സുഭാഷിതങ്ങൾ 17:1-28

17  വഴക്കടിക്കുന്ന വീട്ടിലെ വിഭവസമൃദ്ധമായ സദ്യയെക്കാൾ*+സമാധാനമുള്ളിടത്തെ ഉണക്കറൊട്ടിയാണു നല്ലത്‌.+   നാണംകെട്ട മകനെ ഉൾക്കാഴ്‌ചയുള്ള വേലക്കാരൻ ഭരിക്കും;സഹോദരന്മാരിൽ ഒരുവനെപ്പോലെ അയാൾക്കും അവകാശം ലഭിക്കും.   വെള്ളിക്കു ശുദ്ധീകരണപാത്രം, സ്വർണത്തിനു ചൂള;+എന്നാൽ ഹൃദയങ്ങളെ പരിശോധിക്കുന്നത്‌ യഹോവ.+   ദുഷ്ടൻ മുറിപ്പെടുത്തുന്ന സംസാരം ശ്രദ്ധിക്കുന്നു;വഞ്ചകൻ ദ്രോഹകരമായ വാക്കുകൾക്കു ചെവി കൊടുക്കുന്നു.+   ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ പുച്ഛിക്കുന്നു;+മറ്റൊരുവന്റെ ആപത്തിൽ സന്തോഷിക്കുന്നവനു ശിക്ഷ കിട്ടാതിരിക്കില്ല.+   കൊച്ചുമക്കൾ* വൃദ്ധരുടെ കിരീടം;അപ്പൻ* മകന്റെ* മഹത്ത്വം.   നേരുള്ള* സംസാരം വിഡ്‌ഢിക്കു ചേരില്ല.+ നുണ പറയുന്നതു ഭരണാധികാരിക്ക്‌ അത്രയുംപോലും ചേരില്ല.+   സമ്മാനം അതിന്റെ ഉടമസ്ഥന്‌ ഒരു അമൂല്യരത്‌നം;+എങ്ങോട്ടു തിരിഞ്ഞാലും അത്‌ അവനു വിജയം നേടിക്കൊടുക്കും.+   ലംഘനം ക്ഷമിക്കുന്നവൻ* സ്‌നേഹം തേടുന്നു;+എന്നാൽ ഒരേ കാര്യത്തെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരിക്കുന്നവൻ ഉറ്റസുഹൃത്തുക്കളെ അകറ്റിക്കളയുന്നു.+ 10  വകതിരിവുള്ളവനു ലഭിക്കുന്ന ഒരു ശകാരം+വിഡ്‌ഢിക്കു ലഭിക്കുന്ന നൂറ്‌ അടിയെക്കാൾ ആഴത്തിൽ പതിയുന്നു.+ 11  ചീത്ത മനുഷ്യൻ കലഹം തേടിനടക്കുന്നു;എന്നാൽ അവനെ ശിക്ഷിക്കാൻ ക്രൂരനായ ഒരു സന്ദേശവാഹകനെ അയയ്‌ക്കും.+ 12  വിഡ്‌ഢിയെ അവന്റെ വിഡ്‌ഢിത്തത്തിൽ നേരിടുന്നതിനെക്കാൾ നല്ലത്‌+കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട കരടിയെ നേരിടുന്നതാണ്‌. 13  ഒരാൾ നന്മയ്‌ക്കു പകരം തിന്മ ചെയ്‌താൽതിന്മ അവന്റെ വീടു വിട്ടൊഴിയില്ല.+ 14  വഴക്കു തുടങ്ങുന്നത്‌ അണക്കെട്ടു തുറന്നുവിടുന്നതുപോലെ;കലഹം തുടങ്ങുംമുമ്പേ അവിടം വിട്ട്‌ പോകുക.+ 15  ദുഷ്ടനെ വെറുതേ വിടുന്നവനെയും നീതിമാനെ കുറ്റം വിധിക്കുന്നവനെയും+യഹോവയ്‌ക്ക്‌ ഒരുപോലെ അറപ്പാണ്‌. 16  ജ്ഞാനം സമ്പാദിക്കാൻ വഴിയുണ്ടായിട്ടുംഅതു നേടാൻ വിഡ്‌ഢിക്ക്‌ ആഗ്രഹമില്ലെങ്കിൽ* പിന്നെ അതുകൊണ്ട്‌ എന്തു ഗുണം?+ 17  യഥാർഥസ്‌നേഹിതൻ എല്ലാ കാലത്തും സ്‌നേഹിക്കുന്നു;+കഷ്ടതകളുടെ സമയത്ത്‌ അവൻ കൂടപ്പിറപ്പായിത്തീരുന്നു.+ 18  സാമാന്യബോധമില്ലാത്തവൻ* അയൽക്കാരന്റെ സാന്നിധ്യത്തിൽ കൈ കൊടുക്കുന്നു;അങ്ങനെ, ജാമ്യം നിൽക്കാൻ അവൻ സമ്മതിക്കുന്നു.+ 19  കലഹം ഇഷ്ടപ്പെടുന്നവൻ ലംഘനത്തെ സ്‌നേഹിക്കുന്നു;+ പടിവാതിൽ ഉയർത്തിക്കെട്ടുന്നവൻ നാശം ക്ഷണിച്ചുവരുത്തുന്നു.+ 20  ഹൃദയത്തിൽ വക്രതയുള്ളവൻ ഒരിക്കലും വിജയിക്കില്ല;*+വഞ്ചനയോടെ സംസാരിക്കുന്നവൻ നശിച്ചുപോകും. 21  വിഡ്‌ഢിയുടെ അപ്പൻ ദുഃഖിക്കേണ്ടിവരും;സാമാന്യബോധമില്ലാത്തവനെ ജനിപ്പിച്ചവനു സന്തോഷമുണ്ടാകില്ല.+ 22  സന്തോഷമുള്ള ഹൃദയം നല്ലൊരു മരുന്നാണ്‌;+എന്നാൽ തകർന്ന മനസ്സു ശക്തി ചോർത്തിക്കളയുന്നു.*+ 23  ദുഷ്ടൻ രഹസ്യമായി* കൈക്കൂലി വാങ്ങിനീതിയുടെ മാർഗം വളച്ചൊടിക്കുന്നു.+ 24  വകതിരിവുള്ളവന്റെ കൺമുന്നിൽ ജ്ഞാനമുണ്ട്‌;എന്നാൽ വിഡ്‌ഢിയുടെ കണ്ണുകൾ ഭൂമിയുടെ അറ്റത്തോളം അലഞ്ഞുതിരിയുന്നു.+ 25  വിഡ്‌ഢിയായ മകൻ അപ്പനെ ദുഃഖിപ്പിക്കുന്നു;അവനെ പ്രസവിച്ചവൾക്കു ഹൃദയവേദന* നൽകുന്നു.+ 26  നീതിമാനെ ശിക്ഷിക്കുന്നതു* ശരിയല്ല;മാന്യന്മാരെ അടിക്കുന്നത്‌ അന്യായം. 27  അറിവുള്ളവൻ വാക്കുകൾ നിയന്ത്രിക്കുന്നു;+വകതിരിവുള്ളവൻ ശാന്തത പാലിക്കും.+ 28  മിണ്ടാതിരുന്നാൽ വിഡ്‌ഢിയെപ്പോലും ബുദ്ധിമാനായി കണക്കാക്കും;വായ്‌ അടച്ചുവെക്കുന്നവനെ വകതിരിവുള്ളവനായി കരുതും.

അടിക്കുറിപ്പുകള്‍

അക്ഷ. “ബലികളെക്കാൾ.”
അഥവാ “കൊച്ചുമകൻ.”
അഥവാ “മാതാപിതാക്കൾ.”
അഥവാ “മക്കളുടെ.”
അഥവാ “നല്ല.”
അക്ഷ. “മൂടുന്നവൻ.”
അഥവാ “വിഡ്‌ഢിക്കു സാമാന്യബോധമില്ലെങ്കിൽ.”
അഥവാ “ബുദ്ധിശൂന്യൻ.”
അക്ഷ. “വക്രതയുള്ളവനു നന്മയുണ്ടാകില്ല.”
അഥവാ “അസ്ഥികളെ ഉണക്കിക്കളയുന്നു.”
അക്ഷ. “മാർവിടത്തിൽനിന്ന്‌.”
അക്ഷ. “കയ്‌പ്‌.”
അഥവാ “നീതിമാനു പിഴയിടുന്നത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം