അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 6:1-15
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ഭക്ഷണം വിളമ്പാൻ: അഥവാ “ശുശ്രൂഷിക്കാൻ; സേവിക്കാൻ.” ഡയകൊനെയോ എന്ന ഗ്രീക്കുപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതു ശുശ്രൂഷയുടെ ഒരു പ്രത്യേകവശത്തെ മാത്രം കുറിക്കാനാണ്. സഭയിൽ ഭൗതികസഹായം ആവശ്യമുള്ള, അതിന് അർഹതയുള്ള സഹോദരങ്ങളെ സഹായിക്കുന്നതാണ് അതിൽ ഉൾപ്പെടുന്നത്.—ഇതിനോടു ബന്ധമുള്ള ഡയകൊനിയ എന്ന ഗ്രീക്കുനാമം ‘ഭക്ഷ്യവിതരണം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പ്രവൃ 6:1-ന്റെ പഠനക്കുറിപ്പു കാണുക; ലൂക്ക 8:3-ന്റെ പഠനക്കുറിപ്പും കൂടെ കാണുക.
അവരെ ശുശ്രൂഷിച്ചുപോന്നു: അഥവാ “അവർക്കു വേണ്ടതു നൽകിപ്പോന്നു.” ഡയകൊനെയോ എന്ന ഗ്രീക്കുപദത്തിന്, ഒരാൾക്കു വേണ്ട ആഹാരസാധനങ്ങൾ സംഘടിപ്പിച്ചുനൽകുന്നതോ അതു പാകം ചെയ്ത് കൊടുക്കുന്നതോ വിളമ്പിക്കൊടുക്കുന്നതോ പോലുള്ള ഭൗതികാവശ്യങ്ങൾ നിറവേറ്റുന്നതിനെ അർഥമാക്കാനാകും. ഇതേ പദം സമാനമായൊരു അർഥത്തിലാണ് ലൂക്ക 10:40 (“ഇതൊക്കെ ചെയ്യാൻ”), ലൂക്ക 12:37 (“വേണ്ടതെല്ലാം ചെയ്തുകൊടുക്കുക”), ലൂക്ക 17:8 (“വേണ്ടതു ചെയ്തുതരുക”), പ്രവൃ 6:2 (“ഭക്ഷണം വിളമ്പാൻ”) എന്നീ വാക്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതെങ്കിലും, ഒരാൾക്കു വ്യക്തിപരമായി ചെയ്തു കൊടുക്കുന്ന മറ്റു സേവനങ്ങളെയും ഈ പദത്തിനു കുറിക്കാനാകും. 2-ഉം 3-ഉം വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന സ്ത്രീകൾ യേശുവിന്റെയും ശിഷ്യന്മാരുടെയും ദൈവദത്തനിയോഗം പൂർത്തിയാക്കാൻ അവരെ സഹായിച്ചത് ഏതു വിധത്തിലാണെന്ന് 3-ാം വാക്യം വിശദീകരിക്കുന്നു. ദൈവത്തെ മഹത്ത്വപ്പെടുത്തിയ അവരുടെ ഈ പ്രവൃത്തിയെ ദൈവം വിലമതിച്ചു. അതുകൊണ്ടാണ് അവരുടെ ഉദാരതയെയും ദയയെയും കുറിച്ച് വരുംതലമുറകളെല്ലാം വായിച്ചുമനസ്സിലാക്കാൻവേണ്ടി ദൈവം അതു ബൈബിളിൽ രേഖപ്പെടുത്തിയത്. (സുഭ 19:17; എബ്ര 6:10) മത്ത 27:55; മർ 15:41 എന്നീ വാക്യങ്ങളിലും സ്ത്രീകളെക്കുറിച്ച് പറയുന്നിടത്ത് ഇതേ ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്.—ഇതിനോടു ബന്ധമുള്ള ഡയാക്കൊനൊസ് എന്ന നാമപദത്തെക്കുറിച്ച് അറിയാൻ, ലൂക്ക 22:26-ന്റെ പഠനക്കുറിപ്പു കാണുക.
ഗ്രീക്കുഭാഷക്കാരായ ജൂതന്മാർ: ഇവിടെ കാണുന്ന ഗ്രീക്ക് പദപ്രയോഗത്തിന്റെ അക്ഷരാർഥം “ഗ്രീക്കുഭാഷക്കാർ” എന്നു മാത്രമാണെങ്കിലും സർവസാധ്യതയുമനുസരിച്ച് ഈ വാക്യത്തിൽ അതു കുറിക്കുന്നത് ഗ്രീക്കുഭാഷക്കാരിൽത്തന്നെയുള്ള ജൂതവംശജരെയാണ്. റോമൻ സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് യരുശലേമിലേക്കു വന്നവരായിരുന്നിരിക്കാം അവർ. പ്രവൃ 6:1-ൽ ഈ പദം ക്രിസ്ത്യാനികളെ കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഇവിടെ പ്രവൃ 9:29-ൽ പറഞ്ഞിരിക്കുന്ന ഗ്രീക്കുഭാഷക്കാരായ ജൂതന്മാർ ക്രിസ്ത്യാനികളല്ലായിരുന്നെന്നു സന്ദർഭം വ്യക്തമാക്കുന്നു. ഗ്രീക്കുഭാഷക്കാരായ അനേകം ജൂതന്മാർ യരുശലേമിലേക്കു വന്നിരുന്നെന്ന വസ്തുതയെ യരുശലേമിലെ ഓഫേൽ കുന്നിൽനിന്ന് കണ്ടെടുത്ത തിയോഡോട്ടസ് ലിഖിതം ശരിവെക്കുന്നുണ്ട്.—പ്രവൃ 6:1-ന്റെ പഠനക്കുറിപ്പു കാണുക.
എബ്രായ ഭാഷ: ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ദൈവപ്രചോദിതരായ ബൈബിളെഴുത്തുകാർ, ജൂതന്മാർ സംസാരിച്ചിരുന്ന ഭാഷയെയും (യോഹ 19:13, 17, 20; പ്രവൃ 21:40; 22:2; വെളി 9:11; 16:16) പുനരുത്ഥാനം പ്രാപിച്ച്, മഹത്ത്വീകരിക്കപ്പെട്ട യേശു തർസൊസിലെ ശൗലിനോടു സംസാരിച്ച ഭാഷയെയും (പ്രവൃ 26:14, 15) “എബ്രായ ഭാഷ” എന്നു വിളിച്ചിരിക്കുന്നതായി കാണാം. ഇനി, പ്രവൃ 6:1-ൽ ‘എബ്രായ ഭാഷ സംസാരിക്കുന്ന ജൂതന്മാരെ’ ‘ഗ്രീക്കു ഭാഷ സംസാരിക്കുന്ന ജൂതന്മാരിൽനിന്ന്’ വേർതിരിച്ചുകാണിച്ചിട്ടുമുണ്ട്. ഈ തിരുവെഴുത്തുഭാഗങ്ങളിൽ കാണുന്ന പദപ്രയോഗത്തെ “എബ്രായ ഭാഷ” എന്നല്ല “അരമായ ഭാഷ” എന്നാണു പരിഭാഷപ്പെടുത്തേണ്ടതെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നെങ്കിലും അതു വാസ്തവത്തിൽ എബ്രായ ഭാഷയെത്തന്നെയാണു കുറിക്കുന്നതെന്നു വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ട്. ഉദാഹരണത്തിന്, യരുശലേംകാരോടു പൗലോസ് “എബ്രായ ഭാഷയിൽ” സംസാരിച്ചതായി വൈദ്യനായ ലൂക്കോസ് പറയുന്ന ഭാഗമെടുക്കുക. ആ യരുശലേംകാർ ഉത്സാഹത്തോടെ പഠിച്ചിരുന്ന മോശൈകനിയമം എബ്രായ ഭാഷയിലുള്ളതായിരുന്നു. ഇനി ചാവുകടൽ ചുരുളുകളുടെ ഭാഗമായ അനേകം ശകലങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ഭൂരിഭാഗവും (ഇതിൽ ബൈബിൾഭാഗങ്ങളും അല്ലാത്തവയും ഉണ്ട്.) എബ്രായ ഭാഷയിലാണ്. ആളുകൾ പൊതുവേ ഉപയോഗിച്ചിരുന്ന ഒരു ഭാഷയായിരുന്നു എബ്രായയെന്ന് ഇതു സൂചിപ്പിക്കുന്നു. ചാവുകടൽ ചുരുളുകളിൽ അരമായ ഭാഷയിലുള്ള ഏതാനും ചില ശകലങ്ങളുമുണ്ട്. എബ്രായ ഭാഷയ്ക്കു പുറമേ അരമായ ഭാഷയും ആളുകൾ ഉപയോഗിച്ചിരുന്നെന്നാണ് ഇതു സൂചിപ്പിക്കുന്നത്. അതുകൊണ്ട് “എബ്രായ ഭാഷ” എന്നു പറഞ്ഞപ്പോൾ ബൈബിളെഴുത്തുകാർ ഉദ്ദേശിച്ചത് അരമായ ഭാഷ (അഥവാ സിറിയൻ ഭാഷ) ആയിരിക്കാൻ തീരെ സാധ്യതയില്ല. (പ്രവൃ 21:40; 22:2; പ്രവൃ 26:14 താരതമ്യം ചെയ്യുക.) എബ്രായതിരുവെഴുത്തുകളിലും ‘അരമായ ഭാഷയെയും’ ‘ജൂതന്മാരുടെ ഭാഷയെയും’ രണ്ടായി പറഞ്ഞിരിക്കുന്നതായി കാണാം. (2രാജ 18:26) 2രാജ 18-ാം അധ്യായത്തിലെ ആ ബൈബിൾഭാഗത്തെക്കുറിച്ച് വിവരിക്കുമ്പോൾ ഒന്നാം നൂറ്റാണ്ടിലെ ജൂത ചരിത്രകാരനായ ജോസീഫസും “അരമായ,” “എബ്രായ” ഭാഷകളെ രണ്ടായിട്ടാണു പറഞ്ഞിരിക്കുന്നത്. (യഹൂദപുരാവൃത്തങ്ങൾ (ഇംഗ്ലീഷ്), X, 8 [i, 2]) എബ്രായയിലുള്ള ചില പദങ്ങളോടു സമാനമായ പദങ്ങൾ അരമായയിലുമുണ്ട് എന്നതു ശരിയാണ്. കൂടാതെ, സാധ്യതയനുസരിച്ച് അരമായയിൽനിന്ന് എബ്രായയിലേക്കു കടമെടുത്ത ചില പദങ്ങളുമുണ്ട്. പക്ഷേ ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ എഴുത്തുകാർ “എബ്രായ ഭാഷ” എന്നു പറഞ്ഞത് അരമായ ഭാഷയെ ഉദ്ദേശിച്ചാണെന്നു ചിന്തിക്കാൻ ഒരു ന്യായവുമില്ല.
ദിവസവുമുള്ള ഭക്ഷ്യവിതരണം: അഥവാ “ദിവസവുമുള്ള സേവനം (ശുശ്രൂഷ).” ഇവിടെ കാണുന്ന ഡയകൊനിയ എന്ന ഗ്രീക്കുപദം മിക്കപ്പോഴും “ശുശ്രൂഷ” എന്നാണു പരിഭാഷപ്പെടുത്തുന്നതെങ്കിലും ഇവിടെ അത് ഉപയോഗിച്ചിരിക്കുന്നതു ശുശ്രൂഷയുടെതന്നെ ഒരു പ്രത്യേകവശത്തെ കുറിക്കാനാണ്. സഭയിൽ ഭൗതികസഹായം ആവശ്യമുള്ള സഹോദരങ്ങളെ സഹായിക്കുന്നതാണ് അതിൽ ഉൾപ്പെടുന്നത്.—ഇതിനോടു ബന്ധമുള്ള ഡയകൊനെയോ എന്ന ഗ്രീക്കുക്രിയ “ഭക്ഷണം വിളമ്പാൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പ്രവൃ 6:2-ന്റെ പഠനക്കുറിപ്പു കാണുക; ലൂക്ക 8:3-ന്റെ പഠനക്കുറിപ്പും കൂടെ കാണുക.
ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാർ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഹെല്ലനിസ്റ്റിസ് എന്ന ഗ്രീക്കുപദം ഗ്രീക്കുകാരോ ജൂതന്മാരോ രചിച്ച ഗ്രീക്ക് സാഹിത്യകൃതികളിലൊന്നും കാണുന്നില്ല. പക്ഷേ ഈ പദത്തെ “ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാർ” എന്നു പരിഭാഷപ്പെടുത്തുന്നതിനെ വാക്യസന്ദർഭവും പല നിഘണ്ടുക്കളും അനുകൂലിക്കുന്നുണ്ട്. അക്കാലത്ത് യരുശലേമിലുണ്ടായിരുന്ന ഗ്രീക്കുഭാഷക്കാർ ഉൾപ്പെടെയുള്ള ക്രിസ്തുശിഷ്യന്മാരെല്ലാം ജൂതവംശജരോ ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തവരോ ആയിരുന്നു. (പ്രവൃ 10:28, 35, 44-48) ജൂതന്മാരിൽത്തന്നെ ‘എബ്രായ ഭാഷ സംസാരിക്കുന്നവരിൽനിന്ന്’ (അക്ഷ. “എബ്രായർ;” എബ്രയോസ് എന്ന ഗ്രീക്കുപദത്തിന്റെ ബഹുവചനരൂപം.) ‘ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരെ’ വേർതിരിച്ചുകാണിക്കാനാണു ഹെല്ലനിസ്റ്റിസ് എന്ന ഗ്രീക്കുപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നു ശ്രദ്ധിക്കുക. അതുകൊണ്ട് ആ ഗ്രീക്കുപദം കുറിക്കുന്നത്, പരസ്പരം ഗ്രീക്ക് ഭാഷ സംസാരിച്ചിരുന്ന ജൂതന്മാരെയാണ്. റോമൻ സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന്, ഒരുപക്ഷേ ദക്കപ്പൊലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന്, യരുശലേമിലേക്കു വന്നവരായിരുന്നു അവർ. എന്നാൽ എബ്രായ ഭാഷ സംസാരിച്ചിരുന്ന മിക്ക ജൂതന്മാരും സാധ്യതയനുസരിച്ച് യഹൂദ്യയിൽനിന്നോ ഗലീലയിൽനിന്നോ ഉള്ളവരായിരുന്നു. ജൂതക്രിസ്ത്യാനികളായ ഈ രണ്ടു കൂട്ടരുടെയും സാംസ്കാരികപശ്ചാത്തലം കുറെയൊക്കെ വ്യത്യസ്തമായിരുന്നിരിക്കണം.—പ്രവൃ 9:29-ന്റെ പഠനക്കുറിപ്പു കാണുക.
എബ്രായ ഭാഷ സംസാരിക്കുന്ന ജൂതന്മാർ: അക്ഷ. “എബ്രായർ.” ഇവിടെ കാണുന്ന എബ്രയോസ് (ഏകവചനം) എന്ന ഗ്രീക്കുപദം പൊതുവേ കുറിക്കുന്നത്, ഒരു ഇസ്രായേല്യനെ അഥവാ എബ്രായനെ ആണ്. (2കൊ 11:22; ഫിലി 3:5) എന്നാൽ ഇവിടെ ഈ പദം എബ്രായ ഭാഷ സംസാരിക്കുന്ന ജൂതക്രിസ്ത്യാനികളെയാണു കുറിക്കുന്നത്. കാരണം ജൂതക്രിസ്ത്യാനികളിൽത്തന്നെ ‘ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരിൽനിന്ന്’ എബ്രായഭാഷക്കാരെ വേർതിരിച്ചുകാണിക്കുന്ന ഒരു സന്ദർഭമാണ് ഇത്.—ഈ വാക്യത്തിലെ ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാർ എന്നതിന്റെ പഠനക്കുറിപ്പും യോഹ 5:2-ന്റെ പഠനക്കുറിപ്പും കാണുക.
ദിവസവുമുള്ള ഭക്ഷ്യവിതരണം: അഥവാ “ദിവസവുമുള്ള സേവനം (ശുശ്രൂഷ).” ഇവിടെ കാണുന്ന ഡയകൊനിയ എന്ന ഗ്രീക്കുപദം മിക്കപ്പോഴും “ശുശ്രൂഷ” എന്നാണു പരിഭാഷപ്പെടുത്തുന്നതെങ്കിലും ഇവിടെ അത് ഉപയോഗിച്ചിരിക്കുന്നതു ശുശ്രൂഷയുടെതന്നെ ഒരു പ്രത്യേകവശത്തെ കുറിക്കാനാണ്. സഭയിൽ ഭൗതികസഹായം ആവശ്യമുള്ള സഹോദരങ്ങളെ സഹായിക്കുന്നതാണ് അതിൽ ഉൾപ്പെടുന്നത്.—ഇതിനോടു ബന്ധമുള്ള ഡയകൊനെയോ എന്ന ഗ്രീക്കുക്രിയ “ഭക്ഷണം വിളമ്പാൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പ്രവൃ 6:2-ന്റെ പഠനക്കുറിപ്പു കാണുക; ലൂക്ക 8:3-ന്റെ പഠനക്കുറിപ്പും കൂടെ കാണുക.
അവരെ ശുശ്രൂഷിച്ചുപോന്നു: അഥവാ “അവർക്കു വേണ്ടതു നൽകിപ്പോന്നു.” ഡയകൊനെയോ എന്ന ഗ്രീക്കുപദത്തിന്, ഒരാൾക്കു വേണ്ട ആഹാരസാധനങ്ങൾ സംഘടിപ്പിച്ചുനൽകുന്നതോ അതു പാകം ചെയ്ത് കൊടുക്കുന്നതോ വിളമ്പിക്കൊടുക്കുന്നതോ പോലുള്ള ഭൗതികാവശ്യങ്ങൾ നിറവേറ്റുന്നതിനെ അർഥമാക്കാനാകും. ഇതേ പദം സമാനമായൊരു അർഥത്തിലാണ് ലൂക്ക 10:40 (“ഇതൊക്കെ ചെയ്യാൻ”), ലൂക്ക 12:37 (“വേണ്ടതെല്ലാം ചെയ്തുകൊടുക്കുക”), ലൂക്ക 17:8 (“വേണ്ടതു ചെയ്തുതരുക”), പ്രവൃ 6:2 (“ഭക്ഷണം വിളമ്പാൻ”) എന്നീ വാക്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതെങ്കിലും, ഒരാൾക്കു വ്യക്തിപരമായി ചെയ്തു കൊടുക്കുന്ന മറ്റു സേവനങ്ങളെയും ഈ പദത്തിനു കുറിക്കാനാകും. 2-ഉം 3-ഉം വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന സ്ത്രീകൾ യേശുവിന്റെയും ശിഷ്യന്മാരുടെയും ദൈവദത്തനിയോഗം പൂർത്തിയാക്കാൻ അവരെ സഹായിച്ചത് ഏതു വിധത്തിലാണെന്ന് 3-ാം വാക്യം വിശദീകരിക്കുന്നു. ദൈവത്തെ മഹത്ത്വപ്പെടുത്തിയ അവരുടെ ഈ പ്രവൃത്തിയെ ദൈവം വിലമതിച്ചു. അതുകൊണ്ടാണ് അവരുടെ ഉദാരതയെയും ദയയെയും കുറിച്ച് വരുംതലമുറകളെല്ലാം വായിച്ചുമനസ്സിലാക്കാൻവേണ്ടി ദൈവം അതു ബൈബിളിൽ രേഖപ്പെടുത്തിയത്. (സുഭ 19:17; എബ്ര 6:10) മത്ത 27:55; മർ 15:41 എന്നീ വാക്യങ്ങളിലും സ്ത്രീകളെക്കുറിച്ച് പറയുന്നിടത്ത് ഇതേ ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്.—ഇതിനോടു ബന്ധമുള്ള ഡയാക്കൊനൊസ് എന്ന നാമപദത്തെക്കുറിച്ച് അറിയാൻ, ലൂക്ക 22:26-ന്റെ പഠനക്കുറിപ്പു കാണുക.
ഭക്ഷണം വിളമ്പാൻ: അഥവാ “ശുശ്രൂഷിക്കാൻ; സേവിക്കാൻ.” ഡയകൊനെയോ എന്ന ഗ്രീക്കുപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതു ശുശ്രൂഷയുടെ ഒരു പ്രത്യേകവശത്തെ മാത്രം കുറിക്കാനാണ്. സഭയിൽ ഭൗതികസഹായം ആവശ്യമുള്ള, അതിന് അർഹതയുള്ള സഹോദരങ്ങളെ സഹായിക്കുന്നതാണ് അതിൽ ഉൾപ്പെടുന്നത്.—ഇതിനോടു ബന്ധമുള്ള ഡയകൊനിയ എന്ന ഗ്രീക്കുനാമം ‘ഭക്ഷ്യവിതരണം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പ്രവൃ 6:1-ന്റെ പഠനക്കുറിപ്പു കാണുക; ലൂക്ക 8:3-ന്റെ പഠനക്കുറിപ്പും കൂടെ കാണുക.
ശരിയല്ല: അക്ഷ. “പ്രസാദകരമല്ല.” “ദൈവവചനം പഠിപ്പിക്കുന്ന” കാര്യം അവഗണിക്കുന്നതു ദൈവത്തിനോ അപ്പോസ്തലന്മാർക്കുതന്നെയോ പ്രസാദകരമല്ലായിരുന്നു.—പ്രവൃ 6:4.
സത്പേരുള്ള . . . പുരുഷന്മാർ: അഥവാ “സുസമ്മതരായ പുരുഷന്മാർ.” മാർട്ടുറേഓ (“സാക്ഷി പറയുക”) എന്ന ഗ്രീക്കുക്രിയയുടെ കർമണിരൂപമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ആ പുരുഷന്മാർ നല്ല യോഗ്യതയുള്ളവർ ആയിരിക്കണമായിരുന്നു. കാരണം അവരുടെ ഉത്തരവാദിത്വത്തിൽ ഭക്ഷണം വിളമ്പുന്നതു മാത്രമല്ല, പണം കൈകാര്യം ചെയ്യുന്നതും സാധനങ്ങൾ വാങ്ങുന്നതും അതിന്റെ കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതും ഒക്കെ ഉൾപ്പെട്ടിരുന്നു. അവർ ദൈവാത്മാവും ജ്ഞാനവും നിറഞ്ഞവരായിരുന്നു എന്ന വാക്കുകൾ സൂചിപ്പിക്കുന്നത് അവരെ ദൈവാത്മാവും ദൈവികജ്ഞാനവും വഴികാട്ടുന്നതിന്റെ തെളിവുകൾ മറ്റുള്ളവർക്കു കാണാമായിരുന്നു എന്നാണ്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു സാഹചര്യമാണ് അന്നുണ്ടായിരുന്നത്. സഭയിൽ അപ്പോൾത്തന്നെ പ്രശ്നങ്ങളും അസ്വാരസ്യങ്ങളും തലപൊക്കിയിരുന്നതുകൊണ്ട് കാര്യങ്ങളെ നന്നായി വിലയിരുത്താനും മനസ്സിലാക്കാനും കഴിയുന്ന, വിവേകവും അനുഭവപരിചയവും ഉള്ള പുരുഷന്മാരെത്തന്നെ വേണമായിരുന്നു. അതിലൊരാളായിരുന്നു സ്തെഫാനൊസ്. ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സ്തെഫാനൊസ് ശരിക്കും യോഗ്യനായിരുന്നെന്നാണു സൻഹെദ്രിന്റെ മുമ്പാകെയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.—പ്രവൃ 7:2-53.
ദൈവവചനം പഠിപ്പിക്കുന്നതിലും: അഥവാ “ദൈവവചനത്തിന്റെ ശുശ്രൂഷയിലും.” പൊതുവേ “ശുശ്രൂഷ” എന്നു പരിഭാഷപ്പെടുത്താറുള്ള ഡയകൊനിയ എന്ന ഗ്രീക്കുപദംതന്നെയാണ് പ്രവൃ 6:1-ലും 6:4-ലും കാണുന്നത്. അതിൽ ഒന്നാമത്തേത്, സഹായം ആവശ്യമുള്ളവർക്കു പക്ഷപാതമില്ലാതെ ഭക്ഷണം വിതരണം ചെയ്യുന്നതിനെക്കുറിച്ചും രണ്ടാമത്തേത്, ദൈവവചനത്തിൽനിന്ന് ആത്മീയഭക്ഷണം വിതരണം ചെയ്യുന്നതിനെക്കുറിച്ചും ആണ് പറയുന്നത്. അവ രണ്ടും ശുശ്രൂഷയുടെ രണ്ടു വ്യത്യസ്തവശങ്ങളാണെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. പ്രാർഥനാപൂർവം പഠിക്കുകയും പഠിപ്പിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ഇടയവേല ചെയ്യുകയും ചെയ്തുകൊണ്ട് സഭയ്ക്ക് ആത്മീയഭക്ഷണം നൽകുക എന്നതാണു തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷ എന്ന് അപ്പോസ്തലന്മാർക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അതിലാണെന്നും അല്ലാതെ ഭൗതികഭക്ഷണം വിതരണം ചെയ്യുന്നതിലല്ലെന്നും അവർ തിരിച്ചറിഞ്ഞു. അതേസമയം, സഭയിലെ നിരാലംബരായ വിധവമാരുടെ ഭൗതികാവശ്യങ്ങൾക്കായി കരുതുക എന്നത് ഒരു ക്രിസ്ത്യാനിയുടെ ശുശ്രൂഷയിലെ അവിഭാജ്യഘടകമാണെന്നും അവർക്ക് അറിയാമായിരുന്നു. ഇനി, യഹോവ ഒരാളുടെ ആരാധന സ്വീകരിക്കണമെങ്കിൽ അയാൾ ‘അനാഥർക്കും വിധവമാർക്കും കഷ്ടതകൾ ഉണ്ടാകുമ്പോൾ അവരെ സംരക്ഷിക്കണമെന്നു’ പിൽക്കാലത്ത് ദൈവപ്രചോദിതനായി യാക്കോബും എഴുതിയിട്ടുണ്ട്. (യാക്ക 1:27) എന്നാൽ തങ്ങൾ കൂടുതൽ പ്രാധാന്യം നൽകേണ്ടത്, വിധവമാർ ഉൾപ്പെടെ എല്ലാ ശിഷ്യരുടെയും ആത്മീയാവശ്യങ്ങൾക്കുവേണ്ടി കരുതുന്നതിനായിരിക്കണമെന്ന് അപ്പോസ്തലന്മാർ മനസ്സിലാക്കി.
ദൈവഹിതമനുസരിച്ച് . . . വിളിച്ചത്: മിക്ക ബൈബിൾ ഭാഷാന്തരങ്ങളും ഇവിടെ “ദൈവഹിതമനുസരിച്ച്” എന്നത് ഒഴിവാക്കി “വിളിച്ചത്” എന്നു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. എന്നാൽ “വിളിച്ചു” എന്നു സാധാരണ പരിഭാഷപ്പെടുത്താറുള്ള ഗ്രീക്കുപദങ്ങളൊന്നുമല്ല ഇവിടെ കാണുന്നത്. (മത്ത 1:16; 2:23; ലൂക്ക 1:32; പ്രവൃ 1:19) പകരം ഈ വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്നതു ക്രിമാറ്റിസോ എന്ന ഗ്രീക്കുപദമാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഒൻപത് പ്രാവശ്യം കാണുന്ന ഈ പദം മിക്ക സന്ദർഭങ്ങളിലും കുറിക്കുന്നതു ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്ന കാര്യങ്ങളെയാണ്. (മത്ത 2:12, 22; ലൂക്ക 2:26; പ്രവൃ 10:22; 11:26; റോമ 7:3; എബ്ര 8:5; 11:7; 12:25) ഉദാഹരണത്തിന്, പ്രവൃ 10:22-ൽ ഈ പദം കാണുന്നതു ‘വിശുദ്ധദൂതൻ’ എന്ന പദപ്രയോഗത്തോടൊപ്പമാണ്. ഇനി, മത്ത 2:12, 22 വാക്യങ്ങളിൽ, ദൈവത്തിൽനിന്ന് ലഭിച്ച സ്വപ്നങ്ങളെക്കുറിച്ച് പറയുന്നിടത്താണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. ഇതിനോടു ബന്ധമുള്ള ക്രിമാറ്റിസ്മോസ് എന്ന നാമപദം റോമ 11:4-ൽ കാണാം. മിക്ക നിഘണ്ടുക്കളും ബൈബിൾപരിഭാഷകളും ആ പദം തർജമ ചെയ്തിരിക്കുന്നതു “ദൈവം പ്രഖ്യാപിച്ചത്; ദൈവത്തിന്റെ മറുപടി; ദൈവത്തിന്റെ ഉത്തരം” എന്നൊക്കെയാണ്. അതുകൊണ്ട് “ക്രിസ്ത്യാനികൾ” എന്ന പേര് ഉപയോഗിക്കാൻ യഹോവ ഇവിടെ ശൗലിനെയും ബർന്നബാസിനെയും പ്രചോദിപ്പിച്ചതായിരിക്കാം. പക്ഷേ യേശുവിന്റെ അനുഗാമികളെ കളിയാക്കാനോ പുച്ഛിക്കാനോ വേണ്ടി അന്ത്യോക്യയിലുണ്ടായിരുന്ന ജനതകളിൽപ്പെട്ടവർ നൽകിയ വിളിപ്പേരായിരുന്നു ഇതെന്നു ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ “ക്രിസ്ത്യാനികൾ” എന്ന പേര് വരാൻ ഇടയാക്കിയതു ദൈവംതന്നെയാണെന്ന് ഇവിടെ കാണുന്ന ക്രിമാറ്റിസോ എന്ന ഗ്രീക്കുപദത്തിൽനിന്ന് വ്യക്തമാണ്. ഇനി, അന്നത്തെ ജൂതജനതയും യേശുവിന്റെ അനുഗാമികളെ “ക്രിസ്ത്യാനികൾ” (ഗ്രീക്കിൽനിന്ന് വന്നത്.) എന്നോ “മിശിഹാക്കാർ” (എബ്രായയിൽനിന്ന് വന്നത്.) എന്നോ വിശേഷിപ്പിക്കാൻ ഒരു സാധ്യതയുമില്ല. കാരണം അവർ യേശുവിനെ മിശിഹ അഥവാ ക്രിസ്തു ആയി അംഗീകരിച്ചിരുന്നില്ല. അവർ യേശുവിന്റെ അനുഗാമികളെ “ക്രിസ്ത്യാനികൾ” എന്നു വിളിച്ചാൽ യേശുവിനെ അഭിഷിക്തൻ അഥവാ ക്രിസ്തു ആയി അംഗീകരിക്കുന്നതുപോലെ വരുമായിരുന്നു.
ക്രിസ്ത്യാനികൾ: “ക്രിസ്തുവിന്റെ അനുഗാമി” എന്ന അർഥംവരുന്ന ക്രിസ്തിയനോസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ പദം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മൂന്നു പ്രാവശ്യമേ കാണുന്നുള്ളൂ. (പ്രവൃ 11:26; 26:28; 1പത്ര 4:16) ക്രിസ്തു അഥവാ അഭിഷിക്തൻ എന്ന് അർഥമുള്ള ക്രിസ്തോസ് എന്ന പദത്തിൽനിന്നാണ് ഇതു വന്നിരിക്കുന്നത്. യേശുവിന്റെ, അഥവാ യഹോവയുടെ അഭിഷിക്തനായ ‘ക്രിസ്തുവിന്റെ,’ മാതൃകയും ഉപദേശങ്ങളും അനുസരിച്ച് ജീവിക്കുന്നവരാണു ക്രിസ്ത്യാനികൾ. (ലൂക്ക 2:26, അടിക്കുറിപ്പ്; 4:18) ഈ വാക്യത്തിലെ സംഭവങ്ങൾ നടന്ന എ.ഡി. 44-ലായിരിക്കാം അവർക്കു “ദൈവഹിതമനുസരിച്ച്” “ക്രിസ്ത്യാനികൾ” എന്ന പേര് ലഭിച്ചത്. തെളിവുകൾ സൂചിപ്പിക്കുന്നത് ആ പേര് ആളുകൾക്കിടയിൽ വ്യാപകമായി പ്രചരിച്ചു എന്നാണ്. കാരണം പൗലോസിനെ ഹെരോദ് അഗ്രിപ്പ രണ്ടാമന്റെ മുന്നിൽ ഹാജരാക്കിയ സമയമായപ്പോഴേക്കും (ഏകദേശം എ.ഡി. 58) ക്രിസ്ത്യാനികളെക്കുറിച്ച് ആ രാജാവിന് അറിയാമായിരുന്നു. (പ്രവൃ 26:28) ഏതാണ്ട് എ.ഡി. 64 ആയപ്പോൾ റോമിലെ ആളുകളിൽ മിക്കവരും “ക്രിസ്ത്യാനി” എന്ന പേര് ഉപയോഗിച്ചിരുന്നതായി ചരിത്രകാരനായ റ്റാസിറ്റസ് സൂചിപ്പിക്കുന്നുണ്ട്. ഇനി, എ.ഡി. 62-നും 64-നും ഇടയ്ക്ക് എപ്പോഴോ പത്രോസ് റോമാസാമ്രാജ്യത്തിലെങ്ങും ചിതറിപ്പാർക്കുന്ന ക്രിസ്ത്യാനികൾക്കു തന്റെ ആദ്യത്തെ കത്ത് എഴുതുന്നതായി കാണാം. സാധ്യതയനുസരിച്ച് അപ്പോഴേക്കും വ്യാപകപ്രചാരം നേടിയിരുന്ന “ക്രിസ്ത്യാനി” എന്ന പേര് അവരെ മറ്റെല്ലാ വിഭാഗങ്ങളിൽനിന്നും വേർതിരിച്ചുകാട്ടിയിരുന്നു. (1പത്ര 1:1, 2; 4:16) യേശുവിന്റെ അനുഗാമികൾക്കു ദൈവത്തിൽനിന്ന് ഇങ്ങനെയൊരു പേര് ലഭിച്ചതുകൊണ്ട്, അവർ ജൂതമതത്തിന്റെ ഏതോ ഉപവിഭാഗമാണെന്ന് ആരും തെറ്റിദ്ധരിക്കില്ലായിരുന്നു.
പിസിദ്യയിലെ അന്ത്യോക്യ: ഗലാത്യ എന്ന റോമൻ സംസ്ഥാനത്തിലെ ഒരു നഗരം. ഫ്രുഗ്യയുടെയും പിസിദ്യയുടെയും അതിർത്തിയിലാണ് ഈ നഗരം സ്ഥിതി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ചരിത്രത്തിൽ പലപ്പോഴും ഇതിനെ ഫ്രുഗ്യയുടെ ഭാഗമായും പിസിദ്യയുടെ ഭാഗമായും മാറിമാറി കണക്കാക്കിയിട്ടുണ്ട്. ഇന്നത്തെ തുർക്കിയിലുള്ള യാൽവാക്കിന് അടുത്ത് ഈ നഗരത്തിന്റെ നാശാവശിഷ്ടങ്ങൾ കാണാം. പിസിദ്യയിലെ അന്ത്യോക്യയെക്കുറിച്ച് ഇവിടെയും പ്രവൃ 14:19, 21 വാക്യങ്ങളിലും പറഞ്ഞിട്ടുണ്ട്. മെഡിറ്ററേനിയൻ തീരത്തിന് അടുത്തുള്ള പെർഗ നഗരത്തിൽനിന്ന് പിസിദ്യയിലെ അന്ത്യോക്യയിലേക്കുള്ള യാത്ര വളരെ ദുർഘടമായിരുന്നു. കാരണം സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 1,100 മീ. (3,600 അടി) ഉയരത്തിലായിരുന്നു ഈ നഗരം. (അനു. ബി13 കാണുക.) പോരാത്തതിന് അവിടേക്കുള്ള അപകടം പിടിച്ച മലമ്പാതകൾ കൊള്ളക്കാരുടെ വിഹാരകേന്ദ്രവുമായിരുന്നു. ‘പിസിദ്യയിലെ അന്ത്യോക്യയും’ സിറിയയിലെ അന്ത്യോക്യയും രണ്ടും രണ്ടാണ്. (പ്രവൃ 6:5; 11:19; 13:1; 14:26; 15:22; 18:22) പ്രവൃത്തികളുടെ പുസ്തകത്തിൽ അന്ത്യോക്യ എന്നു പറഞ്ഞിരിക്കുന്നതു മിക്കപ്പോഴും സിറിയയിലെ അന്ത്യോക്യയെക്കുറിച്ചാണ്, അല്ലാതെ പിസിദ്യയിലെ അന്ത്യോക്യയെക്കുറിച്ചല്ല.
സ്തെഫാനൊസ് . . . ഫിലിപ്പോസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമെനാസ് . . . നിക്കൊലാവൊസ്: ഇവ ഏഴും ഗ്രീക്ക് പേരുകളാണ്. അതു സൂചിപ്പിക്കുന്നത്, അപ്പോസ്തലന്മാർ യരുശലേംസഭയിലെ യോഗ്യതയുള്ള പുരുഷന്മാരിൽനിന്ന് ഗ്രീക്ക് സംസാരിക്കുന്നവരെ പ്രത്യേകം തിരഞ്ഞെടുത്തു എന്നാണ്. അക്കൂട്ടത്തിൽ ജൂതന്മാരും ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തവരും ഉണ്ടായിരുന്നിരിക്കാം. എന്നാൽ ആ ഏഴു പേരിൽ നിക്കൊലാവൊസിനെ മാത്രം ജൂതമതം സ്വീകരിച്ച അന്ത്യോക്യക്കാരൻ എന്നു വിളിച്ചിരിക്കുന്നതുകൊണ്ട് അവരിൽ അദ്ദേഹം മാത്രമായിരിക്കാം ജന്മംകൊണ്ട് ജൂതനല്ലാതിരുന്നയാൾ. മറ്റ് ആറു പേരും ജൂതവംശത്തിൽ പിറന്നവരായിരിക്കാം. ജൂതവംശജർക്കും ഗ്രീക്ക് പേരുകൾ നൽകുന്നത് അക്കാലത്ത് സാധാരണമായിരുന്നു. അന്നൊരു ഭരണസംഘമായി പ്രവർത്തിച്ച അപ്പോസ്തലന്മാർ ഗ്രീക്ക് ഭാഷക്കാരായ ഈ പുരുഷന്മാരെ പ്രത്യേകം തിരഞ്ഞെടുത്തതു ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാരോടുള്ള പരിഗണന കാരണമായിരിക്കാം.—പ്രവൃ 6:1-6.
അന്ത്യോക്യ: ബൈബിളിൽ ഇവിടെയാണ് ഈ നഗരത്തെക്കുറിച്ച് ആദ്യമായി കാണുന്നത്. യരുശലേമിന് ഏതാണ്ട് 500 കി.മീ. വടക്കായി സ്ഥിതി ചെയ്തിരുന്ന അന്ത്യോക്യ ബി.സി. 64-ൽ സിറിയ എന്ന റോമൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായി. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും റോമൻ സാമ്രാജ്യത്തിലെ നഗരങ്ങളിൽ റോമും അലക്സാൻഡ്രിയയും കഴിഞ്ഞാൽ ഏറ്റവും വലുത് അന്ത്യോക്യയായിരുന്നു. മനോഹാരിതയ്ക്കു പേരുകേട്ട ഈ സിറിയൻ നഗരത്തിന്റെ രാഷ്ട്രീയ-വാണിജ്യ-സാംസ്കാരിക സ്വാധീനം വളരെ വലുതായിരുന്നെങ്കിലും അതു ധാർമികമായി വളരെ അധഃപതിച്ചുപോയിരുന്നു. ആ നഗരത്തിൽ ധാരാളമായുണ്ടായിരുന്ന ജൂതന്മാർ ഗ്രീക്കുഭാഷക്കാരായ അനേകരെ ജൂതമതത്തിൽ ചേർത്തതായി കരുതപ്പെടുന്നു. അങ്ങനെ ജൂതമതം സ്വീകരിച്ച ഒരാളായിരുന്നു നിക്കൊലാവൊസ്. അദ്ദേഹം പിന്നീട് ക്രിസ്ത്യാനിയായിത്തീർന്നു. ബർന്നബാസും പൗലോസ് അപ്പോസ്തലനും ഒരു വർഷത്തോളം അന്ത്യോക്യയിൽ താമസിച്ച് ആളുകളെ പഠിപ്പിച്ചു. പൗലോസ് തന്റെ മിഷനറി യാത്രകളെല്ലാം ആരംഭിച്ചതും ഈ നഗരത്തിൽനിന്നായിരുന്നു. ക്രിസ്തുശിഷ്യരെ “അന്ത്യോക്യയിൽവെച്ചാണു ദൈവഹിതമനുസരിച്ച് . . . ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിച്ചത്.” (പ്രവൃ 11:26-ന്റെ പഠനക്കുറിപ്പുകൾ കാണുക.) ഈ അന്ത്യോക്യയും പ്രവൃ 13:14-ൽ കാണുന്ന പിസിദ്യയിലെ അന്ത്യോക്യയും ഒന്നല്ല.—പ്രവൃ 13:14-ന്റെ പഠനക്കുറിപ്പു കാണുക.
അവരുടെ മേൽ കൈകൾ വെച്ചു: എബ്രായതിരുവെഴുത്തുകളിൽ മനുഷ്യന്റെ മേലും മൃഗത്തിന്റെ മേലും കൈകൾ വെക്കുന്നതായി പറഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്യുന്നതിനു പല അർഥങ്ങളുണ്ടായിരുന്നു. (ഉൽ 48:14; ലേവ 16:21; 24:14) ഒരു മനുഷ്യന്റെ മേൽ കൈകൾ വെക്കുന്നത് അയാളെ ഒരു പ്രത്യേകവിധത്തിൽ അംഗീകരിക്കുന്നെന്നോ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി വേർതിരിക്കുന്നെന്നോ സൂചിപ്പിക്കുമായിരുന്നു. (സംഖ 8:10) ഉദാഹരണത്തിന്, യോശുവയെ തന്റെ പിൻഗാമിയായി അംഗീകരിക്കുന്നെന്നു സൂചിപ്പിക്കാൻ മോശ യോശുവയുടെ മേൽ കൈകൾ വെച്ചു. അങ്ങനെ ‘ജ്ഞാനത്തിന്റെ ആത്മാവ് നിറഞ്ഞവനായിത്തീർന്ന’ യോശുവയ്ക്ക് ഇസ്രായേല്യരെ ശരിയായി നയിക്കാൻ കഴിഞ്ഞു. (ആവ 34:9) ഇവിടെ പ്രവൃ 6:6-ൽ തങ്ങൾ ഉത്തരവാദിത്വസ്ഥാനങ്ങളിലേക്കു നിയമിച്ചവരുടെ മേൽ അപ്പോസ്തലന്മാർ കൈകൾ വെച്ചതായി കാണാം. പ്രാർഥിച്ചിട്ട് മാത്രമാണ് അവർ അങ്ങനെ ചെയ്തതെന്ന വസ്തുത സൂചിപ്പിക്കുന്നത്, അവർ അക്കാര്യത്തിൽ ദൈവത്തിന്റെ മാർഗനിർദേശം ലഭിക്കാൻ ആഗ്രഹിച്ചു എന്നാണ്. പിന്നീട്, തിമൊഥെയൊസിനെ ഒരു പ്രത്യേക സേവനപദവിയിൽ നിയമിക്കാൻ മൂപ്പന്മാരുടെ സംഘം അദ്ദേഹത്തിന്റെ മേൽ കൈകൾ വെച്ചതായി നമ്മൾ വായിക്കുന്നുണ്ട്. (1തിമ 4:14) ആളുകളുടെ മേൽ കൈകൾ വെച്ച് അവർക്കു നിയമനം നൽകാനുള്ള അധികാരം തിമൊഥെയൊസിനും ലഭിച്ചു. പക്ഷേ അതിനു മുമ്പ് അദ്ദേഹം അവരുടെ യോഗ്യതകൾ ശ്രദ്ധയോടെ വിലയിരുത്തണമായിരുന്നെന്നു മാത്രം.—1തിമ 5:22.
അത്ഭുതങ്ങൾ: ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ റ്റേറസ് എന്ന ഗ്രീക്കുപദം എപ്പോഴും സേമെയ്ഓൻ (“അടയാളം”) എന്ന പദത്തോടൊപ്പമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ രണ്ടു പദങ്ങളും എപ്പോഴും കാണുന്നതു ബഹുവചനരൂപത്തിലാണുതാനും. (മത്ത 24:24; യോഹ 4:48; പ്രവൃ 7:36; 14:3; 15:12; 2കൊ 12:12) അത്ഭുതമോ അതിശയമോ തോന്നിപ്പിക്കുന്ന എന്തിനെയെങ്കിലും കുറിക്കാനാണു റ്റേറസ് എന്ന പദം സാധാരണയായി ഉപയോഗിക്കാറുള്ളത്.
അത്ഭുതങ്ങൾ: പ്രവൃ 2:19-ന്റെ പഠനക്കുറിപ്പു കാണുക.
വിമോചിതരുടെ സിനഗോഗ്: സ്വതന്ത്രരാക്കപ്പെട്ട അടിമകളെയാണു റോമൻ ഭരണകാലത്ത് ‘വിമോചിതർ’ എന്നു വിളിച്ചിരുന്നത്. ഈ വാക്യത്തിൽ ‘വിമോചിതരുടെ സിനഗോഗിൽപ്പെട്ടവർ’ എന്നു പറഞ്ഞിരിക്കുന്നത്, ഒരിക്കൽ റോമാക്കാരുടെ ബന്ധനത്തിലായിട്ട് പിന്നീട് മോചനം ലഭിച്ച ജൂതന്മാരെക്കുറിച്ചാണെന്നു ചിലർ പറയുന്നു. എന്നാൽ സ്വതന്ത്രരായശേഷം ജൂതമതം സ്വീകരിച്ച അടിമകളെക്കുറിച്ചാണ് ഇവിടെ പറയുന്നതെന്നു ചിന്തിക്കുന്നവരുമുണ്ട്.
മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ബൈബിളിൽ പ്രെസ്ബൂറ്റെറൊസ് എന്ന ഗ്രീക്കുപദം, സമൂഹത്തിലോ ജനതയിലോ ഒരു അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണു പ്രധാനമായും കുറിക്കുന്നത്. ചില സാഹചര്യങ്ങളിൽ ഇതു പ്രായത്തെയാണ് അർഥമാക്കുന്നതെങ്കിലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹരണങ്ങൾ.) എപ്പോഴും അതു വയസ്സുചെന്നവരെയല്ല കുറിക്കുന്നത്. ഇവിടെ ഈ പദംകൊണ്ട് ഉദ്ദേശിക്കുന്നതു ജൂതജനതയിൽപ്പെട്ട നേതാക്കന്മാരെയാണ്. മിക്കപ്പോഴും മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൂടെയാണ് ഇവരെക്കുറിച്ച് പറയാറുള്ളത്. ഈ മൂന്നു കൂട്ടത്തിൽനിന്നുള്ളവരായിരുന്നു സൻഹെദ്രിനിലെ അംഗങ്ങൾ.—മത്ത 21:23; 26:3, 47, 57; 27:1, 41; 28:12; പദാവലിയിൽ “മൂപ്പൻ; പ്രായമേറിയ പുരുഷൻ” കാണുക.
മൂപ്പന്മാർ: മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.
നസറെത്തുകാരനായ: യേശുവിനെ തിരിച്ചറിയിക്കുന്ന ഒരു പേര്. പിന്നീട് യേശുവിന്റെ അനുഗാമികളും ആ പേരിൽ അറിയപ്പെടാൻതുടങ്ങി. (പ്രവൃ 24:5) പല ജൂതന്മാർക്കും യേശു എന്ന പേരുണ്ടായിരുന്നതുകൊണ്ട് ഓരോരുത്തരെയും തിരിച്ചറിയാൻ സഹായിക്കുന്ന മറ്റൊരു പേരുകൂടെ ഒപ്പം ചേർക്കുന്നത് അക്കാലത്ത് സാധാരണമായിരുന്നു. ബൈബിൾക്കാലങ്ങളിൽ ആളുകളെ സ്ഥലപ്പേര് ചേർത്ത് വിളിക്കുന്ന രീതി നിലവിലുണ്ടായിരുന്നു. (2ശമു 3:2, 3; 17:27; 23:25-39; നഹൂ 1:1; പ്രവൃ 13:1; 21:29) യേശുവിന്റെ കുട്ടിക്കാലം പ്രധാനമായും ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിലായിരുന്നതുകൊണ്ട് യേശുവിനെ തിരിച്ചറിയാൻ ആ പേര് ഉപയോഗിക്കുന്നതു തികച്ചും സ്വാഭാവികമായിരുന്നു. യേശുവിനെ പല സാഹചര്യങ്ങളിൽ, പല വ്യക്തികൾ ‘നസറെത്തുകാരൻ’ എന്നു വിളിച്ചിട്ടുണ്ട്. (മർ 1:23, 24; 10:46, 47; 14:66-69; 16:5, 6; ലൂക്ക 24:13-19; യോഹ 18:1-7) യേശുതന്നെയും ആ പേര് അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്തതായി കാണാം. (യോഹ 18:5-8; പ്രവൃ 22:6-8) യേശുവിന്റെ ദണ്ഡനസ്തംഭത്തിൽ പീലാത്തൊസ് സ്ഥാപിച്ച മേലെഴുത്തിൽ എബ്രായ, ലത്തീൻ, ഗ്രീക്ക് ഭാഷകളിൽ “നസറെത്തുകാരനായ യേശു, ജൂതന്മാരുടെ രാജാവ് ” എന്ന് എഴുതിവെച്ചിരുന്നു. (യോഹ 19:19, 20) എ.ഡി. 33-ലെ പെന്തിക്കോസ്ത് മുതൽ അപ്പോസ്തലന്മാരും മറ്റുള്ളവരും പലപ്പോഴും യേശുവിനെ നസറെത്തുകാരൻ എന്നു വിളിച്ചിരിക്കുന്നതായി രേഖയുണ്ട്.—പ്രവൃ 2:22; 3:6; 4:10; 6:14; 10:38; 26:9 മത്ത 2:23-ന്റെ പഠനക്കുറിപ്പും കാണുക.
നസറെത്തുകാരൻ: മർ 10:47-ന്റെ പഠനക്കുറിപ്പു കാണുക.
