മർക്കൊസ് എഴുതിയത് 4:1-41
അടിക്കുറിപ്പുകള്‍
പഠനക്കുറിപ്പുകൾ
തീരത്തുനിന്ന് അൽപ്പം അകലെയായിരുന്നു: മത്ത 13:2-ന്റെ പഠനക്കുറിപ്പു കാണുക.
ദൃഷ്ടാന്തങ്ങൾ: മത്ത 13:3-ന്റെ പഠനക്കുറിപ്പു കാണുക.
പാറസ്ഥലത്ത്: മത്ത 13:5-ന്റെ പഠനക്കുറിപ്പു കാണുക.
മുൾച്ചെടികൾക്കിടയിൽ: മത്ത 13:7-ന്റെ പഠനക്കുറിപ്പു കാണുക.
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ: “കേൾക്കൂ!” എന്നു പറഞ്ഞുകൊണ്ടാണു യേശു വിതക്കാരനെക്കുറിച്ചുള്ള ദൃഷ്ടാന്തം പറഞ്ഞുതുടങ്ങിയത്. (മർ 4:3) യേശു അതേ ദൃഷ്ടാന്തം ഈ ആഹ്വാനത്തോടെ ഉപസംഹരിച്ചത്, തന്റെ അനുഗാമികൾ താൻ നൽകിയ ഉപദേശങ്ങൾക്ക് എത്രയധികം ശ്രദ്ധ കൊടുക്കണം എന്ന കാര്യം ഊന്നിപ്പറയാനായിരുന്നു. ഇതിനോടു സമാനമായ ആഹ്വാനം, മത്ത 11:15; 13:9, 43; മർ 4:23; ലൂക്ക 8:8; 14:35; വെളി 2:7, 11, 17, 29; 3:6, 13, 22; 13:9 എന്നീ വാക്യങ്ങളിലും കാണാം.
വ്യവസ്ഥിതി: മത്ത 13:22-ന്റെ പഠനക്കുറിപ്പു കാണുക.
കൊട്ട: മത്ത 5:15-ന്റെ പഠനക്കുറിപ്പു കാണുക.
നിങ്ങൾ അളന്നുകൊടുക്കുന്ന പാത്രംകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും: 23-25 വാക്യങ്ങളുടെ സന്ദർഭം സൂചിപ്പിക്കുന്നത്, ശിഷ്യന്മാർ അളന്നുകൊടുക്കുന്ന താത്‌പര്യവും ശ്രദ്ധയും കുറവാണെങ്കിൽ യേശുവിന്റെ ഉപദേശം അവർക്കു കാര്യമായ പ്രയോജനം ചെയ്യില്ല എന്നാണ്. എന്നാൽ യേശുവിനെ ശ്രദ്ധിക്കാൻ അവർ കഴിവിന്റെ പരമാവധി ശ്രമിക്കുന്നെങ്കിൽ അവരുടെ പ്രതീക്ഷകളെ വെല്ലുന്ന രീതിയിൽ യേശു അവർക്ക് അറിവും ഉൾക്കാഴ്‌ചയും നൽകും. അങ്ങനെ ആത്മീയമായി സമ്പന്നരാകുന്ന അവർ മറ്റുള്ളവർക്ക് ആത്മീയഗ്രാഹ്യം പകർന്നുകൊടുക്കാൻ കൂടുതൽ സജ്ജരാകുകയും ചെയ്യും. അതെ, ഉദാരമതിയായ യേശു അവർ പ്രതീക്ഷിച്ചതിലും അധികം അവർക്കു നൽകും.
ഒരു മനുഷ്യൻ മണ്ണിൽ വിത്തു വിതറുമ്പോൾ സംഭവിക്കുന്നതുപോലെയാണു ദൈവരാജ്യം: 26-29 വാക്യങ്ങളിൽ കാണുന്ന ദൃഷ്ടാന്തം രേഖപ്പെടുത്തിയിരിക്കുന്ന സുവിശേഷയെഴുത്തുകാരൻ മർക്കോസ് മാത്രമാണ്.
കടുകുമണി: മത്ത 13:31-ന്റെ പഠനക്കുറിപ്പു കാണുക.
എല്ലാ വിത്തുകളിലുംവെച്ച് ഏറ്റവും ചെറുത്: മത്ത 13:32-ന്റെ പഠനക്കുറിപ്പു കാണുക.
ഒരു വലിയ കൊടുങ്കാറ്റ്: മൂന്നു വാക്കുകൾ ചേർന്ന ഒരു ഗ്രീക്കുപദപ്രയോഗമാണ് ഇവിടെ ഇങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതിന്റെ അക്ഷരാർഥം “കാറ്റിന്റെ ഒരു വലിയ ചുഴലി” എന്നാണ്. (മത്ത 8:24-ന്റെ പഠനക്കുറിപ്പു കാണുക.) കൊടുങ്കാറ്റിനെക്കുറിച്ചുള്ള അത്തരമൊരു വർണനയും ഈ ഭാഗത്തെ മറ്റു വിശദാംശങ്ങളും രേഖപ്പെടുത്തിയ മർക്കോസ് ആ സന്ദർഭത്തിൽ അവിടെയുണ്ടായിരുന്നില്ല എന്നതു ശ്രദ്ധേയമാണ്. മർക്കോസ് അക്കാര്യങ്ങൾ രേഖപ്പെടുത്തിയതു പത്രോസിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം എന്നാണ് അതു സൂചിപ്പിക്കുന്നത്.—മർക്കോസിന്റെ സുവിശേഷവിവരണത്തിൽ പത്രോസിനുള്ള സ്വാധീനത്തെക്കുറിച്ച് അറിയാൻ, “മർക്കോസ്—ആമുഖം” കാണുക.
തലയണ: അഥവാ “കുഷ്യൻ.” ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമാണ് ഈ വാക്കു കാണുന്നത്. ബോട്ടിലെ ഉപകരണങ്ങളുടെ ഭാഗമായിരുന്നിരിക്കാം ആ തലയണ എന്നാണു ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന നിശ്ചായക ഉപപദം (definite article) സൂചിപ്പിക്കുന്നത്. അത് ഒരുപക്ഷേ അമരത്ത്, വള്ളത്തിന്റെ മേൽത്തട്ടിന് അടിയിലായി വെച്ചിരുന്ന ഒരു മണൽച്ചാക്കോ (വള്ളം മറിയാതിരിക്കാൻ സഹായിക്കുന്ന അടിഭാരം.) അമരക്കാരന് ഇരിക്കാനുള്ള തുകൽ പൊതിഞ്ഞ ഇരിപ്പിടമോ തുഴക്കാരൻ ഇരിപ്പിടമായി ഉപയോഗിക്കുന്ന കമ്പിളിയോ കുഷ്യനോ ആയിരിക്കാം.
ദൃശ്യാവിഷ്കാരം

