അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ 14:1-28

14  ഇക്കോന്യയിൽ അവർ എല്ലാവരുംകൂടെ ജൂതന്മാരുടെ സിനഗോഗിൽ ചെന്ന്‌ ആളുകളോടു സംസാരിച്ചു. അതു കേട്ട്‌ വലിയൊരു കൂട്ടം ജൂതന്മാരും ഗ്രീക്കുകാരും വിശ്വാസികളായിത്തീർന്നു. അത്ര ഫലപ്രദമായാണ്‌ അവർ സംസാരിച്ചത്‌.+ 2  എന്നാൽ വിശ്വസിക്കാതിരുന്ന ജൂതന്മാർ ജനതകളിൽപ്പെട്ടവരുടെ മനസ്സിൽ വിദ്വേഷം കുത്തിവെച്ച്‌ അവരെ സഹോദരന്മാർക്കെതിരെ ഇളക്കിവിട്ടു.+ 3  എങ്കിലും യഹോവയിൽനിന്നുള്ള അധികാരത്താൽ അവർ ധൈര്യത്തോടെ പ്രസംഗിച്ചുകൊണ്ട്‌ കുറെ നാൾ അവിടെത്തന്നെ താമസിച്ചു. അവരിലൂടെ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്‌തുകൊണ്ട്‌+ ദൈവം തന്റെ അനർഹദയയെക്കുറിച്ചുള്ള വചനം സത്യമാണെന്ന്‌ ഉറപ്പു നൽകി. 4  എന്നാൽ നഗരത്തിലെ ജനത്തിന്‌ ഇടയിൽ ചേരിതിരിവ്‌ ഉണ്ടായി. ചിലർ ജൂതന്മാരുടെ പക്ഷംപിടിച്ചു; മറ്റുള്ളവർ അപ്പോസ്‌തലന്മാരുടെയും. 5  ജനതകളിൽപ്പെട്ടവരും ജൂതന്മാരും അവരുടെ പ്രമാണിമാരും* ചേർന്ന്‌ അവരെ അപമാനിക്കാനും കല്ലെറിയാനും പദ്ധതിയിടുന്നെന്ന്‌+ 6  അറിഞ്ഞപ്പോൾ അവർ അവിടെനിന്ന്‌ ലുക്കവോന്യയിലെ നഗരങ്ങളായ ലുസ്‌ത്രയിലേക്കും ദർബ്ബെയിലേക്കും സമീപദേശത്തേക്കും പോയി.+ 7  അവിടെ അവർ സന്തോഷവാർത്ത പ്രസംഗിച്ചുപോന്നു. 8  കാലിനു സ്വാധീനമില്ലാത്ത ഒരാൾ ലുസ്‌ത്രയിലുണ്ടായിരുന്നു. ജന്മനാ വൈകല്യമുണ്ടായിരുന്നതിനാൽ അയാൾ ജീവിതത്തിൽ ഒരിക്കലും നടന്നിട്ടില്ല. 9  പൗലോസ്‌ സംസാരിക്കുന്നതു ശ്രദ്ധിച്ചുകൊണ്ട്‌ അയാൾ അവിടെ ഇരിക്കുകയായിരുന്നു. അയാളെ സൂക്ഷിച്ചുനോക്കിയപ്പോൾ അയാൾക്കു സുഖം പ്രാപിക്കാൻതക്ക* വിശ്വാസമുണ്ടെന്നു പൗലോസിനു മനസ്സിലായി.+ 10  പൗലോസ്‌ ഉച്ചത്തിൽ അയാളോട്‌, “എഴുന്നേറ്റുനിൽക്കുക” എന്നു പറഞ്ഞു. അയാൾ ചാടിയെഴുന്നേറ്റ്‌ നടക്കാൻതുടങ്ങി.+ 11  പൗലോസ്‌ ചെയ്‌തതു കണ്ടപ്പോൾ, “ദൈവങ്ങൾ മനുഷ്യരൂപത്തിൽ നമ്മുടെ അടുത്തേക്ക്‌ ഇറങ്ങിവന്നിരിക്കുന്നു”+ എന്നു ജനക്കൂട്ടം ലുക്കവോന്യഭാഷയിൽ ആർത്തുവിളിച്ചു. 12  അവർ ബർന്നബാസിനെ സീയൂസ്‌ എന്നും കൂടുതൽ സംസാരിച്ചതു പൗലോസായിരുന്നതുകൊണ്ട്‌ പൗലോസിനെ ഹെർമിസ്‌ എന്നും വിളിച്ചു. 13  നഗരത്തിനു മുന്നിലുള്ള* സീയൂസിന്റെ ക്ഷേത്രത്തിലെ പുരോഹിതൻ* കാളകൾ, ഇലക്കിരീടങ്ങൾ എന്നിവയുമായി നഗരകവാടത്തിലേക്കു വന്നു. ജനക്കൂട്ടത്തോടൊപ്പം ബലി അർപ്പിക്കാൻ ആഗ്രഹിച്ചാണ്‌ അയാൾ എത്തിയത്‌. 14  എന്നാൽ അപ്പോസ്‌തലന്മാരായ ബർന്നബാസും പൗലോസും ഇതു കേട്ടപ്പോൾ അവരുടെ വസ്‌ത്രം കീറിക്കൊണ്ട്‌ ജനക്കൂട്ടത്തിന്‌ ഇടയിലേക്ക്‌ ഓടിച്ചെന്ന്‌ ഇങ്ങനെ വിളിച്ചുപറഞ്ഞു: 15  “പുരുഷന്മാരേ, നിങ്ങൾ എന്താണ്‌ ഈ ചെയ്യുന്നത്‌? ഞങ്ങളും നിങ്ങളെപ്പോലുള്ള സാധാരണമനുഷ്യരാണ്‌.+ നിങ്ങൾ ഒരു പ്രയോജനവുമില്ലാത്ത ഈ കാര്യങ്ങൾ വിട്ട്‌, ആകാശവും ഭൂമിയും കടലും അവയിലുള്ള സകലവും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു+ തിരിയാൻവേണ്ടിയാണു ഞങ്ങൾ നിങ്ങളോട്‌ ഈ സന്തോഷവാർത്ത അറിയിക്കുന്നത്‌. 16  കഴിഞ്ഞ കാലങ്ങളിൽ ദൈവം എല്ലാ ജനതകളെയും സ്വന്തം ഇഷ്ടംപോലെ ജീവിക്കാൻ അനുവദിച്ചു;+ 17  എന്നാൽ അന്നും ദൈവം തന്നെക്കുറിച്ച്‌ തെളിവുകൾ നൽകാതിരുന്നിട്ടില്ല.+ ആകാശത്തുനിന്ന്‌ മഴയും ഫലസമൃദ്ധമായ കാലങ്ങളും+ നൽകിയ ദൈവം വേണ്ടത്ര ആഹാരവും ഹൃദയം നിറയെ സന്തോഷവും തന്ന്‌ നിങ്ങളോടു നന്മ കാണിച്ചു.”+ 18  ഇങ്ങനെയൊക്കെ പറഞ്ഞിട്ടും വളരെ ബുദ്ധിമുട്ടിയാണു തങ്ങൾക്കു ബലി അർപ്പിക്കുന്നതിൽനിന്ന്‌ അവർ ജനക്കൂട്ടത്തെ പിന്തിരിപ്പിച്ചത്‌. 19  എന്നാൽ അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നും ജൂതന്മാർ വന്ന്‌ ജനക്കൂട്ടത്തെ ഇളക്കിവിട്ടു.+ അവർ പൗലോസിനെ കല്ലെറിയുകയും മരിച്ചെന്നു കരുതി വലിച്ചിഴച്ച്‌ നഗരത്തിനു പുറത്തേക്കു കൊണ്ടുപോകുകയും ചെയ്‌തു;+ 20  എന്നാൽ ശിഷ്യന്മാർ ചുറ്റും കൂടിയപ്പോൾ പൗലോസ്‌ എഴുന്നേറ്റ്‌ നഗരത്തിലേക്കു തിരിച്ച്‌ ചെന്നു. പിറ്റേന്ന്‌ പൗലോസ്‌ ബർന്നബാസിനോടൊപ്പം ദർബ്ബെയിലേക്കു പോയി.+ 21  ആ നഗരത്തിൽ സന്തോഷവാർത്ത പ്രസംഗിക്കുകയും കുറെ പേരെ ശിഷ്യരാക്കുകയും ചെയ്‌തശേഷം അവർ ലുസ്‌ത്ര, ഇക്കോന്യ, അന്ത്യോക്യ എന്നിവിടങ്ങളിലേക്കു മടങ്ങിച്ചെന്നു. 22  “അനേകം കഷ്ടതകൾ സഹിച്ചാണു നമ്മൾ ദൈവരാജ്യത്തിൽ കടക്കേണ്ടത്‌”+ എന്നു പറഞ്ഞുകൊണ്ട്‌ അവർ അവിടെയുള്ള ശിഷ്യന്മാരെ വിശ്വാസത്തിൽ നിലനിൽക്കാൻ പ്രോത്സാഹിപ്പിക്കുകയും അവരെ ബലപ്പെടുത്തുകയും ചെയ്‌തു.+ 23  കൂടാതെ അവർ ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്‌തുകൊണ്ട്‌+ അവർക്കുവേണ്ടി ഓരോ സഭയിലും മൂപ്പന്മാരെ നിയമിച്ചു;+ അവർ വിശ്വസിച്ച യഹോവയിൽ അവരെ ഭരമേൽപ്പിക്കുകയും ചെയ്‌തു. 24  പിന്നെ അവർ പിസിദ്യയിലൂടെ യാത്ര ചെയ്‌ത്‌ പംഫുല്യയിൽ എത്തി.+ 25  പെർഗയിൽ ദൈവവചനം പ്രസംഗിച്ചശേഷം അവർ അത്തല്യയിലേക്കു പോയി. 26  അവിടെനിന്ന്‌ അവർ അന്ത്യോക്യയിലേക്കു കപ്പൽ കയറി. അവർ ഇപ്പോൾ ചെയ്‌തുതീർത്ത കാര്യത്തിനുവേണ്ടി അവരെ ദൈവത്തിന്റെ അനർഹദയയിൽ ഭരമേൽപ്പിച്ച്‌ അയച്ചത്‌ അവിടെനിന്നായിരുന്നു.+ 27  അവിടെ എത്തിയപ്പോൾ അവർ സഭയെ വിളിച്ചുകൂട്ടി തങ്ങളിലൂടെ ദൈവം ചെയ്‌ത പല കാര്യങ്ങളെക്കുറിച്ചും ജനതകളിൽപ്പെട്ടവർക്കു ദൈവം വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതിനെക്കുറിച്ചും വിവരിച്ചു.+ 28  പിന്നെ അവർ അവിടെ ശിഷ്യന്മാരുടെകൂടെ കുറെ നാൾ താമസിച്ചു.

അടിക്കുറിപ്പുകള്‍

അക്ഷ. “ഭരണാധികാരികളും.”
അഥവാ “രക്ഷ നേടാൻതക്ക.”
അഥവാ “നഗരത്തിനു തൊട്ടുവെളിയിലുള്ള.”
അക്ഷ. “നഗരത്തിനു മുന്നിലുള്ള, സീയൂസിന്റെ പുരോഹിതൻ.”

പഠനക്കുറിപ്പുകൾ

അവരെ: അഥവാ “അവരുടെ ദേഹികളെ.”—പദാവലിയിൽ “ദേഹി” കാണുക.

യഹോവയിൽനിന്നുള്ള അധികാരത്താൽ: അക്ഷ. “കർത്താവിൽ.” (അനു. സി കാണുക.) പ്രവൃ 14:3-ൽ എപീ (“കർത്താവിൽ” എന്നതിലെ “ഇൽ” എന്ന പ്രത്യയത്തിനു തുല്യം.) എന്ന ഗ്രീക്കുപദത്തിന്റെ അർഥം എന്താണെന്നു വാക്യസന്ദർഭം സൂചിപ്പിക്കുന്നുണ്ട്‌. സാധ്യതയനുസരിച്ച്‌, അവിടെ അതു കുറിക്കുന്നതു ശിഷ്യന്മാർ ധൈര്യത്തോടെ സംസാരിച്ചതിന്റെ അടിസ്ഥാനത്തെ അഥവാ കാരണത്തെ ആണ്‌. വാക്യത്തിന്റെ തുടർന്നുള്ള ഭാഗം പറയുന്നത്‌, ശിഷ്യന്മാർ പ്രസംഗിച്ചതു ശരിക്കും തന്റെ വചനമാണെന്നും അവർക്കു തന്റെ അംഗീകാരവും പിന്തുണയും ഉണ്ടെന്നും ദൈവം ഉറപ്പു നൽകിയതിനെക്കുറിച്ചാണ്‌ അഥവാ സാക്ഷ്യപ്പെടുത്തിയതിനെക്കുറിച്ചാണ്‌. (പ്രവൃ 4:29-31 താരതമ്യം ചെയ്യുക.) “കർത്താവിൽ” എന്നതിന്റെ ഗ്രീക്ക്‌ പദപ്രയോഗം സെപ്‌റ്റുവജിന്റ്‌ ഭാഷാന്തരത്തിലും ഉപയോഗിച്ചിട്ടുണ്ട്‌. അത്തരം തിരുവെഴുത്തുകളുടെ മൂല എബ്രായപാഠത്തിൽ ആ സ്ഥാനത്ത്‌ ദൈവനാമം (ചതുരക്ഷരി) കാണാം. [സങ്ക 31:6 (30:7, LXX); യിര 17:7] ഇതുവെച്ച്‌ ആ പദപ്രയോഗത്തെ “യഹോവയിൽ ആശ്രയിച്ചുകൊണ്ട്‌ (പ്രസംഗിച്ചു)” എന്നും പരിഭാഷപ്പെടുത്താമെന്നു ചിലർ അഭിപ്രായപ്പെടുന്നു.

അത്ഭുതങ്ങൾ: പ്രവൃ 2:19-ന്റെ പഠനക്കുറിപ്പു കാണുക.

സീയൂസ്‌: പദാവലി കാണുക.

ഹെർമിസ്‌: സീയൂസിന്റെ പുത്രൻ എന്നു കരുതപ്പെടുന്ന ഒരു ഗ്രീക്കുദേവനാണ്‌ ഇത്‌. ദൈവങ്ങളുടെ സന്ദേശവാഹകനായാണു ഹെർമിസിനെ കണ്ടിരുന്നത്‌. ഐതിഹ്യങ്ങളിലെ വീരനായകന്മാരുടെ വിദഗ്‌ധോപദേഷ്ടാവും വാണിജ്യത്തിന്റെയും വാക്‌ചാതുര്യത്തിന്റെയും കായികമികവിന്റെയും ഉറക്കത്തിന്റെയും സ്വപ്‌നങ്ങളുടെയും ദേവനും ആയിരുന്നു ഹെർമിസ്‌. ഹെർമിസിനെ ദൈവത്തിന്റെ സന്ദേശവാഹകനായും വാക്‌ചാതുര്യത്തിന്റെ ദേവനായും കണ്ടിരുന്നതുകൊണ്ടായിരിക്കാം ലുസ്‌ത്ര എന്ന റോമൻ നഗരത്തിലുള്ളവർ കൂടുതൽ സംസാരിച്ച പൗലോസിനെ ഹെർമിസ്‌ എന്നു വിളിച്ചത്‌. തിരുവെഴുത്തുകളിൽപ്പോലും ഈ പേരുമായി ബന്ധമുള്ള ചില പദങ്ങൾ ഉപയോഗിച്ചിരിക്കുന്നതു പരിഭാഷയെയും വ്യാഖ്യാനത്തെയും ഒക്കെ കുറിക്കാനാണ്‌. (ഉദാഹരണത്തിന്‌, യോഹ 1:42-ൽ ഹെർമെനിയോ എന്ന ഗ്രീക്കുക്രിയയെ ‘പരിഭാഷപ്പെടുത്തുക’ എന്നും 1കൊ 12:10; 14:26 എന്നീ വാക്യങ്ങളിൽ ഹെർമെനിയാ എന്ന നാമത്തെ “വ്യാഖ്യാനം” എന്നും തർജമ ചെയ്‌തിട്ടുണ്ട്‌; ലൂക്ക 24:27-ന്റെ പഠനക്കുറിപ്പും കാണുക.) പുരാതന ലുസ്‌ത്രയുടെ സമീപപ്രദേശത്തുനിന്ന്‌ കണ്ടെത്തിയ പുരാവസ്‌തുക്കളിൽ ഹെർമിസ്‌ ദേവന്റെ ഒരു പ്രതിമയുണ്ടായിരുന്നു. സീയൂസിനും ഹെർമിസിനും സമർപ്പിച്ച ഒരു യാഗപീഠവും ആ പ്രദേശത്തുനിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌. റോമാക്കാർ തങ്ങളുടെ വാണിജ്യദേവനായ മെർക്കുറിയെ ഹെർമിസിനു തുല്യനായാണു കണ്ടിരുന്നത്‌.

ഇലക്കിരീടങ്ങൾ: പൗലോസിന്റെയും ബർന്നബാസിന്റെയും തലയിൽ വെക്കാനായിരിക്കാം സീയൂസിന്റെ പുരോഹിതന്മാർ ഇലക്കിരീടങ്ങൾ കൊണ്ടുവന്നത്‌. വിഗ്രഹങ്ങളുടെയോ ബലിമൃഗങ്ങളുടെയോ തലയിലും സ്വന്തം തലയിലും ഒക്കെ ഇങ്ങനെ കിരീടം വെക്കുന്ന ഒരു രീതി അവർക്കുണ്ടായിരുന്നു. ഇത്തരം കിരീടങ്ങൾ സാധാരണയായി ഇലകൾകൊണ്ടും പൂക്കൾകൊണ്ടും ചിലപ്പോഴൊക്കെ ആട്ടുരോമംകൊണ്ടുമാണ്‌ ഉണ്ടാക്കിയിരുന്നത്‌.

ശിഷ്യന്മാർ: അഥവാ “ശിഷ്യന്മാരുടെ ദേഹികൾ.”—പദാവലിയിൽ “ദേഹി” കാണുക.

മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ബൈബിളിൽ പ്രെസ്‌ബൂറ്റെറൊസ്‌ എന്ന ഗ്രീക്കുപദം പ്രധാനമായും കുറിക്കുന്നത്‌, ഒരു സമൂഹത്തിലോ രാഷ്‌ട്രത്തിലോ അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണ്‌. ചില സാഹചര്യങ്ങളിൽ പ്രായമേറിയ പുരുഷന്മാരെ കുറിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്‌. (മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.) പുരാതന ഇസ്രായേലിൽ നേതൃത്വമെടുക്കാനും ഭരണകാര്യങ്ങൾ നോക്കിനടത്താനും പ്രായവും പക്വതയും ഉള്ള പുരുഷന്മാരുടെ സംഘങ്ങൾ പ്രാദേശികമായി ഉണ്ടായിരുന്നതുപോലെ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയസഭകളിൽ സേവിക്കാനും ആത്മീയപക്വതയുള്ള പുരുഷന്മാരുണ്ടായിരുന്നു. (1തിമ 3:1-7; തീത്ത 1:5-9) പൗലോസിനെയും ബർന്നബാസിനെയും മിഷനറിയാത്രയ്‌ക്കായി ‘പരിശുദ്ധാത്മാവാണ്‌ അയച്ചതെങ്കിലും’ നിയമനങ്ങൾ നടത്തുന്നതിനു മുമ്പ്‌ അവർ പ്രാർഥിക്കുകയും ഉപവസിക്കുകയും ചെയ്‌തു. എന്നിട്ട്‌ അവർ ആ മൂപ്പന്മാരെ ‘യഹോവയിൽ ഭരമേൽപ്പിച്ചു.’ (പ്രവൃ 13:1-4; 14:23) പൗലോസിനെയും ബർന്നബാസിനെയും കൂടാതെ തീത്തോസും സാധ്യതയനുസരിച്ച്‌ തിമൊഥെയൊസും സഭകളിൽ “മൂപ്പന്മാരെ” നിയമിക്കുന്നതിൽ ഉൾപ്പെട്ടിരുന്നതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നുണ്ട്‌. (തീത്ത 1:5; 1തിമ 5:22) സഭകൾ സ്വന്തമായി അത്തരം നിയമനങ്ങൾ നടത്തിയതിന്റെ രേഖകളൊന്നുമില്ല. ഒന്നാം നൂറ്റാണ്ടിലെ സഭകളിൽ സാധ്യതയനുസരിച്ച്‌ ഒന്നിലധികം മൂപ്പന്മാർ സേവിച്ചിരുന്നു. “മൂപ്പന്മാരുടെ സംഘം” എന്നാണ്‌ അവർ അറിയപ്പെട്ടിരുന്നത്‌.—1തിമ 4:14; ഫിലി 1:1.

നിയമിച്ചു: സഞ്ചാരമേൽവിചാരകന്മാരായ പൗലോസും ബർന്നബാസും മൂപ്പന്മാരെ നിയമിച്ചതിനെക്കുറിച്ചാണ്‌ ഈ തിരുവെഴുത്തു പറയുന്നത്‌. അവർ ആ നിയമനം നടത്തിയത്‌ ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്‌തിട്ടാണ്‌. അവർ ആ ഉത്തരവാദിത്വത്തെ വളരെ ഗൗരവത്തോടെ കണ്ടെന്നാണ്‌ അതു സൂചിപ്പിക്കുന്നത്‌. ഇനി, തീത്തോസും സാധ്യതയനുസരിച്ച്‌ തിമൊഥെയൊസും സഭയിൽ “മൂപ്പന്മാരെ” നിയമിക്കുന്നതിൽ ഉൾപ്പെട്ടിരുന്നതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. (തീത്ത 1:5; 1തിമ 5:22) “നിയമിച്ചു” എന്നതിന്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഖെയ്‌റോടോണിയോ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “കൈ നീട്ടുക (ഉയർത്തുക)” എന്നാണ്‌. അതുകൊണ്ട്‌ സഭയിലുള്ളവർ കൈകൾ ഉയർത്തി സഭാമൂപ്പന്മാരെ തെരഞ്ഞെടുക്കുന്നതായിരുന്നു അന്നത്തെ രീതി എന്നു ചിലർ കരുതുന്നു. എന്നാൽ നിയമനം നടക്കുന്ന രീതിയെ സൂചിപ്പിക്കാനല്ല പലപ്പോഴും ഈ പദം ഉപയോഗിച്ചിട്ടുള്ളത്‌. കുറെക്കൂടെ വിശാലമായ അർഥത്തിലും ഇത്‌ ഉപയോഗിക്കാറുണ്ട്‌. അതിന്റെ ഒരു തെളിവാണ്‌ ഒന്നാം നൂറ്റാണ്ടിലെ ജൂതചരിത്രകാരനായ ജോസീഫസ്‌, ജൂതന്മാരുടെ പുരാവൃത്തങ്ങൾ (ഇംഗ്ലീഷ്‌), [6-ാം പുസ്‌തകം, അധ്യാ. 4-ഉം 13-ഉം (ലോയബ്‌ 6:54-ഉം 6:312-ഉം)] എന്ന പുസ്‌തകത്തിൽ ഈ പദം ഉപയോഗിച്ചിരിക്കുന്ന വിധം. ദൈവം ശൗലിനെ രാജാവായി നിയമിക്കുന്നതിനെക്കുറിച്ച്‌ പറയുന്ന ഭാഗത്താണ്‌ അദ്ദേഹം ഈ ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നത്‌. ആ സന്ദർഭത്തിൽ ഇസ്രായേൽ സഭ കൈ ഉയർത്തി ശൗലിനെ രാജാവായി തെരഞ്ഞെടുക്കുകയായിരുന്നില്ല. പകരം തിരുവെഴുത്തുകൾ പറയുന്നതു ശമുവേൽ പ്രവാചകൻ ശൗലിന്റെ തലയിൽ തൈലം ഒഴിച്ചിട്ട്‌, “യഹോവ . . . നേതാവായി താങ്കളെ അഭിഷേകം ചെയ്‌തിരിക്കുന്നു” എന്നു പറഞ്ഞെന്നാണ്‌. ദൈവമായ യഹോവയാണ്‌ ശൗലിനെ നിയമിച്ചതെന്ന്‌ ഇതു കാണിക്കുന്നു. (1ശമു 10:1) ഇനി പ്രവൃ 14:23-ന്റെ ഗ്രീക്ക്‌ വ്യാകരണഘടന സൂചിപ്പിക്കുന്നതും, നിയമനം നടത്തിയത്‌ (അക്ഷ. “കൈ നീട്ടിക്കൊണ്ട്‌.”) സഭയല്ല പകരം അപ്പോസ്‌തലനായ പൗലോസും ബർന്നബാസും ആണെന്നാണ്‌. ഇനി, ഒന്നാം നൂറ്റാണ്ടിലെ സഭയിൽ യോഗ്യതയുള്ള പുരുഷന്മാരെ ഉത്തരവാദിത്വസ്ഥാനങ്ങളിൽ നിയമിക്കാൻ അപ്പോസ്‌തലന്മാരും അതിനായി നിയോഗിക്കപ്പെട്ട പുരുഷന്മാരും അവരുടെ മേൽ അക്ഷരാർഥത്തിൽ കൈകൾ വെച്ചിരുന്നതായും നമ്മൾ വായിക്കുന്നുണ്ട്‌. ആ നിയമനം ഉറപ്പിക്കുന്നതിന്റെയും അംഗീകരിക്കുന്നതിന്റെയും ഒരു പ്രതീകമായിരുന്നു അത്‌.—പ്രവൃ 6:6-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.

യഹോവയിൽ അവരെ ഭരമേൽപ്പിച്ചു: ഇവിടെ “ഭരമേൽപ്പിച്ചു” എന്നു പറഞ്ഞിരിക്കുന്ന ഗ്രീക്കുപദം പ്രവൃ 20:32-ലും കാണാം. അവിടെ പൗലോസ്‌ എഫെസൊസിലുള്ള മൂപ്പന്മാരോട്‌ ‘ഞാൻ നിങ്ങളെ ദൈവത്തിൽ ഭരമേൽപ്പിക്കുന്നു’ എന്നു പറയുന്ന ഭാഗത്താണ്‌ അതു കാണുന്നത്‌. ഇനി, ലൂക്ക 23:46-ൽ “പിതാവേ, ഞാൻ എന്റെ ജീവൻ തൃക്കൈയിൽ ഏൽപ്പിക്കുന്നു” എന്ന യേശുവിന്റെ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നിടത്തും ഇതേ ഗ്രീക്കുപദം കാണാം. ഇത്‌ സങ്ക 31:5-ൽ നിന്നുള്ള ഉദ്ധരണിയാണ്‌. അതിന്റെ സെപ്‌റ്റുവജിന്റ്‌ ഭാഷാന്തരത്തിലും (30:6, LXX) “ഭരമേൽപ്പിക്കുന്നു” എന്ന്‌ അർഥംവരുന്ന അതേ ഗ്രീക്കുപദമാണു കാണുന്നത്‌. ആ വാക്യത്തിന്റെ മൂല എബ്രായപാഠത്തിൽ ദൈവനാമം കാണുന്നുമുണ്ട്‌. ഒരാളെ യഹോവയിൽ ഭരമേൽപ്പിക്കുക എന്ന ആശയം എബ്രായതിരുവെഴുത്തുകളിൽ പല തവണ കാണാം.—സങ്ക 22:8; 37:5; സുഭ 16:3; അനു. സി കാണുക.

വിശ്വാസത്തിന്റെ വാതിൽ: വിശ്വാസം നേടാൻ ജനതകളിൽപ്പെട്ടവർക്ക്‌ അഥവാ ജൂതന്മാരല്ലാത്തവർക്ക്‌ അവസരം നൽകിക്കൊണ്ടാണ്‌ യഹോവ ഈ ആലങ്കാരികവാതിൽ തുറന്നുകൊടുത്തത്‌. തിരുവെഴുത്തുകളിൽ കാണുന്ന “വിശ്വാസം നേടുക” എന്ന പദപ്രയോഗത്തിന്റെ അർഥം, ഒരാളെ അനുസരിക്കാൻ തോന്നുന്നത്ര ആശ്രയം അയാളിൽ വളർത്തുക എന്നാണ്‌. (യാക്ക 2:17; യോഹ 3:16-ന്റെ പഠനക്കുറിപ്പു കാണുക.) പൗലോസ്‌ തന്റെ കത്തുകളിൽ “വാതിൽ” എന്ന പദം ആലങ്കാരികാർഥത്തിൽ മൂന്നു തവണ ഉപയോഗിച്ചിട്ടുണ്ട്‌.—1കൊ 16:9; 2കൊ 2:12; കൊലോ 4:3.

ദൃശ്യാവിഷ്കാരം