സങ്കീർത്തനം 41:1-13

സംഗീതസംഘനായകന്‌; ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 41  എളിയവനോടു പരിഗണന കാണിക്കുന്നവൻ സന്തുഷ്ടൻ;+ദുരന്തദിവസത്തിൽ യഹോവ അവനെ രക്ഷിക്കും.   ജീവന്‌ ആപത്തൊന്നും വരാതെ യഹോവ അവനെ കാക്കും. ഭൂമിയിലെങ്ങും അവൻ സന്തുഷ്ടനെന്ന്‌ അറിയപ്പെടും;+അങ്ങ്‌ അവനെ ഒരിക്കലും ശത്രുക്കളുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കില്ല.+   രോഗശയ്യയിൽ യഹോവ അവനെ താങ്ങും;+രോഗിയായ അവന്റെ കിടക്ക ദൈവം മാറ്റിവിരിക്കും.   ഞാൻ പറഞ്ഞു: “യഹോവേ, എന്നോടു പ്രീതി കാട്ടേണമേ.+ ഞാൻ അങ്ങയോടു പാപം ചെയ്‌തിരിക്കുന്നല്ലോ;+ എന്നെ സുഖപ്പെടുത്തേണമേ.”+   എന്നാൽ എന്റെ ശത്രുക്കൾ എന്നെക്കുറിച്ച്‌ ദോഷം പറയുന്നു: “എപ്പോഴാണ്‌ അവനൊന്നു ചാകുന്നത്‌, അവന്റെ പേര്‌ ഇല്ലാതാകുന്നത്‌?”   അവരിൽ ഒരാൾ എന്നെ കാണാൻ വന്നാലോ അവന്റെ ഹൃദയം കാപട്യത്തോടെ സംസാരിക്കുന്നു. എനിക്കു ദോഷം ചെയ്‌തേക്കാവുന്ന കാര്യങ്ങൾ അവൻ മനസ്സിലാക്കിയെടുക്കുന്നു;എന്നിട്ട്‌, പോയി അതെല്ലാം പറഞ്ഞുപരത്തുന്നു.   എന്നെ വെറുക്കുന്നവരെല്ലാം പരസ്‌പരം കുശുകുശുക്കുന്നു;എനിക്ക്‌ എതിരെ അവർ എന്തോ കുതന്ത്രം മനയുന്നു;   “അവനു കാര്യമായിട്ട്‌ എന്തോ പറ്റിയിട്ടുണ്ട്‌;കിടപ്പിലായിപ്പോയ സ്ഥിതിക്ക്‌ എന്തായാലും അവൻ ഇനി എഴുന്നേൽക്കില്ല” എന്ന്‌ അവർ പറയുന്നു.+   എന്നോടു സമാധാനത്തിലായിരുന്ന, ഞാൻ വിശ്വസിച്ച,+എന്റെ അപ്പം തിന്നിരുന്ന മനുഷ്യൻപോലും എനിക്ക്‌ എതിരെ തിരിഞ്ഞിരിക്കുന്നു.*+ 10  എന്നാൽ യഹോവേ, അങ്ങ്‌ എന്നോടു പ്രീതി കാട്ടി എന്നെ എഴുന്നേൽപ്പിക്കേണമേ;ഞാൻ അവരോടു പകരം ചോദിക്കട്ടെ. 11  ശത്രുവിന്‌ എന്റെ നേരെ ജയഘോഷം മുഴക്കാൻ കഴിയാതാകുമ്പോൾ അങ്ങയ്‌ക്ക്‌ എന്നോടു പ്രീതിയുണ്ടെന്നു ഞാൻ അറിയും.+ 12  എന്നെയോ, എന്റെ നിഷ്‌കളങ്കത* നിമിത്തം അങ്ങ്‌ താങ്ങുന്നു;+അങ്ങ്‌ എന്നെ എന്നും അങ്ങയുടെ സന്നിധിയിൽ നിറുത്തും.+ 13  ഇസ്രായേലിന്റെ ദൈവമായ യഹോവനിത്യതയിലെന്നും* വാഴ്‌ത്തപ്പെടട്ടെ.+ ആമേൻ, ആമേൻ.

അടിക്കുറിപ്പുകള്‍

അക്ഷ. “എന്റെ നേരെ ഉപ്പൂറ്റി ഉയർത്തിയിരിക്കുന്നു.”
അഥവാ “ധർമനിഷ്‌ഠ.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.
അഥവാ “അനാദികാലംമുതൽ അനന്തകാലംവരെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം