദുഃഖത്തിലാഴ്‌ത്തിക്കൊണ്ട് എനിക്ക് 10 വയസ്സുമാത്രം പ്രായമുള്ളപ്പോൾ എന്‍റെ അമ്മ എന്നെ വിട്ടുപോയി. ഈ ലോകത്തിൽ എന്നെ സ്‌നേഹിച്ചിരുന്ന ഒരേ ഒരു വ്യക്തിയായ അമ്മയെ നഷ്ടപ്പെട്ടപ്പോൾ ഞാൻ ആകെ തകർന്നുപോയി.

അങ്ങനെ, 11-‍ാമത്തെ വയസ്സിൽ ഞാൻ നാട്ടിലേക്ക് തിരിച്ചുവന്നു. അവിടെയുണ്ടായിരുന്ന എന്‍റെ അർധസഹോദരന്‍റെ കുടുംബത്തോടൊപ്പമായിരുന്നു പിന്നീടുള്ള ജീവിതം. എനിക്കുവേണ്ട കാര്യങ്ങളെല്ലാം അവർ ചെയ്‌തുതന്നെങ്കിലും എന്‍റെ വൈകാരികാവശ്യങ്ങൾ തൃപ്‌തിപ്പെടുത്താൻ അവർക്കായില്ല. ചിലപ്പോഴൊക്കെ ഞാൻ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ദൈവത്തോട്‌ ചോദിക്കും: “എന്തുകൊണ്ടാണ്‌ എന്‍റെ അമ്മ മരിച്ചത്‌, എന്തുകൊണ്ടാണ്‌ എന്‍റെ കാഴ്‌ച നഷ്ടപ്പെട്ടത്‌?” എന്നാൽ, ഇതെല്ലാം ദൈവേഷ്ടമാണെന്നാണ്‌ ആളുകൾ എന്നോട്‌ പറഞ്ഞത്‌. അതോടെ, ദൈവം വികാരമില്ലാത്തവനും ന്യായരഹിതനും ആയ ഒരു വ്യക്തിയാണെന്ന നിഗമനത്തിൽ ഞാൻ എത്തി. ആത്മഹത്യ ചെയ്യേണ്ടത്‌ എങ്ങനെയെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ അത്‌ പണ്ടേ ചെയ്‌തേനെ!

എന്‍റെ അന്ധത ശാരീരികമായും വൈകാരികമായും എന്നെ തളർത്തി. കുട്ടിയായിരുന്നപ്പോൾ, പലതവണ ലൈംഗിക ദുഷ്‌പെരുമാറ്റത്തിന്‌ ഇരയാകേണ്ടിവന്നു. പക്ഷെ, ഇതെല്ലാം പുറത്ത്‌ പറഞ്ഞിട്ട് എന്തുകാര്യം എന്നോർത്ത്‌ ആരോടും പറയാൻ കൂട്ടാക്കിയില്ല. ആളുകളാണെങ്കിൽ വല്ലപ്പോഴും മാത്രമേ എന്നോട്‌ സംസാരിക്കാറുള്ളൂ. മറ്റുള്ളവരോട്‌ സംസാരിക്കാൻ ഞാനും മെനക്കെടാറില്ല. ഞാൻ ആകെ നിരാശയിലായി. മിക്കപ്പോഴും ഞാൻ ഒറ്റയ്‌ക്കായിരിക്കും. എനിക്കാണെങ്കിൽ ആരെയും വിശ്വാസവും ഇല്ലായിരുന്നു.

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു:

അങ്ങനെയിരിക്കെ, എന്‍റെ കൗമാരത്തിന്‍റെ തുടക്കത്തിൽ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു ദമ്പതികൾ സ്‌കൂളിൽവെച്ച് എന്നെ കണ്ടു. എന്‍റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് അറിയാവുന്ന അധ്യാപകരിൽ ഒരാളാണ്‌ എന്നെ വന്നുകാണാൻ അവരോട്‌ പറഞ്ഞത്‌. മരിച്ചുപോയ ആളുകൾ പുനരുത്ഥാനത്തിൽ വരുമെന്നും അന്ധരായ ആളുകൾക്ക് കാഴ്‌ച തിരികെ ലഭിക്കുമെന്നും ഉള്ള ബൈബിളിന്‍റെ വാഗ്‌ദാനങ്ങൾ അവർ എനിക്ക് പറഞ്ഞുതന്നു. (യെശയ്യാവു 35:5; യോഹന്നാൻ 5:28, 29) അവർ പഠിപ്പിച്ചതെല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പക്ഷെ, സംസാരിക്കുന്ന ശീലമില്ലാത്തതിനാൽ അവരുമായി ആശയവിനിമയം നടത്തുന്നത്‌ എനിക്ക് ബുദ്ധിമുട്ടായിരുന്നു. ഞാൻ ഉൾവലിയുന്ന പ്രകൃതക്കാരനായിരുന്നെങ്കിലും ബൈബിളിലെ കാര്യങ്ങൾ പഠിപ്പിക്കാൻ അവർ ക്ഷമയോടെ പതിവായി വരുമായിരുന്നു. 10-ലധികം കിലോമീറ്റർ അകലെനിന്ന് മലനിരകൾ താണ്ടി കാൽനടയായാണ്‌ ആ ദമ്പതികൾ വന്നിരുന്നത്‌.

അവർ വളരെ മാന്യമായി വസ്‌ത്രം ധരിച്ചാണ്‌ വരാറുള്ളതെന്ന് എന്‍റെ അർധസഹോദരൻ എന്നോട്‌ പറഞ്ഞു. പക്ഷെ, ദരിദ്രരായ ആളുകളായിരുന്നു അവർ. എന്നിരുന്നാലും, അവർക്ക് എന്‍റെ കാര്യത്തിൽ വളരെ താത്‌പര്യമുണ്ടായിരുന്നതുകൊണ്ട് വരുമ്പോഴൊക്കെ കൊച്ചുകൊച്ചു സമ്മാനങ്ങളും കൊണ്ടുവരുമായിരുന്നു. സത്യക്രിസ്‌ത്യാനികൾക്കു മാത്രമേ ഇത്തരം ആത്മത്യാഗമനോഭാവം കാണിക്കാൻ കഴിയൂ എന്ന് എനിക്ക് മനസ്സിലായി.

ബ്രെയിൽ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് ഞാൻ പഠനം ആരംഭിച്ചു. പഠിക്കുന്ന കാര്യങ്ങളോട്‌ യോജിക്കാൻ കഴിഞ്ഞെങ്കിലും ചില കാര്യങ്ങൾ വൈകാരികമായി അംഗീകരിക്കാൻ എനിക്ക് പ്രയാസമായിരുന്നു. ഉദാഹരണത്തിന്‌, ഒരു വ്യക്തി എന്ന നിലയിൽ ദൈവത്തിന്‌ എന്നോട്‌ സ്‌നേഹമുണ്ടെന്നും ദൈവത്തിന്‍റെ ചിന്തകളും വികാരങ്ങളും എന്നോട്‌ പറഞ്ഞുതരാൻ മറ്റുള്ളവർക്കാകുമെന്നും വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. യഹോവയാം ദൈവം താത്‌കാലികമായി ദുഷ്ടത അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ടാണെന്ന് ഞാൻ മനസ്സിലാക്കിയെങ്കിലും, ദൈവത്തെ സ്‌നേഹവാനായ ഒരു പിതാവായി കാണാൻ എനിക്ക് കഴിഞ്ഞില്ല. *

എന്നിരുന്നാലും, തിരുവെഴുത്തുകളിൽനിന്ന് പഠിച്ച കാര്യങ്ങൾ പതുക്കെപ്പതുക്കെ എന്‍റെ കാഴ്‌ചപ്പാടുകൾ മാറ്റിയെടുക്കാൻ സഹായിച്ചു. ഉദാഹരണത്തിന്‌, കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ആളുകളോട്‌ ദൈവത്തിന്‌ ആർദ്രമായ സഹാനുഭൂതിയുണ്ടെന്ന് ഞാൻ പഠിച്ചു. ദുഷ്‌പെരുമാറ്റം സഹിക്കേണ്ടിവന്ന തന്‍റെ ആരാധകരോട്‌ ദൈവം ഇങ്ങനെ പറഞ്ഞു: “എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാൻ കണ്ടു. . . ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.” (പുറപ്പാടു 3:7) അങ്ങനെ, യഹോവയുടെ ആർദ്രഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കിയപ്പോൾ എന്‍റെ ജീവിതം ദൈവത്തിന്‌ സമർപ്പിക്കാൻ ഞാൻ പ്രേരിതനായി. ഒടുവിൽ, 1998-ൽ യഹോവയുടെ സാക്ഷികളിൽ ഒരാളായി ഞാൻ സ്‌നാനമേറ്റു.

എനിക്ക് താമസിക്കാൻ ഇടം നൽകിയ കുടുംബത്തിലെ സഹോദരനുമൊത്ത്‌

ഒരു വർഷത്തിനു ശേഷം എസ്‌ക്വിന്‍റ്ലാ എന്ന നഗരത്തിനടുത്ത്‌ അന്ധർക്കായുള്ള ഒരു കോഴ്‌സിന്‌ ഞാൻ ചേർന്നു. സ്വന്തം നാട്ടിലെ യോഗങ്ങളിൽ സംബന്ധിക്കാൻ ഞാൻ വളരെ കഷ്ടപ്പെടുന്നുണ്ടെന്ന് എന്‍റെ സഭയിലെ മൂപ്പൻ മനസ്സിലാക്കി. എനിക്ക് പോകാൻ സൗകര്യമുള്ള ഏറ്റവും അടുത്ത യോഗസ്ഥലം, എന്നെ പഠിപ്പിച്ച ദമ്പതികൾ വന്നിരുന്ന വഴിയിലെ ഒരു മലയിലായിരുന്നു. പക്ഷെ, അവിടെ എത്തിച്ചേരുന്നത്‌ ബുദ്ധിമുട്ടായിരുന്നു. ഇക്കാര്യത്തിൽ എന്നെ സഹായിക്കാൻ സന്മനസ്സുള്ള എസ്‌ക്വിന്‍റ്ലായിലെ ഒരു കുടുംബത്തെ സഭയിലെ മേൽവിചാരകൻ കണ്ടെത്തി. അവർ എന്നെ വീട്ടിൽ താമസിപ്പിക്കുകയും യോഗങ്ങളിൽ സംബന്ധിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്‌തു. ഇന്നുവരെ, ആ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ്‌ അവർ എന്നെ കാണുന്നത്‌.

സഭയിലെ സഹോദരങ്ങൾ എന്നോട്‌ കാണിച്ച ആത്മാർഥമായ സ്‌നേഹത്തിന്‍റെ നിരവധി ഉദാഹരണങ്ങൾ ഇനിയും പറയാനുണ്ട്. ഒരു യഹോവയുടെ സാക്ഷിയെന്ന നിലയിൽ ഞാൻ സത്യക്രിസ്‌ത്യാനികളുടെ കൂട്ടത്തിലാണുള്ളതെന്ന് ഈ അനുഭവങ്ങളെല്ലാം എന്നെത്തന്നെ ബോധ്യപ്പെടുത്തുന്നു.—യോഹന്നാൻ 13:34, 35.

എനിക്കു ലഭിച്ച പ്രയോജനങ്ങൾ:

ഞാൻ വിലകെട്ടവനാണെന്നോ ആശയറ്റവനാണെന്നോ ഉള്ള തോന്നൽ പിന്നീടൊരിക്കലും എനിക്ക് ഉണ്ടായിട്ടില്ല. ഇപ്പോൾ എന്‍റെ ജീവിതത്തിന്‌ ഒരു ഉദ്ദേശ്യമുണ്ട്. എന്‍റെ കുറവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, യഹോവയുടെ സാക്ഷികളുടെ ബൈബിൾ വിദ്യാഭ്യാസവേലയിൽ മുഴുവൻ സമയവും പ്രവർത്തിച്ചുകൊണ്ട് മറ്റുള്ളവരെ വിലപ്പെട്ട സത്യങ്ങൾ പഠിപ്പിക്കുന്നതിലാണ്‌ ഞാൻ മുഴുകിയിരിക്കുന്നത്‌. അതോടൊപ്പം, സഭയിലെ ഒരു മൂപ്പനായി ഞാൻ സേവിക്കുകയും പ്രാദേശികസഭകളിൽ പൊതുപ്രസംഗം നടത്തുകയും ചെയ്യുന്നു. മാത്രമല്ല, ആയിരങ്ങൾ ഹാജരാകുന്ന മേഖലാ കൺവെൻഷനുകളിൽ ബൈബിളധിഷ്‌ഠിത പ്രസംഗങ്ങൾ നടത്താനുള്ള മഹത്തായ പദവിയും എനിക്ക് ലഭിച്ചിട്ടുണ്ട്.

ബ്രെയിൽ ഭാഷയിലുള്ള ബൈബിൾ ഉപയോഗിച്ച് പ്രസംഗം നടത്തുന്നു

2010-ൽ, എൽ സാൽവഡോറിൽവെച്ച് നടന്ന ശുശ്രൂഷാ പരിശീലന സ്‌കൂളിൽനിന്ന് (ഇന്ന് രാജ്യസുവിശേഷകർക്കുള്ള സ്‌കൂൾ എന്നറിയപ്പെടുന്നു) എനിക്ക് ബിരുദം നേടാനായി. സഭയിലെ ഉത്തരവാദിത്വങ്ങൾ മെച്ചമായി കൈകാര്യം ചെയ്യാൻ ഈ സ്‌കൂൾ എന്നെ സഹായിച്ചു. യഹോവയാം ദൈവത്തിന്‌ ഏതൊരാളെയും തന്‍റെ വേല ചെയ്യാനുള്ള യോഗ്യതയിലെത്തിക്കാൻ കഴിയും. യഹോവ എന്നെ ആഴമായി സ്‌നേഹിക്കുകയും മൂല്യമുള്ളവനായി കരുതുകയും ചെയ്യുന്നു എന്നതിന്‍റെ തെളിവായി ഈ പരിശീലനത്തെ ഞാൻ കാണുന്നു.

യേശു പറഞ്ഞു: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ.” (പ്രവൃത്തികൾ 20:35) ഇന്ന് ഞാൻ യഥാർഥത്തിൽ സന്തോഷവാനാണ്‌. മറ്റുള്ളവരെ സഹായിക്കാൻ ഒരിക്കലും കഴിയില്ല എന്നാണ്‌ ഞാൻ ചിന്തിച്ചിരുന്നത്‌. എന്നാൽ, അതിന്‌ കഴിയുമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.▪ (w15-E 10/01)

^ ഖ. 13 ദൈവം ദുഷ്ടത അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്ന് അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്‍റെ 11-‍ാ‍ം അധ്യായം കാണുക.