ദൈവദൂതന്മാർ: അഥവാ “സന്ദേശവാഹകർ.” ഈ വാക്യത്തിൽ “ദൂതന്മാർ” എന്നതിന്റെ ഗ്രീക്കുപദം ആൻഗലൊസ് ആണ്. ബൈബിളിൽ ഈ ഗ്രീക്കുപദവും അതിനു തത്തുല്യമായ മലാഖ് എന്ന എബ്രായപദവും മൊത്തം 400-ഓളം പ്രാവശ്യം കാണുന്നുണ്ട്. രണ്ടു പദങ്ങളുടെയും അടിസ്ഥാനാർഥം “സന്ദേശവാഹകൻ” എന്നാണ്. ആത്മവ്യക്തികളായ സന്ദേശവാഹകരെക്കുറിച്ച് പറയുന്നിടത്ത് ഈ പദം “ദൈവദൂതന്മാർ,” “ദൂതന്മാർ” എന്നൊക്കെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. മനുഷ്യസന്ദേശവാഹകരെക്കുറിച്ച് പറയുന്നിടത്ത് അതു “സന്ദേശവാഹകർ” എന്നും “ദൂതന്മാർ” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സന്ദേശവാഹകർ മനുഷ്യരാണോ ദൈവദൂതന്മാരാണോ എന്നതു സന്ദർഭത്തിൽനിന്ന് വ്യക്തമാകും. എന്നാൽ ഈ രണ്ട് അർഥവും വരാവുന്നിടത്ത് അതിൽ ഒരെണ്ണം മിക്കപ്പോഴും അടിക്കുറിപ്പിൽ കൊടുത്തിട്ടുണ്ടാകും. (ഉൽ 16:7; 32:3; ഇയ്യ 4:18, അടിക്കുറിപ്പ്; 33:23, അടിക്കുറിപ്പ്; സഭ 5:6, അടിക്കുറിപ്പ്; യശ 63:9, അടിക്കുറിപ്പ്; മത്ത 1:20; യാക്ക 2:25; വെളി 22:8; പദാവലിയിൽ “ദൈവദൂതൻ” കാണുക.) ആലങ്കാരികഭാഷയിൽ കാര്യങ്ങൾ വർണിച്ചിരിക്കുന്ന വെളിപാട് പുസ്തകത്തിൽ ദൈവദൂതന്മാരെക്കുറിച്ച് പറയുന്ന ചില ഭാഗങ്ങൾ സാധ്യതയനുസരിച്ച് മനുഷ്യർക്കും ബാധകമാണ്.—വെളി 2:1, 8, 12, 18; 3:1, 7, 14.
ദൈവദൂതന്റെ മുഖംപോലിരിക്കുന്നത്: പൊതുവേ ‘ദൈവദൂതൻ’ എന്നു പരിഭാഷപ്പെടുത്താറുള്ള എബ്രായ, ഗ്രീക്ക് പദങ്ങളുടെ അർഥം “സന്ദേശവാഹകൻ” എന്നാണ്. (യോഹ 1:51-ന്റെ പഠനക്കുറിപ്പു കാണുക.) ദൈവത്തിൽനിന്നുള്ള സന്ദേശങ്ങൾ അറിയിക്കുന്നവരായതുകൊണ്ട് തങ്ങൾക്കു ദൈവത്തിന്റെ പിന്തുണയുണ്ടെന്ന് ദൈവദൂതന്മാർക്ക് ഉറപ്പുണ്ട്. അത് അവർക്കു ധൈര്യവും പ്രശാന്തതയും നൽകുന്നു. ഇവിടെ സ്തെഫാനൊസിന്റെ മുഖഭാവവും അതുപോലെയായിരുന്നു. കുറ്റബോധത്തിന്റെ ലാഞ്ഛനപോലും ആ മുഖത്തുണ്ടായിരുന്നില്ല. പ്രശാന്തതയോടെ നിന്ന അദ്ദേഹത്തിന്റെ മുഖത്ത്, “തേജോമയനായ” യഹോവയുടെ പിന്തുണ തനിക്കുണ്ടെന്ന ബോധ്യം തെളിഞ്ഞുകാണാമായിരുന്നു.—പ്രവൃ 7:2.
ദൃശ്യാവിഷ്കാരം

ഇവിടെ കാണുന്ന തിയോഡോട്ടസ് ലിഖിതം 72 സെ.മീ. (28 ഇഞ്ച്) നീളവും 42 സെ.മീ. (17 ഇഞ്ച്) വീതിയും ഉള്ള ഒരു ചുണ്ണാമ്പുകല്ലിൽ കൊത്തിയുണ്ടാക്കിയതാണ്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, യരുശലേമിലെ ഓഫേൽ കുന്നിൽനിന്നാണ് ഇതു കണ്ടെടുത്തത്. ഗ്രീക്കു ഭാഷയിലുള്ള ഈ ലിഖിതത്തിൽ, “(മോശയുടെ) നിയമം വായിക്കാനും ദൈവകല്പനകൾ പഠിപ്പിക്കാനും വേണ്ടിയുള്ള ഒരു സിനഗോഗ് പണിത” തിയോഡോട്ടസ് എന്നൊരു പുരോഹിതനെക്കുറിച്ച് പറയുന്നുണ്ട്. എ.ഡി. 70-ൽ യരുശലേം നശിപ്പിക്കപ്പെടുന്നതിനു മുമ്പുള്ള കാലത്തേതാണ് ഈ ലിഖിതമെന്നു കരുതപ്പെടുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ, ഗ്രീക്കു ഭാഷ സംസാരിക്കുന്ന ജൂതന്മാർ യരുശലേമിലുണ്ടായിരുന്നെന്നാണ് ഇതു സൂചിപ്പിക്കുന്നത്. (പ്രവൃ 6:1) ഈ ലിഖിതത്തിൽ “സിനഗോഗ്” എന്നു പറഞ്ഞിരിക്കുന്നതു ‘വിമോചിതരുടെ സിനഗോഗിനെക്കുറിച്ചാണെന്നു’ ചിലർ കരുതുന്നു. (പ്രവൃ 6:9) ഇനി, തിയോഡോട്ടസിനും അദ്ദേഹത്തിന്റെ പിതാവിനും മുത്തശ്ശനും ആർഖീ സുനഗോഗൊസ് (‘സിനഗോഗിലെ അധ്യക്ഷൻ’) എന്ന സ്ഥാനപ്പേര് ഉണ്ടായിരുന്നതായി ഈ ലിഖിതത്തിൽ പറഞ്ഞിട്ടുണ്ട്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ പല തവണ കാണുന്ന ഒരു സ്ഥാനപ്പേരാണ് ഇത്. (മർ 5:35; ലൂക്ക 8:49; പ്രവൃ 13:15; 18:8, 17) പുറംനാടുകളിൽനിന്ന് യരുശലേം സന്ദർശിക്കാൻ വരുന്നവർക്കായി തിയോഡോട്ടസ് താമസസ്ഥലങ്ങൾ പണിതതായും ലിഖിതം പറയുന്നു. യരുശലേം സന്ദർശിക്കാൻ വന്നിരുന്ന ജൂതന്മാർ, പ്രത്യേകിച്ച് വാർഷികോത്സവങ്ങൾക്കായി അവിടേക്കു വന്നിരുന്നവർ, ഈ താമസസ്ഥലങ്ങൾ ഉപയോഗിച്ചിരുന്നിരിക്കാം.—പ്രവൃ 2:5.