ഇവിടെ കാണിച്ചിരിക്കുന്ന വിളക്കുതണ്ട് (1) എഫെസൊസിൽനിന്നും ഇറ്റലിയിൽനിന്നും കണ്ടെടുത്ത പുരാവസ്തുക്കളെ (ഒന്നാം നൂറ്റാണ്ടിൽ ഉപയോഗത്തിലിരുന്നത്.) ആധാരമാക്കി ഒരു ചിത്രകാരൻ വരച്ചതാണ്. വീടുകളിൽ ഉപയോഗിച്ചിരുന്ന ഇത്തരം വിളക്കുതണ്ടുകൾ സാധ്യതയനുസരിച്ച് സമ്പന്നരുടെ ഭവനങ്ങളിലാണു കണ്ടിരുന്നത്. അത്ര സാമ്പത്തികസ്ഥിതി ഇല്ലാത്തവരുടെ വീടുകളിൽ, വിളക്കു ചുവരിലെ ഒരു പൊത്തിൽ വെക്കുകയോ (2) മച്ചിൽനിന്ന് തൂക്കിയിടുകയോ മണ്ണുകൊണ്ടോ തടികൊണ്ടോ ഉണ്ടാക്കിയ ഒരു വിളക്കുതണ്ടിൽ വെക്കുകയോ ആണ് ചെയ്തിരുന്നത്.

ഒന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ചില പുരാവസ്തുക്കളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. ഗലീലക്കടലിന്റെ തീരത്തിന് അടുത്ത് ചെളിയിൽനിന്ന് കണ്ടെടുത്ത ഒരു മത്സ്യബന്ധനവള്ളത്തിന്റെ അവശിഷ്ടങ്ങൾ, മിഗ്‌ദൽ എന്ന കടലോരപ്പട്ടണത്തിലെ ഒരു വീട്ടിൽനിന്ന് കണ്ടെടുത്ത അലങ്കാരപ്പണി എന്നിവയാണ് അതിന് ആധാരം. പായ്മരവും പായും പിടിപ്പിച്ചിരുന്ന ഇത്തരം ഒരു വള്ളത്തിൽ നാലു തുഴക്കാരും ഒരു അമരക്കാരനും ഉൾപ്പെടെ അഞ്ചു ജോലിക്കാർ ഉണ്ടായിരുന്നിരിക്കാം. അമരക്കാരനു നിൽക്കാൻ അമരത്ത് ഒരു ചെറിയ തട്ടും ഉണ്ടായിരുന്നു. ഏതാണ്ട് 8 മീ. (26.5 അടി) നീളമുണ്ടായിരുന്ന ഇത്തരം വള്ളങ്ങൾക്കു മധ്യഭാഗത്ത് 2.5 മീ (8 അടി) വീതിയും 1.25 മീ. (4 അടി) ഉയരവും ഉണ്ടായിരുന്നിരിക്കാം. കുറഞ്ഞത് 13 പേരെങ്കിലും ഇതിൽ കയറുമായിരുന്നെന്നു കരുതപ്പെടുന്നു.

1985/1986-ൽ ഉണ്ടായ ഒരു വരൾച്ചയിൽ ഗലീലക്കടലിലെ ജലനിരപ്പു താഴ്ന്നപ്പോൾ ചെളിയിൽ ആണ്ടുകിടന്ന ഒരു പഴയ വള്ളത്തിന്റെ ഭാഗം തെളിഞ്ഞുവന്നു. വള്ളത്തിന്റെ കുറെ ഭാഗം നശിച്ചുപോയിരുന്നെങ്കിലും പുറത്തെടുത്ത ഭാഗത്തിന് 8.2 മീ. (27 അടി) നീളവും 2.3 മീ. (7.5 അടി) വീതിയും, ഒരു ഭാഗത്ത് 1.3 മീ. (4.3 അടി) ഉയരവും ഉണ്ടായിരുന്നു. ഇതു നിർമിച്ചതു ബി.സി. ഒന്നാം നൂറ്റാണ്ടിനും എ.ഡി. ഒന്നാം നൂറ്റാണ്ടിനും ഇടയ്ക്കാണെന്നു പുരാവസ്തുശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇന്ന് അത് ഇസ്രായേലിലെ ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് 2,000 വർഷംമുമ്പ് അത് ഉപയോഗത്തിലിരുന്നപ്പോഴത്തെ രൂപം പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഈ വീഡിയോയിൽ.