മത്തായി എഴുതിയത്‌ 14:1-36

14  അക്കാലത്ത്‌, ജില്ലാഭരണാധികാരിയായ ഹെരോദ്‌ യേശുവിനെക്കുറിച്ചുള്ള വാർത്ത കേട്ടിട്ട്‌+ 2  ഭൃത്യന്മാരോടു പറഞ്ഞു: “ഇതു സ്‌നാപകയോഹന്നാനാണ്‌. അയാൾ മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്‌ അയാൾക്ക്‌ ഈ അത്ഭുതങ്ങൾ ചെയ്യാനാകുന്നത്‌.”+ 3  ഈ ഹെരോദാണു യോഹന്നാനെ പിടിച്ച്‌ ബന്ധിച്ച്‌ ജയിലിലാക്കിയത്‌. തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യ കാരണമാണു രാജാവ്‌ അതു ചെയ്‌തത്‌.+ 4  “ഹെരോദ്യയെ ഭാര്യയാക്കിവെക്കുന്നതു ശരിയല്ല”*+ എന്നു യോഹന്നാൻ ഹെരോദിനോടു പലവട്ടം പറഞ്ഞിരുന്നു. 5  ഹെരോദ്‌ യോഹന്നാനെ കൊന്നുകളയാൻ ആഗ്രഹിച്ചെങ്കിലും ജനത്തെ പേടിച്ച്‌ അങ്ങനെ ചെയ്‌തില്ല. കാരണം, അവർ യോഹന്നാനെ ഒരു പ്രവാചകനായാണു കണ്ടിരുന്നത്‌.+ 6  എന്നാൽ ഹെരോദിന്റെ ജന്മദിനാഘോഷസമയത്ത്‌+ ഹെരോദ്യയുടെ മകൾ നൃത്തം ചെയ്‌ത്‌ ഹെരോദിനെ വളരെ സന്തോഷിപ്പിച്ചു.+ 7  അതുകൊണ്ട്‌ അവൾ ചോദിക്കുന്നത്‌ എന്തും കൊടുക്കാമെന്നു ഹെരോദ്‌ ആണയിട്ട്‌ പറഞ്ഞു. 8  അപ്പോൾ അവൾ അമ്മ പറഞ്ഞതനുസരിച്ച്‌, “സ്‌നാപകയോഹന്നാന്റെ തല ഒരു തളികയിൽ എനിക്കു തരണം”+ എന്നു പറഞ്ഞു. 9  രാജാവ്‌ ദുഃഖിതനായെങ്കിലും തന്റെ ആണയെയും വിരുന്നുകാരെയും മാനിച്ച്‌ അതു കൊടുക്കാൻ കല്‌പിച്ചു. 10  രാജാവ്‌ ജയിലിലേക്ക്‌ ആളയച്ച്‌ യോഹന്നാന്റെ തല വെട്ടി. 11  അത്‌ ഒരു തളികയിൽ വെച്ച്‌ ആ പെൺകുട്ടിക്കു കൊടുത്തു. അവൾ അത്‌ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു. 12  പിന്നെ ശിഷ്യന്മാർ ചെന്ന്‌ യോഹന്നാന്റെ ശരീരം എടുത്തുകൊണ്ടുപോയി അടക്കം ചെയ്‌തു. എന്നിട്ട്‌ വന്ന്‌ യേശുവിനെ വിവരം അറിയിച്ചു. 13  ഇതു കേട്ടപ്പോൾ, കുറച്ച്‌ നേരം തനിച്ച്‌ ഇരിക്കാൻവേണ്ടി യേശു വള്ളത്തിൽ കയറി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. എന്നാൽ ജനക്കൂട്ടം അത്‌ അറിഞ്ഞ്‌ നഗരങ്ങളിൽനിന്ന്‌ കാൽനടയായി യേശു പോകുന്നിടത്തേക്കു ചെന്നു.+ 14  കരയ്‌ക്ക്‌ ഇറങ്ങിയപ്പോൾ യേശു വലിയൊരു ജനക്കൂട്ടത്തെ കണ്ടു; അവരോട്‌ അലിവ്‌ തോന്നിയിട്ട്‌+ അവർക്കിടയിലെ രോഗികളെ സുഖപ്പെടുത്തി.+ 15  വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “ഇതൊരു ഒറ്റപ്പെട്ട സ്ഥലമല്ലേ? നേരവും വൈകി. ജനത്തെ പറഞ്ഞയയ്‌ക്കൂ. അവർ അടുത്തുള്ള ഗ്രാമങ്ങളിൽ ചെന്ന്‌ എന്തെങ്കിലും വാങ്ങി കഴിക്കട്ടെ.”+ 16  എന്നാൽ യേശു അവരോടു പറഞ്ഞു: “അവർ പോകേണ്ട കാര്യമില്ല; നിങ്ങൾ അവർക്കു വല്ലതും കഴിക്കാൻ കൊടുക്ക്‌.” 17  അവർ യേശുവിനോട്‌, “ഞങ്ങളുടെ കൈയിൽ ആകെ അഞ്ച്‌ അപ്പവും രണ്ടു മീനും മാത്രമേ ഉള്ളൂ” എന്നു പറഞ്ഞു. 18  “അത്‌ ഇങ്ങു കൊണ്ടുവരൂ” എന്നു യേശു പറഞ്ഞു. 19  പിന്നെ യേശു ജനക്കൂട്ടത്തോടു പുൽപ്പുറത്ത്‌ ഇരിക്കാൻ പറഞ്ഞു. എന്നിട്ട്‌ ആ അഞ്ച്‌ അപ്പവും രണ്ടു മീനും എടുത്ത്‌ ആകാശത്തേക്കു നോക്കി പ്രാർഥിച്ചു.+ എന്നിട്ട്‌ അപ്പം നുറുക്കി ശിഷ്യന്മാരെ ഏൽപ്പിച്ചു. അവർ അതു ജനത്തിനു വിതരണം ചെയ്‌തു. 20  അങ്ങനെ ജനം മുഴുവൻ തിന്ന്‌ തൃപ്‌തരായി. ബാക്കിവന്ന കഷണങ്ങൾ അവർ ശേഖരിച്ചു. അത്‌ 12 കൊട്ട നിറയെയുണ്ടായിരുന്നു.+ 21  കഴിച്ചവരിൽ ഏകദേശം 5,000 പുരുഷന്മാരുണ്ടായിരുന്നു, സ്‌ത്രീകളും കുട്ടികളും വേറെയും.+ 22  പെട്ടെന്നുതന്നെ, ശിഷ്യന്മാരെ വള്ളത്തിൽ കയറ്റി തനിക്കു മുമ്പേ അക്കരയ്‌ക്കു പറഞ്ഞുവിട്ടിട്ട്‌ യേശു ജനക്കൂട്ടത്തെ പറഞ്ഞയച്ചു.+ 23  ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം പ്രാർഥിക്കാൻവേണ്ടി യേശു തനിച്ചു മലയിലേക്കു പോയി.+ നേരം വളരെ വൈകിയിട്ടും യേശു അവിടെത്തന്നെ ഇരുന്നു. യേശു ഒറ്റയ്‌ക്കായിരുന്നു. 24  അപ്പോഴേക്കും വള്ളം കരയിൽനിന്ന്‌ ഏറെ അകലെ എത്തിയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാൽ അതു തിരകളോടു മല്ലിടുകയായിരുന്നു. 25  എന്നാൽ രാത്രിയുടെ നാലാം യാമത്തിൽ യേശു കടലിനു മുകളിലൂടെ നടന്ന്‌ അവരുടെ അടുത്തേക്കു ചെന്നു. 26  യേശു കടലിന്റെ മുകളിലൂടെ നടക്കുന്നതു കണ്ട്‌ ശിഷ്യന്മാർ, “അയ്യോ! എന്തോ ഒരു രൂപം!”* എന്നു പറഞ്ഞ്‌ പേടിച്ച്‌ നിലവിളിച്ചു. 27  ഉടനെ യേശു അവരോടു സംസാരിച്ചു: “എന്തിനാ പേടിക്കുന്നത്‌? ഇതു ഞാനാണ്‌. ധൈര്യമായിരിക്ക്‌.”+ 28  അതിനു പത്രോസ്‌, “കർത്താവേ, അത്‌ അങ്ങാണെങ്കിൽ, വെള്ളത്തിനു മുകളിലൂടെ നടന്ന്‌ അങ്ങയുടെ അടുത്ത്‌ വരാൻ എന്നോടു കല്‌പിക്കണേ” എന്നു പറഞ്ഞു. 29  “വരൂ” എന്ന്‌ യേശു പറഞ്ഞു. അപ്പോൾ പത്രോസ്‌ വള്ളത്തിൽനിന്ന്‌ ഇറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നു. 30  എന്നാൽ ആഞ്ഞുവീശുന്ന കൊടുങ്കാറ്റു കണ്ടപ്പോൾ പത്രോസ്‌ ആകെ പേടിച്ചുപോയി. താഴ്‌ന്നുതുടങ്ങിയ പത്രോസ്‌, “കർത്താവേ, എന്നെ രക്ഷിക്കണേ” എന്നു നിലവിളിച്ചു. 31  യേശു ഉടനെ കൈ നീട്ടി പത്രോസിനെ പിടിച്ചിട്ട്‌, “നിനക്ക്‌ ഇത്ര വിശ്വാസമേ ഉള്ളോ? നീ എന്തിനാണു സംശയിച്ചത്‌ ”+ എന്നു ചോദിച്ചു. 32  അവർ വള്ളത്തിൽ കയറിയപ്പോൾ കൊടുങ്കാറ്റ്‌ അടങ്ങി. 33  അപ്പോൾ വള്ളത്തിലുള്ളവർ, “ശരിക്കും അങ്ങ്‌ ദൈവപുത്രനാണ്‌ ”+ എന്നു പറഞ്ഞ്‌ യേശുവിനെ വണങ്ങി. 34  ഒടുവിൽ അവർ അക്കരെയുള്ള ഗന്നേസരെത്തിൽ എത്തി.+ 35  അവിടത്തെ ആളുകൾ യേശുവിനെ തിരിച്ചറിഞ്ഞ്‌ ചുറ്റുമുള്ള നാട്ടിലെല്ലാം വിവരം അറിയിച്ചു. ആളുകൾ എല്ലാ രോഗികളെയും യേശുവിന്റെ അടുത്ത്‌ കൊണ്ടുവന്നു. 36  യേശുവിന്റെ പുറങ്കുപ്പായത്തിന്റെ അറ്റത്തെങ്കിലും*+ തൊടാൻ അനുവദിക്കണമെന്ന്‌ അവർ യാചിച്ചു. അതിൽ തൊട്ടവരുടെയെല്ലാം രോഗം പൂർണമായും ഭേദമായി.

അടിക്കുറിപ്പുകള്‍

അഥവാ “നിയമാനുസൃതമല്ല.”
അഥവാ “മായക്കാഴ്‌ച.”
അഥവാ “തൊങ്ങലിലെങ്കിലും.”

പഠനക്കുറിപ്പുകൾ

ഹെരോദ്‌: അതായത്‌ ഹെരോദ്‌ അന്തിപ്പാസ്‌, മഹാനായ ഹെരോദിന്റെ മകൻ.—പദാവലി കാണുക.

ജില്ലാഭരണാധികാരി: സംസ്ഥാനത്തിന്റെ നാലിൽ ഒന്നിന്റെ ഭരണാധികാരി (tetrarch) എന്ന്‌ അർഥം വരുന്ന ഒരു പദമാണു മൂലഭാഷയിൽ കാണുന്നത്‌. റോമൻ അധികാരികളുടെ കീഴിൽ, അവരുടെ അംഗീകാരത്തോടെ മാത്രം ഭരണം നടത്തിയിരുന്ന ഒരു ജില്ലാഭരണാധികാരിയെയോ ഒരു പ്രദേശത്തിന്റെ പ്രഭുവിനെയോ ആണ്‌ ഈ പദം കുറിച്ചിരുന്നത്‌. ഗലീലയും പെരിയയും ആയിരുന്നു ഹെരോദ്‌ അന്തിപ്പാസിന്റെ ഭരണപ്രദേശം.—മർ 6:14-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.

സ്‌നാപകയോഹന്നാൻ: മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.

ഹെരോദ്‌: അതായത്‌, ഹെരോദ്‌ അന്തിപ്പാസ്‌.—പദാവലി കാണുക.

യോഹന്നാനെ പിടിച്ച്‌ . . . ജയിലിലാക്കി: ഈ സംഭവം നടന്നത്‌ എവിടെവെച്ചാണെന്നു ബൈബിൾ പറയുന്നില്ല. ചാവുകടലിനു കിഴക്കുള്ള മഷേരൂസ്‌ കോട്ടയിലാണു യോഹന്നാനെ തടവിലാക്കിയിരുന്നതെന്നും അവിടെവെച്ചാണ്‌ അദ്ദേഹത്തെ വധിച്ചതെന്നും ജോസീഫസ്‌ പറയുന്നു. [യഹൂദപുരാവൃത്തങ്ങൾ (ഇംഗ്ലീഷ്‌), പുസ്‌തകം 18, അധ്യാ. 5, ഖ. 2 (ലോയബ്‌ 18.119)] യോഹന്നാൻ കുറച്ച്‌ കാലം ആ ജയിലിലായിരുന്നിരിക്കാൻ സാധ്യതയുണ്ടെന്നതു ശരിയാണ്‌. (മത്ത 4:12) എന്നാൽ മരണസമയത്ത്‌ യോഹന്നാനെ തടവിലാക്കിയിരുന്നതു ഗലീലക്കടലിന്റെ പടിഞ്ഞാറൻ തീരത്തുള്ള തിബെര്യാസ്‌ നഗരത്തിലായിരുന്നിരിക്കാനാണു സാധ്യത. ഇങ്ങനെയൊരു നിഗമനത്തിലെത്താനുള്ള കാരണങ്ങൾ ഇവയാണ്‌: (1) ഗലീലയിൽ യേശു ശുശ്രൂഷ ചെയ്‌തുകൊണ്ടിരുന്നതിന്‌ അടുത്താണ്‌ യോഹന്നാനെ തടവിലാക്കിയിരുന്നതെന്നു തെളിവുകൾ സൂചിപ്പിക്കുന്നു. കാരണം ജയിലിലായിരുന്ന യോഹന്നാൻ യേശു ചെയ്‌ത അത്ഭുതങ്ങളെക്കുറിച്ച്‌ കേട്ടിട്ട്‌ യേശുവിനോടു സംസാരിക്കാൻ തന്റെ ശിഷ്യന്മാരെ അയച്ചതായി വിവരണം പറയുന്നു. (മത്ത 11:1-3) (2) ഹെരോദിന്റെ ജന്മദിനാഘോഷത്തിൽ ‘ഗലീലയിലെ പ്രമുഖരും’ പങ്കെടുത്തെന്നു മർക്കോസ്‌ പറയുന്നു. ആ ആഘോഷം നടന്നതു ഹെരോദിന്റെ തിബെര്യാസിലുള്ള ഭവനത്തിൽവെച്ചായിരിക്കാം എന്നാണ്‌ അതു സൂചിപ്പിക്കുന്നത്‌. തെളിവനുസരിച്ച്‌ യോഹന്നാനെ തടവിലാക്കിയിരുന്നത്‌ ഈ ആഘോഷം നടന്നതിന്‌ അടുത്താണ്‌.—മർ 6:21-29; മത്ത 14:6-11.

സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യ: തന്റെ അർധസഹോദരനായ ഹെരോദ്‌ ഫിലിപ്പോസിന്റെ ഭാര്യയായ ഹെരോദ്യയിൽ ആകൃഷ്ടനായതിനെ തുടർന്ന്‌ ഹെരോദ്‌ അന്തിപ്പാസ്‌ തന്റെ ഭാര്യയെ വിവാഹമോചനം ചെയ്‌തു. ഹെരോദ്യ ഫിലിപ്പോസിനെയും ഉപേക്ഷിച്ചു. തുടർന്ന്‌ ഹെരോദ്യയെ ഹെരോദ്‌ അന്തിപ്പാസ്‌ വിവാഹം കഴിച്ചു. ജൂതനിയമത്തിനു വിരുദ്ധമായ ഈ വിവാഹം അധാർമികമാണെന്നു വിമർശിച്ചതിന്റെ പേരിലാണു സ്‌നാപകയോഹന്നാനെ അറസ്റ്റു ചെയ്‌തത്‌.

ജന്മദിനാഘോഷസമയത്ത്‌: സാധ്യതയനുസരിച്ച്‌ ഹെരോദ്‌ അന്തിപ്പാസിന്റെ തിബെര്യാസിലുള്ള ഭവനത്തിൽവെച്ചാണ്‌ ഈ ആഘോഷം നടന്നത്‌. (മത്ത 14:3; മർ 6:21എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) രണ്ടു ജന്മദിനാഘോഷങ്ങളെക്കുറിച്ച്‌ മാത്രമേ ബൈബിൾ പറയുന്നുള്ളൂ. അതിലൊന്നാണ്‌ ഇത്‌. ഈ ആഘോഷത്തിനിടെ യോഹന്നാനെ ശിരച്ഛേദം ചെയ്‌തു. മറ്റേത്‌ ഒരു ഫറവോന്റേതാണ്‌. ആ ഈജിപ്‌ഷ്യൻ ചക്രവർത്തിയുടെ ജന്മദിനാഘോഷവേളയിൽ അപ്പക്കാരുടെ പ്രമാണിയെ വധിച്ചു. (ഉൽ 40:18-22) ഈ രണ്ട്‌ ആഘോഷങ്ങൾക്കും ചില സമാനതകളുണ്ടായിരുന്നു: രണ്ടു സാഹചര്യങ്ങളിലും വലിയ വിരുന്നു നടന്നതായും ചിലരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുത്തതായും നമ്മൾ വായിക്കുന്നു. ആ രണ്ടു സംഭവങ്ങളും ആളുകൾ ഓർത്തിരിക്കുന്നത്‌ അന്നു നടന്ന കൊലപാതകങ്ങളുടെ പേരിലുമാണ്‌.

രാജാവ്‌: മത്ത 14:1-ന്റെ പഠനക്കുറിപ്പിൽ കാണുന്നതുപോലെ ഹെരോദ്‌ അന്തിപ്പാസിന്റെ ഔദ്യോഗികമായ റോമൻ പദവിനാമം, സംസ്ഥാനത്തിന്റെ നാലിൽ ഒന്നിന്റെ ഭരണാധികാരി (tetrarch) എന്ന്‌ അർഥം വരുന്ന ഒരു പദമായിരുന്നു. എന്നാൽ അദ്ദേഹത്തെ “രാജാവ്‌” എന്നാണു പൊതുവേ വിളിച്ചിരുന്നത്‌.

തന്റെ ആണ: മൂലഭാഷയിൽ “ആണകൾ” എന്നു ബഹുവചനരൂപത്തിലാണു (എന്നാൽ മത്ത 14:7-ൽ ഏകവചനരൂപമാണു കാണുന്നത്‌.) കൊടുത്തിരിക്കുന്നത്‌. ഇതു സൂചിപ്പിക്കുന്നത്‌, താൻ വാഗ്‌ദാനം ചെയ്‌ത കാര്യത്തിന്‌ ഒരു മാറ്റവുമില്ലെന്ന്‌ ഉറപ്പുകൊടുക്കാൻ ഹെരോദ്‌ ആവർത്തിച്ച്‌ ആണയിട്ടിരിക്കാം എന്നാണ്‌.

അലിവ്‌ തോന്നിയിട്ട്‌: അഥവാ “അനുകമ്പ തോന്നിയിട്ട്‌.”—മത്ത 9:36-ന്റെ പഠനക്കുറിപ്പു കാണുക.

നിങ്ങൾ അവർക്കു വല്ലതും കഴിക്കാൻ കൊടുക്ക്‌: യേശുവിന്റെ അത്ഭുതങ്ങളിൽ ഇതു മാത്രമാണു നാലു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്‌.—മത്ത 14:15-21; മർ 6:35-44; ലൂക്ക 9:10-17; യോഹ 6:1-13.

മീൻ: മീൻ ചുട്ടെടുക്കുന്നതോ ഉപ്പു തേച്ച്‌ ഉണക്കിയെടുക്കുന്നതോ ആയിരുന്നു ബൈബിൾക്കാലങ്ങളിലെ സാധാരണരീതി. എന്നിട്ട്‌ അത്‌ അപ്പത്തിന്റെകൂടെ കഴിക്കും. സാധ്യതയനുസരിച്ച്‌ യേശു ഉപയോഗിച്ചത്‌ ഉപ്പിട്ട്‌ ഉണക്കിയ മീനുകളാണ്‌.

അപ്പം നുറുക്കി: പരന്ന അപ്പമാണു മിക്കപ്പോഴും ഉണ്ടാക്കിയിരുന്നത്‌. അതു നല്ല കട്ടിയാകുന്നതുവരെ ചുടും. അതുകൊണ്ട്‌ കഴിക്കുന്നതിനു മുമ്പ്‌ അപ്പം നുറുക്കുന്നത്‌ അന്നത്തെ ഒരു രീതിയായിരുന്നു.—മത്ത 15:36; 26:26; മർ 6:41; 8:6; ലൂക്ക 9:16.

കൊട്ട: നെയ്‌തുണ്ടാക്കിയ ചെറിയ കൊട്ടകളായിരിക്കാം ഇവ. യാത്രപോകുമ്പോൾ കൊണ്ടുപോകാൻ പാകത്തിൽ ഇതിനു വള്ളികൊണ്ടുള്ള പിടിയും ഉണ്ടായിരുന്നു. ഏതാണ്ട്‌ 7.5 ലിറ്റർ കൊള്ളുന്ന കൊട്ടകളായിരുന്നു ഇവ.—മത്ത 16:9, 10 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

സ്‌ത്രീകളും കുട്ടികളും വേറെയും: ഈ അത്ഭുതത്തെക്കുറിച്ചുള്ള വിവരണത്തിൽ സ്‌ത്രീകളുടെയും കുട്ടികളുടെയും കാര്യം രേഖപ്പെടുത്തിയിരിക്കുന്നതു മത്തായി മാത്രമാണ്‌. അത്ഭുതകരമായി പോഷിപ്പിക്കപ്പെട്ടവരുടെ മൊത്തം സംഖ്യ 15,000-ത്തിലധികം വരാൻ സാധ്യതയുണ്ട്‌.

ഏറെ അകലെ: അക്ഷ. “അനേകം സ്റ്റേഡിയം.” ഒരു സ്റ്റേഡിയം (ഗ്രീക്കിൽ സ്റ്റേഡിയോൻ) = 185 മീ. (606.95 അടി). ഒരു റോമൻ മൈലിന്റെ എട്ടിലൊന്നു വരും ഇത്‌.

നാലാം യാമം: അതായത്‌, അതിരാവിലെ ഏകദേശം 3 മണിമുതൽ ഏകദേശം 6 മണിക്കു സൂര്യൻ ഉദിക്കുന്നതുവരെയുള്ള സമയം. രാത്രിയെ നാലു യാമങ്ങളായി തിരിച്ചിരുന്ന ഗ്രീക്ക്‌, റോമൻ സമ്പ്രദായമാണ്‌ ഇതിന്‌ ആധാരം. എന്നാൽ മുമ്പ്‌ എബ്രായരുടെ രീതി, രാത്രിയെ നാലു മണിക്കൂർ വീതമുള്ള മൂന്നു യാമങ്ങളായി തിരിക്കുന്നതായിരുന്നു. (പുറ 14:24; ന്യായ 7:19) പക്ഷേ ഈ സമയമായപ്പോഴേക്കും അവരും റോമൻ സമ്പ്രദായം സ്വീകരിച്ചിരുന്നു.

യേശുവിനെ വണങ്ങി: അഥവാ “യേശുവിനെ കുമ്പിട്ട്‌ നമസ്‌കരിച്ചു; യേശുവിനോട്‌ ആദരവ്‌ കാണിച്ചു.” യേശുവിനെ ദൈവത്തിന്റെ ഒരു പ്രതിനിധിയായി മാത്രമാണ്‌ അവർ കണ്ടത്‌. യേശു ഒരു ദൈവമോ ദേവനോ ആണെന്ന ചിന്തയോടെയല്ല മറിച്ച്‌ ‘ദൈവപുത്രൻ’ ആണെന്നു കരുതിത്തന്നെയാണ്‌ അവർ വണങ്ങിയത്‌.—മത്ത 2:2; 8:2; 18:26 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

ഗന്നേസരെത്ത്‌: ഗലീലക്കടലിന്റെ വടക്കുപടിഞ്ഞാറൻ തീരത്തോടു ചേർന്നുകിടക്കുന്ന ഒരു ചെറിയ സമതലം. (ഏകദേശം 5 കി.മീ. നീളവും 2.5 കി.മീ. വീതിയും ഉള്ള പ്രദേശം.) ലൂക്ക 5:1-ൽ ഗലീലക്കടലിനെ ‘ഗന്നേസരെത്ത്‌ തടാകം’ എന്നാണു വിളിച്ചിരിക്കുന്നത്‌.

ദൃശ്യാവിഷ്കാരം

ഹെരോദ്‌ അന്തിപ്പാസ്‌ ഇറക്കിയ നാണയം
ഹെരോദ്‌ അന്തിപ്പാസ്‌ ഇറക്കിയ നാണയം

ചിത്രത്തിൽ കാണിച്ചിരിക്കുന്നത്‌, യേശുവിന്റെ ശുശ്രൂഷക്കാലത്തോട്‌ അടുത്ത്‌ നിർമിച്ച ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്‌. ചെമ്പ്‌ കലർന്ന ഒരു ലോഹസങ്കരംകൊണ്ടാണ്‌ അത്‌ ഉണ്ടാക്കിയിരിക്കുന്നത്‌. അതു പുറത്തിറക്കിയതു ഗലീലയും പെരിയയും ഭരിച്ചിരുന്ന, ജില്ലാഭരണാധികാരിയായ ഹെരോദ്‌ അന്തിപ്പാസായിരുന്നു. ഹെരോദ്‌ യേശുവിനെ കൊല്ലാൻ നോക്കുന്നു എന്നു പരീശന്മാർ പറഞ്ഞത്‌, യേശു യരുശലേമിലേക്കുള്ള യാത്രാമധ്യേ ഹെരോദിന്റെ ഭരണപ്രദേശമായ പെരിയയിലൂടെ കടന്നുപോയപ്പോഴായിരിക്കാം. അതിനു മറുപടി കൊടുത്തപ്പോൾ യേശു ഹെരോദിനെക്കുറിച്ച്‌ ‘ആ കുറുക്കൻ’ എന്നു പറഞ്ഞു. (ലൂക്ക 13:32-ന്റെ പഠനക്കുറിപ്പു കാണുക.) ഹെരോദിന്റെ പ്രജകൾ മിക്കവരും ജൂതന്മാരായിരുന്നതുകൊണ്ട്‌ അവരെ പ്രകോപിപ്പിക്കാത്ത ഈന്തപ്പനയോലയുടെയും (1) ഇലക്കിരീടത്തിന്റെയും (2) മറ്റും രൂപങ്ങളാണ്‌ അദ്ദേഹം പുറത്തിറക്കിയ നാണയങ്ങളിൽ ഉണ്ടായിരുന്നത്‌.

ഗലീലക്കടലിന്റെ വടക്കുകിഴക്കേ ഭാഗം
ഗലീലക്കടലിന്റെ വടക്കുകിഴക്കേ ഭാഗം

ചിത്രത്തിൽ ഗലീലക്കടലിനോടു ചേർന്ന്‌ കാണുന്ന സമഭൂമിയിൽ വെച്ചാണു യേശു 5,000-ത്തോളം പുരുഷന്മാർക്കും ഒപ്പമുണ്ടായിരുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കും ഭക്ഷണം കൊടുത്തതെന്നു കരുതപ്പെടുന്നു.

അപ്പവും മീനും
അപ്പവും മീനും

ഇസ്രായേലിൽ കാണുന്ന മത്സ്യവർഗങ്ങളിൽപ്പെട്ടവയാണു ബ്രീമും കാർപ്പും പെർച്ചും തിലാപ്പിയയും ഒക്കെ. സാധാരണയായി മീൻ ചുട്ടെടുക്കുകയോ ഉപ്പ്‌ ഇട്ട്‌ ഉണക്കിയെടുക്കുകയോ ചെയ്‌തിരുന്നു. ദിവസവും ഗോതമ്പോ ബാർലിയോ പൊടിച്ച്‌ അന്നന്നത്തേക്കു വേണ്ട അപ്പം ചുടുന്നതായിരുന്നു രീതി. പുളിപ്പില്ലാത്ത അപ്പമായിരുന്നു (എബ്രായയിൽ, മാറ്റ്‌സ) പൊതുവേ ഉണ്ടാക്കിയിരുന്നത്‌. ധാന്യപ്പൊടിയിൽ വെള്ളം മാത്രം ചേർത്ത്‌ കുഴച്ചെടുത്താണ്‌ അത്തരം അപ്പം ചുട്ടിരുന്നത്‌. പുളിപ്പിക്കാനുള്ള വസ്‌തുക്കളൊന്നും അതിൽ ചേർത്തിരുന്നില്ല.

കൊട്ടകൾ
കൊട്ടകൾ

വ്യത്യസ്‌തതരം കൊട്ടകളെ കുറിക്കാൻ ബൈബിളിൽ വെവ്വേറെ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, യേശു അത്ഭുതകരമായി 5,000 പുരുഷന്മാരെ പോഷിപ്പിച്ചിട്ട്‌ മിച്ചം വന്ന ഭക്ഷണം ശേഖരിക്കാൻ ഉപയോഗിച്ച 12 കൊട്ടകളെക്കുറിച്ച്‌ പറയുന്നിടത്ത്‌ കാണുന്ന ഗ്രീക്കുപദം സൂചിപ്പിക്കുന്നത്‌ അവ നെയ്‌തുണ്ടാക്കിയ, കൈയിൽ പിടിക്കാവുന്ന തരം ചെറിയ കൊട്ടകളായിരിക്കാം എന്നാണ്‌. എന്നാൽ യേശു 4,000 പുരുഷന്മാർക്കു ഭക്ഷണം കൊടുത്തിട്ട്‌ മിച്ചം വന്നതു ശേഖരിച്ച ഏഴു കൊട്ടകളെക്കുറിച്ച്‌ പറയുന്നിടത്ത്‌ മറ്റൊരു ഗ്രീക്കുപദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. (മർ 8:8, 9) അതു താരതമ്യേന വലിയ കൊട്ടകളെ കുറിക്കുന്നു. ദമസ്‌കൊസിലെ മതിലിന്റെ ദ്വാരത്തിലൂടെ പൗലോസിനെ താഴേക്ക്‌ ഇറക്കാൻ ഉപയോഗിച്ച കൊട്ടയെക്കുറിച്ച്‌ പറയുന്നിടത്തും ഇതേ ഗ്രീക്കുപദമാണു കാണുന്നത്‌.—പ്രവൃ 9:25.