സങ്കീർത്തനം 146:1-10

146  യാഹിനെ സ്‌തുതിപ്പിൻ!*+ എന്റെ മുഴുദേഹിയും യഹോവയെ സ്‌തുതിക്കട്ടെ.+  2  ജീവിതകാലം മുഴുവൻ ഞാൻ യഹോവയെ സ്‌തുതിക്കും. ജീവിച്ചിരിക്കുന്നിടത്തോളം എന്റെ ദൈവത്തിനു സ്‌തുതി പാടും.*  3  പ്രഭുക്കന്മാരെ* ആശ്രയിക്കരുത്‌;രക്ഷയേകാൻ കഴിയാത്ത മനുഷ്യമക്കളെയുമരുത്‌.+  4  അവരുടെ ശ്വാസം* പോകുന്നു, അവർ മണ്ണിലേക്കു മടങ്ങുന്നു;+അന്നുതന്നെ അവരുടെ ചിന്തകൾ നശിക്കുന്നു.+  5  യാക്കോബിന്റെ ദൈവം സഹായിയായുള്ളവൻ സന്തുഷ്ടൻ;+തന്റെ ദൈവമായ യഹോവയിലല്ലോ അവൻ പ്രത്യാശ വെക്കുന്നത്‌.+  6  ആ ദൈവമല്ലോ ആകാശവും ഭൂമിയുംസമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കിയത്‌.+ദൈവം എപ്പോഴും വിശ്വസ്‌തൻ;+  7  വഞ്ചനയ്‌ക്കിരയായവർക്കു നീതി നടത്തിക്കൊടുക്കുന്നവൻ;വിശന്നിരിക്കുന്നവന്‌ ആഹാരം നൽകുന്നവൻ.+ യഹോവ തടവുകാരെ സ്വതന്ത്രരാക്കുന്നു.+  8  യഹോവ അന്ധരുടെ കണ്ണു തുറക്കുന്നു;+കുനിഞ്ഞിരിക്കുന്നവരെ യഹോവ പിടിച്ചെഴുന്നേൽപ്പിക്കുന്നു;+യഹോവ നീതിമാന്മാരെ സ്‌നേഹിക്കുന്നു.  9  വന്നുതാമസിക്കുന്ന വിദേശികളെ യഹോവ സംരക്ഷിക്കുന്നു;അനാഥരെയും* വിധവമാരെയും പരിപാലിക്കുന്നു;+പക്ഷേ, ദുഷ്ടന്മാരുടെ പദ്ധതികൾ തകർത്തുകളയുന്നു.+ 10  യഹോവ എന്നും രാജാവായിരിക്കും;+സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം രാജാവായിരിക്കും. യാഹിനെ സ്‌തുതിപ്പിൻ!*

അടിക്കുറിപ്പുകള്‍

അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”
അഥവാ “സംഗീതം ഉതിർക്കും.”
അഥവാ “പ്രധാനികളെ.”
അഥവാ “ആത്മാവ്‌; ജീവശക്തി.”
അഥവാ “പിതാവില്ലാത്ത കുട്ടികളെയും.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം