അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ 21:1-40

21  അതിവേദനയോടെ അവരോടു യാത്ര പറഞ്ഞ്‌ പിരിഞ്ഞിട്ട്‌ ഞങ്ങൾ കപ്പൽ കയറി നേരെ കോസിൽ എത്തി. പിറ്റേന്ന്‌ രൊദൊസിലും അവിടെനിന്ന്‌ പത്തരയിലും ചെന്നു. 2  അവിടെ ഫൊയ്‌നിക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട്‌ ഞങ്ങൾ അതിൽ കയറി യാത്ര തുടർന്നു. 3  ഇടതുവശത്തായി കണ്ട സൈപ്രസ്‌ ദ്വീപു പിന്നിട്ട്‌ ഞങ്ങൾ സിറിയ ലക്ഷ്യമാക്കി നീങ്ങി. ചരക്ക്‌ ഇറക്കാനായി കപ്പൽ സോരിൽ എത്തിയപ്പോൾ ഞങ്ങൾ അവിടെ ഇറങ്ങി. 4  ശിഷ്യന്മാരെ കണ്ടുപിടിച്ച്‌ ഏഴു ദിവസം ഞങ്ങൾ അവിടെ താമസിച്ചു. എന്നാൽ യരുശലേമിലേക്കു പോകരുതെന്ന്‌ അവർ പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പൗലോസിനോട്‌ ആവർത്തിച്ചുപറഞ്ഞു.+ 5  അവിടത്തെ താമസം കഴിഞ്ഞ്‌ പോന്നപ്പോൾ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരും ഞങ്ങളുടെകൂടെ നഗരത്തിനു പുറത്തുവരെ വന്നു. ഞങ്ങൾ കടൽത്തീരത്ത്‌ മുട്ടുകുത്തി പ്രാർഥിച്ചു. 6  എന്നിട്ട്‌ യാത്ര പറഞ്ഞ്‌ കപ്പൽ കയറി, അവർ വീടുകളിലേക്കും പോയി. 7  സോരിൽനിന്ന്‌ യാത്ര ചെയ്‌ത്‌ ഞങ്ങൾ പ്‌തൊലെമായിസിൽ ഇറങ്ങി. സഹോദരന്മാരെ കണ്ട്‌ അഭിവാദനം ചെയ്‌ത്‌ ഒരു ദിവസം അവിടെ താമസിച്ചു. 8  പിറ്റേന്ന്‌ ഞങ്ങൾ യാത്ര തിരിച്ച്‌ കൈസര്യയിൽ എത്തി. അവിടെ ഞങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട ഏഴു പേരിൽ ഒരാളായ ഫിലിപ്പോസ്‌+ എന്ന സുവിശേഷകന്റെ വീട്ടിൽ+ ചെന്ന്‌ താമസിച്ചു. 9  ഫിലിപ്പോസിന്‌ അവിവാഹിതരായ നാലു പെൺമക്കളുണ്ടായിരുന്നു. അവർ നാലും പ്രവചിക്കുന്നവരായിരുന്നു.+ 10  കുറെ നാൾ ഞങ്ങൾ അവിടെ താമസിച്ചു. അപ്പോൾ അഗബൊസ്‌+ എന്നൊരു പ്രവാചകൻ യഹൂദ്യയിൽനിന്ന്‌ അവിടെ എത്തി. 11  അഗബൊസ്‌ ഞങ്ങളുടെ അടുത്ത്‌ വന്ന്‌ പൗലോസിന്റെ അരക്കച്ച എടുത്ത്‌ സ്വന്തം കൈകാലുകൾ കെട്ടിയിട്ട്‌ ഇങ്ങനെ പറഞ്ഞു: “‘ഈ അരക്കച്ചയുടെ ഉടമസ്ഥനെ ജൂതന്മാർ യരുശലേമിൽവെച്ച്‌ ഇങ്ങനെ കെട്ടി ജനതകളിൽപ്പെട്ടവരുടെ കൈകളിൽ ഏൽപ്പിക്കും’+ എന്നു പരിശുദ്ധാത്മാവ്‌ പറയുന്നു.”+ 12  ഇതു കേട്ടപ്പോൾ ഞങ്ങളും അവിടെയുണ്ടായിരുന്ന എല്ലാവരും, യരുശലേമിലേക്കു പോകരുതെന്നു പൗലോസിനോട്‌ അപേക്ഷിച്ചു. 13  അപ്പോൾ പൗലോസ്‌ പറഞ്ഞു: “നിങ്ങൾ എന്താണ്‌ ഈ ചെയ്യുന്നത്‌, കരഞ്ഞ്‌ എന്റെ മനസ്സു മാറ്റാൻ നോക്കുകയാണോ? കർത്താവായ യേശുവിന്റെ നാമത്തിനുവേണ്ടി യരുശലേമിൽവെച്ച്‌ ബന്ധനസ്ഥനാകാൻ മാത്രമല്ല, മരിക്കാനും ഞാൻ തയ്യാറാണ്‌.”+ 14  പൗലോസിനെ പിന്തിരിപ്പിക്കാനാകില്ലെന്നു മനസ്സിലായപ്പോൾ,“എല്ലാം യഹോവയുടെ ഇഷ്ടംപോലെ നടക്കട്ടെ” എന്നു പറഞ്ഞ്‌ ഞങ്ങൾ പൗലോസിനെ നിർബന്ധിക്കുന്നതു നിറുത്തി.* 15  ഇതിനു ശേഷം ഞങ്ങൾ യാത്രയ്‌ക്കുവേണ്ട തയ്യാറെടുപ്പുകൾ നടത്തി. എന്നിട്ട്‌ യരുശലേമിലേക്കു പോയി. 16  കൈസര്യയിൽനിന്നുള്ള ചില ശിഷ്യന്മാരും ഞങ്ങളോടൊപ്പം പോന്നു. ആദ്യകാലശിഷ്യന്മാരിൽ ഒരാളും സൈപ്രസുകാരനും ആയ മ്‌നാസോന്റെ അടുത്തേക്ക്‌ അവർ ഞങ്ങളെ കൊണ്ടുപോയി. മ്‌നാസോന്റെ വീട്ടിലാണു ഞങ്ങളുടെ താമസം ഏർപ്പാടാക്കിയിരുന്നത്‌. 17  യരുശലേമിൽ എത്തിയപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു. 18  പിറ്റേന്ന്‌ പൗലോസ്‌ ഞങ്ങളെയും കൂട്ടി യാക്കോബിന്റെ+ അടുത്തേക്കു പോയി. മൂപ്പന്മാരെല്ലാം അവിടെയുണ്ടായിരുന്നു.* 19  പൗലോസ്‌ അവരെ അഭിവാദനം ചെയ്‌തിട്ട്‌ തന്റെ ശുശ്രൂഷയിലൂടെ ജനതകൾക്കിടയിൽ ദൈവം ചെയ്‌ത കാര്യങ്ങൾ വിശദമായി വിവരിച്ചു. 20  ഇതു കേട്ടപ്പോൾ അവർ ദൈവത്തെ മഹത്ത്വപ്പെടുത്തി. പക്ഷേ അവർ പൗലോസിനോടു പറഞ്ഞു: “സഹോദരാ, ജൂതന്മാരായ ആയിരക്കണക്കിനു വിശ്വാസികളുണ്ടെന്ന്‌ അറിയാമല്ലോ. അവർ എല്ലാവരും വളരെ കണിശമായി നിയമം പാലിക്കുന്നവരാണ്‌.+ 21  എന്നാൽ മക്കളെ പരിച്ഛേദന* ചെയ്യിക്കുകയോ ആചാരങ്ങൾ അനുഷ്‌ഠിക്കുകയോ വേണ്ടെന്നു പറഞ്ഞുകൊണ്ട്‌ പൗലോസ്‌ ജനതകൾക്കിടയിലുള്ള ജൂതന്മാരെയെല്ലാം മോശയുടെ നിയമം ഉപേക്ഷിക്കാൻ പഠിപ്പിക്കുന്നു എന്നൊരു വാർത്ത അവർ കേട്ടിട്ടുണ്ട്‌.+ 22  അതുകൊണ്ട്‌ ഇക്കാര്യത്തിൽ നമ്മൾ എന്തു ചെയ്യണം? പൗലോസ്‌ വന്നിട്ടുണ്ടെന്ന്‌ എന്തായാലും അവർ അറിയും. 23  അതുകൊണ്ട്‌ ഞങ്ങൾ പറയുന്നതുപോലെ ചെയ്യുക: നേർച്ച നേർന്നിട്ടുള്ള നാലു പേർ ഇവിടെയുണ്ട്‌. 24  ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടുപോയി അവരുടെ തല വടിപ്പിക്കുക. അവരോടൊപ്പം താങ്കളും ആചാരപ്രകാരം സ്വയം ശുദ്ധീകരിക്കണം; അവരുടെ ചെലവുകൾ വഹിക്കുകയും വേണം. താങ്കളെപ്പറ്റി കേട്ടതൊന്നും ശരിയല്ലെന്നും താങ്കളും നിയമം പാലിച്ചുകൊണ്ട്‌ നേരോടെ നടക്കുന്നയാളാണെന്നും+ അപ്പോൾ എല്ലാവർക്കും മനസ്സിലാകും. 25  എന്നാൽ ജനതകളിൽനിന്നുള്ള വിശ്വാസികളുടെ കാര്യത്തിൽ, വിഗ്രഹങ്ങൾക്ക്‌ അർപ്പിച്ചവ,+ രക്തം,+ ശ്വാസംമുട്ടി ചത്തത്‌,+ ലൈംഗിക അധാർമികത+ എന്നിവയിൽനിന്ന്‌ അവർ അകന്നിരിക്കണം എന്നുള്ള നമ്മുടെ തീരുമാനം നമ്മൾ എഴുതി അയച്ചിട്ടുണ്ടല്ലോ.” 26  പിറ്റേന്ന്‌ പൗലോസ്‌ ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടുപോയി അവരോടൊപ്പം ആചാരപ്രകാരം സ്വയം ശുദ്ധീകരിച്ചു.+ അവരുടെ ശുദ്ധീകരണകാലം തീരുന്നത്‌ എന്നാണെന്നും അവരിൽ ഓരോരുത്തർക്കുംവേണ്ടി വഴിപാട്‌ അർപ്പിക്കേണ്ടത്‌ എന്നാണെന്നും അറിയിക്കാൻ പൗലോസ്‌ ദേവാലയത്തിൽ ചെന്നു. 27  ഏഴു ദിവസം തികയാറായപ്പോൾ ഏഷ്യയിൽനിന്നുള്ള ചില ജൂതന്മാർ പൗലോസിനെ ദേവാലയത്തിൽ കണ്ടിട്ട്‌ ജനക്കൂട്ടത്തെ മുഴുവൻ ഇളക്കിവിട്ട്‌ പൗലോസിനെ പിടികൂടി. 28  അവർ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഇസ്രായേൽപുരുഷന്മാരേ, ഓടിവരൂ! ഇയാളാണ്‌ എല്ലായിടത്തും പോയി നമ്മുടെ ജനത്തിനും നമ്മുടെ നിയമത്തിനും ഈ സ്ഥലത്തിനും എതിരായി ആളുകളെയെല്ലാം പഠിപ്പിക്കുന്നത്‌. അതും പോരാഞ്ഞിട്ട്‌, ഇയാൾ ഗ്രീക്കുകാരെ ദേവാലയത്തിലേക്കു കൊണ്ടുവന്ന്‌ ഈ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയും ചെയ്‌തു.”+ 29  അവർ നഗരത്തിൽവെച്ച്‌ എഫെസൊസുകാരനായ ത്രൊഫിമൊസിനെ+ പൗലോസിനോടൊപ്പം കണ്ടിട്ടുണ്ടായിരുന്നു. അതുകൊണ്ട്‌ പൗലോസ്‌ ത്രൊഫിമൊസിനെയും ദേവാലയത്തിൽ കൊണ്ടുവന്നിട്ടുണ്ടാകും എന്ന്‌ അവർ കരുതി. 30  നഗരം സംഘർഷഭരിതമായി; ജനം ഓടിക്കൂടി. അവർ പൗലോസിനെ പിടിച്ച്‌ ദേവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ച്‌ കൊണ്ടുപോയി. ഉടനെ വാതിലുകൾ അടയ്‌ക്കുകയും ചെയ്‌തു. 31  അവർ പൗലോസിനെ കൊല്ലാൻ ശ്രമിച്ച ആ സമയത്ത്‌, യരുശലേമിൽ സംഘർഷാവസ്ഥയുള്ളതായി സൈന്യാധിപനു വിവരം ലഭിച്ചു. 32  സൈന്യാധിപൻ ഉടനെ പടയാളികളെയും സൈനികോദ്യോഗസ്ഥരെയും കൂട്ടി അവിടേക്കു പാഞ്ഞുചെന്നു. സൈന്യാധിപനെയും പടയാളികളെയും കണ്ടപ്പോൾ അവർ പൗലോസിനെ അടിക്കുന്നതു നിറുത്തി. 33  സൈന്യാധിപൻ അടുത്ത്‌ വന്ന്‌ പൗലോസിനെ അറസ്റ്റു ചെയ്‌തിട്ട്‌ രണ്ടു ചങ്ങലകൊണ്ട്‌ ബന്ധിക്കാൻ കല്‌പിച്ചു.+ എന്നിട്ട്‌ പൗലോസ്‌ ആരാണെന്നും എന്താണു ചെയ്‌തതെന്നും അന്വേഷിച്ചു. 34  എന്നാൽ ജനക്കൂട്ടം അതുമിതും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ബഹളം കാരണം സൈന്യാധിപനു കാര്യങ്ങളൊന്നും വ്യക്തമായി കേൾക്കാൻ പറ്റിയില്ല. അതുകൊണ്ട്‌ പൗലോസിനെ പടയാളികളുടെ താമസസ്ഥലത്തേക്കു കൊണ്ടുവരാൻ സൈന്യാധിപൻ ഉത്തരവിട്ടു. 35  പൗലോസ്‌ പടികളുടെ അടുത്ത്‌ എത്തിയപ്പോഴേക്കും ജനക്കൂട്ടം അക്രമാസക്തമായി. 36  “അവനെ കൊന്നുകളയുക” എന്ന്‌ ആർത്ത്‌ ജനക്കൂട്ടം പിന്നാലെ ചെന്നതുകൊണ്ട്‌ പടയാളികൾക്കു പൗലോസിനെ എടുത്തുകൊണ്ടുപോകേണ്ടിവന്നു. 37  പടയാളികളുടെ താമസസ്ഥലത്തേക്കു കടക്കാറായപ്പോൾ പൗലോസ്‌ സൈന്യാധിപനോടു ചോദിച്ചു: “ഞാൻ അങ്ങയോട്‌ ഒരു കാര്യം പറഞ്ഞോട്ടേ, എനിക്ക്‌ അതിന്‌ അനുവാദമുണ്ടോ?” അപ്പോൾ സൈന്യാധിപൻ ചോദിച്ചു: “നിനക്കു ഗ്രീക്ക്‌ അറിയാമോ? 38  അപ്പോൾ നീയാണല്ലേ, കുറെ നാൾ മുമ്പ്‌ ഒരു കലാപം ഇളക്കിവിട്ട്‌ 4,000 കഠാരക്കാരെ മരുഭൂമിയിലേക്കു* കൊണ്ടുപോയ ഈജിപ്‌തുകാരൻ?” 39  പൗലോസ്‌ പറഞ്ഞു: “കിലിക്യയിലെ തർസൊസിൽനിന്നുള്ള+ ഒരു ജൂതനാണു ഞാൻ;+ ഒരു പ്രധാനനഗരത്തിലെ പൗരൻ. അതുകൊണ്ട്‌ ഈ ജനത്തോടു സംസാരിക്കാൻ എന്നെ അനുവദിക്കേണമേ എന്നു ഞാൻ അങ്ങയോട്‌ അപേക്ഷിക്കുകയാണ്‌.” 40  സൈന്യാധിപൻ അനുവദിച്ചപ്പോൾ പൗലോസ്‌ പടികളിൽ നിന്ന്‌ കൈകൊണ്ട്‌ ആംഗ്യം കാണിച്ച്‌ ജനക്കൂട്ടത്തെ നിശ്ശബ്ദരാക്കി. പൗലോസ്‌ എബ്രായ ഭാഷയിൽ+ അവരോട്‌ ഇങ്ങനെ പറഞ്ഞു:

അടിക്കുറിപ്പുകള്‍

അഥവാ “ഞങ്ങൾ ആ വിഷയം വിട്ടു.” അക്ഷ. “ഞങ്ങൾ നിശ്ശബ്ദരായി.”
അഥവാ “അവിടെ എത്തി.”
പദാവലി കാണുക.
അഥവാ “വിജനഭൂമിയിലേക്ക്‌.” പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ഇടതുവശം: അഥവാ “തുറമുഖത്തിന്റെ വശം.” കിഴക്ക്‌ സോർ ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന ആ കപ്പൽ സാധ്യതയനുസരിച്ച്‌ ഇപ്പോൾ സൈപ്രസ്‌ ദ്വീപിന്റെ തെക്കുപടിഞ്ഞാറേ അറ്റത്തുകൂടെ കടന്നുപോകുകയായിരുന്നു. ഏതാണ്ട്‌ ഒൻപതു വർഷം മുമ്പ്‌ ആദ്യത്തെ മിഷനറിയാത്രയിൽ പൗലോസും ബർന്നബാസും യോഹന്നാൻ മർക്കോസും, അവരുടെ പ്രസംഗപ്രവർത്തനത്തെ എതിർത്ത എലീമാസ്‌ എന്ന ആഭിചാരകനെ കണ്ടുമുട്ടിയതു സൈപ്രസിൽവെച്ചാണ്‌. (പ്രവൃ 13:4-12) സൈപ്രസ്‌ വീണ്ടും കണ്ടപ്പോൾ അന്നു സംഭവിച്ച കാര്യങ്ങളൊക്കെ പൗലോസിന്റെ മനസ്സിലേക്കു വന്നുകാണും. അത്‌ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും തുടർന്ന്‌ സംഭവിക്കാനിരുന്ന കാര്യങ്ങൾ നേരിടാനുള്ള ശക്തി പകരുകയും ചെയ്‌തിരിക്കാം.

സുവിശേഷകൻ: ഇവിടെ ‘സുവിശേഷകൻ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന യുഅംഗലിസ്റ്റേസ്‌ എന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “സന്തോഷവാർത്ത അറിയിക്കുന്നവൻ” എന്നാണ്‌. (മത്ത 4:23-ന്റെ പഠനക്കുറിപ്പു കാണുക.) എല്ലാ ക്രിസ്‌ത്യാനികളും സന്തോഷവാർത്ത അറിയിക്കാൻ ഉത്തരവാദിത്വമുള്ളവരാണെങ്കിലും (മത്ത 24:14; 28:19, 20; പ്രവൃ 5:42; 8:4; റോമ 10:9, 10) യുഅംഗലിസ്റ്റേസ്‌ എന്ന ഗ്രീക്കുപദം കാണുന്ന മൂന്നു തിരുവെഴുത്തുഭാഗങ്ങളുടെയും സന്ദർഭം പരിശോധിച്ചാൽ ആ പദം പ്രത്യേകമായ മറ്റൊരു അർഥത്തിലും ഉപയോഗിക്കാമെന്നു മനസ്സിലാക്കാം (പ്രവൃ 21:8; എഫ 4:11, അടിക്കുറിപ്പ്‌; 2തിമ 4:5, അടിക്കുറിപ്പ്‌). ഉദാഹരണത്തിന്‌, സന്തോഷവാർത്ത മുമ്പ്‌ ഒരിക്കലും പ്രസംഗിച്ചിട്ടില്ലാത്ത ഒരിടത്ത്‌ പ്രവർത്തനം തുടങ്ങിവെക്കുന്ന ഒരാളെക്കുറിച്ച്‌ പറയുമ്പോൾ ഈ ഗ്രീക്കുപദത്തെ “മിഷനറി” എന്നും പരിഭാഷപ്പെടുത്താനാകും. പെന്തിക്കോസ്‌തിനു ശേഷം ഫിലിപ്പോസ്‌ ശമര്യനഗരത്തിൽ സന്തോഷവാർത്ത എത്തിക്കുകയും അത്‌ അറിയിക്കുന്നതിനു മുൻകൈയെടുക്കുകയും ചെയ്‌തു. അദ്ദേഹത്തിനു നല്ല ഫലവും ലഭിച്ചു. ഇനി, ഒരിക്കൽ ഒരു ദൈവദൂതന്റെ നിർദേശമനുസരിച്ച്‌ അദ്ദേഹം എത്യോപ്യക്കാരൻ ഷണ്ഡനോടു ക്രിസ്‌തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയും ഒടുവിൽ അദ്ദേഹത്തെ സ്‌നാനപ്പെടുത്തുകയും ചെയ്‌തു. തുടർന്ന്‌, അസ്‌തോദിലും കൈസര്യ വരെയുള്ള എല്ലാ നഗരങ്ങളിലും പ്രസംഗിക്കാൻ ദൈവാത്മാവ്‌ ഫിലിപ്പോസിനെ കൊണ്ടുപോയെന്നും വിവരണം പറയുന്നു. (പ്രവൃ 8:5, 12, 14, 26-40) ഏതാണ്ട്‌ 20 വർഷം കഴിഞ്ഞ്‌, പ്രവൃ 21:8-ൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ നടക്കുമ്പോഴും ഫിലിപ്പോസിനെ ‘സുവിശേഷകൻ’ എന്നുതന്നെയാണു വിളിച്ചിരിക്കുന്നത്‌.

അവിവാഹിതരായ . . . പെൺമക്കൾ: അക്ഷ. “പെൺമക്കൾ; കന്യകമാർ.” ബൈബിളിൽ മിക്കപ്പോഴും “കന്യക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പാർഥെനൊസ്‌ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “ഒരിക്കലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത ആൾ” എന്നാണ്‌. വിവാഹം കഴിക്കാത്ത പുരുഷന്മാരെയും സ്‌ത്രീകളെയും കുറിക്കാൻ ഈ പദത്തിനാകും. (മത്ത 25:1-12; ലൂക്ക 1:27; 1കൊ 7:25, 36-38) ഇവിടെ ഈ ഗ്രീക്കുപദം സൂചിപ്പിക്കുന്നതു ഫിലിപ്പോസിന്റെ നാലു പെൺമക്കളും വിവാഹം കഴിച്ചിട്ടില്ലായിരുന്നു എന്നാണ്‌.

പ്രവചിക്കുന്നവരായിരുന്നു: പുരുഷന്മാരും സ്‌ത്രീകളും പ്രവചിക്കുമെന്നു പ്രവാചകനായ യോവേൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യോവ 2:28, 29) “പ്രവചിക്കുക” എന്നതിന്റെ മൂലഭാഷാപദങ്ങളുടെ അടിസ്ഥാനാർഥം ദൈവികമായ ഒരു ഉറവിൽനിന്നുള്ള സന്ദേശങ്ങൾ ആളുകളെ അറിയിക്കുക എന്നാണ്‌. എപ്പോഴും അതിന്‌, ഭാവി മുൻകൂട്ടിപ്പറയുക എന്നൊരു അർഥം വരണമെന്നില്ല. (പ്രവൃ 2:17-ന്റെ പഠനക്കുറിപ്പു കാണുക.) ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ നിവൃത്തിയെക്കുറിച്ച്‌ ക്രിസ്‌തീയസഭയിലെ എല്ലാവരും സംസാരിച്ചിരിക്കാമെങ്കിലും 1കൊ 12:4, 10-ൽ പറഞ്ഞിരിക്കുന്ന ‘പ്രവചിക്കാനുള്ള’ കഴിവ്‌, പുതുതായി രൂപംകൊണ്ട ക്രിസ്‌തീയസഭയിലെ ചിലർക്കു മാത്രം പരിശുദ്ധാത്മാവ്‌ അത്ഭുതകരമായി നൽകിയ കഴിവുകളിൽ ഒന്നായിരുന്നു. ഈ അത്ഭുതകരമായ കഴിവ്‌ ലഭിച്ച അഗബൊസിനെപ്പോലുള്ള ചിലർക്കു ഭാവി മുൻകൂട്ടിപ്പറയാൻ കഴിഞ്ഞിരുന്നു. (പ്രവൃ 11:27, 28) യഹോവ ഈ പ്രത്യേകകഴിവ്‌ നൽകിയ ക്രിസ്‌തീയസ്‌ത്രീകൾ സഭയിലെ പുരുഷന്മാരുടെ ശിരസ്ഥാനത്തിനു കീഴ്‌പെട്ടിരുന്നുകൊണ്ട്‌ യഹോവയോട്‌ ആഴമായ ആദരവ്‌ കാണിച്ചിരുന്നു എന്നതിനു സംശയമില്ല.—1കൊ 11:3-5.

മനസ്സു മാറ്റാൻ നോക്കുക: അഥവാ “ഹൃദയം ദുർബലമാക്കാൻ ശ്രമിക്കുക.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയയുടെ അക്ഷരാർഥം “തകർക്കുക; കഷണങ്ങളാക്കുക” എന്നൊക്കെയാണ്‌. “ഹൃദയം” എന്നതിന്റെ ഗ്രീക്കുപദത്തോടൊപ്പം ആലങ്കാരികമായിട്ടാണ്‌ അത്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌.

യഹോവയുടെ ഇഷ്ടം: “ഇഷ്ടം” എന്നതിന്റെ ഗ്രീക്കുപദം (തെലീമ) ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നതു ദൈവത്തിന്റെ ഇഷ്ടവുമായി ബന്ധപ്പെടുത്തിയാണ്‌. (മത്ത 7:21; 12:50; മർ 3:35; റോമ 12:2; 1കൊ 1:1; എബ്ര 10:36; 1പത്ര 2:15; 4:2; 1യോഹ 2:17) ദൈവത്തിന്റെ ഇഷ്ടം, ദൈവത്തിന്റെ സന്തോഷം എന്നൊക്കെ അർഥമുള്ള എബ്രായ പദപ്രയോഗങ്ങൾ പരിഭാഷപ്പെടുത്താനാണു പലപ്പോഴും സെപ്‌റ്റുവജിന്റിലും തെലീമ എന്ന ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നത്‌. മൂല എബ്രായപാഠത്തിൽ ദൈവനാമം കാണുന്ന തിരുവെഴുത്തുഭാഗങ്ങളാണ്‌ അവ. [സങ്ക 40:8, 9; (39:9, 10, LXX); 103:21 (102:21, LXX); 143:9-11 (142:9-11, LXX); യശ 44:24, 28; യിര 9:24 (9:23, LXX); മല 1:10] മത്ത 26:42-ൽ രേഖപ്പെടുത്തിയിരിക്കുന്ന “അങ്ങയുടെ ഇഷ്ടം നടക്കട്ടെ” എന്ന യേശുവിന്റെ വാക്കുകളിൽ കാണുന്നതും സമാനമായൊരു ആശയമാണ്‌. അതു പിതാവിനോടുള്ള പ്രാർഥനയായിരുന്നുതാനും.—അനു. സി കാണുക.

യാക്കോബ്‌: സാധ്യതയനുസരിച്ച്‌ ഇതു യേശുവിന്റെ അർധസഹോദരനാണ്‌. പ്രവൃ 12:17; 15:13 എന്നിവിടങ്ങളിൽ പറഞ്ഞിരിക്കുന്നതും ഈ യാക്കോബിനെക്കുറിച്ചായിരിക്കാം.—മത്ത 13:55; പ്രവൃ 12:17; 15:13 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

മൂപ്പന്മാരെല്ലാം: പ്രവൃ 15:2; 16:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക. എ.ഡി. 56-ൽ നടന്ന ഈ യോഗത്തിൽ അപ്പോസ്‌തലന്മാർ ആരും പങ്കെടുത്തതായി സൂചനയില്ല. അതിന്റെ കാരണത്തെക്കുറിച്ച്‌ ബൈബിൾ ഒന്നും പറയുന്നില്ലെങ്കിലും യരുശലേമിന്റെ നാശത്തിനു മുമ്പുള്ള ആ സമയത്തെക്കുറിച്ച്‌ ചരിത്രകാരനായ യൂസേബിയസ്‌ (ഏതാണ്ട്‌ എ.ഡി. 260-ൽ ജനിച്ചു.) ഇങ്ങനെ പറയുന്നുണ്ട്‌: “ബാക്കിയുണ്ടായിരുന്ന അപ്പോസ്‌തലന്മാർക്കു നിരന്തരമായ വധഭീഷണിയുണ്ടായിരുന്നതുകൊണ്ട്‌ അവർക്ക്‌ യഹൂദ്യ വിട്ട്‌ പോകേണ്ടിവന്നു. പക്ഷേ രാജ്യസന്ദേശം ആളുകളെ അറിയിക്കാൻ അവർ ക്രിസ്‌തുവിന്റെ ശക്തിയാൽ എല്ലാ ദേശങ്ങളിലും എത്തി.” (യൂസേബിയസ്‌, പുസ്‌തകം III, V, v. 2) യൂസേബിയസ്‌ പറഞ്ഞ ഈ വാക്കുകൾ ദൈവപ്രചോദിതമായ തിരുവെഴുത്തുകളിൽ കാണുന്നില്ലെങ്കിലും ഇതു ബൈബിളുമായി യോജിപ്പിലാണ്‌. ഉദാഹരണത്തിന്‌, എ.ഡി. 62 ആയപ്പോഴേക്കും പത്രോസ്‌ യരുശലേമിൽനിന്ന്‌ വളരെ ദൂരെ, ബാബിലോണിൽ ആയിരുന്നെന്നാണു ബൈബിൾ പറയുന്നത്‌. (1പത്ര 5:13) എന്നാൽ ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന യോഗം നടക്കുമ്പോൾ യേശുവിന്റെ സഹോദരനായ യാക്കോബ്‌ യരുശലേമിൽത്തന്നെയുണ്ടായിരുന്നു. പൗലോസും ‘മൂപ്പന്മാരെല്ലാവരും’ കൂടിവന്ന ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചത്‌ അദ്ദേഹമായിരുന്നിരിക്കാം.

ആയിരക്കണക്കിന്‌: അക്ഷ. “പതിനായിരക്കണക്കിന്‌.” ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “പതിനായിരത്തിന്റെ കൂട്ടം” എന്നാണെങ്കിലും ക്ലിപ്‌തമല്ലാത്ത, വലിയൊരു സംഖ്യയെ കുറിക്കാനും ആ പദത്തിനാകും.

ഉപേക്ഷിക്കാൻ: അഥവാ “വിശ്വാസത്യാഗം കാണിക്കാൻ.” ഇവിടെ കാണുന്ന അപൊസ്റ്റാസിയ എന്ന ഗ്രീക്ക്‌ നാമപദം വന്നിരിക്കുന്നത്‌ അഫൈസ്റ്റെമി എന്ന ക്രിയാപദത്തിൽനിന്നാണ്‌. ആ ക്രിയാപദത്തിന്റെ അക്ഷരാർഥം “അകന്നു നിൽക്കുക” എന്നാണെങ്കിലും സന്ദർഭമനുസരിച്ച്‌ അതിനെ, “വിട്ടുപോകുക; വിട്ടകലുക” എന്നൊക്കെ പരിഭാഷപ്പെടുത്താനാകും. (പ്രവൃ 19:9; 2തിമ 2:19) അപൊസ്റ്റാസിയ എന്ന നാമപദത്തിന്റെ അർഥം “ഉപേക്ഷിച്ചുപോകൽ, ധിക്കാരം” എന്നൊക്കെയാണ്‌. ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെയും 2തെസ്സ 2:3-ലും മാത്രമേ അതു കാണുന്നുള്ളൂ. ഗ്രീക്കുസാഹിത്യത്തിൽ ഈ നാമപദം രാഷ്‌ട്രീയ കൂറുമാറ്റത്തെ കുറിക്കാനാണ്‌ ഉപയോഗിച്ചിരുന്നത്‌. ഗലീലക്കാരനായ യൂദാസിനെക്കുറിച്ച്‌ പറയുന്ന പ്രവൃ 5:37-ൽ അതിന്റെ ക്രിയാപദം ഉപയോഗിച്ചിരിക്കുന്നതും ഇതേ അർഥത്തിലായിരിക്കാം. അവിടെ യൂദാസ്‌ ‘കുറെ ആളുകളെ വശീകരിച്ച്‌ (അഫൈസ്റ്റെമിയുടെ ഒരു രൂപം.) അയാളുടെ പക്ഷത്ത്‌ ചേർത്തതിനെക്കുറിച്ചാണു’ പറയുന്നത്‌. ഉൽ 14:4-ൽ അതേ ക്രിയാപദം സെപ്‌റ്റുവജിന്റ്‌ ഉപയോഗിച്ചിരിക്കുന്നതും അത്തരമൊരു രാഷ്‌ട്രീയകലാപത്തെ കുറിക്കാൻതന്നെയാണ്‌. ഇനി, യോശ 22:22; 2ദിന 29:19; യിര 2:19 എന്നീ വാക്യങ്ങളിൽ അപൊസ്റ്റാസിയ എന്ന നാമപദം സെപ്‌റ്റുവജിന്റ്‌ ഉപയോഗിച്ചിരിക്കുന്നത്‌ ‘എതിർപ്പ്‌,’ “അവിശ്വസ്‌തത” എന്നൊക്കെ അർഥമുള്ള എബ്രായ പദപ്രയോഗങ്ങൾ പരിഭാഷപ്പെടുത്താനാണ്‌. ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മതപരമായ കൂറുമാറ്റത്തെ കുറിക്കാനാണ്‌ അപൊസ്റ്റാസിയ എന്ന നാമപദം പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്‌. സത്യാരാധനയും ദൈവസേവനവും ഉപേക്ഷിക്കുന്നതും ഒരിക്കൽ അംഗീകരിച്ചിരുന്ന കാര്യങ്ങൾ തള്ളിപ്പറയുന്നതും തത്ത്വങ്ങളും വിശ്വാസവും പൂർണമായി വിട്ടുകളയുന്നതും എല്ലാം അതിൽപ്പെടും.

ശ്വാസംമുട്ടി ചത്തത്‌: പ്രവൃ 15:20-ന്റെ പഠനക്കുറിപ്പു കാണുക.

ലൈംഗിക അധാർമികത: പ്രവൃ 15:20-ന്റെ പഠനക്കുറിപ്പു കാണുക.

സൈന്യാധിപൻ: ഖിലിയാർഖോസ്‌ (സഹസ്രാധിപൻ) എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ആയിരത്തിന്റെ (അതായത്‌, ആയിരം പടയാളികളുടെ) അധിപൻ” എന്നാണ്‌. അത്‌ ഒരു റോമൻ സൈന്യാധിപനെ കുറിക്കുന്ന പദപ്രയോഗമായിരുന്നു. (യോഹ 18:12-ന്റെ പഠനക്കുറിപ്പു കാണുക.) ഏതാണ്ട്‌ എ.ഡി. 56-ൽ യരുശലേമിലെ കാവൽസേനാകേന്ദ്രത്തിന്റെ അധിപൻ ക്ലൗദ്യൊസ്‌ ലുസിയാസ്‌ ആയിരുന്നു. (പ്രവൃ 23:22, 26) പ്രവൃത്തികൾ 21 മുതൽ 24 വരെയുള്ള അധ്യായങ്ങളിൽ വിവരിച്ചിരിക്കുന്നതുപോലെ അദ്ദേഹമാണു തെരുവിലെ ജനക്കൂട്ടത്തിൽനിന്നും സൻഹെദ്രിനിലുണ്ടായ ലഹളയിൽനിന്നും പൗലോസിനെ സംരക്ഷിച്ചത്‌. ഇനി, പൗലോസിനെ കൈസര്യയിലേക്കു രഹസ്യമായി കൊണ്ടുപോയപ്പോൾ വസ്‌തുതകൾ വിശദീകരിച്ചുകൊണ്ട്‌ ഗവർണറായ ഫേലിക്‌സിനു കത്ത്‌ അയച്ചതും അദ്ദേഹമായിരുന്നു.

സൈനികോദ്യോഗസ്ഥർ: അഥവാ “ശതാധിപന്മാർ.” റോമൻ സൈന്യത്തിലെ ഏകദേശം 100 പടയാളികളുടെ മേധാവിയായിരുന്നു ശതാധിപൻ.

പടയാളികളുടെ താമസസ്ഥലം: അതായത്‌ യരുശലേമിലെ അന്റോണിയ ഗോപുരത്തിൽ, അഥവാ കോട്ടയിൽ, സ്ഥിതി ചെയ്‌തിരുന്ന റോമൻ സൈനികകേന്ദ്രം. ദേവാലയമുറ്റത്തിന്റെ വടക്കുപടിഞ്ഞാറേ മൂലയിലായിരുന്നു ഈ കോട്ടയുടെ സ്ഥാനം. അവിടെ നിന്നാൽ ദേവാലയപരിസരം മുഴുവൻ കാണാമായിരുന്നു. നെഹമ്യ മുമ്പ്‌ നിർമിച്ച “ദേവാലയത്തിന്റെ കോട്ടയുടെ” (നെഹ 2:8) സ്ഥാനത്തായിരിക്കാം ഇതു സ്ഥിതി ചെയ്‌തിരുന്നത്‌. മഹാനായ ഹെരോദ്‌ ധാരാളം പണം മുടക്കി, വിപുലമായ രീതിയിൽ അതിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയും പ്രതിരോധസംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്‌തു. റോമൻ സൈന്യാധിപനായിരുന്ന മാർക്ക്‌ ആന്റണിയുടെ ബഹുമാനാർഥമാണു ഹെരോദ്‌ അതിന്‌ അന്റോണിയ എന്ന പേര്‌ നൽകിയത്‌. ഹെരോദിന്റെ കാലത്തിനു മുമ്പ്‌ ഈ കോട്ടയുടെ പ്രധാനോദ്ദേശ്യം വടക്കുനിന്നുള്ള ആക്രമണങ്ങളിൽനിന്ന്‌ സംരക്ഷണമേകുക എന്നതായിരുന്നു. എന്നാൽ പിൽക്കാലത്ത്‌ ഇതു പ്രധാനമായും, ജൂതന്മാരെ വരുതിയിൽ നിറുത്താനും ദേവാലയപരിസരത്ത്‌ ക്രമസമാധാനം ഉറപ്പുവരുത്താനും ഉള്ള ഒരു കേന്ദ്രമായി മാറി. അന്റോണിയ കോട്ടയും ദേവാലയപരിസരവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഇടനാഴിയുണ്ടായിരുന്നതുകൊണ്ട്‌ [ജോസീഫസ്‌, യഹൂദപുരാവൃത്തങ്ങൾ XV, (ഇംഗ്ലീഷ്‌) 424 (xi, 7)] ആ കാവൽസേനാകേന്ദ്രത്തിലെ പടയാളികൾക്കു ദേവാലയപരിസരത്തേക്ക്‌ എളുപ്പം എത്താനാകുമായിരുന്നു. പൗലോസിനെ ജനക്കൂട്ടത്തിന്റെ കൈയിൽനിന്ന്‌ രക്ഷിക്കാൻ പടയാളികൾക്കു സാധിച്ചത്‌ അതുകൊണ്ടായിരിക്കാം.—പ്രവൃ 21:31, 32; അന്റോണിയ കോട്ടയുടെ സ്ഥാനം അറിയാൻ അനു. ബി11 കാണുക.

എബ്രായ ഭാഷയിൽ: യോഹ 5:2-ന്റെ പഠനക്കുറിപ്പു കാണുക.

ദൃശ്യാവിഷ്കാരം

സുവിശേഷകനായ ഫിലിപ്പോസിന്റെ പ്രവർത്തനം
സുവിശേഷകനായ ഫിലിപ്പോസിന്റെ പ്രവർത്തനം

“ഫിലിപ്പോസ്‌ എന്ന സുവിശേഷകന്റെ” തീക്ഷ്‌ണമായ പ്രവർത്തനത്തിന്റെ ചില വിശദാംശങ്ങൾ ബൈബിളിലുണ്ട്‌. (പ്രവൃ 21:8) യരുശലേമിലെ ഗ്രീക്കുഭാഷക്കാരായ ശിഷ്യന്മാർക്കും എബ്രായഭാഷക്കാരായ ശിഷ്യന്മാർക്കും ഭക്ഷണം വിതരണം ചെയ്‌തിരുന്ന ‘സത്‌പേരുള്ള ഏഴു പുരുഷന്മാരിൽ’ ഒരാളായിരുന്നു അദ്ദേഹം. (പ്രവൃ 6:1-6) സ്‌തെഫാനൊസിന്റെ മരണശേഷം ‘അപ്പോസ്‌തലന്മാർ ഒഴികെ എല്ലാവരും ചിതറിപ്പോയപ്പോൾ’ ഫിലിപ്പോസ്‌ ശമര്യയിലേക്കു പോയി. അവിടെ അദ്ദേഹം സന്തോഷവാർത്ത പ്രസംഗിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്‌തു. (പ്രവൃ 8:1, 4-7) പിന്നീട്‌ യഹോവയുടെ ദൂതൻ ഫിലിപ്പോസിനോട്‌, യരുശലേമിൽനിന്ന്‌ ഗസ്സയിലേക്കു പോകുന്ന, മരുപ്രദേശത്തുകൂടെയുള്ള വഴിയിലേക്കു ചെല്ലാൻ പറഞ്ഞു. (പ്രവൃ 8:26) ആ വഴിയിൽവെച്ച്‌ എത്യോപ്യക്കാരനായ ഒരു ഷണ്ഡനെ കണ്ട ഫിലിപ്പോസ്‌ അദ്ദേഹത്തെ സന്തോഷവാർത്ത അറിയിച്ചു. (പ്രവൃ 8:27-38) തുടർന്ന്‌ യഹോവയുടെ ആത്മാവ്‌ ഫിലിപ്പോസിനെ അവിടെനിന്ന്‌ കൊണ്ടുപോകുകയും (പ്രവൃ 8:39) അദ്ദേഹം അസ്‌തോദിലും തീരപ്രദേശത്തുള്ള മറ്റു നഗരങ്ങളിലും പ്രസംഗിച്ചുകൊണ്ട്‌ കൈസര്യയിൽ എത്തിച്ചേരുകയും ചെയ്‌തു. (പ്രവൃ 8:40) വർഷങ്ങൾക്കു ശേഷം ലൂക്കോസും പൗലോസും കൈസര്യയിൽ ഫിലിപ്പോസിന്റെ വീട്ടിൽ താമസിച്ചതായി രേഖയുണ്ട്‌. ആ സമയത്ത്‌ ഫിലിപ്പോസിന്‌, ‘പ്രവചിക്കുന്നവരും’ ‘അവിവാഹിതരും ആയ നാലു പെൺമക്കളുണ്ടായിരുന്നു.’—പ്രവൃ 21:8, 9.

1. യരുശലേം: കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുന്നു.—പ്രവൃ 6:5

2. ശമര്യ: സന്തോഷവാർത്ത പ്രസംഗിക്കുന്നു.—പ്രവൃ 8:5

3. മരുപ്രദേശത്തുകൂടെ ഗസ്സയിലേക്കു പോകുന്ന വഴി: എത്യോപ്യക്കാരൻ ഷണ്ഡനു തിരുവെഴുത്തുകൾ വിശദീകരിച്ചുകൊടുക്കുന്നു, അദ്ദേഹത്തെ സ്‌നാനപ്പെടുത്തുന്നു.—പ്രവൃ 8:26-39

4. തീരപ്രദേശം: എല്ലാ നഗരങ്ങളിലും സന്തോഷവാർത്ത അറിയിക്കുന്നു.—പ്രവൃ 8:40

5. കൈസര്യ: ഫിലിപ്പോസ്‌ പൗലോസിനെ വീട്ടിൽ സ്വീകരിക്കുന്നു.—പ്രവൃ 21:8, 9

തർസൊസിലെ റോമൻ പാത
തർസൊസിലെ റോമൻ പാത

ശൗലിന്റെ (പിന്നീട്‌, അപ്പോസ്‌തലനായ പൗലോസ്‌ എന്ന്‌ അറിയപ്പെട്ടു.) ജന്മസ്ഥലമായിരുന്നു തർസൊസ്‌. ഏഷ്യാമൈനറിന്റെ തെക്കുകിഴക്കൻ കോണിലുള്ള കിലിക്യ പ്രദേശത്തെ ഒരു പ്രധാനനഗരമായിരുന്ന ഇത്‌ ഇപ്പോൾ തുർക്കിയുടെ ഭാഗമാണ്‌. (പ്രവൃ 9:11; 22:3) തർസൊസ്‌ അതിസമ്പന്നമായ ഒരു വലിയ വ്യാപാരനഗരമായിരുന്നു. റ്റോറസ്‌ മലനിരകളിലൂടെയും ‘സിലിഷ്യൻ കവാടങ്ങൾ’ എന്ന്‌ അറിയപ്പെട്ടിരുന്ന മലയിടുക്കിലൂടെയും (ഈ മലയിടുക്കിൽ, പാറ വെട്ടിയുണ്ടാക്കിയ ഒരു പാതയുണ്ടായിരുന്നു.) കടന്നുപോയിരുന്ന ഒരു പ്രമുഖ, കിഴക്കുപടിഞ്ഞാറൻ വാണിജ്യപാതയ്‌ക്ക്‌ അടുത്തായിരുന്നതുകൊണ്ടുതന്നെ ഇതിന്റെ സ്ഥാനം വളരെ തന്ത്രപ്രധാനമായിരുന്നു. സിഡ്‌നസ്‌ നദി മെഡിറ്ററേനിയൻ കടലിൽ പതിക്കുന്നിടത്ത്‌ ഉണ്ടായിരുന്ന തുറമുഖത്തിന്റെ നിയന്ത്രണവും ഈ നഗരത്തിനായിരുന്നു. ഗ്രീക്ക്‌ സംസ്‌കാരത്തിന്റെ കേന്ദ്രമായിരുന്ന തർസൊസിൽ ധാരാളം ജൂതന്മാർ താമസിച്ചിരുന്നു. ഇന്നും തർസൊസ്‌ എന്ന പേരിൽത്തന്നെ അറിയപ്പെടുന്ന ആ സ്ഥലത്തെ പുരാതന നാശാവശിഷ്ടങ്ങളാണ്‌ ഈ ഫോട്ടോയിൽ കാണിച്ചിരിക്കുന്നത്‌. സിഡ്‌നസ്‌ നദി മെഡിറ്ററേനിയൽ കടലിൽ പതിക്കുന്നിടത്തുനിന്ന്‌ ഏതാണ്ട്‌ 16 കി.മീ. മാറിയാണ്‌ അതു സ്ഥിതി ചെയ്യുന്നത്‌. മാർക്ക്‌ ആന്റണിയും ക്ലിയോപാട്രയും ജൂലിയസ്‌ സീസറും പോലുള്ള പല പ്രമുഖവ്യക്തികളും ചില ചക്രവർത്തിമാരും തർസൊസ്‌ സന്ദർശിച്ചതായി രേഖയുണ്ട്‌. റോമൻ രാജ്യതന്ത്രജ്ഞനും എഴുത്തുകാരനും ആയ സിസറോ ബി.സി. 51 മുതൽ ബി.സി. 50 വരെ ആ നഗരത്തിന്റെ ഗവർണറായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ഒരു പ്രമുഖ വിദ്യാഭ്യാസകേന്ദ്രമായിരുന്ന ഈ നഗരം അക്കാര്യത്തിൽ ആതൻസിനെയും അലക്‌സാൻഡ്രിയയെയും പോലും കടത്തിവെട്ടിയതായി ഗ്രീക്ക്‌ ഭൂമിശാസ്‌ത്രജ്ഞനായ സ്‌ട്രെബോ രേഖപ്പെടുത്തിയിട്ടുണ്ട്‌. പൗലോസ്‌ തർസൊസിനെ ഒരു ‘പ്രധാനനഗരം’ എന്നു വിളിച്ചതിൽ അതിശയിക്കാനില്ല.—പ്രവൃ 21:39.