സങ്കീർത്തനം 92:1-15

ശബത്തുദിവസത്തിനുവേണ്ടി രചിച്ച ഒരു ശ്രുതിമധുരമായ ഗാനം. 92  യഹോവയോടു നന്ദി പറയുന്നതും+അത്യുന്നതനേ, തിരുനാമത്തിനു സ്‌തുതി പാടുന്നതും* എത്ര നല്ലത്‌!   രാവിലെ അങ്ങയുടെ അചഞ്ചലസ്‌നേഹവും+രാത്രികാലങ്ങളിൽ അങ്ങയുടെ വിശ്വസ്‌തതയും വിവരിക്കുന്നത്‌ എത്ര ഉചിതം!   പത്തു കമ്പിയുള്ള വാദ്യത്തിന്റെയും വല്ലകിയുടെയും*ശ്രുതിമാധുരിയുള്ള കിന്നരത്തിന്റെയും അകമ്പടിയോടെ അവ വർണിക്കുന്നത്‌ എത്ര നല്ലത്‌!+   യഹോവേ, അങ്ങയുടെ ചെയ്‌തികളാൽ അങ്ങ്‌ എന്നെ സന്തോഷിപ്പിച്ചിരിക്കുന്നല്ലോ;അങ്ങയുടെ കൈകളുടെ പ്രവൃത്തികൾ നിമിത്തം ഞാൻ സന്തോഷിച്ചാർക്കുന്നു.   യഹോവേ, അങ്ങയുടെ പ്രവൃത്തികൾ എത്ര മഹനീയം!+ അങ്ങയുടെ ചിന്തകൾ എത്ര അഗാധം!+   വകതിരിവില്ലാത്തവന്‌ അവ മനസ്സിലാകില്ല;വിഡ്‌ഢികൾക്ക്‌ അതു ഗ്രഹിക്കാനാകില്ല:+   ദുഷ്ടന്മാർ പുല്ലുപോലെ* മുളച്ചുപൊങ്ങുന്നതുംദുഷ്‌പ്രവൃത്തിക്കാരെല്ലാം തഴച്ചുവളരുന്നതുംഎന്നേക്കുമായി നശിച്ചുപോകാനാണ്‌.+   എന്നാൽ യഹോവേ, അങ്ങ്‌ എന്നും ഉന്നതൻ.   യഹോവേ, വിജയശ്രീലാളിതനായി അങ്ങ്‌ ശത്രുക്കളെ നോക്കേണമേ;അങ്ങയുടെ ശത്രുക്കളെല്ലാം നശിക്കും;ദുഷ്‌പ്രവൃത്തിക്കാരെല്ലാം ചിതറിപ്പോകും.+ 10  എന്നാൽ, അങ്ങ്‌ എനിക്കു കാട്ടുപോത്തിന്റെ ശക്തി നൽകും;*ഉണർവേകുന്ന തൈലം പൂശി ഞാൻ എന്റെ ചർമം മൃദുലമാക്കും.+ 11  എന്റെ കണ്ണുകൾ എതിരാളികളുടെ വീഴ്‌ച കാണും;+എന്നെ ആക്രമിക്കുന്ന ദുഷ്ടന്മാരുടെ പതനത്തിന്റെ വാർത്ത എന്റെ കാതിലെത്തും. 12  എന്നാൽ, നീതിമാന്മാർ പനപോലെ തഴയ്‌ക്കും;ലബാനോനിലെ ദേവദാരുപോലെ വളർന്ന്‌ വലുതാകും.+ 13  അവരെ യഹോവയുടെ ഭവനത്തിൽ നട്ടിരിക്കുന്നു;നമ്മുടെ ദൈവത്തിന്റെ തിരുമുറ്റത്ത്‌ അവർ തഴച്ചുവളരുന്നു.+ 14  വാർധക്യത്തിലും അവർ തഴച്ചുവളരും;+അവർ അപ്പോഴും ഉണർവും ഓജസ്സും ഉള്ളവരായിരിക്കും.+ 15  യഹോവ നേരുള്ളവൻ എന്ന്‌ അവർ ഘോഷിക്കും. ദൈവം എന്റെ പാറ;+ എന്റെ ദൈവത്തിൽ ഒട്ടും അനീതിയില്ല.

അടിക്കുറിപ്പുകള്‍

അഥവാ “സംഗീതം ഉതിർക്കുന്നതും.”
ഒരുതരം വീണ.
അഥവാ “കളപോലെ.”
അക്ഷ. “എന്റെ കൊമ്പ്‌ കാട്ടുപോത്തിന്റേതുപോലെ ഉയർത്തും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം