സങ്കീർത്തനം 28:1-9
ദാവീദിന്റേത്.
28 എന്റെ പാറയായ യഹോവേ, ഞാൻ അങ്ങയെ വീണ്ടുംവീണ്ടും വിളിച്ചപേക്ഷിക്കുന്നു.+എന്റെ നേരെ ചെവി അടച്ചുകളയരുതേ.
അങ്ങ് എന്നോടു മിണ്ടാതിരുന്നാൽഞാനും കുഴിയിലേക്ക്* ഇറങ്ങുന്നവരെപ്പോലെയാകും.+
2 ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിലെ അകത്തെ മുറിക്കു നേരെ കൈകൾ ഉയർത്തിസഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ യാചന കേൾക്കേണമേ.+
3 ദ്രോഹം ചെയ്യുന്ന ദുഷ്ടന്മാരോടൊപ്പം എന്നെ വലിച്ചിഴയ്ക്കരുതേ.+അവർ മറ്റുള്ളവരോടു സമാധാനത്തിന്റെ വാക്കുകൾ സംസാരിക്കുന്നു.എന്നാൽ അവരുടെ ഹൃദയത്തിൽ ദുഷ്ടത നിറഞ്ഞിരിക്കുന്നു.+
4 അവരുടെ ദുഷ്ചെയ്തികളനുസരിച്ച്അവരുടെ പ്രവൃത്തികൾക്കു പകരം കൊടുക്കേണമേ.+
അവരുടെ ചെയ്തികളനുസരിച്ച്+അവരുടെ കൈകളുടെ പ്രവൃത്തികൾക്കു പകരം നൽകേണമേ.
5 കാരണം, യഹോവയുടെ കൈവേലകൾക്കോ പ്രവൃത്തികൾക്കോ+അവർ തെല്ലും ശ്രദ്ധ കൊടുക്കുന്നില്ല.+
ദൈവം അവരെ ഇടിച്ചുതകർക്കും, പണിതുയർത്തില്ല.
6 യഹോവ വാഴ്ത്തപ്പെടട്ടെ;സഹായത്തിനായുള്ള എന്റെ യാചനകൾ ദൈവം കേട്ടിരിക്കുന്നല്ലോ.
7 യഹോവയാണ് എന്റെ ശക്തിയും+ പരിചയും;+എന്റെ ഹൃദയം ദൈവത്തിൽ ആശ്രയിക്കുന്നു.+
എനിക്കു ദൈവത്തിന്റെ സഹായം ലഭിച്ചു; അതുകൊണ്ട് എന്റെ ഹൃദയം ആഹ്ലാദിക്കുന്നു.ഞാൻ പാട്ടു പാടി ദൈവത്തെ വാഴ്ത്തും.
8 യഹോവ തന്റെ ജനത്തിന്റെ ബലമാണ്,തന്റെ അഭിഷിക്തനു മഹാരക്ഷ നൽകുന്ന സുരക്ഷിതസങ്കേതമാണ്.+
9 അങ്ങയുടെ ജനത്തെ രക്ഷിക്കേണമേ, അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കേണമേ.+
അങ്ങ് അവരെ മേയ്ക്കേണമേ, എന്നും അവരെ കൈകളിൽ വഹിക്കേണമേ.+
അടിക്കുറിപ്പുകള്‍
^ അഥവാ “ശവക്കുഴിയിലേക്ക്.”