ലേവ്യ 3:1-17

3  “‘ഒരാൾ സഹഭോജനബലി*+ അർപ്പിക്കുന്നെന്നിരിക്കട്ടെ. അവൻ യഹോവയുടെ മുമ്പാകെ അർപ്പിക്കുന്നതു കന്നുകാലിയെയാണെങ്കിൽ, അതു ന്യൂനതയില്ലാത്ത ആണോ പെണ്ണോ ആയിരിക്കണം. 2  യാഗമൃഗത്തിന്റെ തലയിൽ അവൻ കൈ വെക്കണം. തുടർന്ന്‌, അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച്‌ അതിനെ അറുത്ത്‌ യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും അതിന്റെ രക്തം തളിക്കണം. 3  സഹഭോജനബലിയുടെ ഒരു ഭാഗം അവൻ അഗ്നിയിലുള്ള യാഗമായി യഹോവയ്‌ക്ക്‌ അർപ്പിക്കും.+ കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും+ കുടലിനു ചുറ്റുമുള്ള മുഴുവൻ കൊഴുപ്പും 4  രണ്ടു വൃക്കയും അവയുടെ മേൽ അരയ്‌ക്കു സമീപത്തുള്ള കൊഴുപ്പും ആണ്‌ ഇങ്ങനെ അർപ്പിക്കേണ്ടത്‌. വൃക്കകളോടൊപ്പം കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കും.+ 5  യാഗപീഠത്തിൽ, തീയുടെ മുകളിൽ വിറകിനു മീതെ വെച്ചിരിക്കുന്ന ദഹനയാഗമൃഗത്തിന്മേൽ വെച്ച്‌ അഹരോന്റെ പുത്രന്മാർ അതു ദഹിപ്പിക്കും.*+ അത്‌ യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന യാഗമാണ്‌.+ 6  “‘സഹഭോജനബലിയായി യഹോവയ്‌ക്ക്‌ അർപ്പിക്കുന്ന യാഗമൃഗം ആട്ടിൻപറ്റത്തിൽനിന്നാണെങ്കിൽ, അതു ന്യൂനതയില്ലാത്ത ആണോ പെണ്ണോ ആകാം.+ 7  യാഗമായി കൊണ്ടുവരുന്നത്‌ ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെയാണെങ്കിൽ, അവൻ അതിനെ യഹോവയുടെ മുമ്പാകെ അർപ്പിക്കണം. 8  യാഗമൃഗത്തിന്റെ തലയിൽ അവൻ കൈ വെക്കണം. ആ യാഗമൃഗത്തെ സാന്നിധ്യകൂടാരത്തിന്റെ മുന്നിൽവെച്ച്‌ അറുക്കും. അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും അതിന്റെ രക്തം തളിക്കണം. 9  സഹഭോജനബലിയിൽനിന്നുള്ള കൊഴുപ്പ്‌ അവൻ അഗ്നിയിലുള്ള യാഗമായി യഹോവയ്‌ക്ക്‌ അർപ്പിക്കും.+ കൊഴുപ്പു നിറഞ്ഞ വാൽ അവൻ അപ്പാടേ നട്ടെല്ലിന്‌ അടുത്തുവെച്ച്‌ മുറിച്ചെടുക്കും. ഒപ്പം, കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും അവയ്‌ക്കു ചുറ്റുമുള്ള മുഴുവൻ കൊഴുപ്പും 10  രണ്ടു വൃക്കയും അവയുടെ മേൽ അരയ്‌ക്കു സമീപത്തുള്ള കൊഴുപ്പും അവൻ എടുക്കും. വൃക്കകളോടൊപ്പം കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കും.+ 11  പുരോഹിതൻ അതു ഭക്ഷണമായി* യാഗപീഠത്തിൽ വെച്ച്‌ ദഹിപ്പിക്കും. യഹോവയ്‌ക്ക്‌ അഗ്നിയിൽ അർപ്പിക്കുന്ന ഒരു യാഗമാണ്‌ ഇത്‌.+ 12  “‘യാഗമൃഗം ഒരു കോലാടാണെങ്കിൽ, അവൻ അതിനെ യഹോവയുടെ മുമ്പാകെ അർപ്പിക്കണം. 13  അതിന്റെ തലയിൽ അവൻ കൈ വെക്കും. ആ യാഗമൃഗത്തെ സാന്നിധ്യകൂടാരത്തിന്റെ മുന്നിൽവെച്ച്‌ അറുക്കും. അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും അതിന്റെ രക്തം തളിക്കണം. 14  അതിൽനിന്ന്‌ അഗ്നിയിലുള്ള യാഗമായി യഹോവയ്‌ക്ക്‌ അർപ്പിക്കേണ്ടത്‌ ഇതാണ്‌: കുടലുകളെ പറ്റിയിരിക്കുന്ന കൊഴുപ്പും അവയ്‌ക്കു ചുറ്റുമുള്ള മുഴുവൻ കൊഴുപ്പും+ 15  രണ്ടു വൃക്കയും അവയുടെ മേൽ അരയ്‌ക്കു സമീപത്തുള്ള കൊഴുപ്പും. വൃക്കകളോടൊപ്പം കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കും. 16  പുരോഹിതൻ അവ ഭക്ഷണമായി* യാഗപീഠത്തിൽ വെച്ച്‌ ദഹിപ്പിക്കും. പ്രസാദിപ്പിക്കുന്ന സുഗന്ധം ഉണ്ടാകാൻ അഗ്നിയിൽ അർപ്പിക്കുന്ന ഒരു യാഗമാണ്‌ ഇത്‌. കൊഴുപ്പു മുഴുവൻ യഹോവയ്‌ക്കുള്ളതാണ്‌.+ 17  “‘നിങ്ങൾ ഒരു കാരണവശാലും കൊഴുപ്പോ രക്തമോ+ കഴിക്കരുത്‌. ഇതു നിങ്ങൾ താമസിക്കുന്നിടത്തെല്ലാം നിങ്ങൾക്കും നിങ്ങളുടെ വരുംതലമുറകൾക്കും വേണ്ടി ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.’”

അടിക്കുറിപ്പുകള്‍

അഥവാ “സമാധാനയാഗങ്ങളിൽപ്പെട്ട ഒരു ബലി.”
അഥവാ “യഹോവയ്‌ക്കു പ്രീതികരമായ; യഹോവയുടെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “യഹോവയെ ശാന്തമാക്കുന്ന.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കും.”
അതായത്‌, സഹഭോജനബലിയിൽനിന്ന്‌ ദൈവത്തിനുള്ള ഓഹരിയായി.
അതായത്‌, സഹഭോജനബലിയിൽനിന്ന്‌ ദൈവത്തിനുള്ള ഓഹരിയായി.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം