ലൂക്കോസ്‌ എഴുതിയത്‌ 24:1-53

24  പക്ഷേ ആഴ്‌ചയുടെ ഒന്നാം ദിവസം അതിരാവിലെതന്നെ, തങ്ങൾ ഒരുക്കിയ സുഗന്ധവ്യഞ്‌ജനങ്ങളുമായി അവർ കല്ലറയുടെ അടുത്ത്‌ ചെന്നു.+ 2  എന്നാൽ കല്ലറയുടെ കല്ല്‌ ഉരുട്ടിമാറ്റിയിരിക്കുന്നത്‌ അവർ കണ്ടു.+ 3  അകത്ത്‌ കടന്നപ്പോൾ കർത്താവായ യേശുവിന്റെ ശരീരം അവിടെയില്ല.+ 4  അവർ അങ്ങനെ അമ്പരന്നുനിന്നപ്പോൾ, ശോഭയേറിയ വസ്‌ത്രം ധരിച്ച രണ്ടു പുരുഷന്മാർ അതാ, അരികെ നിൽക്കുന്നു! 5  സ്‌ത്രീകൾ പേടിച്ച്‌ തല കുനിച്ചുനിൽക്കുമ്പോൾ ആ പുരുഷന്മാർ അവരോടു ചോദിച്ചു: “ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ തിരയുന്നത്‌ എന്തിനാണ്‌?+ 6  യേശു ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. ഗലീലയിൽവെച്ച്‌ യേശു നിങ്ങളോടു പറഞ്ഞത്‌ ഓർത്തുനോക്കൂ. 7  മനുഷ്യപുത്രനെ പാപികളുടെ കൈയിൽ ഏൽപ്പിക്കുകയും അവർ അവനെ സ്‌തംഭത്തിലേറ്റുകയും മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്നു യേശു പറഞ്ഞിരുന്നില്ലേ?”+ 8  അപ്പോൾ അവർ യേശുവിന്റെ വാക്കുകൾ ഓർത്തു.+ 9  കല്ലറയിൽനിന്ന്‌* മടങ്ങിവന്ന അവർ ഇതൊക്കെ പതിനൊന്നു പേരെയും* മറ്റെല്ലാവരെയും അറിയിച്ചു.+ 10  മഗ്‌ദലക്കാരി മറിയ, യോഹന്ന, യാക്കോബിന്റെ അമ്മയായ മറിയ എന്നിവരായിരുന്നു കല്ലറയിലേക്കു പോയ സ്‌ത്രീകൾ. അവരോടൊപ്പമുണ്ടായിരുന്ന മറ്റു സ്‌ത്രീകളും+ അപ്പോസ്‌തലന്മാരോട്‌ ഇതെക്കുറിച്ച്‌ പറഞ്ഞു. 11  എന്നാൽ അവർ പറഞ്ഞതൊക്കെ ഒരു കെട്ടുകഥപോലെ തോന്നിയതുകൊണ്ട്‌ അവർ ആ സ്‌ത്രീകളെ വിശ്വസിച്ചില്ല. 12  എന്നാൽ പത്രോസ്‌ എഴുന്നേറ്റ്‌ കല്ലറയുടെ* അടുത്തേക്ക്‌ ഓടി. കല്ലറയുടെ അകത്തേക്കു നോക്കിയപ്പോൾ അവിടെ ലിനൻതുണികളല്ലാതെ ഒന്നും കണ്ടില്ല. എന്തായിരിക്കും സംഭവിച്ചതെന്ന്‌ അത്ഭുതപ്പെട്ടുകൊണ്ട്‌ പത്രോസ്‌ അവിടെനിന്ന്‌ പോന്നു. 13  അന്നേ ദിവസം അവരിൽ രണ്ടു പേർ യരുശലേമിൽനിന്ന്‌ ഏകദേശം 11 കിലോമീറ്റർ ദൂരെയുള്ള എമ്മാവൂസ്‌ എന്ന ഗ്രാമത്തിലേക്കു പോകുകയായിരുന്നു. 14  സംഭവിച്ച കാര്യങ്ങളെക്കുറിച്ചെല്ലാം അവർ സംസാരിച്ചുകൊണ്ടിരുന്നു. 15  അവർ ഇങ്ങനെ പറഞ്ഞും ചർച്ച ചെയ്‌തും നടക്കുമ്പോൾ യേശുവും അടുത്ത്‌ എത്തി അവരുടെകൂടെ നടക്കാൻതുടങ്ങി. 16  എന്നാൽ യേശുവിനെ തിരിച്ചറിയാൻ പറ്റാത്ത വിധം അവരുടെ കണ്ണുകൾ മറയ്‌ക്കപ്പെട്ടിരുന്നു.+ 17  യേശു അവരോട്‌, “എന്തിനെക്കുറിച്ചാണു നിങ്ങൾ ഇത്ര കാര്യമായി സംസാരിക്കുന്നത്‌” എന്നു ചോദിച്ചു. അവരാകട്ടെ വാടിയ മുഖത്തോടെ നിന്നു. 18  പിന്നെ ക്ലെയൊപ്പാവ്‌ എന്നു പേരുള്ളയാൾ യേശുവിനോടു ചോദിച്ചു: “ഈ ദിവസങ്ങളിൽ യരുശലേമിൽ നടന്ന സംഭവങ്ങളൊന്നും അറിഞ്ഞില്ലേ? താങ്കൾ എന്താ അവിടെ ഒറ്റപ്പെട്ട്‌ കഴിയുന്ന വല്ല അന്യനാട്ടുകാരനുമാണോ?”* 19  “ഏതു സംഭവങ്ങൾ” എന്നു യേശു ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: “നസറെത്തുകാരനായ യേശുവിനെക്കുറിച്ചുള്ള കാര്യങ്ങൾ.+ ദൈവത്തിന്റെയും ജനത്തിന്റെയും മുമ്പാകെ യേശു വാക്കിലും പ്രവൃത്തിയിലും ശക്തനായ ഒരു പ്രവാചകനായിരുന്നു.+ 20  ഞങ്ങളുടെ മുഖ്യപുരോഹിതന്മാരും പ്രമാണിമാരും യേശുവിനു മരണശിക്ഷ വിധിക്കാൻ ഏൽപ്പിച്ചുകൊടുത്തു.+ ഒടുവിൽ അവർ യേശുവിനെ സ്‌തംഭത്തിൽ തറച്ചു.+ 21  എന്നാൽ യേശു ഇസ്രായേലിനെ മോചിപ്പിക്കും എന്നാണു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്‌.+ പക്ഷേ എല്ലാം സംഭവിച്ചിട്ട്‌ ഇതു മൂന്നാം ദിവസമാണ്‌. 22  മാത്രമല്ല, ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്‌ത്രീകൾ അമ്പരപ്പിക്കുന്ന ചില കാര്യങ്ങൾ ഞങ്ങളോടു പറയുകയും ചെയ്‌തു: അവർ അതിരാവിലെ കല്ലറയിൽ* ചെന്ന്‌ നോക്കിയപ്പോൾ+ 23  യേശുവിന്റെ ശരീരം അവിടെ കണ്ടില്ല. പക്ഷേ ഒരു അസാധാരണകാഴ്‌ച കണ്ടെന്നും ദൈവദൂതന്മാർ പ്രത്യക്ഷരായി യേശു ജീവിച്ചിരിപ്പുണ്ടെന്നു പറഞ്ഞെന്നും അവർ ഞങ്ങളെ അറിയിച്ചു. 24  അപ്പോൾ ഞങ്ങളോടൊപ്പമുണ്ടായിരുന്ന ചിലരും കല്ലറയുടെ* അടുത്തേക്കു പോയി,+ സ്‌ത്രീകൾ പറഞ്ഞതു ശരിയാണെന്നു കണ്ട്‌ ബോധ്യപ്പെട്ടു. പക്ഷേ അവരും യേശുവിനെ കണ്ടില്ല.” 25  യേശു അവരോട്‌, “ബുദ്ധിയില്ലാത്തവരേ, പ്രവാചകന്മാർ പറഞ്ഞതെല്ലാം വിശ്വസിക്കാൻ മടികാണിക്കുന്ന ഹൃദയമുള്ളവരേ, 26  ക്രിസ്‌തു ഇതെല്ലാം സഹിച്ചിട്ടല്ലേ+ മഹത്ത്വത്തിൽ പ്രവേശിക്കേണ്ടത്‌”+ എന്നു ചോദിച്ചു. 27  പിന്നെ, മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും+ തിരുവെഴുത്തുകളിൽ തന്നെക്കുറിച്ച്‌ പറഞ്ഞിരുന്നതെല്ലാം യേശു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു. 28  ഒടുവിൽ അവർ അവർക്കു പോകേണ്ട ഗ്രാമത്തിന്‌ അടുത്ത്‌ എത്തി. അപ്പോൾ യേശു മുമ്പോട്ടു പോകുന്നതായി ഭാവിച്ചു. 29  എന്നാൽ അവർ യേശുവിനെ നിർബന്ധിച്ചു: “ഞങ്ങളോടൊപ്പം താമസിക്ക്‌. നേരം വൈകിയല്ലോ, ഉടൻ ഇരുട്ടു വീഴും.” അപ്പോൾ യേശു അവരോടൊപ്പം താമസിക്കാൻ ചെന്നു. 30  അവരുടെകൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ* യേശു ഒരു അപ്പം എടുത്ത്‌ അനുഗ്രഹത്തിനുവേണ്ടി പ്രാർഥിച്ച്‌ നുറുക്കി അവർക്കു കൊടുത്തു.+ 31  ഉടനെ അവരുടെ കണ്ണു തുറന്നു. അവർ ആളെ തിരിച്ചറിഞ്ഞു. എന്നാൽ യേശു അവരുടെ മുന്നിൽനിന്ന്‌ അപ്രത്യക്ഷനായി.+ 32  “യേശു വഴിയിൽവെച്ച്‌ നമ്മളോടു സംസാരിക്കുകയും തിരുവെഴുത്തുകൾ നമുക്കു വ്യക്തമായി വിശദീകരിച്ചുതരുകയും ചെയ്‌തപ്പോൾ നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നു, അല്ലേ” എന്ന്‌ അവർ തമ്മിൽ പറഞ്ഞു. 33  അപ്പോൾത്തന്നെ അവർ എഴുന്നേറ്റ്‌ യരുശലേമിലേക്കു മടങ്ങി; പതിനൊന്നു പേരെയും അവരുടെകൂടെ കൂടിവന്നവരെയും കണ്ടു. 34  അവിടെ കൂടിയിരുന്നവർ, “കർത്താവ്‌ ഉറപ്പായും ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു, ശിമോനു പ്രത്യക്ഷനായി”+ എന്നു പറഞ്ഞു. 35  വഴിയിൽവെച്ച്‌ സംഭവിച്ചതും അപ്പം നുറുക്കുമ്പോൾ യേശുവിനെ തിരിച്ചറിഞ്ഞതും+ അവരും വിവരിച്ചു. 36  അവർ ഇക്കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അവരുടെ നടുവിൽ വന്ന്‌ നിന്ന്‌ അവരോട്‌, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു.+ 37  അവർ ഞെട്ടിത്തരിച്ചു. ആകെ പേടിച്ചുപോയ അവർ അത്‌ ഒരു ആത്മവ്യക്തിയാണെന്നു വിചാരിച്ചു.+ 38  അപ്പോൾ യേശു അവരോടു പറഞ്ഞു: “നിങ്ങൾ എന്തിനാണ്‌ ഇങ്ങനെ അസ്വസ്ഥരാകുന്നത്‌? നിങ്ങളുടെ ഹൃദയത്തിൽ സംശയങ്ങൾ ഉണ്ടാകുന്നത്‌ എന്താണ്‌? 39  എന്റെ കൈകളും കാലുകളും നോക്ക്‌. ഇതു ഞാൻതന്നെയാണ്‌. എന്നെ തൊട്ടുനോക്കൂ. ഒരു ആത്മവ്യക്തിക്കു നിങ്ങൾ ഈ കാണുന്നതുപോലെ മാംസവും അസ്ഥികളും ഇല്ലല്ലോ.” 40  ഇങ്ങനെ പറഞ്ഞിട്ട്‌ യേശു കൈകളും കാലുകളും അവരെ കാണിച്ചു. 41  പക്ഷേ അവർ സന്തോഷവും ആശ്ചര്യവും കൊണ്ട്‌ ഒന്നും വിശ്വസിക്കാനാകാതെ നിന്നു. അപ്പോൾ യേശു അവരോട്‌, “നിങ്ങളുടെ കൈയിൽ കഴിക്കാൻ എന്തെങ്കിലുമുണ്ടോ” എന്നു ചോദിച്ചു.+ 42  അവർ ചുട്ടെടുത്ത ഒരു കഷണം മീൻ കൊടുത്തു. 43  യേശു അതു വാങ്ങി അവരുടെ മുന്നിൽവെച്ച്‌ കഴിച്ചു. 44  പിന്നെ യേശു അവരോടു പറഞ്ഞു: “നിങ്ങളുടെകൂടെയായിരുന്നപ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ+ ഓർത്തുനോക്കൂ. മോശയുടെ നിയമത്തിലും പ്രവാചകപുസ്‌തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച്‌ പറഞ്ഞിട്ടുള്ളതെല്ലാം+ നിറവേറണം എന്നു ഞാൻ പറഞ്ഞില്ലേ?” 45  അതു കഴിഞ്ഞ്‌, തിരുവെഴുത്തുകളുടെ അർഥം ഗ്രഹിക്കാൻ യേശു അവരുടെ മനസ്സുകൾ മുഴുവനായി തുറന്നു.+ 46  യേശു അവരോടു പറഞ്ഞു: “ക്രിസ്‌തു കഷ്ടപ്പാടുകൾ സഹിക്കണമെന്നും മൂന്നാം ദിവസം മരിച്ചവരുടെ ഇടയിൽനിന്ന്‌ ഉയിർക്കണമെന്നും എഴുതിയിട്ടുണ്ട്‌.+ 47  കൂടാതെ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ+ മാനസാന്തരപ്പെടണമെന്ന്‌, യരുശലേമിൽ തുടങ്ങി+ എല്ലാ ജനതകളോടും അവന്റെ നാമത്തിൽ പ്രസംഗിക്കണമെന്നും+ എഴുതിയിരിക്കുന്നു. 48  ഈ കാര്യങ്ങൾക്കു നിങ്ങൾ സാക്ഷികളായിരിക്കണം.+ 49  എന്റെ പിതാവ്‌ വാഗ്‌ദാനം ചെയ്‌തതു ഞാൻ നിങ്ങളുടെ മേൽ അയയ്‌ക്കാൻപോകുന്നു. ഉയരത്തിൽനിന്ന്‌ ശക്തി ലഭിക്കുന്നതുവരെ നിങ്ങൾ ഈ നഗരത്തിൽത്തന്നെ താമസിക്കുക.”+ 50  പിന്നെ യേശു അവരെ ബഥാന്യ വരെ കൂട്ടിക്കൊണ്ടുപോയി; കൈകൾ ഉയർത്തി അവരെ അനുഗ്രഹിച്ചു. 51  അവരെ അനുഗ്രഹിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ യേശു അവരെ വിട്ടുപിരിഞ്ഞു. യേശുവിനെ സ്വർഗത്തിലേക്ക്‌ എടുത്തു.+ 52  അവർ യേശുവിനെ വണങ്ങിയിട്ട്‌ വലിയ സന്തോഷത്തോടെ യരുശലേമിലേക്കു മടങ്ങി.+ 53  പിന്നെ അവർ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌+ എപ്പോഴും അവിടെയുള്ള ദേവാലയത്തിലുണ്ടായിരുന്നു.

അടിക്കുറിപ്പുകള്‍

അതായത്‌, പതിനൊന്ന്‌ അപ്പോസ്‌തലന്മാർ.
അഥവാ “സ്‌മാരകക്കല്ലറയിൽനിന്ന്‌.”
അഥവാ “സ്‌മാരകക്കല്ലറയുടെ.”
മറ്റൊരു സാധ്യത “യരുശലേം സന്ദർശിക്കാൻ വന്നവരിൽ ഇതൊന്നും അറിയാതെപോയ ഒരേ ഒരാൾ താങ്കളായിരിക്കും.”
അഥവാ “സ്‌മാരകക്കല്ലറയിൽ.”
അഥവാ “സ്‌മാരകക്കല്ലറയുടെ.”
അഥവാ “മേശയ്‌ക്കൽ ചാരിക്കിടന്നപ്പോൾ.”

പഠനക്കുറിപ്പുകൾ

കർത്താവായ യേശുവിന്റെ: ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. എന്നാൽ ആധികാരികമായ അനേകം പുരാതന കൈയെഴുത്തുപ്രതികളിൽ ഇത്‌ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

യേശു ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു: ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. എന്നാൽ ആധികാരികമായ അനേകം പുരാതന കൈയെഴുത്തുപ്രതികളിൽ ഇത്‌ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

സ്‌തംഭത്തിലേറ്റുക: അഥവാ “ഒരു സ്‌തംഭത്തിൽ (തൂണിൽ) ബന്ധിക്കുക.”—മത്ത 20:19-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ദണ്ഡനസ്‌തംഭം;” “സ്‌തംഭം” എന്നിവയും കാണുക.

കല്ലറയിൽനിന്ന്‌: ചില കൈയെഴുത്തുപ്രതികളിൽ ഈ പദം കാണുന്നില്ല. എന്നാൽ ആധികാരികമായ അനേകം പുരാതന കൈയെഴുത്തുപ്രതികളിൽ ഇത്‌ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

. . . അവിടെനിന്ന്‌ പോന്നു: ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്യം കാണുന്നില്ല. എന്നാൽ ആധികാരികമായ അനേകം പുരാതന കൈയെഴുത്തുപ്രതികളിൽ ഇത്‌ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

ഏകദേശം 11 കിലോമീറ്റർ: ഏകദേശം ഏഴു മൈൽ. അക്ഷ. “60 സ്റ്റേഡിയം.” ഒരു റോമൻ സ്റ്റേഡിയം 185 മീറ്റർ (606.95 അടി) വരും.—പദാവലിയിൽ “മൈൽ” എന്നതും അനു ബി14-ഉം കാണുക.

വ്യാഖ്യാനിച്ചുകൊടുത്തു: ഇവിടെ കാണുന്ന ഡയർമെനിയുഓ എന്ന ഗ്രീക്കുപദത്തിന്‌ “ഒരു ഭാഷയിൽനിന്ന്‌ മറ്റൊന്നിലേക്കു പരിഭാഷപ്പെടുത്തുക” എന്ന്‌ അർഥം വരാം. (1കൊ 12:30, അടിക്കുറിപ്പ്‌) എന്നാൽ അതേ പദത്തിന്‌ “അർഥം വ്യക്തമാക്കുക; നന്നായി വിശദീകരിക്കുക” എന്നൊക്കെയും അർഥമുണ്ട്‌. ഈ വാക്യത്തിൽ, പ്രവചനങ്ങളുടെ അർഥം വ്യാഖ്യാനിച്ചുകൊടുക്കുക എന്ന അർഥത്തിലാണ്‌ ഈ പദം ഉപയോഗിച്ചിരിക്കുന്നത്‌.

അവരോട്‌, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു: ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. എന്നാൽ ആധികാരികമായ അനേകം പുരാതന കൈയെഴുത്തുപ്രതികളിൽ ഇത്‌ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

ആത്മവ്യക്തി: ഇവിടെ കാണുന്ന ന്യൂമ എന്ന ഗ്രീക്കുപദത്തിന്‌ അദൃശ്യരായ ആത്മവ്യക്തികളെ കുറിക്കാനാകുമെങ്കിലും ശിഷ്യന്മാർ ആ പദം ഉപയോഗിച്ചതു തങ്ങൾ ഒരു മായക്കാഴ്‌ചയോ ദർശനമോ കാണുകയാണ്‌ എന്ന അർഥത്തിലായിരിക്കാം. അതുകൊണ്ട്‌ തന്റെ കൈകളും കാലുകളും ശിഷ്യന്മാരെ കാണിച്ചിട്ട്‌ യേശു പറഞ്ഞു: “എന്നെ തൊട്ടുനോക്കൂ. ഒരു ആത്മവ്യക്തിക്കു നിങ്ങൾ ഈ കാണുന്നതുപോലെ മാംസവും അസ്ഥികളും ഇല്ലല്ലോ.” (ലൂക്ക 24:39) യേശു ഇങ്ങനെ ചെയ്‌തത്‌, താൻ ഇപ്പോൾ ശരിക്കും ഒരു മനുഷ്യശരീരം സ്വീകരിച്ചിരിക്കുന്നു എന്നു ശിഷ്യന്മാർക്കു കാണിച്ചുകൊടുക്കാനാണ്‌. പണ്ടു ദൈവദൂതന്മാരും ഇങ്ങനെ ചെയ്‌തതായി രേഖയുണ്ട്‌.—ഉൽ 18:1-8; 19:1-3.

എന്റെ കൈകളും കാലുകളും: കുറ്റക്കാരായി കണ്ടെത്തുന്നവരുടെ കൈകൾ (സാധ്യതയനുസരിച്ച്‌ കാലുകളും) സ്‌തംഭത്തിൽ ആണിയടിച്ചുറപ്പിക്കുന്നതു റോമാക്കാരുടെ ഒരു രീതിയായിരുന്നു. യേശുവിന്റെ കാര്യത്തിലും അതാണു സംഭവിച്ചത്‌. (സങ്ക 22:16; യോഹ 20:25, 27; കൊലോ 2:14) യേശുവിന്റെ കാലുകൾ ഒന്നോ അതിലധികമോ ആണികൾ ഉപയോഗിച്ച്‌ സ്‌തംഭത്തിൽത്തന്നെയോ അതിൽ പിടിപ്പിച്ച ചെറിയൊരു തട്ടിലോ തറച്ചിരിക്കാമെന്നു ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു.

. . . അവരെ കാണിച്ചു: ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്യം കാണുന്നില്ല. എന്നാൽ ആധികാരികമായ അനേകം പുരാതന കൈയെഴുത്തുപ്രതികളിൽ ഇത്‌ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

മീൻ: പിൽക്കാലത്തെ ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “മീൻ” എന്നതിനു പകരം “മീനും ഒരു തേനടയും” എന്നാണു കാണുന്നതെങ്കിലും ആധികാരികമായ പുരാതന കൈയെഴുത്തുപ്രതികളിൽ തേനടയെക്കുറിച്ച്‌ പറഞ്ഞിട്ടില്ല.

മോശയുടെ നിയമത്തിലും പ്രവാചകപുസ്‌തകങ്ങളിലും സങ്കീർത്തനങ്ങളിലും: ദൈവപ്രചോദിതമായ എബ്രായതിരുവെഴുത്തുകളെ മുഴുവനും ഉദ്ദേശിച്ചാണു യേശു ഈ വാക്കുകൾ പറഞ്ഞത്‌. ജൂതന്മാർ അംഗീകരിച്ച, അവർക്കു സ്വീകാര്യമായ രീതിയനുസരിച്ച്‌ യേശു ഇവിടെ മുഴു എബ്രായതിരുവെഴുത്തുകളെയും മൂന്നായി തരംതിരിക്കുകയായിരുന്നു എന്നു വേണം കരുതാൻ. ‘നിയമം‘ (എബ്രായയിൽ, തോറാ) എന്ന പദം കുറിക്കുന്നത്‌ ഉൽപത്തി മുതൽ ആവർത്തനം വരെയുള്ള ബൈബിൾപുസ്‌തകങ്ങളെയാണ്‌. ‘പ്രവാചകപുസ്‌തകങ്ങൾ’ (എബ്രായയിൽ, നെവിം) എന്ന പദപ്രയോഗം കുറിക്കുന്നതാകട്ടെ എബ്രായതിരുവെഴുത്തുകളിലെ പ്രവാചകപുസ്‌തകങ്ങളെയും. അതിൽ ‘മുൻകാലപ്രവാചകന്മാരുടേത്‌’ എന്നു വിളിപ്പേരുള്ള പുസ്‌തകങ്ങളും (യോശുവ മുതൽ രാജാക്കന്മാർ വരെയുള്ള ബൈബിൾപുസ്‌തകങ്ങൾ) ഉൾപ്പെടും. ‘സങ്കീർത്തനങ്ങൾ’ എന്ന്‌ അറിയപ്പെടുന്ന മൂന്നാം ഭാഗം, എബ്രായതിരുവെഴുത്തുകളിലെ മറ്റെല്ലാ പുസ്‌തകങ്ങളും ചേർന്നതാണ്‌. “ലിഖിതങ്ങൾ” എന്നും അറിയപ്പെടുന്ന ഈ ഭാഗത്തിന്‌ എബ്രായയിൽ ക്‌തൂവീം എന്നാണു പേര്‌. മൂന്നാം ഭാഗത്തെ ആദ്യപുസ്‌തകം “സങ്കീർത്തനങ്ങൾ” ആയതുകൊണ്ടാണ്‌, ആ ഭാഗത്തിനു “സങ്കീർത്തനങ്ങൾ” എന്ന പേര്‌ വന്നത്‌. എബ്രായതിരുവെഴുത്തുകൾക്കു ജൂതന്മാർ നൽകിയിരിക്കുന്ന “താനാക്ക്‌” എന്ന പേര്‌ ഈ മൂന്നു ഭാഗങ്ങളുടെയും പേരുകളുടെ ആദ്യത്തെ അക്ഷരങ്ങൾ (ത, ന, ക) ചേർന്നതാണ്‌. യേശു ഈ മൂന്നു പദപ്രയോഗങ്ങളും ഉപയോഗിച്ചു എന്ന വസ്‌തുത സൂചിപ്പിക്കുന്നത്‌, ഏതെല്ലാം പുസ്‌തകങ്ങൾ ശരിക്കും എബ്രായതിരുവെഴുത്തുകളുടെ ഭാഗമാണെന്ന കാര്യം അതിനോടകം തീരുമാനിക്കപ്പെട്ടിരുന്നെന്നും യേശു ആ എബ്രായ കാനോനെ അംഗീകരിച്ചിരുന്നു എന്നും ആണ്‌.

ഈ നഗരം: അതായത്‌, യരുശലേം.

യേശുവിനെ സ്വർഗത്തിലേക്ക്‌ എടുത്തു: ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. എന്നാൽ ആധികാരികമായ അനേകം പുരാതന കൈയെഴുത്തുപ്രതികളിൽ ഇത്‌ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഇനി, പ്രവൃ 1:1, 2-ൽ ലൂക്കോസ്‌ പറഞ്ഞിരിക്കുന്ന വാക്കുകളും ഇത്‌ ഉൾപ്പെടുത്തുന്നതിനെയാണ്‌ അനുകൂലിക്കുന്നത്‌. കാരണം, യേശുവിന്റെ ജീവിതത്തെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും വിവരിക്കുന്ന തന്റെ ‘ആദ്യവിവരണമായ’ സുവിശേഷത്തിൽ ‘യേശുവിനെ സ്വർഗത്തിലേക്ക്‌ എടുത്തതുവരെയുള്ള’ കാര്യങ്ങളാണു താൻ ഉൾപ്പെടുത്തിയിരിക്കുന്നതെന്നു ലൂക്കോസ്‌ അവിടെ പറയുന്നു. അതുകൊണ്ട്‌ യേശുവിന്റെ സ്വർഗാരോഹണത്തെക്കുറിച്ചുള്ള ഈ വാക്കുകൾ ലൂക്കോസ്‌ എഴുതിയ സുവിശേഷത്തിന്റെ ഭാഗംതന്നെയാണെന്നു നമുക്ക്‌ അനുമാനിക്കാം.

യേശുവിനെ വണങ്ങി: അഥവാ “യേശുവിനെ കുമ്പിട്ട്‌ നമസ്‌കരിച്ചു; യേശുവിനെ സാഷ്ടാംഗം പ്രണമിച്ചു; യേശുവിനോട്‌ ആദരവ്‌ കാണിച്ചു.” ഒരു ദൈവത്തെയോ ദേവനെയോ ആരാധിക്കുക എന്ന്‌ അർഥം വരുന്നിടത്ത്‌ പ്രൊസ്‌കിനിയോ എന്ന ഗ്രീക്കുക്രിയ, “ആരാധിക്കുക” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. (മത്ത 4:10; ലൂക്ക 4:8) എന്നാൽ പുനരുത്ഥാനപ്പെട്ട യേശുവിനെ ശിഷ്യന്മാർ ഇവിടെ ദൈവത്തിന്റെ ഒരു പ്രതിനിധിയായി മാത്രമാണു കണ്ടത്‌. അവർ യേശുവിനെ വണങ്ങിയത്‌, യേശു ദൈവമാണെന്നോ ഏതെങ്കിലും ഒരു ദേവനാണെന്നോ കരുതിയല്ല. യേശു ‘ദൈവത്തിന്റെ മകനാണെന്നും’ തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞ “മനുഷ്യപുത്രൻ” ആണെന്നും അവർക്ക്‌ അറിയാമായിരുന്നു. യേശു ദൈവത്തിൽനിന്ന്‌ അധികാരം കിട്ടിയ മിശിഹയാണെന്നു മനസ്സിലാക്കിത്തന്നെയാണ്‌ അവർ യേശുവിനെ വണങ്ങിയത്‌. (ലൂക്ക 1:35; മത്ത 16:13-16; യോഹ 9:35-38) ചിലർ പ്രവാചകന്മാരെയോ രാജാക്കന്മാരെയോ ദൈവത്തിന്റെ മറ്റു പ്രതിനിധികളെയോ കണ്ടപ്പോൾ ഇത്തരത്തിൽ വണങ്ങിയതായി എബ്രായതിരുവെഴുത്തുകളിലും രേഖയുണ്ട്‌. (1ശമു 25:23, 24; 2ശമു 14:4; 1രാജ 1:16; 2രാജ 4:36, 37) പല സന്ദർഭങ്ങളിലും ആളുകൾ യേശുവിനെ വണങ്ങിയത്‌, ദൈവത്തിൽനിന്ന്‌ ഒരു സന്ദേശം വെളിപ്പെടുത്തിക്കിട്ടിയപ്പോഴോ ദൈവാംഗീകാരത്തിന്റെ ഒരു തെളിവ്‌ നേരിൽ കണ്ടപ്പോഴോ അതിനു നന്ദി പ്രകടിപ്പിക്കാനായിരുന്നു.—മത്ത 2:2; 8:2; 14:33; 15:25 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

യേശുവിനെ വണങ്ങിയിട്ട്‌: ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. എന്നാൽ ആധികാരികമായ അനേകം പുരാതന കൈയെഴുത്തുപ്രതികളിൽ ഇത്‌ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

ദൃശ്യാവിഷ്കാരം

ഉപ്പൂറ്റിയിലെ അസ്ഥിയിൽ അടിച്ചുകയറ്റിയ ആണി
ഉപ്പൂറ്റിയിലെ അസ്ഥിയിൽ അടിച്ചുകയറ്റിയ ആണി

മനുഷ്യന്റെ ഉപ്പൂറ്റിയിലെ അസ്ഥിയിൽ 11.5 സെ.മീ. നീളമുള്ള ഇരുമ്പാണി അടിച്ചുകയറ്റിയിരിക്കുന്നതിന്റെ ഒരു ഫോട്ടോയാണ്‌ ഇത്‌. ഈ അസ്ഥിയും ആണിയും യഥാർഥത്തിലുള്ളതിന്റെ ഒരു പകർപ്പു മാത്രമാണ്‌. യഥാർഥത്തിലുള്ളതു കണ്ടെത്തിയത്‌ 1968-ൽ വടക്കേ യരുശലേമിൽ പുരാവസ്‌തുശാസ്‌ത്രജ്ഞർ ഉത്‌ഖനനം നടത്തിയപ്പോഴാണ്‌. ഇതിനു റോമൻ ഭരണകാലത്തോളം പഴക്കമുണ്ട്‌. തടികൊണ്ടുള്ള സ്‌തംഭത്തിൽ ഒരാളെ ബന്ധിക്കുന്നതിന്‌ ആണികൾ ഉപയോഗിച്ചിരിക്കാം എന്നതിനെ പുരാവസ്‌തുശാസ്‌ത്രം പിന്താങ്ങുന്നതിന്റെ തെളിവാണ്‌ ഇത്‌. ഇതുപോലുള്ള ആണികളായിരിക്കാം റോമൻ പടയാളികൾ യേശുക്രിസ്‌തുവിനെ സ്‌തംഭത്തിൽ തറയ്‌ക്കാൻ ഉപയോഗിച്ചത്‌. ഗവേഷകർക്ക്‌ ഇതു കിട്ടിയത്‌, ശവശരീരം ജീർണിച്ചശേഷം ബാക്കിയാകുന്ന അസ്ഥികൾ സൂക്ഷിക്കുന്ന കല്ലുകൊണ്ടുള്ള ഒരു പെട്ടിയിൽനിന്നാണ്‌. സ്‌തംഭത്തിൽ വധിക്കുന്ന ആളുകൾക്കു ശവസംസ്‌കാരം ലഭിച്ചിരിക്കാം എന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.