ലൂക്കോസ്‌ എഴുതിയത്‌ 20:1-47

20  ഒരു ദിവസം യേശു ദേവാലയത്തിൽ ജനത്തെ പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുകയായിരുന്നു. അപ്പോൾ മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും മൂപ്പന്മാരും യേശുവിന്റെ അടുത്ത്‌ വന്ന്‌ ചോദിച്ചു: 2  “പറയൂ, നീ എന്ത്‌ അധികാരത്തിലാണ്‌ ഇതൊക്കെ ചെയ്യുന്നത്‌? ആരാണു നിനക്ക്‌ ഈ അധികാരം തന്നത്‌?”+ 3  അപ്പോൾ യേശു അവരോടു പറഞ്ഞു: “ഞാനും നിങ്ങളോട്‌ ഒരു ചോദ്യം ചോദിക്കട്ടെ. അതിനു നിങ്ങൾ മറുപടി പറയണം. 4  യോഹന്നാനാലുള്ള സ്‌നാനം* സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?”* 5  അപ്പോൾ അവർ പരസ്‌പരം പറഞ്ഞു: “‘സ്വർഗത്തിൽനിന്ന്‌’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തുകൊണ്ട്‌ യോഹന്നാനെ വിശ്വസിച്ചില്ല’ എന്ന്‌ അവൻ ചോദിക്കും. 6  ‘മനുഷ്യരിൽനിന്ന്‌’ എന്നു പറയാമെന്നുവെച്ചാൽ ജനം ഒന്നടങ്കം നമ്മളെ കല്ലെറിയും. കാരണം യോഹന്നാൻ ഒരു പ്രവാചകനായിരുന്നെന്ന്‌ അവർക്ക്‌ ഉറപ്പാണ്‌.”+ 7  അതുകൊണ്ട്‌, അത്‌ എവിടെനിന്ന്‌ എന്ന്‌ അറിയില്ലെന്ന്‌ അവർ പറഞ്ഞു. 8  അപ്പോൾ യേശു അവരോട്‌, “എങ്കിൽ ഞാൻ ഇതൊക്കെ ചെയ്യുന്നത്‌ എന്ത്‌ അധികാരത്തിലാണെന്നു ഞാനും നിങ്ങളോടു പറയുന്നില്ല” എന്നു പറഞ്ഞു. 9  പിന്നെ യേശു ജനത്തോട്‌ ഈ ദൃഷ്ടാന്തം പറഞ്ഞു: “ഒരാൾ ഒരു മുന്തിരിത്തോട്ടം+ നട്ടുപിടിപ്പിച്ചു. അതു കൃഷി ചെയ്യാൻ പാട്ടത്തിനു കൊടുത്തിട്ട്‌ അദ്ദേഹം ദീർഘകാലത്തേക്കു വിദേശത്ത്‌ പോയി.+ 10  വിളവെടുപ്പിനു സമയമായപ്പോൾ തോട്ടത്തിലെ മുന്തിരിപ്പഴങ്ങളുടെ ഓഹരി വാങ്ങാൻ അദ്ദേഹം ഒരു അടിമയെ ആ കൃഷിക്കാരുടെ അടുത്തേക്ക്‌ അയച്ചു. എന്നാൽ കൃഷിക്കാർ അയാളെ പിടിച്ച്‌ തല്ലി വെറുങ്കൈയോടെ തിരിച്ചയച്ചു.+ 11  വീണ്ടും അദ്ദേഹം മറ്റൊരു അടിമയെ അവരുടെ അടുത്തേക്ക്‌ അയച്ചു. അയാളെയും അവർ തല്ലി, അപമാനിച്ച്‌* വെറുങ്കൈയോടെ തിരിച്ചയച്ചു. 12  അദ്ദേഹം മൂന്നാമതും ഒരാളെ അയച്ചു. അയാളെയും അവർ പരിക്കേൽപ്പിച്ച്‌ പുറത്താക്കി. 13  അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമ പറഞ്ഞു: ‘ഞാൻ ഇനി എന്തു ചെയ്യും? ഞാൻ എന്റെ പ്രിയപ്പെട്ട മകനെ അയയ്‌ക്കും.+ ഒരുപക്ഷേ അവനെ അവർ മാനിച്ചാലോ?’ 14  എന്നാൽ അവൻ വരുന്നതു കണ്ടപ്പോൾ കൃഷിക്കാർ തമ്മിൽത്തമ്മിൽ പറഞ്ഞു: ‘ഇവനാണ്‌ അവകാശി. നമുക്ക്‌ ഇവനെ കൊന്നുകളയാം. അപ്പോൾ സ്വത്തു നമ്മുടെ കൈയിലാകും.’ 15  അങ്ങനെ, അവർ അവനെ പിടിച്ച്‌ മുന്തിരിത്തോട്ടത്തിൽനിന്ന്‌ പുറത്താക്കി കൊന്നുകളഞ്ഞു.+ മുന്തിരിത്തോട്ടത്തിന്റെ ഉടമ ഇപ്പോൾ അവരെ എന്തു ചെയ്യും? 16  അദ്ദേഹം വന്ന്‌ ആ കൃഷിക്കാരെ കൊന്ന്‌ മുന്തിരിത്തോട്ടം വേറെ ആരെയെങ്കിലും ഏൽപ്പിക്കും.” ഇതു കേട്ടിട്ട്‌ അവർ, “അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. 17  അപ്പോൾ യേശു അവരെത്തന്നെ നോക്കി പറഞ്ഞു: “‘അങ്ങനെയെങ്കിൽ, പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു’ എന്ന്‌ എഴുതിയിരിക്കുന്നതിന്റെ അർഥം എന്താണ്‌?+ 18  ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നു പോകും.+ ഈ കല്ല്‌ ആരുടെയെങ്കിലും മേൽ വീണാൽ അയാൾ തവിടുപൊടിയാകും.” 19  യേശു തങ്ങളെ ഉദ്ദേശിച്ചാണ്‌ ഈ ദൃഷ്ടാന്തം പറഞ്ഞതെന്നു മനസ്സിലാക്കിയ ശാസ്‌ത്രിമാരും മുഖ്യപുരോഹിതന്മാരും ഉടൻതന്നെ യേശുവിനെ പിടിക്കാൻ വഴികൾ തേടി. എങ്കിലും ജനത്തെ അവർക്കു പേടിയായിരുന്നു.+ 20  യേശുവിനെ അടുത്ത്‌ നിരീക്ഷിച്ച അവർ രഹസ്യമായി ചില പുരുഷന്മാരെ കൂലിക്കെടുത്ത്‌ യേശുവിന്റെ അടുത്തേക്ക്‌ അയച്ചു. നീതിമാന്മാരെന്നു നടിച്ച്‌ യേശുവിനെ വാക്കിൽ കുടുക്കി+ ഗവൺമെന്റിനും ഗവർണർക്കും* ഏൽപ്പിച്ചുകൊടുക്കാനായിരുന്നു അവരെ അയച്ചത്‌. 21  അവർ യേശുവിനോടു ചോദിച്ചു: “ഗുരുവേ, അങ്ങ്‌ ശരിയായതു പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നയാളാണെന്നു ഞങ്ങൾക്ക്‌ അറിയാം. അങ്ങ്‌ പക്ഷപാതം കാണിക്കാത്തയാളുമാണ്‌. അങ്ങ്‌ ദൈവത്തിന്റെ വഴി ശരിയായി* പഠിപ്പിക്കുന്നെന്നും ഞങ്ങൾക്ക്‌ അറിയാം. 22  സീസറിനു കരം കൊടുക്കുന്നതു ശരിയാണോ* അല്ലയോ?” 23  എന്നാൽ അവരുടെ തന്ത്രം തിരിച്ചറിഞ്ഞ യേശു അവരോടു പറഞ്ഞു: 24  “ഒരു ദിനാറെ കാണിക്കൂ. ഇതിലുള്ള ചിത്രവും എഴുത്തും ആരുടേതാണ്‌?” “സീസറിന്റേത്‌” എന്ന്‌ അവർ പറഞ്ഞു. 25  അപ്പോൾ യേശു അവരോട്‌, “എങ്കിൽ സീസർക്കുള്ളതു സീസർക്കും+ ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്നു പറഞ്ഞു.+ 26  അങ്ങനെ, ജനത്തിന്റെ മുന്നിൽവെച്ച്‌ യേശുവിനെ വാക്കിൽ കുടുക്കാൻ അവർക്കു കഴിഞ്ഞില്ല. യേശുവിന്റെ മറുപടിയിൽ അതിശയിച്ചുപോയ അവർ പിന്നെ ഒന്നും മിണ്ടിയില്ല. 27  പുനരുത്ഥാനമില്ലെന്നു പറയുന്ന സദൂക്യരിൽ+ ചിലർ വന്ന്‌ യേശുവിനോടു ചോദിച്ചു:+ 28  “ഗുരുവേ, ‘വിവാഹിതനായ ഒരാൾ മക്കളില്ലാതെ മരിച്ചുപോയാൽ അയാളുടെ സഹോദരൻ അയാളുടെ ഭാര്യയെ സ്വീകരിച്ച്‌ സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കേണ്ടതാണ്‌’+ എന്നു മോശ നമ്മളോടു പറഞ്ഞിട്ടുണ്ടല്ലോ. 29  ഒരിടത്ത്‌ ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമൻ ഒരു സ്‌ത്രീയെ വിവാഹം കഴിച്ചു. എന്നാൽ മക്കളില്ലാതെ മരിച്ചു. 30  രണ്ടാമനും 31  പിന്നെ മൂന്നാമനും ആ സ്‌ത്രീയെ വിവാഹം കഴിച്ചു. അങ്ങനെതന്നെ ഏഴുപേരും ചെയ്‌തു. അവരെല്ലാം മക്കളില്ലാതെ മരിച്ചു. 32  ഒടുവിൽ ആ സ്‌ത്രീയും മരിച്ചു. 33  പുനരുത്ഥാനത്തിൽ ആ സ്‌ത്രീ അവരിൽ ആരുടെ ഭാര്യയായിരിക്കും? ആ സ്‌ത്രീ ഏഴു പേരുടെയും ഭാര്യയായിരുന്നല്ലോ.” 34  യേശു അവരോടു പറഞ്ഞു: “ഈ വ്യവസ്ഥിതിയുടെ മക്കൾ വിവാഹം കഴിക്കുകയും വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യുന്നു. 35  എന്നാൽ ആ വ്യവസ്ഥിതിക്കും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കുകയോ വിവാഹം കഴിച്ചുകൊടുക്കുകയോ ഇല്ല.+ 36  അവർക്കു പിന്നെ മരിക്കാനും കഴിയില്ല. അവർ ദൈവദൂതന്മാർക്കു തുല്യരും പുനരുത്ഥാനത്തിന്റെ മക്കളായതുകൊണ്ട്‌ ദൈവമക്കളും ആണ്‌. 37  മരിച്ചവർ ഉയിർപ്പിക്കപ്പെടുമെന്നു മുൾച്ചെടിയെക്കുറിച്ചുള്ള വിവരണത്തിൽ+ മോശതന്നെ സൂചിപ്പിച്ചിട്ടുണ്ട്‌. മോശ യഹോവയെ, ‘അബ്രാഹാമിന്റെ ദൈവവും യിസ്‌ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും’+ എന്നാണല്ലോ വിളിച്ചത്‌. 38  ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാണ്‌. കാരണം ദൈവമുമ്പാകെ അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്‌.”+ 39  അപ്പോൾ ശാസ്‌ത്രിമാരിൽ ചിലർ, “ഗുരുവേ, അങ്ങയുടെ മറുപടി നന്നായിരുന്നു” എന്നു പറഞ്ഞു. 40  പിന്നീട്‌ യേശുവിനോട്‌ എന്തെങ്കിലും ചോദിക്കാനുള്ള ധൈര്യം അവർക്കാർക്കുമില്ലായിരുന്നു. 41  പിന്നെ യേശു അവരോടു ചോദിച്ചു: “ക്രിസ്‌തു ദാവീദിന്റെ മകനാണെന്നു പറയുന്നത്‌ എങ്ങനെ ശരിയാകും?+ 42  സങ്കീർത്തനപുസ്‌തകത്തിൽ ദാവീദുതന്നെ, ‘യഹോവ എന്റെ കർത്താവിനോട്‌, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ 43  എന്റെ വലതുവശത്ത്‌ ഇരിക്കുക”+ എന്നു പറഞ്ഞു’ എന്നു പറയുന്നില്ലേ? 44  ദാവീദ്‌ ക്രിസ്‌തുവിനെ ‘കർത്താവ്‌’ എന്നു വിളിക്കുന്ന സ്ഥിതിക്കു ക്രിസ്‌തു എങ്ങനെ ദാവീദിന്റെ മകനാകും?” 45  ആളുകളെല്ലാം ശ്രദ്ധിച്ചുകൊണ്ടിരിക്കെ യേശു ശിഷ്യന്മാരോടു പറഞ്ഞു: 46  “നീളൻ കുപ്പായങ്ങൾ ധരിച്ച്‌ ചുറ്റിനടക്കാനും ചന്തസ്ഥലങ്ങളിൽ അഭിവാദനം ലഭിക്കാനും സിനഗോഗുകളിൽ മുൻനിരയിൽ ഇരിക്കാനും അത്താഴവിരുന്നുകളിൽ പ്രമുഖസ്ഥാനങ്ങൾ കിട്ടാനും ആഗ്രഹിക്കുന്ന ശാസ്‌ത്രിമാരെ സൂക്ഷിച്ചുകൊള്ളുക.+ 47  അവർ വിധവമാരുടെ വീടുകൾ* വിഴുങ്ങുകയും ആളുകളെ കാണിക്കാൻവേണ്ടി നീണ്ട പ്രാർഥനകൾ നടത്തുകയും ചെയ്യുന്നു. അവർക്കു കിട്ടുന്ന ശിക്ഷാവിധി ഏറെ കടുത്തതായിരിക്കും.”

അടിക്കുറിപ്പുകള്‍

അഥവാ “അതോ മനുഷ്യർ തുടങ്ങിവെച്ചതോ?”
അഥവാ “നിമജ്ജനം.”
അഥവാ “നാണംകെടുത്തി.”
അക്ഷ. “ഗവർണറുടെ അധികാരത്തിനും.”
അഥവാ “സത്യത്തിനു ചേർച്ചയിൽ.”
അഥവാ “നിയമാനുസൃതമാണോ.”
അഥവാ “വസ്‌തുവകകൾ.”

പഠനക്കുറിപ്പുകൾ

ദീർഘകാലത്തേക്ക്‌: ക്രൂരരായ മുന്തിരികൃഷിക്കാരെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ ഈ വിശദാംശം ഉൾപ്പെടുത്തിയിരിക്കുന്നതു ലൂക്കോസ്‌ മാത്രമാണ്‌.—മത്ത 21:33-ലെയും മർ 12:1-ലെയും സമാന്തരവിവരണങ്ങൾ താരതമ്യം ചെയ്യുക.

പുനരുത്ഥാനം: ഇവിടെ കാണുന്ന അനസ്‌താസിസ്‌ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “എഴുന്നേൽപ്പിക്കുക; എഴുന്നേറ്റ്‌ നിൽക്കുക” എന്നെല്ലാമാണ്‌. മരിച്ചവരുടെ പുനരുത്ഥാനവുമായി ബന്ധപ്പെട്ട്‌ ഈ പദം 40-ഓളം പ്രാവശ്യം ഗ്രീക്കുതിരുവെഴുത്തുകളിൽ ഉപയോഗിച്ചിട്ടുണ്ട്‌. (മത്ത 22:23, 31; ലൂക്ക 20:33; പ്രവൃ 4:2; 24:15; 1കൊ 15:12, 13) യശ 26:19-ലെ “നിങ്ങളുടെ മരിച്ചവർ ജീവിക്കും” എന്ന പദപ്രയോഗത്തിലെ “ജീവിക്കുക” എന്ന എബ്രായക്രിയ പരിഭാഷപ്പെടുത്താൻ സെപ്‌റ്റുവജിന്റിൽ ഉപയോഗിച്ചിരിക്കുന്നത്‌ അനസ്‌താസിസിന്റെ ക്രിയാരൂപമാണ്‌.പദാവലി കാണുക.

സദൂക്യർ: സദൂക്യരെക്കുറിച്ച്‌ ലൂക്കോസിന്റെ സുവിശേഷത്തിൽ ഇവിടെ മാത്രമേ കാണുന്നുള്ളൂ. (പദാവലി കാണുക.) സാധ്യതയനുസരിച്ച്‌ ഈ പേരിന്‌ (ഗ്രീക്കിൽ, സദൗകൈയോസ്‌) ശലോമോന്റെ കാലത്ത്‌ മഹാപുരോഹിതനായി നിയമിതനായ സാദോക്കുമായി (സെപ്‌റ്റുവജിന്റിൽ മിക്കയിടങ്ങളിലും സദൗക്‌ എന്നു കാണുന്നു.) ബന്ധമുണ്ട്‌. അദ്ദേഹത്തിന്റെ പിൻതലമുറക്കാർ തെളിവനുസരിച്ച്‌ നൂറ്റാണ്ടുകളോളം പുരോഹിതന്മാരായി സേവിച്ചു.—1രാജ 2:35.

ഈ വ്യവസ്ഥിതി: ഇതിന്റെ ഗ്രീക്കുപദമായ ഏയോൻ എന്നതിന്റെ അടിസ്ഥാനാർഥം “യുഗം” എന്നാണ്‌. ഏതെങ്കിലും ഒരു കാലഘട്ടത്തെ അല്ലെങ്കിൽ യുഗത്തെ വേർതിരിച്ചുകാണിക്കുന്ന പ്രത്യേകതകളെയോ സാഹചര്യങ്ങളെയോ സ്ഥിതിവിശേഷത്തെയോ ഇതിനു കുറിക്കാനാകും. ഇവിടെ ഈ പദം, ഇപ്പോഴത്തെ വ്യവസ്ഥിതിയെയാണു കുറിക്കുന്നത്‌.—മത്ത 12:32; മർ 10:30 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “വ്യവസ്ഥിതി(കൾ)” എന്നതും കാണുക.

മക്കൾ: അഥവാ “ആളുകൾ.” അക്ഷ. “പുത്രന്മാർ.” ഇവിടെ “പുത്രന്മാർ” എന്നതിന്റെ ഗ്രീക്കുപദം ആൺമക്കൾ എന്നതിനെക്കാൾ വിശാലമായ ഒരർഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ആ പദം പുരുഷന്മാരെ മാത്രമല്ല സ്‌ത്രീകളെയും കുറിക്കുന്നെന്ന്‌, വിവാഹം കഴിച്ചുകൊടുക്കുക എന്നതിന്റെ ഗ്രീക്കുപദം സൂചിപ്പിക്കുന്നു. കാരണം സ്‌ത്രീകളുമായി ബന്ധപ്പെട്ടാണ്‌ ഈ ഗ്രീക്കുപദം പൊതുവേ ഉപയോഗിക്കാറുള്ളത്‌. ഇവിടെ ഈ “വ്യവസ്ഥിതിയുടെ മക്കൾ” എന്ന പദപ്രയോഗം തെളിവനുസരിച്ച്‌ ഒരു ഭാഷാശൈലിയാണ്‌. ഈ വ്യവസ്ഥിതിയുടേതായ മനോഭാവങ്ങളും ജീവിതശൈലിയും പകർത്തുന്നവരെയാണ്‌ അതു കുറിക്കുന്നത്‌.

ആ വ്യവസ്ഥിതി: ഇതിന്റെ ഗ്രീക്കുപദമായ ഏയോൻ എന്നതിന്റെ അടിസ്ഥാനാർഥം “യുഗം” എന്നാണ്‌. ഏതെങ്കിലും ഒരു കാലഘട്ടത്തെ അല്ലെങ്കിൽ യുഗത്തെ വേർതിരിച്ചുകാണിക്കുന്ന പ്രത്യേകതകളെയോ സാഹചര്യങ്ങളെയോ സ്ഥിതിവിശേഷത്തെയോ ഇതിനു കുറിക്കാനാകും. ഇവിടെ ഈ പദം, ഭാവിയിൽ ദൈവഭരണത്തിൻകീഴിൽ വരാനിരിക്കുന്ന വ്യവസ്ഥിതിയെയാണു കുറിക്കുന്നത്‌. മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനം നടക്കുന്നത്‌ അപ്പോഴായിരിക്കും.—മത്ത 12:32; മർ 10:30 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “വ്യവസ്ഥിതി(കൾ)” എന്നതും കാണുക.

മക്കൾ: അക്ഷ. “പുത്രന്മാർ.” ഈ വാക്യത്തിൽ “പുത്രൻ” എന്നതിന്റെ ഗ്രീക്കുപദം രണ്ടു പ്രാവശ്യം കാണുന്നുണ്ട്‌. ചില സന്ദർഭങ്ങളിൽ, ആൺമക്കൾ എന്നതിനെക്കാൾ വിശാലമായ ഒരർഥത്തിലാണ്‌ ആ പദം ഉപയോഗിച്ചിരിക്കുന്നത്‌.—ലൂക്ക 20:34-ന്റെ പഠനക്കുറിപ്പു കാണുക.

മോശതന്നെ സൂചിപ്പിച്ചിട്ടുണ്ട്‌: മർ 12:26-ന്റെ പഠനക്കുറിപ്പു കാണുക.

മോശ യഹോവയെ ‘അബ്രാഹാമിന്റെ ദൈവവും . . .’ എന്നാണല്ലോ വിളിച്ചത്‌: അഥവാ “‘അബ്രാഹാമിന്റെ ദൈവവും . . . ആയ യഹോവ’ എന്നാണല്ലോ മോശ പറഞ്ഞത്‌.” ഇപ്പോഴുള്ള ഗ്രീക്ക്‌ കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത്‌ കിരിയോസ്‌ (കർത്താവ്‌) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്‌. കിരിയോസ്‌ എന്ന പദം ദൈവത്തെയാണു കുറിക്കുന്നതെന്നു സന്ദർഭം സൂചിപ്പിക്കുന്നു. ഈ വാക്യത്തിലെ വാക്കുകൾ എബ്രായതിരുവെഴുത്തുകളിലെ പുറ 3:6-ൽനിന്നുള്ള ഉദ്ധരണിയാണ്‌. ‘യഹോവയാണ്‌’ അവിടെ സംസാരിക്കുന്നതെന്ന്‌ അതിന്റെ മുൻവാക്യങ്ങൾ സൂചിപ്പിക്കുന്നു. (പുറ 3:4, 5) അതിന്റെ അടിസ്ഥാനത്തിലാണ്‌ ഈ വാക്യത്തിൽ ദൈവനാമം ഉൾപ്പെടുത്തിയിരിക്കുന്നത്‌. ഇനി വ്യാകരണനിയമമനുസരിച്ച്‌ കിരിയോസ്‌ എന്ന പദത്തോടൊപ്പം കാണാൻ പ്രതീക്ഷിക്കുന്ന, ഗ്രീക്ക്‌ നിശ്ചായക ഉപപദം (definite article) ലൂക്ക 20:37-ൽ കാണുന്നില്ല എന്നും പണ്ഡിതന്മാർ പറയുന്നു. അവരുടെ ആ കണ്ടെത്തൽ ശ്രദ്ധേയമാണ്‌. കാരണം സെപ്‌റ്റുവജിന്റ്‌ പരിഭാഷയുടെ കാര്യത്തിലും ഇതുപോലെതന്നെ സംഭവിച്ചിട്ടുണ്ട്‌. അതിന്റെ ആദ്യകാലപ്രതികളിൽ ദൈവനാമമുണ്ടായിരുന്നെങ്കിലും പിൽക്കാലപ്രതികളിൽ അതിനു പകരം കിരിയോസ്‌ എന്ന പദം ഉപയോഗിച്ചപ്പോൾ വ്യാകരണനിയമം ആവശ്യപ്പെടുന്ന നിശ്ചായക ഉപപദം അതോടൊപ്പം ചേർത്തിട്ടില്ല. ഇത്തരത്തിൽ കിരിയോസിനു മുമ്പ്‌ ഒരു നിശ്ചായക ഉപപദം പ്രതീക്ഷിക്കുന്ന ഈ വാക്യത്തിൽ അതു കാണുന്നില്ല എന്ന വസ്‌തുത സൂചിപ്പിക്കുന്നതും, കിരിയോസ്‌ എന്ന പദം ഇവിടെ ദൈവനാമത്തിനു പകരമായിട്ടാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ എന്നാണ്‌. ഇതു ദൈവമായ യഹോവയെയാണു കുറിക്കുന്നതെന്നു മറ്റ്‌ അനേകം ബൈബിൾ പരിഭാഷകളും സൂചിപ്പിക്കുന്നുണ്ട്‌. അതിനായി ആ പരിഭാഷകൾ ഈ വാക്യത്തിലോ അതിന്റെ അടിക്കുറിപ്പിലോ മാർജിനിലെ കുറിപ്പുകളിലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷരത്തിൽ LORD), അദോനായ്‌ (വല്യക്ഷരത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ആധികാരികമായ പല ഉറവിടങ്ങളും ഇതിനെ പിന്താങ്ങുന്നുമുണ്ട്‌.—അനു. സി കാണുക.

ദൈവമുമ്പാകെ അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്‌: അഥവാ “ദൈവത്തിന്റെ വീക്ഷണത്തിൽ അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്‌.” ജീവിച്ചിരിക്കുന്നവർപോലും, ദൈവത്തിൽനിന്ന്‌ അകന്നവരാണെങ്കിൽ ദൈവത്തിന്റെ വീക്ഷണത്തിൽ മരിച്ചവരാണെന്നു ബൈബിൾ പറയുന്നു. (എഫ 2:1; 1തിമ 5:6) അതുപോലെതന്നെ, ദൈവാംഗീകാരമുള്ള ദൈവദാസന്മാർ മരിച്ചാലും ദൈവത്തിന്റെ വീക്ഷണത്തിൽ ജീവനുള്ളവരാണ്‌. കാരണം അവരെ പുനരുത്ഥാനപ്പെടുത്തണമെന്ന ദൈവോദ്ദേശ്യം നടപ്പാകുമെന്ന്‌ അത്രയ്‌ക്ക്‌ ഉറപ്പാണ്‌.—റോമ 4:16, 17.

യഹോവ: ഇതു സങ്ക 110:1-ൽനിന്നുള്ള ഉദ്ധരണിയാണ്‌. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല്‌ എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം. എന്നാൽ അനു. എ5-ൽ വിശദീകരിച്ചിരിക്കുന്നതുപോലെ, പുതിയനിയമം എന്നു പൊതുവേ അറിയപ്പെടുന്ന തിരുവെഴുത്തുഭാഗത്ത്‌ മിക്ക ബൈബിൾ പരിഭാഷകളും ദൈവനാമം ഉപയോഗിച്ചിട്ടില്ല. എബ്രായതിരുവെഴുത്തുകളിൽനിന്നുള്ള ഉദ്ധരണികളിൽപ്പോലും അവർ അത്‌ ഒഴിവാക്കിയിരിക്കുന്നു. മിക്ക ബൈബിളുകളും അത്തരം സ്ഥലങ്ങളിൽ “കർത്താവ്‌” എന്ന പദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാൽ അനു. സി-യിൽ വിശദീകരിച്ചിരിക്കുന്നതുപോലെ ചില ഇംഗ്ലീഷ്‌ ബൈബിൾഭാഷാന്തരങ്ങൾ ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിലെ വാക്യങ്ങളിൽ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (ദൈവനാമത്തിനു പകരമാണെന്നു കാണിക്കാൻ വല്യക്ഷരത്തിൽ LORD), അദോനായ്‌ (ദൈവനാമത്തിനു പകരമാണെന്നു കാണിക്കാൻ വല്യക്ഷരത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ജയിംസ്‌ രാജാവിന്റെ ഭാഷാന്തരത്തിന്റെ 17-ാം നൂറ്റാണ്ടിലെ ചില പതിപ്പുകളുടെ കാര്യമെടുക്കുക. ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ സങ്ക 110:1 ഉദ്ധരിച്ചിരിക്കുന്ന ലൂക്കോസിന്റെ സുവിശേഷത്തിലെ ഈ വാക്യത്തിലും മറ്റ്‌ മൂന്ന്‌ ഇടങ്ങളിലും (മത്ത 22:44; മർ 12:36; പ്രവൃ 2:34) അവയിൽ കർത്താവ്‌ എന്ന്‌ ഇംഗ്ലീഷിൽ വല്യക്ഷരത്തിലാണു (“the LORD”) കൊടുത്തിരിക്കുന്നത്‌. പിൽക്കാലത്ത്‌ പുറത്തിറങ്ങിയ പതിപ്പുകളും ഇതേ രീതി പിന്തുടർന്നു. ആ ഭാഷാന്തരത്തിൽ എബ്രായതിരുവെഴുത്തുഭാഗത്ത്‌ കർത്താവ്‌ എന്ന്‌ വല്യക്ഷരത്തിൽ (“the LORD”) കൊടുത്തിരിക്കുന്നത്‌ മൂല എബ്രായപാഠത്തിൽ ദൈവനാമം വരുന്ന സ്ഥലങ്ങളിലാണ്‌. അതുകൊണ്ട്‌ അതേ പരിഭാഷയുടെ ഗ്രീക്കുതിരുവെഴുത്തുഭാഗത്ത്‌ കർത്താവ്‌ എന്നു വല്യക്ഷരത്തിൽ (“the LORD”) കൊടുത്തിരിക്കുന്നതും യഹോവയെ കുറിക്കാനാണെന്നു ന്യായമായും നിഗമനം ചെയ്യാം. 1979-ൽ ആദ്യമായി പുറത്തിറങ്ങിയ ജയിംസ്‌ രാജാവിന്റെ പുതിയ ഭാഷാന്തരത്തിൽ ഈ രീതി കൂടുതലായി ഉപയോഗിച്ചിട്ടുണ്ട്‌ എന്നതും ശ്രദ്ധേയമാണ്‌. എബ്രായതിരുവെഴുത്തുകളിൽനിന്നുള്ള ഉദ്ധരണികളിൽ ദൈവനാമം വരുന്നിടത്തെല്ലാം, ആ ഭാഷാന്തരം കർത്താവ്‌ എന്ന്‌ വല്യക്ഷരത്തിലാണു (“the LORD”) കൊടുത്തിരിക്കുന്നത്‌.

ദൃശ്യാവിഷ്കാരം

സിനഗോഗിലെ മുൻനിര
സിനഗോഗിലെ മുൻനിര

ഗലീലക്കടലിന്‌ ഏതാണ്ട്‌ 10 കി.മീ. വടക്കുകിഴക്കുള്ള ഗാംലാ നഗരത്തിൽ കണ്ടെത്തിയ സിനഗോഗിന്റെ (ഒന്നാം നൂറ്റാണ്ടിലേത്‌) നാശാവശിഷ്ടങ്ങളെ ആധാരമാക്കിയാണ്‌ ഈ വീഡിയോചിത്രീകരണത്തിന്റെ പല ഭാഗങ്ങളും തയ്യാറാക്കിയിരിക്കുന്നത്‌. ഒന്നാം നൂറ്റാണ്ടിലെ പല സിനഗോഗുകൾക്കും കേടുപാടുകൾ സംഭവിച്ചതുകൊണ്ട്‌ അവയുടെ രൂപഘടനയുടെ കൃത്യമായ വിശദാംശങ്ങൾ ഇന്നു നമുക്ക്‌ അറിയില്ല. അന്നത്തെ പല സിനഗോഗുകളിലും ഉണ്ടായിരുന്നിരിക്കാൻ സാധ്യതയുള്ള ചില സവിശേഷതകളാണ്‌ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌.

1. സിനഗോഗുകളിലെ മുൻനിര അഥവാ ഏറ്റവും മികച്ച ഇരിപ്പിടങ്ങൾ, പ്രാസംഗികൻ നിന്നിരുന്ന തട്ടിലോ അതിന്‌ അടുത്തോ ആയിരുന്നു.

2. നിയമപുസ്‌തകത്തിൽനിന്ന്‌ വായിച്ചുകേൾപ്പിക്കാൻ അധ്യാപകൻ നിൽക്കുന്ന തട്ട്‌. ഓരോ സിനഗോഗിലും ഇതിന്റെ സ്ഥാനം കുറച്ചൊക്കെ വ്യത്യാസപ്പെട്ടിരിക്കും.

3. സമൂഹം നിലയും വിലയും കല്‌പിച്ചിരുന്ന ആളുകളായിരിക്കാം ഭിത്തിയോടു ചേർന്നുള്ള ഇരിപ്പിടങ്ങളിൽ ഇരുന്നിരുന്നത്‌. മറ്റുള്ളവർ തറയിൽ പായോ മറ്റോ വിരിച്ച്‌ ഇരിക്കും. ഗാംലായിലെ സിനഗോഗിൽ നാലു നിര ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നിരിക്കാം.

4. വിശുദ്ധചുരുളുകളുള്ള പെട്ടി പുറകുവശത്തെ ഭിത്തിയിലായിരിക്കാം സ്ഥാപിച്ചിരുന്നത്‌.

സിനഗോഗിലെ ഇരിപ്പിടങ്ങളുടെ ഈ ക്രമീകരണം, ചിലർ സമൂഹത്തിൽ മറ്റുള്ളവരെക്കാൾ വലിയവരാണെന്ന്‌ അവിടെ കൂടിവന്നവരെ എപ്പോഴും ഓർമിപ്പിച്ചിരുന്നു. പലപ്പോഴും യേശുവിന്റെ ശിഷ്യന്മാർക്കിടയിലെ വാഗ്വാദങ്ങൾക്കു വഴിവെച്ചതും അതേ വിഷയമായിരുന്നു.—മത്ത 18:1-4; 20:20, 21; മർ 9:33, 34; ലൂക്ക 9:46-48.

അത്താഴവിരുന്നുകളിലെ പ്രമുഖസ്ഥാനം
അത്താഴവിരുന്നുകളിലെ പ്രമുഖസ്ഥാനം

ഒന്നാം നൂറ്റാണ്ടിൽ ആളുകൾ പൊതുവേ മേശയോടു ചേർന്ന്‌ ചാരിക്കിടന്നാണു ഭക്ഷണം കഴിച്ചിരുന്നത്‌. കിടക്കയിലെ കുഷ്യനിൽ ഇടങ്കൈമുട്ട്‌ ഊന്നി, വലത്തെ കൈകൊണ്ട്‌ ഭക്ഷണം കഴിക്കും. ഗ്രീക്ക്‌-റോമൻ രീതിയനുസരിച്ച്‌ ഒരു ഭക്ഷണമുറിയിൽ അധികം പൊക്കമില്ലാത്ത ഒരു ഭക്ഷണമേശയും അതിനു ചുറ്റും മൂന്നു കിടക്കയും കാണും. ഇത്തരം ഒരു ഭക്ഷണമുറിയെ റോമാക്കാർ ട്രൈക്ലിനിയം (ഈ ലത്തീൻപദം “മൂന്നു കിടക്കയുള്ള മുറി” എന്ന്‌ അർഥമുള്ള ഗ്രീക്കുപദത്തിൽനിന്ന്‌ വന്നതാണ്‌.) എന്നാണു വിളിച്ചിരുന്നത്‌. ഇതുപോലെ ക്രമീകരിച്ചാൽ ഓരോ കിടക്കയിലും മൂന്നു പേർ വീതം ഒൻപതു പേർക്ക്‌ ഇരിക്കാമായിരുന്നു. എന്നാൽ പിൽക്കാലത്ത്‌ കൂടുതൽ പേർക്ക്‌ ഇരിക്കാൻ പാകത്തിൽ നീളം കൂടിയ കിടക്കകൾ ഉപയോഗിക്കുന്നതു സാധാരണമായിത്തീർന്നു. ഭക്ഷണമുറിയിലെ ഇരിപ്പിടങ്ങൾക്കെല്ലാം ഒരേ പ്രാധാന്യമല്ലായിരുന്നു. ഉദാഹരണത്തിന്‌ കിടക്കകൾതന്നെ പ്രാധാന്യമനുസരിച്ച്‌, ഏറ്റവും താഴ്‌ന്നത്‌ (എ), അതിനെക്കാൾ അൽപ്പം മുന്തിയത്‌ (ബി), ഏറ്റവും മുന്തിയത്‌ (സി) എന്നിങ്ങനെ തിരിച്ചിരുന്നു. ഇനി, ഓരോ കിടക്കയിലെ സ്ഥാനങ്ങൾക്കും പ്രാധാന്യത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ഒരാൾക്ക്‌ അദ്ദേഹത്തിന്റെ വലതുവശത്തുള്ള ആളെക്കാൾ പ്രാധാന്യം കൂടുതലും ഇടതുവശത്തുള്ള ആളെക്കാൾ പ്രാധാന്യം കുറവും ആണ്‌ കല്‌പിച്ചിരുന്നത്‌. ഔപചാരികമായ ഒരു വിരുന്നിൽ ആതിഥേയൻ പൊതുവേ ഇരുന്നിരുന്നത്‌, ഏറ്റവും താണതായി കണ്ടിരുന്ന കിടക്കയിലെ ഒന്നാം സ്ഥാനത്താണ്‌ (1). ഏറ്റവും ആദരണീയമായി കണ്ടിരുന്നതു നടുവിലുള്ള കിടക്കയിലെ മൂന്നാമത്തെ സ്ഥാനമായിരുന്നു (2). ജൂതന്മാർ ഈ ആചാരം എത്രത്തോളം പിൻപറ്റി എന്നതു വ്യക്തമല്ലെങ്കിലും ശിഷ്യന്മാരെ താഴ്‌മയുടെ പ്രാധാന്യം പഠിപ്പിച്ചപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്‌ ഈ സമ്പ്രദായമായിരിക്കാം.