മലയാളം
പ്രാർഥിക്കാൻ ദൈവം നമ്മെ ക്ഷണിക്കുന്നത്‌ എന്തുകൊണ്ടാണ്‌?
/assets/ct/29206d32a6/images/syn_placeholder_sqr.png
wp16 നമ്പർ 1 പേ. 5

മുഖ്യലേഖനം | പ്രാർഥന—എന്താണ്‌ പ്രയോജനം?

പ്രാർഥിക്കാൻ ദൈവം നമ്മെ ക്ഷണിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

പ്രാർഥിക്കാൻ ദൈവം നമ്മെ ക്ഷണിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

തന്റെ സുഹൃത്താകാൻ ദൈവം നിങ്ങളെ ക്ഷണിക്കുന്നു.

ഒരു നല്ല ബന്ധം സ്ഥാപിക്കാൻ സുഹൃത്തുക്കൾ ആശയവിനിമയം നടത്തുന്നു. അതുപോലെ, ദൈവം തന്നോട്‌ സംസാരിക്കാൻ നിങ്ങളെയും ക്ഷണിക്കുന്നു. ദൈവം ഇങ്ങനെ പറയുന്നു: “നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കും; എന്റെ അടുക്കൽവന്നു പ്രാർഥിക്കും. ഞാൻ നിങ്ങളുടെ പ്രാർഥന ശ്രവിക്കും.” (യിരെമ്യാവു 29:12, പി.ഒ.സി.) അങ്ങനെ, ദൈവത്തോട്‌ നിങ്ങളുടെ സംസാരം തുടരുമ്പോൾ നിങ്ങൾ ‘ദൈവത്തോട്‌ അടുത്തു ചെല്ലും; അവൻ നിങ്ങളോട്‌ അടുത്തു’ വരികയും ചെയ്യും. (യാക്കോബ്‌ 4:8) ദൈവം “തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു” എന്ന്‌ ബൈബിൾ ഉറപ്പുനൽകുന്നു. (സങ്കീർത്തനം 145:18) നമ്മൾ എത്രത്തോളം ദൈവത്തോട്‌ പ്രാർഥിക്കുന്നുവോ അത്രത്തോളം ദൈവവുമായുള്ള ബന്ധവും തഴച്ചുവളരും.

“യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും. . . സമീപസ്ഥനാകുന്നു.”—സങ്കീർത്തനം 145:18

നിങ്ങളെ സഹായിക്കാൻ ദൈവം ആഗ്രഹിക്കുന്നു.

യേശു പറഞ്ഞു: “മകൻ അപ്പം ചോദിച്ചാൽ നിങ്ങളിൽ ആരെങ്കിലും അവനു കല്ല്‌ കൊടുക്കുമോ? മീൻ ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ? മക്കൾക്കു നല്ല ദാനങ്ങൾ നൽകാൻ. . . നിങ്ങൾക്ക്‌ അറിയാമെങ്കിൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ്‌ തന്നോടു ചോദിക്കുന്നവർക്ക്‌ നന്മകൾ എത്രയധികം നൽകും!” (മത്തായി 7:9-11) അതെ, ദൈവം ‘നിങ്ങളെക്കുറിച്ചു കരുതലുള്ളവനും’ നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നവനും ആയതിനാൽ പ്രാർഥിക്കാനായി നിങ്ങളെ ക്ഷണിക്കുന്നു. (1 പത്രോസ്‌ 5:7) നിങ്ങളുടെ പ്രശ്‌നങ്ങൾപോലും പ്രാർഥനയിൽ തന്നെ അറിയിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ബൈബിൾ പറയുന്നു: “ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക.”—ഫിലിപ്പിയർ 4:6.

മനുഷ്യന്‌ ദൈവവുമായുള്ള ബന്ധം ആവശ്യമാണ്‌.

കോടിക്കണക്കിന്‌ ആളുകൾക്ക്‌ പ്രാർഥിക്കേണ്ടതിന്റെ ആവശ്യകത അനുഭവപ്പെടുന്നതായി മനുഷ്യരുടെ പ്രകൃതത്തെക്കുറിച്ചുള്ള പഠനത്തിൽ വിദഗ്‌ധർ കണ്ടെത്തിയിരിക്കുന്നു. ഈ ഗണത്തിൽ അജ്ഞേയവാദികളും (ദൈവത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കാനാവില്ലെന്ന്‌ കരുതുന്നവർ), എന്തിന്‌ ചില നിരീശ്വരവാദികൾപോലും ഉൾപ്പെടുന്നു. a ഇതെല്ലാം കാണിക്കുന്നത്‌ ദൈവവുമായുള്ള ബന്ധം ഉണ്ടായിരിക്കത്തക്ക വിധത്തിലാണ്‌ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്‌ എന്നാണ്‌. ഇതുതന്നെയാണ്‌ “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ അനുഗൃഹീതർ” എന്ന്‌ പറഞ്ഞപ്പോൾ യേശുവും അർഥമാക്കിയത്‌. (മത്തായി 5:3) ആ ആവശ്യം നിവർത്തിക്കാനുള്ള ഒരു മാർഗം ദൈവത്തോട്‌ പതിവായി ആശയവിനിമയം ചെയ്യുക എന്നതാണ്‌.

പ്രാർഥിക്കാനുള്ള ദൈവത്തിന്റെ ക്ഷണം നമ്മൾ സ്വീകരിക്കുന്നെങ്കിൽ എന്തെല്ലാം പ്രയോജനങ്ങൾ പ്രതീക്ഷിക്കാനാകും?

(w15-E 10/01)

a 2012-ൽ ഒരു ഗവേഷണകേന്ദ്രം (Pew Research Center) ഐക്യനാടുകളിലുള്ള നിരീശ്വരവാദികളെയും അജ്ഞേയവാദികളെയും ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 11 ശതമാനത്തോളം പേർ മാസത്തിലൊരിക്കലെങ്കിലും പ്രാർഥിക്കുന്നതായി വെളിപ്പെടുത്തി.