സങ്കീർത്തനം 148:1-14

148  യാഹിനെ സ്‌തുതിപ്പിൻ!* സ്വർഗത്തിൽ യഹോവയെ സ്‌തുതിപ്പിൻ!+ഉന്നതങ്ങളിൽ ദൈവത്തെ സ്‌തുതിപ്പിൻ!   ദൈവദൂതന്മാരേ, നിങ്ങളെല്ലാം ദൈവത്തെ സ്‌തുതിപ്പിൻ!+ ദൈവത്തിന്റെ സൈന്യമേ, ഏവരും ദൈവത്തെ സ്‌തുതിപ്പിൻ!+   സൂര്യചന്ദ്രന്മാരേ, ദൈവത്തെ സ്‌തുതിപ്പിൻ! മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേ, ദൈവത്തെ സ്‌തുതിപ്പിൻ!+   സ്വർഗാധിസ്വർഗങ്ങളേ, ദൈവത്തെ സ്‌തുതിപ്പിൻ!ആകാശത്തിനു മീതെയുള്ള ജലമേ, ദൈവത്തെ സ്‌തുതിപ്പിൻ!   അവയെല്ലാം യഹോവയുടെ പേര്‌ സ്‌തുതിക്കട്ടെ!ദൈവകല്‌പനയാലല്ലോ അവ ഉണ്ടായത്‌.+   അവ ഒരുനാളും ഇളകിപ്പോകാതെ ദൈവം നോക്കുന്നു;+ഒരിക്കലും നീങ്ങിപ്പോകാത്ത ഒരു കല്‌പന ദൈവം പുറപ്പെടുവിച്ചിരിക്കുന്നു.+   ഭൂമിയിൽനിന്ന്‌ യഹോവയെ സ്‌തുതിപ്പിൻ!സമുദ്രത്തിലെ ഭീമാകാരജന്തുക്കളും ആഴികളും,   മിന്നൽപ്പിണരും ആലിപ്പഴവും, മഞ്ഞും കനത്ത മേഘപടലങ്ങളും,ദൈവകല്‌പന നടപ്പാക്കുന്ന കൊടുങ്കാറ്റും,+   പർവതങ്ങളും സകല കുന്നുകളും,+ഫലവൃക്ഷങ്ങളും സകല ദേവദാരുക്കളും,+ 10  വന്യമൃഗങ്ങളും+ സകല വളർത്തുമൃഗങ്ങളും,ഇഴജന്തുക്കളും സകല പറവകളും, 11  ഭൂരാജാക്കന്മാരും സകല ജനതകളും,പ്രഭുക്കന്മാരും ഭൂമിയിലെ സകല ന്യായാധിപന്മാരും,+ 12  യുവാക്കളും യുവതികളും,*വൃദ്ധന്മാരും ബാലന്മാരും* ദൈവത്തെ സ്‌തുതിക്കട്ടെ. 13  അവരെല്ലാം യഹോവയുടെ നാമം സ്‌തുതിക്കട്ടെ.തിരുനാമം മാത്രമല്ലോ പരമോന്നതമായത്‌.+ ദൈവമഹത്ത്വം ഭൂമിയെക്കാളും സ്വർഗത്തെക്കാളും ഉന്നതം!+ 14  ദൈവം തന്റെ ജനത്തെ കൂടുതൽക്കൂടുതൽ ശക്തരാക്കും;*അതു ദൈവത്തിന്റെ വിശ്വസ്‌തരുടെ,ദൈവത്തിന്‌ അടുപ്പമുള്ള ഇസ്രായേൽമക്കളുടെ, പുകഴ്‌ചയ്‌ക്ക്‌ ഉതകും. യാഹിനെ സ്‌തുതിപ്പിൻ!*

അടിക്കുറിപ്പുകള്‍

അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”
അക്ഷ. “കന്യകമാരും.”
അഥവാ “വൃദ്ധരും കുട്ടികളും.”
അക്ഷ. “ജനത്തിന്റെ കൊമ്പ്‌ ഉയർത്തും.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം