ദാനിയേൽ 12:1-13

12  “നിന്റെ ജനത്തിനുവേണ്ടി നിൽക്കുന്ന മഹാപ്രഭുവായ+ മീഖായേൽ*+ ആ സമയത്ത്‌ എഴുന്നേൽക്കും.* ഒരു ജനത ഉണ്ടായതുമുതൽ അതുവരെ ഉണ്ടായിട്ടില്ലാത്ത കഷ്ടതയുടെ ഒരു കാലം അപ്പോഴുണ്ടാകും. ആ സമയത്ത്‌ നിന്റെ ജനം, പുസ്‌തകത്തിൽ പേര്‌ എഴുതിക്കാണുന്ന എല്ലാവരും,+ രക്ഷപ്പെടും.+ 2  നിലത്തെ പൊടിയിൽ ഉറങ്ങിക്കിടക്കുന്ന പലരും ഉണരും. അതെ, ചിലർ നിത്യജീവനിലേക്കും മറ്റുള്ളവർ അപമാനത്തിലേക്കും നിത്യനിന്ദയിലേക്കും ഉണർന്നെണീക്കും. 3  “ഉൾക്കാഴ്‌ചയുള്ളവർ ആകാശവിതാനംപോലെയും, അനേകരെ നീതിയിലേക്കു കൊണ്ടുവരുന്നവർ നക്ഷത്രങ്ങൾപോലെയും എന്നുമെന്നേക്കും ഉജ്ജ്വലമായി പ്രകാശിക്കും. 4  “നീയോ ദാനിയേലേ, ഈ വാക്കുകൾ രഹസ്യമായി സൂക്ഷിക്കുക, പുസ്‌തകം മുദ്ര വെക്കുക; അവസാനകാലംവരെ അത്‌ അങ്ങനെ ഇരിക്കട്ടെ.+ പലരും ഓടിനടക്കും;* ശരിയായ അറിവ്‌ സമൃദ്ധമാകും.”+ 5  പിന്നെ, ദാനിയേൽ എന്ന ഞാൻ നോക്കിയപ്പോൾ മറ്റു രണ്ടു പേർ നിൽക്കുന്നതു കണ്ടു; ഒരാൾ നദിയുടെ ഇക്കരെയും മറ്റേയാൾ അക്കരെയും.+ 6  നദിയുടെ വെള്ളത്തിന്മീതെ നിൽക്കുന്ന ലിനൻവസ്‌ത്രധാരിയായ മനുഷ്യനോട്‌+ അവരിൽ ഒരാൾ ചോദിച്ചു: “ഈ വിസ്‌മയകാര്യങ്ങൾ പൂർത്തിയാകാൻ ഇനി എത്ര നാൾ എടുക്കും?” 7  അപ്പോൾ, നദിയിലെ വെള്ളത്തിന്മീതെ നിൽക്കുന്ന ലിനൻവസ്‌ത്രധാരിയായ മനുഷ്യൻ സംസാരിക്കുന്നതു ഞാൻ കേട്ടു. അദ്ദേഹം വലങ്കൈയും ഇടങ്കൈയും ആകാശത്തേക്ക്‌ ഉയർത്തി എന്നെന്നും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി ഇങ്ങനെ സത്യം ചെയ്‌തു:+ “അതിനു നിശ്ചയിച്ച ഒരു കാലവും കാലങ്ങളും അരക്കാലവും* എടുക്കും. വിശുദ്ധജനത്തിന്റെ ശക്തി തകർത്തുകഴിഞ്ഞാൽ ഉടൻ+ ഇക്കാര്യങ്ങളെല്ലാം പൂർത്തിയാകും.” 8  ഞാൻ ഇതൊക്കെ കേട്ടെങ്കിലും എനിക്ക്‌ ഒന്നും മനസ്സിലായില്ല.+ അതുകൊണ്ട്‌, ഞാൻ ചോദിച്ചു: “എന്റെ യജമാനനേ, ഇതിന്റെയെല്ലാം അവസാനം എന്താകും?” 9  അപ്പോൾ, അദ്ദേഹം പറഞ്ഞു: “ദാനിയേലേ, പൊയ്‌ക്കൊള്ളൂ. ഈ വാക്കുകൾ അവസാനകാലംവരെ+ മുദ്ര വെച്ച നിലയിൽ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്‌. 10  പലരും അഴുക്കു നീക്കി തങ്ങളെ വെൺമയുള്ളവരാക്കും;+ അവർ ശുദ്ധിയുള്ളവരാകും. ദുഷ്ടന്മാരോ ദുഷ്ടത പ്രവർത്തിക്കും; ദുഷ്ടന്മാർക്കാർക്കും മനസ്സിലാകില്ലെങ്കിലും ഉൾക്കാഴ്‌ചയുള്ളവർക്കു കാര്യം മനസ്സിലാകും.+ 11  “പതിവുസവിശേഷത* നീക്കം ചെയ്‌ത്‌,+ നാശം വിതയ്‌ക്കുന്ന മ്ലേച്ഛവസ്‌തുവിനെ പ്രതിഷ്‌ഠിക്കുന്നതുമുതൽ+ 1,290 ദിവസമുണ്ടായിരിക്കും. 12  “പ്രതീക്ഷയോടെ* കാത്തിരുന്ന്‌ 1,335 ദിവസത്തിന്റെ അവസാനംവരെ എത്തുന്നവൻ സന്തുഷ്ടൻ. 13  “നീയോ അവസാനംവരെ ഉറച്ചുനിൽക്കുക. നീ വിശ്രമിക്കുമെങ്കിലും കാത്തിരിപ്പിന്റെ കാലം കഴിയുമ്പോൾ നിന്റെ ഓഹരിക്കായി* നീ എഴുന്നേൽക്കും.”+

അടിക്കുറിപ്പുകള്‍

അർഥം: “ദൈവത്തെപ്പോലെ ആരുണ്ട്‌?”
അഥവാ “ഉദിക്കും.”
അഥവാ “അത്‌ (അതായത്‌, ആ പുസ്‌തകം) വിശദമായി പരിശോധിക്കും.”
അതായത്‌, മൂന്നരക്കാലം.
അഥവാ “നിരന്തരബലി.”
അഥവാ “അത്യാകാംക്ഷയോടെ.”
അഥവാ “നിനക്കു നിയമിച്ചുകിട്ടിയിടത്ത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം