സങ്കീർത്തനം 13:1-6

സംഗീതസംഘനായകന്‌; ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം. 13  യഹോവേ, എത്ര കാലംകൂടെ അങ്ങ്‌ എന്നെ ഓർക്കാതിരിക്കും? എന്നേക്കുമോ? എത്ര കാലം അങ്ങ്‌ എന്നിൽനിന്ന്‌ മുഖം മറയ്‌ക്കും?+   ഞാൻ എത്ര നാൾ ആകുലചിത്തനായി കഴിയണം?എത്ര കാലം ദുഃഖഭാരമുള്ള ഹൃദയത്തോടെ ദിവസങ്ങൾ ഒന്നൊന്നായി തള്ളിനീക്കണം? എത്ര കാലംകൂടെ എന്റെ ശത്രു എന്നെക്കാൾ ബലവാനായിരിക്കും?+   എന്റെ ദൈവമായ യഹോവേ, എന്നെ നോക്കേണമേ. എനിക്ക്‌ ഉത്തരം തരേണമേ. ഞാൻ മരണത്തിലേക്കു* വഴുതിവീഴാതിരിക്കാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.   “ഞാൻ അവനെ തോൽപ്പിച്ചു” എന്ന്‌ എന്റെ ശത്രുവിനു പിന്നെ പറയാനാകില്ലല്ലോ. എന്റെ വീഴ്‌ചയിൽ എതിരാളികൾ സന്തോഷിക്കാൻ അനുവദിക്കരുതേ.+   ഞാനോ, അങ്ങയുടെ അചഞ്ചലമായ സ്‌നേഹത്തിൽ ആശ്രയിക്കുന്നു.+അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ എന്റെ ഹൃദയം സന്തോഷിക്കും.+   എന്നോടു കാണിച്ച അളവറ്റ നന്മയെപ്രതി* ഞാൻ യഹോവയ്‌ക്കു പാട്ടു പാടും.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഉറക്കത്തിലേക്ക്‌.”
അഥവാ “എനിക്കു സമൃദ്ധമായി പ്രതിഫലം തന്നതുകൊണ്ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം