ഉൽപത്തി 49:1-33

49  യാക്കോബ്‌ ആൺമക്കളെ വിളിച്ച്‌ അവരോടു പറഞ്ഞു: “ഒരുമിച്ച്‌ കൂടിവരുവിൻ; അവസാനനാളുകളിൽ നിങ്ങൾക്ക്‌ എന്തു സംഭവിക്കുമെന്നു ഞാൻ നിങ്ങളെ അറിയിക്കാം. 2  യാക്കോബിന്റെ മക്കളേ, കൂടിവന്ന്‌ ഞാൻ പറയുന്നതു ശ്രദ്ധിക്കൂ! നിങ്ങളുടെ അപ്പനായ ഇസ്രായേലിന്റെ വാക്കുകൾക്കു ചെവി തരൂ. 3  “രൂബേനേ,+ നീ എന്റെ മൂത്ത മകൻ;+ എന്റെ വീര്യവും പൗരുഷത്തിന്റെ ആദ്യഫലവും നീതന്നെ. എന്റെ മഹത്ത്വത്തിന്റെ ശ്രേഷ്‌ഠതയും ശക്തിയുടെ ശ്രേഷ്‌ഠതയും നീയല്ലോ. 4  എന്നാൽ കുത്തിയൊഴുകി വരുന്ന വെള്ളംപോലെ വീണ്ടുവിചാരമില്ലാത്തവനേ, നീ ശ്രേഷ്‌ഠനാകില്ല. കാരണം നീ നിന്റെ അപ്പന്റെ കിടക്കയിൽ കയറി.+ അങ്ങനെ നീ എന്റെ കിടക്കയെ അശുദ്ധമാക്കി.* അതെ, അവൻ അതിൽ കയറിയല്ലോ! 5  “ശിമെയോനും ലേവിയും സഹോദരന്മാർ.+ അവരുടെ വാളുകൾ അക്രമത്തിനുള്ള ആയുധങ്ങൾ!+ 6  എൻ ദേഹിയേ,* അവരുടെ സഖ്യത്തിൽ കൂടരുതേ. എൻ മനമേ, അവരുടെ സംഘത്തിൽ ചേരുകയുമരുതേ. അവരുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു.+ ആനന്ദത്തിമിർപ്പിൽ അവർ കാളകളുടെ കുതിഞരമ്പു വെട്ടി. 7  അവരുടെ കോപവും ഉഗ്രക്രോധവും ശപിക്കപ്പെട്ടതായിരിക്കട്ടെ. അവരുടെ കോപം ക്രൂരവും അവരുടെ ക്രോധം നിഷ്‌ഠുരവും അല്ലോ.+ ഞാൻ അവരെ യാക്കോബിൽ വിഭജിക്കുകയും ഇസ്രായേലിൽ ചിതറിക്കുകയും ചെയ്യും.+ 8  “എന്നാൽ യഹൂദേ,+ നിന്റെ സഹോദരന്മാർ നിന്നെ സ്‌തുതിക്കും.+ നിന്റെ കൈ നിന്റെ ശത്രുക്കളുടെ കഴുത്തിലിരിക്കും.+ നിന്റെ അപ്പന്റെ മക്കൾ നിന്റെ മുന്നിൽ കുമ്പിടും.+ 9  യഹൂദ ഒരു സിംഹക്കുട്ടി!+ മകനേ, നിശ്ചയമായും നീ ഇരയെ ഭക്ഷിച്ച്‌ തിരിച്ചുപോകും. അവൻ സിംഹമെന്നപോലെ പതുങ്ങിക്കിടക്കുകയും മൂരി നിവർത്തുകയും ചെയ്യുന്നു. അവൻ ഒരു സിംഹം—അവനെ എഴുന്നേൽപ്പിക്കാൻ ആരു ധൈര്യപ്പെടും! 10  ശീലോ* വരുന്നതുവരെ+ ചെങ്കോൽ യഹൂദയിൽനിന്നും+ അധികാരദണ്ഡ്‌ അവന്റെ പാദങ്ങൾക്കിടയിൽനിന്നും നീങ്ങിപ്പോകില്ല. ജനങ്ങളുടെ അനുസരണം അവനോടാകും.+ 11  അവൻ അവന്റെ കഴുതയെ മുന്തിരിച്ചെടിയിലും അവന്റെ കഴുതയുടെ കുട്ടിയെ വിശിഷ്ടമായ മുന്തിരിവള്ളിയിലും കെട്ടും. അവൻ അവന്റെ അങ്കി വീഞ്ഞിലും വസ്‌ത്രം മുന്തിരിച്ചാറിലും അലക്കും. 12  അവന്റെ കണ്ണ്‌ വീഞ്ഞുകൊണ്ട്‌ കടുഞ്ചുവപ്പായിരിക്കുന്നു; അവന്റെ പല്ല്‌ പാൽകൊണ്ട്‌ വെളുത്തിരിക്കുന്നു. 13  “സെബുലൂൻ+ കടൽത്തീരത്ത്‌ താമസിക്കും. കപ്പലുകൾ നങ്കൂരമിട്ട്‌ കിടക്കുന്ന കടപ്പുറത്ത്‌ അവൻ താമസമാക്കും.+ അവന്റെ അതിർത്തി സീദോനു നേരെയായിരിക്കും.+ 14  “യിസ്സാഖാർ+ അസ്ഥിബലമുള്ള കഴുത. അവൻ രണ്ടു ചുമടിനു മധ്യേ കിടക്കുന്നു. 15  തന്റെ വിശ്രമസ്ഥലം നല്ലതെന്നും ദേശം മനോഹരമെന്നും അവൻ കാണും. ചുമടു വഹിക്കാനായി അവൻ തോൾ താഴ്‌ത്തും. അവൻ അടിമയെപ്പോലെ പണിയെടുക്കേണ്ടിവരും. 16  “ഇസ്രായേൽഗോത്രങ്ങളിലൊന്നായ ദാൻ+ തന്റെ ജനത്തെ വിധിക്കും.+ 17  ദാൻ വഴിയരികിലുള്ള ഒരു സർപ്പംപോലെയും പാതയോരത്ത്‌ കിടക്കുന്ന കൊമ്പുള്ള അണലിപോലെയും ആകട്ടെ. അതു കുതിരകളുടെ കുതികാലിൽ കടിക്കുമ്പോൾ അതിന്മേൽ സവാരി ചെയ്യുന്നവൻ പുറകോട്ടു മലർന്ന്‌ വീഴട്ടെ.+ 18  എന്നാൽ യഹോവേ, അങ്ങയിൽനിന്ന്‌ വരുന്ന രക്ഷയ്‌ക്കായി ഞാൻ കാത്തിരിക്കും. 19  “ഗാദിനെ+ ഒരു കവർച്ചപ്പട ആക്രമിക്കും. അവനോ അവരുടെ പിൻപടയെ ആക്രമിക്കും.+ 20  “ആശേരിനു+ സമൃദ്ധമായി ആഹാരം കിട്ടും. അവൻ രാജകീയഭോജനം പ്രദാനം ചെയ്യും.+ 21  “നഫ്‌താലി+ അതിവേഗം ഓടുന്ന ഒരു മാൻപേട. അവൻ മധുരമായ വാക്കുകൾ പൊഴിക്കുന്നു. 22  “യോസേഫേ,+ നീ നീരുറവയ്‌ക്കരികെ തഴച്ചുവളരുന്ന ഫലവൃക്ഷത്തിന്റെ ഒരു ശാഖ. അതിന്റെ ശിഖരങ്ങൾ മതിലിനു പുറത്തേക്കു നീളുന്നു. 23  എന്നാൽ, വില്ലാളികൾ പകയോടെ അവനെ ആക്രമിച്ചുകൊണ്ടിരുന്നു. അവർ അവനു നേരെ അമ്പ്‌ എയ്‌തു; അവനോടു വിദ്വേഷം വെച്ചുകൊണ്ടിരുന്നു.+ 24  എങ്കിലും അവന്റെ വില്ല്‌ അചഞ്ചലമായി നിന്നു.+ അവന്റെ കരങ്ങൾ ശക്തിയും വേഗതയും ഉള്ളതായിരുന്നു.+ ഇതു യാക്കോബിൻവീരനായവന്റെ കരങ്ങളിൽനിന്ന്‌, ഇസ്രായേലിൻപാറയായ ഇടയനിൽനിന്ന്‌, ആണല്ലോ വന്നിരിക്കുന്നത്‌. 25  അവൻ* നിന്റെ അപ്പന്റെ ദൈവത്തിൽനിന്നുള്ളവൻ. അവൻ നിന്നെ സഹായിക്കും. അവൻ സർവശക്തനോടുകൂടെയല്ലോ. മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും കീഴെ ആഴത്തിന്റെ അനുഗ്രഹങ്ങളാലും സ്‌തനങ്ങളുടെയും ഗർഭാശയത്തിന്റെയും അനുഗ്രഹങ്ങളാലും അവൻ നിന്നെ ആശീർവദിക്കും.+ 26  നിന്റെ അപ്പന്റെ അനുഗ്രഹങ്ങൾ ശാശ്വതപർവതങ്ങളുടെ അനുഗ്രഹങ്ങളെക്കാളും സുസ്ഥിരമായ കുന്നുകളുടെ അഭികാമ്യവസ്‌തുക്കളെക്കാളും ഏറെ ശ്രേഷ്‌ഠമായിരിക്കും.+ അവയെല്ലാം യോസേഫിന്റെ ശിരസ്സിൽ, തന്റെ സഹോദരന്മാരിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടവന്റെ നെറുകയിൽ, വസിക്കും.+ 27  “ബന്യാമീൻ+ ഒരു ചെന്നായെപ്പോലെ കടിച്ചുകീറിക്കൊണ്ടിരിക്കും.+ രാവിലെ അവൻ ഇരയെ ഭക്ഷിക്കും; വൈകുന്നേരം അവൻ കൊള്ളമുതൽ പങ്കിടും.”+ 28  ഇസ്രായേലിന്റെ 12 ഗോത്രങ്ങൾ ഉത്ഭവിച്ചത്‌ ഇവരിൽനിന്നാണ്‌. അവരെ അനുഗ്രഹിച്ചപ്പോൾ അവരുടെ അപ്പൻ പറഞ്ഞ വാക്കുകളാണ്‌ ഇവ. അങ്ങനെ ഇസ്രായേൽ ഓരോരുത്തർക്കും ഉചിതമായ അനുഗ്രഹങ്ങൾ നൽകി.+ 29  പിന്നെ ഇസ്രായേൽ അവർക്ക്‌ ഈ നിർദേശം നൽകി: “ഞാൻ ഇതാ, എന്റെ ജനത്തോടു ചേരുന്നു.*+ ഹിത്യനായ എഫ്രോന്റെ സ്ഥലത്തുള്ള ഗുഹയിൽ എന്റെ പിതാക്കന്മാരോടൊപ്പം എന്നെ അടക്കം ചെയ്യണം,+ 30  അതായത്‌ കനാൻ ദേശത്ത്‌ മമ്രേക്കരികെയുള്ള മക്‌പേല നിലത്തെ ഗുഹയിൽ! ഹിത്യനായ എഫ്രോന്റെ കൈയിൽനിന്ന്‌ ഒരു ശ്‌മശാനസ്ഥലമായി അബ്രാഹാം വിലയ്‌ക്കു വാങ്ങിയതാണ്‌ ആ നിലം. 31  അവിടെയാണ്‌ അവർ അബ്രാഹാമിനെയും ഭാര്യ സാറയെയും അടക്കിയത്‌.+ യിസ്‌ഹാക്കിനെയും ഭാര്യ റിബെക്കയെയും അടക്കിയതും അവിടെത്തന്നെ.+ ഞാൻ ലേയയെയും അവിടെ അടക്കം ചെയ്‌തു. 32  ആ നിലവും അതിലെ ഗുഹയും ഹേത്തിന്റെ പുത്രന്മാരുടെ കൈയിൽനിന്നാണു വാങ്ങിയത്‌.”+ 33  ആൺമക്കൾക്ക്‌ ഈ നിർദേശങ്ങളെല്ലാം കൊടുത്തശേഷം യാക്കോബ്‌ കാലുകൾ കിടക്കയിലേക്കു കയറ്റിവെച്ച്‌ അന്ത്യശ്വാസം വലിച്ചു; യാക്കോബ്‌ തന്റെ ജനത്തോടു ചേർന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “കിടക്കയോട്‌ അനാദരവ്‌ കാണിച്ചു.”
പദാവലി കാണുക.
അർഥം: “ഇത്‌ ആരുടേതോ അവൻ; ഇത്‌ ആർക്ക്‌ അവകാശപ്പെട്ടതോ അവൻ.”
അതായത്‌, യോസേഫ്‌.
മരണത്തെ കുറിക്കുന്ന കാവ്യഭാഷ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം