സങ്കീർത്തനം 13:1-6
സംഗീതസംഘനായകന്; ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
13 യഹോവേ, എത്ര കാലംകൂടെ അങ്ങ് എന്നെ ഓർക്കാതിരിക്കും? എന്നേക്കുമോ?
എത്ര കാലം അങ്ങ് എന്നിൽനിന്ന് മുഖം മറയ്ക്കും?+
2 ഞാൻ എത്ര നാൾ ആകുലചിത്തനായി കഴിയണം?എത്ര കാലം ദുഃഖഭാരമുള്ള ഹൃദയത്തോടെ ദിവസങ്ങൾ ഒന്നൊന്നായി തള്ളിനീക്കണം?
എത്ര കാലംകൂടെ എന്റെ ശത്രു എന്നെക്കാൾ ബലവാനായിരിക്കും?+
3 എന്റെ ദൈവമായ യഹോവേ, എന്നെ നോക്കേണമേ. എനിക്ക് ഉത്തരം തരേണമേ.
ഞാൻ മരണത്തിലേക്കു* വഴുതിവീഴാതിരിക്കാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.
4 “ഞാൻ അവനെ തോൽപ്പിച്ചു” എന്ന് എന്റെ ശത്രുവിനു പിന്നെ പറയാനാകില്ലല്ലോ.
എന്റെ വീഴ്ചയിൽ എതിരാളികൾ സന്തോഷിക്കാൻ അനുവദിക്കരുതേ.+
5 ഞാനോ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിൽ ആശ്രയിക്കുന്നു.+അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ എന്റെ ഹൃദയം സന്തോഷിക്കും.+
6 എന്നോടു കാണിച്ച അളവറ്റ നന്മയെപ്രതി* ഞാൻ യഹോവയ്ക്കു പാട്ടു പാടും.+
അടിക്കുറിപ്പുകള്‍
^ അക്ഷ. “ഉറക്കത്തിലേക്ക്.”
^ അഥവാ “എനിക്കു സമൃദ്ധമായി പ്രതിഫലം തന്നതുകൊണ്ട്.”