യഹസ്‌കേൽ 2:1-10

2  ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ,* എഴുന്നേറ്റുനിൽക്കൂ! എനിക്കു നിന്നോടു സംസാരിക്കാനുണ്ട്‌.”+  ദൈവം എന്നോടു സംസാരിച്ചുതുടങ്ങി. അപ്പോൾ ദൈവാത്മാവ്‌ എന്നിൽ പ്രവേശിച്ച്‌, ഞാൻ അതു കേൾക്കാൻവേണ്ടി എന്നെ എഴുന്നേൽപ്പിച്ചുനിറുത്തി.+  ദൈവം എന്നോട്‌ ഇങ്ങനെയും പറഞ്ഞു: “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽ ജനത്തിന്റെ ഇടയിലേക്ക്‌,+ എന്നെ ധിക്കരിച്ച ധിക്കാരികളായ ജനതകളുടെ അടുത്തേക്ക്‌, അയയ്‌ക്കുകയാണ്‌.+ അവരും അവരുടെ പൂർവികരും ഇന്നോളം എന്റെ നിയമങ്ങൾ ലംഘിച്ചിരിക്കുന്നു.+  ധിക്കാരികളും* കഠിനഹൃദയരും ആയ മക്കളുടെ അടുത്തേക്കു ഞാൻ നിന്നെ അയയ്‌ക്കുകയാണ്‌.+ നീ അവരോട്‌, ‘പരമാധികാരിയായ യഹോവ പറയുന്നത്‌ ഇതാണ്‌’ എന്നു പറയണം.  മത്സരഗൃഹമായ അവർ കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യട്ടെ;+ പക്ഷേ തങ്ങളുടെ ഇടയിൽ ഒരു പ്രവാചകനുണ്ടായിരുന്നെന്ന്‌ അവർ നിശ്ചയമായും അറിയും.+  “പക്ഷേ മനുഷ്യപുത്രാ, നീ അവരെ പേടിക്കരുത്‌;+ അവർ പറയുന്നതു കേട്ട്‌ പേടിക്കരുത്‌. മുള്ളുകളും മുൾച്ചെടികളും നിന്റെ ചുറ്റുമുണ്ടായിരിക്കാം.*+ നീ താമസിക്കുന്നതു തേളുകളുടെ ഇടയിലായിരിക്കാം. എങ്കിലും അവരുടെ വാക്കുകൾ കേട്ട്‌ പേടിക്കരുത്‌.+ അവരുടെ മുഖഭാവം കണ്ട്‌ പരിഭ്രാന്തനാകരുത്‌.+ അവർ ഒരു മത്സരഗൃഹമാണല്ലോ.  എന്റെ വാക്കുകൾ നീ അവരെ അറിയിക്കണം; മത്സരഗൃഹമായ അവർ കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യട്ടെ.+  “മനുഷ്യപുത്രാ, ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേൾക്കണം. ഈ മത്സരഗൃഹത്തെപ്പോലെ നീ ഒരു ധിക്കാരിയാകരുത്‌. വായ്‌ തുറക്കൂ! എന്നിട്ട്‌, ഞാൻ തരുന്നതു കഴിക്കൂ!”+  ഞാൻ നോക്കിയപ്പോൾ ഒരു കൈ എന്റെ നേരെ നീട്ടിയിരിക്കുന്നതു കണ്ടു.+ എഴുത്തുള്ള ഒരു ചുരുൾ* ആ കൈയിലുണ്ടായിരുന്നു.+ 10  അദ്ദേഹം അത്‌ എന്റെ മുന്നിൽ നിവർത്തി. അകത്തും പുറത്തും എഴുത്തുണ്ടായിരുന്ന+ അതിൽ ദുഃഖവും കരച്ചിലും വിലാപഗീതങ്ങളും രേഖപ്പെടുത്തിയിരുന്നു.+

അടിക്കുറിപ്പുകള്‍

യഹസ്‌കേലിൽ 93 പ്രാവശ്യം “മനുഷ്യപുത്രൻ” എന്ന പദപ്രയോഗം കാണുന്നു. അതിൽ ആദ്യത്തേതാണ്‌ ഇത്‌.
അഥവാ “കഠിനമുഖമുള്ളവരും.”
മറ്റൊരു സാധ്യത “ജനം ദുശ്ശാഠ്യക്കാരും നിന്നെ കുത്തിനോവിക്കുന്ന വസ്‌തുക്കൾപോലെയുള്ളവരും ആയിരിക്കാം.”
അഥവാ “ഒരു പുസ്‌തകച്ചുരുൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം