ലൂക്കോസ്‌ എഴുതിയത്‌ 5:1-39

5  ഒരിക്കൽ യേശു ഗന്നേസരെത്ത്‌ തടാകത്തിന്റെ+ കരയിൽ നിൽക്കുകയായിരുന്നു. ദൈവവചനം കേൾക്കാൻവേണ്ടി വന്ന ജനക്കൂട്ടം യേശുവിനെ തിക്കിക്കൊണ്ടിരുന്നു.  അപ്പോൾ തടാകത്തിന്റെ തീരത്ത്‌ രണ്ടു വള്ളം കിടക്കുന്നതു യേശു കണ്ടു. മീൻപിടുത്തക്കാർ അവയിൽനിന്ന്‌ ഇറങ്ങി വലകൾ കഴുകുകയായിരുന്നു.+  ആ വള്ളങ്ങളിലൊന്നിൽ യേശു കയറി. അതു ശിമോന്റേതായിരുന്നു. വള്ളം കരയിൽനിന്ന്‌ അൽപ്പം നീക്കാൻ യേശു ശിമോനോട്‌ ആവശ്യപ്പെട്ടു. പിന്നെ യേശു അതിൽ ഇരുന്ന്‌ ജനക്കൂട്ടത്തെ പഠിപ്പിക്കാൻതുടങ്ങി.  സംസാരിച്ചുതീർന്നപ്പോൾ യേശു ശിമോനോട്‌, “ആഴമുള്ളിടത്തേക്കു നീക്കി വല ഇറക്കുക” എന്നു പറഞ്ഞു.  അപ്പോൾ ശിമോൻ പറഞ്ഞു: “ഗുരുവേ, ഞങ്ങൾ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല.+ എങ്കിലും അങ്ങ്‌ പറഞ്ഞതുകൊണ്ട്‌ ഞാൻ വല ഇറക്കാം.”  അവർ അങ്ങനെ ചെയ്‌തപ്പോൾ വലിയൊരു മീൻകൂട്ടം വലയിൽപ്പെട്ടു. ഭാരം കാരണം വല കീറാൻതുടങ്ങി.+  അതുകൊണ്ട്‌ അവർ മറ്റേ വള്ളത്തിലുള്ള കൂട്ടാളികളോട്‌, വന്ന്‌ സഹായിക്കാൻ ആംഗ്യം കാണിച്ചു. അവരും വന്ന്‌ രണ്ടു വള്ളവും മുങ്ങാറാകുന്നതുവരെ മീൻ നിറച്ചു.  ഇതു കണ്ടിട്ട്‌ ശിമോൻ പത്രോസ്‌ യേശുവിന്റെ കാൽക്കൽ വീണ്‌ ഇങ്ങനെ പറഞ്ഞു: “കർത്താവേ,* ഞാനൊരു പാപിയാണ്‌. എന്നെ വിട്ട്‌ പോയാലും.”  അവർക്കു കിട്ടിയ മീന്റെ പെരുപ്പം കണ്ട്‌ പത്രോസും കൂടെയുണ്ടായിരുന്ന എല്ലാവരും ആകെ അമ്പരന്നുപോയിരുന്നു. 10  ശിമോന്റെ കൂട്ടാളികളായ യാക്കോബ്‌, യോഹന്നാൻ എന്നീ സെബെദിപുത്രന്മാരും+ അതിശയിച്ചുപോയി. എന്നാൽ യേശു ശിമോനോടു പറഞ്ഞു: “പേടിക്കാതിരിക്കൂ! നീ ഇനിമുതൽ മനുഷ്യരെ ജീവനോടെ പിടിക്കും.”+ 11  അപ്പോൾ, അവർ വള്ളങ്ങൾ കരയ്‌ക്കടുപ്പിച്ചിട്ട്‌ എല്ലാം ഉപേക്ഷിച്ച്‌ യേശുവിനെ അനുഗമിച്ചു.+ 12  മറ്റൊരിക്കൽ യേശു ഒരു നഗരത്തിൽ ചെന്നു. ദേഹമാസകലം കുഷ്‌ഠം ബാധിച്ച ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു. യേശുവിനെ കണ്ട ആ മനുഷ്യൻ യേശുവിന്റെ മുന്നിൽ കമിഴ്‌ന്നുവീണ്‌, “കർത്താവേ, ഒന്നു മനസ്സുവെച്ചാൽ അങ്ങയ്‌ക്ക്‌ എന്നെ ശുദ്ധനാക്കാം”+ എന്നു യാചിച്ചുപറഞ്ഞു. 13  യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ട്‌, “എനിക്കു മനസ്സാണ്‌, ശുദ്ധനാകുക” എന്നു പറഞ്ഞു. അപ്പോൾത്തന്നെ അയാളുടെ കുഷ്‌ഠം മാറി.+ 14  ഇത്‌ ആരോടും പറയരുതെന്നു കല്‌പിച്ചിട്ട്‌+ യേശു ആ മനുഷ്യനോടു പറഞ്ഞു: “എന്നാൽ നീ ചെന്ന്‌ ഇതു പുരോഹിതനെ കാണിച്ച്‌ മോശ കല്‌പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിനുള്ള യാഗം അർപ്പിക്കണം.+ അത്‌ അവർക്കൊരു തെളിവാകട്ടെ.”+ 15  എന്നാൽ യേശുവിനെക്കുറിച്ചുള്ള വാർത്ത പരന്നുകൊണ്ടേയിരുന്നു. യേശു പറയുന്നതു കേൾക്കാനും രോഗങ്ങൾ മാറിക്കിട്ടാനും വലിയ ജനക്കൂട്ടങ്ങൾ വരാറുണ്ടായിരുന്നു.+ 16  എങ്കിലും പ്രാർഥിക്കാൻവേണ്ടി യേശു മിക്കപ്പോഴും വിജനമായ സ്ഥലങ്ങളിലേക്കു പോകുമായിരുന്നു. 17  ഒരു ദിവസം യേശു പഠിപ്പിക്കുമ്പോൾ, ഗലീലയിലെയും യഹൂദ്യയിലെയും എല്ലാ ഗ്രാമങ്ങളിൽനിന്നും യരുശലേമിൽനിന്നും വന്ന പരീശന്മാരും നിയമം പഠിപ്പിക്കുന്നവരും അവിടെ ഇരിപ്പുണ്ടായിരുന്നു. ആളുകളെ സുഖപ്പെടുത്താനുള്ള ശക്തി യഹോവ യേശുവിനു നൽകിയിരുന്നു.+ 18  ശരീരം തളർന്നുപോയ ഒരാളെ അപ്പോൾ ചില പുരുഷന്മാർ കിടക്കയോടെ ചുമന്നുകൊണ്ടുവന്നു. അയാളെ യേശുവിന്റെ മുന്നിൽ കിടത്താനായി അകത്ത്‌ കൊണ്ടുവരാൻ അവർ ശ്രമിച്ചു.+ 19  പക്ഷേ, ജനക്കൂട്ടം കാരണം അകത്ത്‌ കൊണ്ടുവരാൻ കഴിഞ്ഞില്ല. അതുകൊണ്ട്‌ അവർ മേൽക്കൂരയിൽ കയറി ഓടു നീക്കി അയാളെ കിടക്കയോടെ ജനമധ്യത്തിൽ യേശുവിന്റെ മുന്നിലേക്ക്‌ ഇറക്കി. 20  അവരുടെ വിശ്വാസം കണ്ടിട്ട്‌ യേശു ആ മനുഷ്യനോട്‌, “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു”+ എന്നു പറഞ്ഞു. 21  അപ്പോൾ ശാസ്‌ത്രിമാരും പരീശന്മാരും മനസ്സിൽ പറഞ്ഞു: “ഇങ്ങനെ പറയാൻ ഇവൻ ആരാണ്‌? ദൈവനിന്ദയല്ലേ ഇവൻ പറയുന്നത്‌? ദൈവത്തിനല്ലാതെ ആർക്കെങ്കിലും പാപങ്ങൾ ക്ഷമിക്കാൻ കഴിയുമോ?”+ 22  അവരുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയിട്ട്‌ യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്താണ്‌ ആലോചിക്കുന്നത്‌? 23  ഏതാണ്‌ എളുപ്പം? ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു’ എന്നു പറയുന്നതോ അതോ ‘എഴുന്നേറ്റ്‌ നടക്കുക’ എന്നു പറയുന്നതോ? 24  എന്നാൽ ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന്‌ അധികാരമുണ്ടെന്നു നിങ്ങൾ അറിയാൻവേണ്ടി.⁠.⁠.” യേശു തളർവാതരോഗിയോടു പറഞ്ഞു: “എഴുന്നേറ്റ്‌, കിടക്ക എടുത്ത്‌ വീട്ടിലേക്കു പോകൂ എന്നു ഞാൻ നിന്നോടു പറയുന്നു.”+ 25  അപ്പോൾ എല്ലാവരും നോക്കിനിൽക്കെ അയാൾ എഴുന്നേറ്റ്‌ കിടക്ക എടുത്ത്‌ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ വീട്ടിലേക്കു പോയി. 26  എല്ലാവരും വിസ്‌മയിച്ച്‌+ ദൈവത്തെ സ്‌തുതിക്കാൻതുടങ്ങി. അവർ ഭയഭക്തിയോടെ, “അതിശയിപ്പിക്കുന്ന കാര്യങ്ങളാണു നമ്മൾ ഇന്നു കണ്ടത്‌” എന്നു പറഞ്ഞു. 27  പിന്നീട്‌ യേശു അവിടെനിന്ന്‌ പോകുമ്പോൾ ലേവി എന്നു പേരുള്ള ഒരു നികുതിപിരിവുകാരൻ നികുതി പിരിക്കുന്നിടത്ത്‌ ഇരിക്കുന്നതു കണ്ട്‌, “എന്നെ അനുഗമിക്കുക”+ എന്നു പറഞ്ഞു. 28  അയാൾ എഴുന്നേറ്റ്‌ എല്ലാം ഉപേക്ഷിച്ച്‌ യേശുവിനെ അനുഗമിച്ചു.+ 29  പിന്നെ ലേവി യേശുവിനുവേണ്ടി വീട്ടിൽ ഒരു വലിയ വിരുന്ന്‌ ഒരുക്കി. നികുതിപിരിവുകാരുടെയും മറ്റും വലിയൊരു കൂട്ടം അവരോടൊപ്പം ഭക്ഷണത്തിന്‌ ഇരുന്നു.+ 30  ഇതു കണ്ട്‌ പരീശന്മാരും അവരിൽപ്പെട്ട ശാസ്‌ത്രിമാരും പിറുപിറുത്തുകൊണ്ട്‌ യേശുവിന്റെ ശിഷ്യന്മാരോട്‌, “നിങ്ങൾ എന്താ നികുതിപിരിവുകാരുടെയും പാപികളുടെയും കൂടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നത്‌”+ എന്നു ചോദിച്ചു. 31  അപ്പോൾ യേശു അവരോടു പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം.+ 32  നീതിമാന്മാരെയല്ല, പാപികളെ മാനസാന്തരത്തിലേക്കു നയിക്കാനാണു ഞാൻ വന്നത്‌.”+ 33  അവർ യേശുവിനോടു പറഞ്ഞു: “യോഹന്നാന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിച്ച്‌ പ്രാർഥിക്കാറുണ്ട്‌. പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ ചെയ്യാറുണ്ട്‌. അങ്ങയുടെ ശിഷ്യന്മാരോ തിന്നുകുടിച്ച്‌ നടക്കുന്നു.”+ 34  യേശു അവരോടു പറഞ്ഞു: “മണവാളൻ കൂടെയുള്ളപ്പോൾ അയാളുടെ കൂട്ടുകാരോട്‌ ഉപവസിക്കണമെന്നു പറയാൻ പറ്റുമോ? 35  എന്നാൽ മണവാളനെ+ അവരുടെ അടുത്തുനിന്ന്‌ കൊണ്ടുപോകുന്ന കാലം വരും. അന്ന്‌ അവർ ഉപവസിക്കും.”+ 36  പിന്നെ യേശു അവരോട്‌ ഒരു ദൃഷ്ടാന്തവും പറഞ്ഞു: “ആരും പുതിയ വസ്‌ത്രത്തിൽനിന്ന്‌ ഒരു കഷണം മുറിച്ചെടുത്ത്‌ പഴയ വസ്‌ത്രത്തിൽ തുന്നിച്ചേർക്കാറില്ല. അങ്ങനെ ചെയ്‌താൽ പുതിയ കഷണം വിട്ടുപോരും. മാത്രമല്ല പഴയതുമായി അതു ചേരുകയുമില്ല.+ 37  അതുപോലെ ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ ഒഴിച്ചുവെക്കാറില്ല. അങ്ങനെ ചെയ്‌താൽ പുതിയ വീഞ്ഞ്‌, തുരുത്തി പൊട്ടിക്കും; വീഞ്ഞ്‌ ഒഴുകിപ്പോകും. തുരുത്തിയും നശിക്കും. 38  പുതിയ വീഞ്ഞു പുതിയ തുരുത്തിയിലാണ്‌ ഒഴിച്ചുവെക്കേണ്ടത്‌. 39  പഴയ വീഞ്ഞു കുടിച്ച ആർക്കും പുതിയത്‌ ഇഷ്ടപ്പെടില്ല. ‘പഴയതായിരുന്നു നല്ലത്‌’ എന്ന്‌ അവർ പറയും.”

അടിക്കുറിപ്പുകള്‍

അഥവാ “യജമാനനേ.”

പഠനക്കുറിപ്പുകൾ

ഗന്നേസരെത്ത്‌: ഗലീലക്കടലിന്റെ വടക്കുപടിഞ്ഞാറൻ തീരത്തോടു ചേർന്നുകിടക്കുന്ന ഒരു ചെറിയ സമതലം. (ഏകദേശം 5 കി.മീ. നീളവും 2.5 കി.മീ. വീതിയും ഉള്ള പ്രദേശം.) ലൂക്ക 5:1-ൽ ഗലീലക്കടലിനെ ‘ഗന്നേസരെത്ത്‌ തടാകം’ എന്നാണു വിളിച്ചിരിക്കുന്നത്‌.

ഗന്നേസരെത്ത്‌ തടാകം: വടക്കൻ ഇസ്രായേലിലെ ഒരു ശുദ്ധജല തടാകം; ഗലീലക്കടലിന്റെ മറ്റൊരു പേരാണ്‌ ഇത്‌. (മത്ത 4:18) അതിനെ കിന്നേരെത്ത്‌ കടൽ എന്നും (സംഖ 34:11) തിബെര്യാസ്‌ കടൽ എന്നും (യോഹ 6:1-ന്റെ പഠനക്കുറിപ്പു കാണുക.) വിളിച്ചിട്ടുണ്ട്‌. സമുദ്രനിരപ്പിൽനിന്നും ശരാശരി 210 മീ. (700 അടി) താഴെയാണ്‌ ഇത്‌. തെക്കേ അറ്റംമുതൽ വടക്കേ അറ്റംവരെ അതിന്റെ നീളം 21 കി.മീ. ആണ്‌; അതിന്റെ വീതി (കിഴക്കേ അറ്റംമുതൽ പടിഞ്ഞാറേ അറ്റംവരെ) 12 കിലോമീറ്ററും ഏറ്റവും കൂടിയ ആഴം ഏതാണ്ട്‌ 48 മീറ്ററും (160 അടി) ആണ്‌. ആ തടാകത്തിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ഒരു ചെറിയ സമതലത്തിന്റെ പേരാണു ഗന്നേസരെത്ത്‌. കിന്നേരെത്ത്‌ എന്ന പുരാതന എബ്രായപേരിന്റെ ഗ്രീക്കുരൂപമായിരിക്കാം ഗന്നേസരെത്ത്‌ എന്നു ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു.—മത്ത 14:34-ന്റെ പഠനക്കുറിപ്പും അനു. എ7-ലെ “ഗലീലക്കടൽത്തീരത്തെ പ്രവർത്തനം” എന്ന ഭൂപടം 3ബി-യും കാണുക.

കടൽത്തീരത്ത്‌: ഗലീലക്കടൽത്തീരത്ത്‌ പ്രകൃതിതന്നെ ഒരുക്കിയ, വൃത്താകൃതിയിലുള്ള നാടകശാലയോടു (ആംഫിതിയേറ്റർ) രൂപസാദൃശ്യമുള്ള ഒരു സ്ഥലമുണ്ട്‌. കഫർന്നഹൂമിന്‌ അടുത്താണ്‌ അത്‌. വള്ളത്തിലിരുന്ന്‌ സംസാരിക്കുന്ന യേശുവിന്റെ ശബ്ദം ഒരു വലിയ ജനക്കൂട്ടത്തിനുപോലും നന്നായി കേൾക്കാനാകുന്ന വിധത്തിലായിരുന്നു ആ സ്ഥലത്തിന്റെ കിടപ്പ്‌.

അതിൽ ഇരുന്ന്‌ ജനക്കൂട്ടത്തെ പഠിപ്പിക്കാൻ തുടങ്ങി: മത്ത 13:2-ന്റെ പഠനക്കുറിപ്പു കാണുക.

വലയിൽപ്പെട്ടു: അക്ഷ. “അകപ്പെട്ടു.”

കടുത്ത പനി പിടിച്ച്‌: പത്രോസിന്റെ അമ്മായിയമ്മ ‘പനി പിടിച്ച്‌ കിടക്കുകയായിരുന്നു’ എന്ന്‌ മത്തായിയും മർക്കോസും പറഞ്ഞിട്ടുണ്ട്‌. (മത്ത 8:14; മർ 1:30) എന്നാൽ അതു ‘കടുത്ത പനിയായിരുന്നെന്ന്‌’ പറഞ്ഞ്‌ രോഗത്തിന്റെ ഗുരുതരാവസ്ഥയിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതു ലൂക്കോസ്‌ മാത്രമാണ്‌. ഒരു വൈദ്യനായതുകൊണ്ടായിരിക്കാം അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയത്‌.—“ലൂക്കോസ്‌—ആമുഖം” കാണുക.

ദേഹമാസകലം കുഷ്‌ഠം ബാധിച്ച ഒരു മനുഷ്യൻ: ഇവിടെ പറഞ്ഞിരിക്കുന്ന കുഷ്‌ഠം, ഗുരുതരമായ ഒരു ചർമരോഗമാണ്‌. എന്നാൽ ഇന്ന്‌ ആ പേരിൽ അറിയപ്പെടുന്ന ചർമരോഗത്തെ മാത്രമല്ല ബൈബിളിൽ കുഷ്‌ഠം എന്നു വിളിച്ചിരിക്കുന്നത്‌. ആർക്കെങ്കിലും കുഷ്‌ഠമാണെന്നു തെളിഞ്ഞാൽ അതു സുഖമാകുന്നതുവരെ സമൂഹം അദ്ദേഹത്തിനു ഭ്രഷ്ട്‌ കല്‌പിച്ചിരുന്നു. (ലേവ 13:2, അടിക്കുറിപ്പ്‌, 45, 46; പദാവലിയിൽ “കുഷ്‌ഠം; കുഷ്‌ഠരോഗി” കാണുക.) ഈ വാക്യത്തിലെ അതേ സംഭവം വിവരിക്കുമ്പോൾ സുവിശേഷയെഴുത്തുകാരായ മത്തായിയും മർക്കോസും ആ മനുഷ്യനെ “കുഷ്‌ഠരോഗി” എന്നു മാത്രമാണു വിളിച്ചിരിക്കുന്നത്‌. (മത്ത 8:2; മർ 1:40) എന്നാൽ വൈദ്യനായിരുന്ന ലൂക്കോസിന്‌ ഈ രോഗത്തിന്റെ പല ഘട്ടങ്ങളെക്കുറിച്ച്‌ അറിയാമായിരുന്നു. (കൊലോ 4:14) ഇവിടെ ലൂക്കോസ്‌ ആ മനുഷ്യനെ ‘ദേഹമാസകലം കുഷ്‌ഠം ബാധിച്ചയാൾ’ എന്നു വിളിച്ചിരിക്കുന്നതുകൊണ്ട്‌ അദ്ദേഹത്തിന്റെ രോഗം വളരെയേറെ മൂർച്ഛിച്ചിരുന്നു എന്ന്‌ അനുമാനിക്കാം.—ലൂക്കോസ്‌ മറ്റൊരു രോഗത്തിന്റെ തീവ്രത വർണിച്ചിരിക്കുന്ന ലൂക്ക 4:38-ന്റെ പഠനക്കുറിപ്പു കാണുക.

ശക്തി യഹോവ . . . നൽകിയിരുന്നു: ഗ്രീക്ക്‌ കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത്‌ കിരിയോസ്‌ (കർത്താവ്‌) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്‌. ഒന്നാമതായി, കിരിയോസ്‌ എന്ന പദം ദൈവത്തെയാണു കുറിക്കുന്നതെന്നു സന്ദർഭം വ്യക്തമായി സൂചിപ്പിക്കുന്നു. ഇനി “ശക്തി,” “ബലം” എന്നെല്ലാം പരിഭാഷപ്പെടുത്താവുന്ന ഡൂനാമിസ്‌ എന്ന ഗ്രീക്കുപദം സെപ്‌റ്റുവജിന്റിൽ കാണുന്നത്‌ അതിന്റെ എബ്രായപാഠം യഹോവയുടെ ശക്തിയെക്കുറിച്ച്‌ പറയുന്നിടത്താണ്‌. ദൈവനാമത്തെ പ്രതിനിധാനം ചെയ്യുന്ന നാല്‌ എബ്രായ അക്ഷരങ്ങൾ അത്തരം സ്ഥലങ്ങളിൽ കാണാറുമുണ്ട്‌. (സങ്ക 21:1, 13; 93:1; 118:15) ഇനി, വ്യാകരണനിയമമനുസരിച്ച്‌ കിരിയോസ്‌ എന്ന പദത്തോടൊപ്പം കാണാൻ പ്രതീക്ഷിക്കുന്ന ഗ്രീക്ക്‌ നിശ്ചായക ഉപപദം (definite article) ലൂക്ക 5:17-ൽ കാണുന്നില്ല എന്നു പണ്ഡിതന്മാർ പറയുന്നു. അതിന്റെ അർഥം, കിരിയോസ്‌ എന്ന പദം ഇവിടെ ഒരു വ്യക്തിനാമംപോലെയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ എന്നാണ്‌. അവരുടെ ആ കണ്ടെത്തൽ ശ്രദ്ധേയമാണ്‌. കാരണം സെപ്‌റ്റുവജിന്റ്‌ പരിഭാഷയുടെ കാര്യത്തിലും ഇതുപോലെതന്നെ സംഭവിച്ചിട്ടുണ്ട്‌. അതിന്റെ ആദ്യകാലപ്രതികളിൽ ദൈവനാമമുണ്ടായിരുന്നെങ്കിലും പിൽക്കാലപ്രതികളിൽ അതിനു പകരം കിരിയോസ്‌ എന്ന പദം ഉപയോഗിച്ചപ്പോൾ വ്യാകരണനിയമം ആവശ്യപ്പെടുന്ന നിശ്ചായക ഉപപദം എപ്പോഴും അതോടൊപ്പം ചേർത്തിട്ടില്ല. ഇത്തരത്തിൽ കിരിയോസിനു മുമ്പ്‌ ഒരു നിശ്ചായക ഉപപദം പ്രതീക്ഷിക്കുന്ന ഈ വാക്യത്തിലും അതു കാണുന്നില്ല എന്ന വസ്‌തുത സൂചിപ്പിക്കുന്നത്‌, കിരിയോസ്‌ എന്ന പദത്തിന്റെ സ്ഥാനത്ത്‌ മൂലപാഠത്തിൽ ഒരു പേരുണ്ടായിരുന്നു എന്നാണ്‌. ചുരുക്കത്തിൽ, “യഹോവയുടെ ശക്തി” എന്ന പദപ്രയോഗം എബ്രായതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലവും ഗ്രീക്ക്‌ നിശ്ചായക ഉപപദത്തിന്റെ അഭാവവും കണക്കിലെടുത്താണ്‌ ഇവിടെ ദൈവനാമം ഉൾപ്പെടുത്തിയിരിക്കുന്നത്‌.—അനു. സി കാണുക.

മേൽക്കൂര ഇളക്കിമാറ്റിയിട്ട്‌ . . . ഒരു ദ്വാരം ഉണ്ടാക്കി: ഒന്നാം നൂറ്റാണ്ടിൽ ഇസ്രായേലിലെ മിക്ക വീടുകൾക്കും പരന്ന മേൽക്കൂരയാണ്‌ ഉണ്ടായിരുന്നത്‌. അവിടെ എത്താൻ ഗോവണിപ്പടികൾ നിർമിച്ചിരുന്നു. പുറമേനിന്ന്‌ ഏണി വെച്ച്‌ കയറുന്ന രീതിയുമുണ്ടായിരുന്നു. ഈ വീടിന്റെ മേൽക്കൂര എന്ത്‌ ഉപയോഗിച്ച്‌ നിർമിച്ചതാണെന്നു മർക്കോസിന്റെ വിവരണത്തിൽ പ്രത്യേകിച്ചൊന്നും പറയുന്നില്ല. പക്ഷേ, മേൽക്കൂര പണിയാൻ തടികൊണ്ടുള്ള ഉത്തരങ്ങൾ പിടിപ്പിച്ചിട്ട്‌ അതിനു മുകളിൽ മരക്കൊമ്പുകളും ഈറ്റത്തണ്ടുകളും നിരത്തി, മണ്ണ്‌ ഇട്ട്‌, പുറമേ ചാന്തു തേക്കുന്നതായിരുന്നു അക്കാലത്ത്‌ പൊതുവേയുള്ള രീതി. ചില വീടുകൾക്ക്‌ ഓടുകൊണ്ടുള്ള മേൽക്കൂരയായിരുന്നു. ലൂക്കോസിന്റെ വിവരണത്തിൽ ആ മനുഷ്യനെ “ഓടു നീക്കി” താഴേക്ക്‌ ഇറക്കി എന്നാണു കാണുന്നത്‌. (ലൂക്ക 5:19-ന്റെ പഠനക്കുറിപ്പു കാണുക.) ആളുകൾ തിങ്ങിനിറഞ്ഞിരുന്ന മുറിയിലേക്കു തളർവാതരോഗിയായ ആ മനുഷ്യന്റെ കട്ടിൽ ഇറക്കാൻ മതിയായ ഒരു ദ്വാരം ഉണ്ടാക്കാൻ അയാളുടെ കൂട്ടുകാർക്ക്‌ എളുപ്പം സാധിക്കുമായിരുന്നു.

ഓടു നീക്കി: ശരീരം തളർന്നുപോയ ഒരാളെ യേശു സുഖപ്പെടുത്തുന്നതിനെക്കുറിച്ച്‌ മത്തായിയുടെയും (9:1-8) മർക്കോസിന്റെയും (2:1-12) ലൂക്കോസിന്റെയും സുവിശേഷങ്ങളിൽ കാണാം. മൂന്നു വിവരണങ്ങളും പരസ്‌പരപൂരകങ്ങളാണ്‌. ആ മനുഷ്യനെ മേൽക്കൂരയിലൂടെ താഴേക്ക്‌ ഇറക്കുന്നതിനെക്കുറിച്ച്‌ മത്തായി ഒന്നും പറയുന്നില്ല. എന്നാൽ അയാളുടെ കൂട്ടുകാർ മേൽക്കൂര ഇളക്കിമാറ്റിയിട്ട്‌ മതിയായ ഒരു ദ്വാരം ഉണ്ടാക്കി അയാളെ കിടക്കയോടെ താഴെ ഇറക്കി എന്നു മർക്കോസ്‌ വിശദീകരിക്കുന്നു. ആ മനുഷ്യനെ “ഓടു നീക്കി” താഴേക്ക്‌ ഇറക്കിയെന്നാണു ലൂക്കോസ്‌ പറയുന്നത്‌. (മർ 2:4-ന്റെ പഠനക്കുറിപ്പു കാണുക.) “ഓട്‌” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്‌ (കെറമൊസ്‌) അതു നിർമിക്കാൻ ഉപയോഗിച്ചിരുന്ന ‘കളിമണ്ണിനെ’ കുറിക്കാനാകുമെങ്കിലും ഇവിടെ ആ ഗ്രീക്കുപദം ബഹുവചനരൂപത്തിലായതുകൊണ്ട്‌ സാധ്യതയനുസരിച്ച്‌ അതു ‘മേൽക്കൂരയിലെ ഓടുകളെ’ ആണ്‌ കുറിക്കുന്നത്‌. ഓടുകൊണ്ടുള്ള മേൽക്കൂരകൾ പണ്ട്‌ ഇസ്രായേലിൽ ഉണ്ടായിരുന്നതിനു തെളിവുണ്ട്‌. മർക്കോസും ലൂക്കോസും വിവരിച്ചിരിക്കുന്ന മേൽക്കൂര എങ്ങനെയുള്ളതായിരുന്നെന്നു കൃത്യമായി പറയാനാകില്ലെങ്കിലും അതിനു രണ്ടു സാധ്യതയുണ്ട്‌: ഒന്നുകിൽ ആ വീടിന്റെ കളിമണ്ണുകൊണ്ടുള്ള മേൽക്കൂരയിൽ ഓടു പാകിക്കാണും, അല്ലെങ്കിൽ അതിൽ ഏതെങ്കിലും വിധത്തിൽ ഓടു പതിപ്പിച്ചിരുന്നിരിക്കും. രണ്ടായാലും, ശരീരം തളർന്നുപോയ ആ മനുഷ്യനെ യേശുവിന്റെ മുന്നിൽ എത്തിക്കാൻ അയാളുടെ കൂട്ടുകാർ വളരെയധികം അധ്വാനിച്ചു എന്നു വ്യക്തം. അവർ ചെയ്‌ത ഇക്കാര്യം അവരുടെ വിശ്വാസത്തിന്റെ ആഴമാണു തെളിയിച്ചത്‌. കാരണം യേശു ‘അവരുടെ വിശ്വാസം കണ്ടു’ എന്നു മൂന്നു വിവരണങ്ങളും രേഖപ്പെടുത്തുന്നു.—ലൂക്ക 5:20.

ലേവി: മത്ത 9:9-ലെ സമാന്തരവിവരണത്തിൽ ഈ ശിഷ്യനെ മത്തായി എന്നാണു വിളിച്ചിരിക്കുന്നത്‌. അദ്ദേഹം മുമ്പ്‌ നികുതിപിരിവുകാരനായിരുന്ന കാലത്തെക്കുറിച്ച്‌ പറയുമ്പോൾ മർക്കോസും ലൂക്കോസും ലേവി എന്ന പേരാണ്‌ ഉപയോഗിച്ചിരിക്കുന്നതെങ്കിലും (മർ 2:14) അദ്ദേഹത്തെ അപ്പോസ്‌തലന്മാരിൽ ഒരാളായി പറഞ്ഞിരിക്കുന്നിടത്ത്‌ മത്തായി എന്ന പേരാണ്‌ അവർ ഉപയോഗിച്ചിരിക്കുന്നത്‌ (മർ 3:18; ലൂക്ക 6:15; പ്രവൃ 1:13). യേശുവിന്റെ ശിഷ്യനാകുന്നതിനു മുമ്പ്‌ ലേവിക്കു മത്തായി എന്നൊരു പേരുണ്ടായിരുന്നോ എന്നു തിരുവെഴുത്തുകൾ പറയുന്നില്ല.—മർ 2:14-ന്റെ പഠനക്കുറിപ്പു കാണുക.

അൽഫായിയുടെ മകനായ യാക്കോബ്‌: തെളിവനുസരിച്ച്‌ മർ 15:40-ൽ ‘ചെറിയ യാക്കോബ്‌ ’ എന്നു വിളിച്ചിരിക്കുന്ന അതേ ശിഷ്യനാണ്‌ ഇത്‌. ഇവിടെ കാണുന്ന അൽഫായിയും ക്ലോപ്പാസും ഒരേ ആളാണെന്നു പൊതുവേ കരുതപ്പെടുന്നു. (യോഹ 19:25) അങ്ങനെയെങ്കിൽ അദ്ദേഹംതന്നെയാണു ‘മറ്റേ മറിയയുടെ’ ഭർത്താവ്‌. (മത്ത 27:56; 28:1; മർ 15:40; 16:1; ലൂക്ക 24:10) എന്നാൽ ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന അൽഫായിയും മർ 2:14-ലെ ലേവിയുടെ അപ്പനായ അൽഫായിയും ഒരാളല്ല എന്നു തെളിവുകൾ സൂചിപ്പിക്കുന്നു.

ഭക്ഷണത്തിന്‌ ഇരുന്നു: മർ 2:15-ന്റെ പഠനക്കുറിപ്പു കാണുക.

ഭക്ഷണത്തിന്‌ ഇരുന്നു: അഥവാ “മേശയ്‌ക്കൽ ചാരിക്കിടന്നു.” ആരുടെയെങ്കിലും ഒപ്പം മേശയ്‌ക്കൽ ചാരിക്കിടക്കുന്നത്‌ അയാളുമായുള്ള ഉറ്റസൗഹൃദത്തിന്റെ സൂചനയായിരുന്നു. അക്കാലത്ത്‌ ജൂതന്മാർ ജൂതന്മാരല്ലാത്തവരുടെകൂടെ ഇങ്ങനെ ഒരേ മേശയ്‌ക്കൽ ഇരുന്ന്‌ ഭക്ഷണം കഴിക്കില്ലായിരുന്നു.

മണവാളന്റെ കൂട്ടുകാർ: അക്ഷ. “മണിയറപുത്രന്മാർ.” വിവാഹാഘോഷത്തിന്‌ എത്തുന്ന അതിഥികളെ, പ്രത്യേകിച്ച്‌ മണവാളന്റെ കൂട്ടുകാരെ കുറിക്കുന്ന ഒരു പ്രയോഗം.

നല്ലത്‌: മറ്റൊരു സാധ്യത “കൂടുതൽ നല്ലത്‌.” ചില കൈയെഴുത്തുപ്രതികളിൽ ഇങ്ങനെയാണു കാണുന്നത്‌.

ദൃശ്യാവിഷ്കാരം

ഗലീലയിലെ ഒരു മത്സ്യബന്ധനവള്ളത്തിന്റെ അവശിഷ്ടം
ഗലീലയിലെ ഒരു മത്സ്യബന്ധനവള്ളത്തിന്റെ അവശിഷ്ടം

1985/1986-ൽ ഉണ്ടായ ഒരു വരൾച്ചയിൽ ഗലീലക്കടലിലെ ജലനിരപ്പു താഴ്‌ന്നപ്പോൾ ചെളിയിൽ ആണ്ടുകിടന്ന ഒരു പഴയ വള്ളത്തിന്റെ ഭാഗം തെളിഞ്ഞുവന്നു. വള്ളത്തിന്റെ കുറെ ഭാഗം നശിച്ചുപോയിരുന്നെങ്കിലും പുറത്തെടുത്ത ഭാഗത്തിന്‌ 8.2 മീ. (27 അടി) നീളവും 2.3 മീ. (7.5 അടി) വീതിയും, ഒരു ഭാഗത്ത്‌ 1.3 മീ. (4.3 അടി) ഉയരവും ഉണ്ടായിരുന്നു. ഇതു നിർമിച്ചതു ബി.സി. ഒന്നാം നൂറ്റാണ്ടിനും എ.ഡി. ഒന്നാം നൂറ്റാണ്ടിനും ഇടയ്‌ക്കാണെന്നു പുരാവസ്‌തുശാസ്‌ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇന്ന്‌ അത്‌ ഇസ്രായേലിലെ ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌. ഏതാണ്ട്‌ 2,000 വർഷംമുമ്പ്‌ അത്‌ ഉപയോഗത്തിലിരുന്നപ്പോഴത്തെ രൂപം പുനഃസൃഷ്ടിച്ചിരിക്കുകയാണ്‌ ഈ വീഡിയോയിൽ.

ഗലീലക്കടലിലെ മീനുകൾ
ഗലീലക്കടലിലെ മീനുകൾ

ഗലീലക്കടലിലെ മീനുകളെയും മീൻപിടുത്തക്കാരെയും മത്സ്യബന്ധനത്തെയും കുറിച്ച്‌ ബൈബിളിൽ ധാരാളം പരാമർശങ്ങളുണ്ട്‌. ഗലീലക്കടലിൽ ഏതാണ്ട്‌ 18 ഇനം മത്സ്യങ്ങൾ കാണപ്പെടുന്നു. അതിൽ 10 ഇനത്തെ മാത്രമേ മുക്കുവർ പിടിക്കാറുള്ളൂ. ഈ 10 ഇനം മത്സ്യങ്ങളെ വാണിജ്യപ്രാധാന്യമുള്ള മൂന്നു ഗണമായി തിരിക്കാം. ഒന്നാമത്തേതു ബിന്നി എന്നും ബാർബൽ (ചിത്രത്തിൽ കാണിച്ചിരിക്കുന്നത്‌, ബാർബസ്‌ ലോഞ്ചിസെപ്‌സ്‌ ) (1) എന്നും അറിയപ്പെടുന്നു. ഈ ഗണത്തിൽപ്പെട്ട മൂന്ന്‌ ഇനം മത്സ്യങ്ങൾക്കും വായുടെ ഇരുവശത്തുമായി സ്‌പർശനശക്തിയുള്ള മീശയുണ്ട്‌. ബാർബലിന്റെ സെമിറ്റിക്ക്‌ പേരായ ബിനി എന്നതിന്റെ അർഥവും “രോമം” എന്നാണ്‌. കക്കയും ഒച്ചും ചെറുമീനുകളും ആണ്‌ അവയുടെ ഭക്ഷണം. നീണ്ട തലയുള്ള ഒരിനം ബാർബലിന്‌ 75 സെ.മീ. (30 ഇഞ്ച്‌) നീളവും 7 കിലോഗ്രാമിലധികം തൂക്കവും വരും. രണ്ടാമത്തെ ഗണം മുഷ്‌റ്റ്‌ (ചിത്രത്തിൽ കാണിച്ചിരിക്കുന്നത്‌, തിലാപ്പിയ ഗലീലിയ) (2) എന്ന്‌ അറിയപ്പെടുന്നു. അറബിയിൽ ആ വാക്കിന്റെ അർഥം “ചീപ്പ്‌” എന്നാണ്‌. ഈ ഗണത്തിൽപ്പെട്ട അഞ്ച്‌ ഇനം മീനുകളുടെ മുതുകിലെ ചിറകിനു ചീപ്പിനോടു സാമ്യമുള്ളതുകൊണ്ടാണ്‌ ആ പേര്‌ വന്നിരിക്കുന്നത്‌. മുഷ്‌റ്റ്‌ വർഗത്തിൽപ്പെട്ട ഒരിനം മീനിന്‌ 45 സെ.മീ. (18 ഇഞ്ച്‌) നീളവും ഏതാണ്ട്‌ 2 കി.ഗ്രാം തൂക്കവും വരും. കിന്നേരെത്ത്‌ മത്തി (ചിത്രത്തിൽ കാണിച്ചിരിക്കുന്നത്‌, അക്കൻതബ്രാമ ടെറി സാങ്‌റ്റീ) (3) എന്ന്‌ അറിയപ്പെടുന്ന മൂന്നാമത്തെ കൂട്ടം ചെറിയ ഒരിനം മത്തിയാണ്‌. പുരാതനകാലം മുതലേ ഈ മീൻ അച്ചാറിട്ട്‌ സൂക്ഷിക്കാറുണ്ട്‌.

ഒന്നാം നൂറ്റാണ്ടിലെ മത്സ്യബന്ധനവള്ളം
ഒന്നാം നൂറ്റാണ്ടിലെ മത്സ്യബന്ധനവള്ളം

ഒന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ചില പുരാവസ്‌തുക്കളെ അടിസ്ഥാനമാക്കിയാണ്‌ ഈ ചിത്രം വരച്ചിരിക്കുന്നത്‌. ഗലീലക്കടലിന്റെ തീരത്തിന്‌ അടുത്ത്‌ ചെളിയിൽനിന്ന്‌ കണ്ടെടുത്ത ഒരു മത്സ്യബന്ധനവള്ളത്തിന്റെ അവശിഷ്ടങ്ങൾ, മിഗ്‌ദൽ എന്ന കടലോരപ്പട്ടണത്തിലെ ഒരു വീട്ടിൽനിന്ന്‌ കണ്ടെടുത്ത അലങ്കാരപ്പണി എന്നിവയാണ്‌ അതിന്‌ ആധാരം. പായ്‌മരവും പായും പിടിപ്പിച്ചിരുന്ന ഇത്തരം ഒരു വള്ളത്തിൽ നാലു തുഴക്കാരും ഒരു അമരക്കാരനും ഉൾപ്പെടെ അഞ്ചു ജോലിക്കാർ ഉണ്ടായിരുന്നിരിക്കാം. അമരക്കാരനു നിൽക്കാൻ അമരത്ത്‌ ഒരു ചെറിയ തട്ടും ഉണ്ടായിരുന്നു. ഏതാണ്ട്‌ 8 മീ. (26.5 അടി) നീളമുണ്ടായിരുന്ന ഇത്തരം വള്ളങ്ങൾക്കു മധ്യഭാഗത്ത്‌ 2.5 മീ (8 അടി) വീതിയും 1.25 മീ. (4 അടി) ഉയരവും ഉണ്ടായിരുന്നിരിക്കാം. കുറഞ്ഞത്‌ 13 പേരെങ്കിലും ഇതിൽ കയറുമായിരുന്നെന്നു കരുതപ്പെടുന്നു.