ശമുവേൽ രണ്ടാം ഭാഗം 6:1-23

6  ദാവീദ്‌ വീണ്ടും ഇസ്രായേലിലെങ്ങുമുള്ള ഏറ്റവും സമർഥരായ യോദ്ധാക്കളെ കൂട്ടിവരുത്തി. അവർ 30,000 പേരുണ്ടായിരുന്നു.  പിന്നെ ദാവീദും കൂട്ടരും സത്യദൈവത്തിന്റെ പെട്ടകം ബാലേ-യഹൂദയിൽനിന്ന്‌ കൊണ്ടുവരാൻ+ അങ്ങോട്ടു പോയി. അതിന്റെ മുന്നിൽവെച്ചായിരുന്നു ജനം, കെരൂബുകളുടെ+ മീതെ സിംഹാസനത്തിൽ* ഇരിക്കുന്ന സൈന്യങ്ങളുടെ അധിപനായ യഹോവയുടെ+ പേര്‌ വിളിച്ചപേക്ഷിച്ചിരുന്നത്‌.  സത്യദൈവത്തിന്റെ പെട്ടകം കുന്നിൻപുറത്തുള്ള അബീനാദാബിന്റെ വീട്ടിൽനിന്ന്‌ കൊണ്ടുവരാൻ അവർ അത്‌ ഒരു പുതിയ വണ്ടിയിൽ+ വെച്ചു. അബീനാദാബിന്റെ+ പുത്രന്മാരായ ഉസ്സയും അഹ്യൊയും ആണ്‌ വണ്ടി തെളിച്ചിരുന്നത്‌.  അങ്ങനെ, അവർ സത്യദൈവത്തിന്റെ പെട്ടകം കുന്നിൻപുറത്തുള്ള അബീനാദാബിന്റെ വീട്ടിൽനിന്ന്‌ കൊണ്ടുപോന്നു. അഹ്യൊ, പെട്ടകത്തിനു മുന്നിലായി നടന്നു.  ദാവീദും ഇസ്രായേൽഗൃഹം മുഴുവനും, കിന്നരങ്ങളും മറ്റു തന്ത്രിവാദ്യങ്ങളും+ തപ്പുകളും+ കിലുക്കുവാദ്യങ്ങളും ഇലത്താളങ്ങളും+ ജൂനിപ്പർത്തടികൊണ്ടുള്ള എല്ലാ തരം വാദ്യോപകരണങ്ങളും കൊണ്ട്‌ യഹോവയുടെ മുന്നിൽ ആഘോഷിച്ച്‌ ഉല്ലസിച്ചു.  പക്ഷേ അവർ നാഖോന്റെ മെതിക്കളത്തിൽ എത്തിയപ്പോൾ, കന്നുകാലികൾ വിരണ്ടിട്ട്‌ സത്യദൈവത്തിന്റെ പെട്ടകം മറിയാൻതുടങ്ങുന്നെന്നു കണ്ട ഉസ്സ കൈ നീട്ടി അതിൽ കയറിപ്പിടിച്ചു.+  അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ആളിക്കത്തി. ഉസ്സ ഇങ്ങനെ ചെയ്‌ത്‌ അനാദരവ്‌+ കാണിച്ചതുകൊണ്ട്‌ സത്യദൈവം അയാളെ പ്രഹരിച്ചു.+ അയാൾ സത്യദൈവത്തിന്റെ പെട്ടകത്തിന്‌ അടുത്ത്‌ മരിച്ചുവീണു.  പക്ഷേ ഉസ്സയ്‌ക്കു നേരെ യഹോവയുടെ കോപം ആളിക്കത്തിയതുകൊണ്ട്‌ ദാവീദിനു ദേഷ്യം* വന്നു. ആ സ്ഥലം ഇന്നുവരെയും പേരെസ്‌-ഉസ്സ* എന്ന്‌ അറിയപ്പെടുന്നു.  ദാവീദിന്‌ അന്ന്‌ യഹോവയോടു ഭയം+ തോന്നി. “ഞാൻ എങ്ങനെ യഹോവയുടെ പെട്ടകം എന്റെ അടുത്ത്‌ കൊണ്ടുവരും” എന്നു ദാവീദ്‌ പറഞ്ഞു.+ 10  യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ+ താൻ താമസിച്ചിരുന്ന സ്ഥലത്തേക്കു കൊണ്ടുവരാൻ ദാവീദ്‌ ഒരുക്കമല്ലായിരുന്നു. ദാവീദ്‌ അതു ഗിത്ത്യനായ ഓബേദ്‌-ഏദോമിന്റെ+ വീട്ടിലേക്കു കൊണ്ടുപോകാൻ ഏർപ്പാടാക്കി. 11  യഹോവയുടെ പെട്ടകം മൂന്നു മാസം ഗിത്ത്യനായ ഓബേദ്‌-ഏദോമിന്റെ വീട്ടിൽ ഇരുന്നു. യഹോവ ഓബേദ്‌-ഏദോമിനെയും അയാളുടെ വീട്ടിലുള്ള എല്ലാവരെയും അനുഗ്രഹിച്ചു.+ 12  “സത്യദൈവത്തിന്റെ പെട്ടകം നിമിത്തം യഹോവ ഓബേദ്‌-ഏദോമിന്റെ ഭവനത്തെയും അയാൾക്കുള്ള സകലത്തെയും അനുഗ്രഹിച്ചിരിക്കുന്നു” എന്നു ദാവീദ്‌ രാജാവിനു വിവരം കിട്ടി. അതുകൊണ്ട്‌ പെട്ടകം ഓബേദ്‌-ഏദോമിന്റെ വീട്ടിൽനിന്ന്‌ ആഘോഷപൂർവം ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുവരാൻ ദാവീദ്‌ അങ്ങോട്ടു ചെന്നു.+ 13  യഹോവയുടെ പെട്ടകം ചുമന്നിരുന്നവർ+ ആറു ചുവടു വെച്ചപ്പോൾ ദാവീദ്‌ ഒരു കാളയെയും കൊഴുപ്പിച്ച ഒരു മൃഗത്തെയും ബലി അർപ്പിച്ചു. 14  ദാവീദ്‌ ഒരു ലിനൻ ഏഫോദ്‌ ധരിച്ച്‌ യഹോവയുടെ മുന്നിൽ സർവശക്തിയോടെ ചുറ്റി നൃത്തം ചെയ്‌തുകൊണ്ടിരുന്നു.+ 15  അങ്ങനെ, ദാവീദും ഇസ്രായേൽഗൃഹം മുഴുവനും ആർപ്പുവിളിച്ചും+ കൊമ്പു+ മുഴക്കിയും യഹോവയുടെ പെട്ടകം+ കൊണ്ടുവന്നു. 16  യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ പ്രവേശിച്ചപ്പോൾ ശൗലിന്റെ മകളായ മീഖൾ+ ജനലിലൂടെ താഴേക്കു നോക്കി. ദാവീദ്‌ രാജാവ്‌ യഹോവയുടെ മുന്നിൽ തുള്ളിച്ചാടി നൃത്തം ചെയ്യുന്നതു കണ്ടപ്പോൾ മീഖളിനു ഹൃദയത്തിൽ ദാവീദിനോടു പുച്ഛം തോന്നി.+ 17  അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്ന്‌, ദാവീദ്‌ അതിനുവേണ്ടി നിർമിച്ച+ കൂടാരത്തിനുള്ളിൽ അതിന്റെ സ്ഥാനത്ത്‌ വെച്ചു. തുടർന്ന്‌, ദാവീദ്‌ യഹോവയുടെ സന്നിധിയിൽ ദഹനയാഗങ്ങളും+ സഹഭോജനബലികളും+ അർപ്പിച്ചു.+ 18  ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചശേഷം ദാവീദ്‌ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നാമത്തിൽ ജനത്തെ അനുഗ്രഹിച്ചു. 19  കൂടാതെ ദാവീദ്‌ ജനത്തിനു മുഴുവൻ, അതായത്‌ ഇസ്രായേൽപുരുഷാരത്തിലെ എല്ലാ പുരുഷന്മാർക്കും സ്‌ത്രീകൾക്കും, ഈന്തപ്പഴംകൊണ്ടുള്ള ഒരു അടയും ഒരു ഉണക്കമുന്തിരിയടയും വളയാകൃതിയിലുള്ള ഒരു അപ്പവും വിതരണം ചെയ്‌തു. അതിനു ശേഷം ജനമെല്ലാം അവരവരുടെ വീടുകളിലേക്കു പോയി. 20  ദാവീദ്‌ വീട്ടിലുള്ളവരെ അനുഗ്രഹിക്കുന്നതിനു വീട്ടിലേക്കു വന്നപ്പോൾ ശൗലിന്റെ മകൾ മീഖൾ+ ദാവീദിനെ കാണാൻ പുറത്ത്‌ വന്നു. മീഖൾ പറഞ്ഞു: “ഇസ്രായേൽരാജാവ്‌ ഇന്ന്‌ എത്ര വലിയ മഹത്ത്വമാണു നേടിയിരിക്കുന്നത്‌! പൊതുജനമധ്യേ സ്വന്തം നഗ്നത പ്രദർശിപ്പിക്കുന്ന വെളിവുകെട്ട ഒരാളെപ്പോലെ, തന്റെ ദാസന്മാരുടെ അടിമപ്പെൺകുട്ടികളുടെ മുന്നിൽ രാജാവ്‌ ഇന്നു തന്നെത്തന്നെ അനാവൃതനാക്കിയില്ലേ!”+ 21  അപ്പോൾ ദാവീദ്‌ മീഖളിനോടു പറഞ്ഞു: “ഞാൻ ആഘോഷിച്ച്‌ ഉല്ലസിച്ചത്‌ യഹോവയുടെ മുന്നിലാണ്‌. നിന്റെ അപ്പനും അപ്പന്റെ വീട്ടിലുള്ളവർക്കും പകരം എന്നെ തിരഞ്ഞെടുക്കുകയും സ്വന്തം ജനമായ ഇസ്രായേലിനു മേൽ എന്നെ നേതാവായി നിയമിക്കുകയും ചെയ്‌തത്‌ യഹോവയാണ്‌.+ അതുകൊണ്ട്‌, ഞാൻ യഹോവയുടെ മുമ്പാകെ ആഘോഷിച്ച്‌ ഉല്ലസിക്കും. 22  ഞാൻ ഇതിലപ്പുറവും എന്നെത്തന്നെ താഴ്‌ത്തും. തീരെ താണുപോയെന്നു സ്വയം തോന്നുന്ന അളവുവരെപ്പോലും ഞാൻ എന്നെ താഴ്‌ത്തും. പക്ഷേ, നീ പറഞ്ഞ അടിമപ്പെൺകുട്ടികളുണ്ടല്ലോ, അവരിലൂടെ എനിക്കു മഹത്ത്വമുണ്ടാകും.” 23  ശൗലിന്റെ മകളായ മീഖളിനു+ ജീവപര്യന്തം കുട്ടികൾ ഉണ്ടായില്ല.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “കെരൂബുകളുടെ മധ്യേ.”
അഥവാ “വിഷമം.”
അർഥം: “ഉസ്സയ്‌ക്കു നേരെയുള്ള പൊട്ടിത്തെറി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം