വിവരങ്ങള്‍ കാണിക്കുക

തോറാ എന്നാൽ എന്താണ്‌?

തോറാ എന്നാൽ എന്താണ്‌?

ബൈബിളിന്റെ ഉത്തരം

 “തോറാ” എന്നതു തോഹ്‌റ എന്ന എബ്രായപദത്തിൽനിന്ന്‌ വന്നതാണ്‌. “ഉപദേശം,” “നിയമം” എന്നൊക്കെ അതു പരിഭാഷപ്പെടുത്താവുന്നതാണ്‌. a (സുഭാഷിതങ്ങൾ 1:8; 3:1; 28:4) ഈ എബ്രായപദം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്‌ എങ്ങനെയാണെന്നു മനസ്സിലാക്കാൻ പിൻവരുന്ന ഉദാഹരണങ്ങൾ സഹായിക്കും:

  •   തോഹ്‌റ മിക്കപ്പോഴും അർഥമാക്കുന്നത്‌ ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്‌തകങ്ങളെയാണ്‌—ഉൽപത്തി, പുറപ്പാട്‌, ലേവ്യ, സംഖ്യ, ആവർത്തനം. ഈ പുസ്‌തകങ്ങൾ പഞ്ചഗ്രന്ഥങ്ങൾ എന്നും അറിയപ്പെടുന്നു. “അഞ്ചു ഭാഗങ്ങളുള്ള വാല്യം” എന്ന്‌ അർഥമുള്ള ഗ്രീക്കുപദത്തിൽനിന്നാണ്‌ ഇതു വന്നിരിക്കുന്നത്‌. തോറാ എഴുതിയത്‌ മോശയായതുകൊണ്ട്‌ അതിനെ ‘മോശയുടെ നിയമപുസ്‌തകം’ എന്നും വിളിക്കുന്നു. (യോശുവ 8:31; നെഹമ്യ 8:1) തെളിവനുസരിച്ച്‌, ഇത്‌ ആദ്യം എഴുതിയത്‌ ഒറ്റ പുസ്‌തകമായിട്ടാണ്‌. എന്നാൽ കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിനുവേണ്ടി പിന്നീട്‌ പല പുസ്‌തകങ്ങളായി തിരിച്ചു.

  •   ചില പ്രത്യേക വിഷയങ്ങളോട്‌ അനുബന്ധിച്ച്‌ ഇസ്രായേല്യർക്കു കൊടുത്ത നിയമങ്ങളെയും തോഹ്‌റ എന്നു വിളിക്കുന്നു. അതിന്റെ ചില ഉദാഹരണങ്ങളാണ്‌ “പാപയാഗത്തിന്റെ നിയമം (തോഹ്‌റ),” “കുഷ്‌ഠത്തെ സംബന്ധിച്ചുള്ള നിയമം,” “നാസീർവ്രതസ്ഥനെ സംബന്ധിച്ച നിയമം” തുടങ്ങിയവ.—ലേവ്യ 6:25; 14:57; സംഖ്യ 6:13.

  •   ചിലപ്പോൾ ഉപദേശത്തെയും പ്രബോധനത്തെയും അർഥമാക്കാൻ തോഹ്‌റ എന്ന പദം ഉപയോഗിക്കാറുണ്ട്‌. അത്തരം ഉപദേശങ്ങൾ മാതാപിതാക്കളിൽനിന്നോ ബുദ്ധിശാലികളിൽനിന്നോ ദൈവത്തിൽനിന്നുതന്നെയോ ആകാം.—സുഭാഷിതങ്ങൾ 1:8; 3:1; 13:14; യശയ്യ 2:3, അടിക്കുറിപ്പ്‌.

തോറായിൽ അഥവാ പഞ്ചഗ്രന്ഥങ്ങളിൽ എന്താണ്‌ അടങ്ങിയിട്ടുള്ളത്‌?

  •   സൃഷ്ടിയുടെ സമയംമുതൽ മോശയുടെ മരണംവരെ ദൈവം മനുഷ്യരോട്‌ ഇടപെട്ടതിന്റെ ചരിത്രം.—ഉൽപത്തി 1:27, 28; ആവർത്തനം 34:5.

  •   മോശയുടെ നിയമത്തിലെ ചട്ടങ്ങൾ. (പുറപ്പാട്‌ 24:3) ആ നിയമത്തിൽ 600-ലധികം പ്രമാണങ്ങളുണ്ട്‌. ശേമ അഥവാ ജൂതന്മാരുടെ വിശ്വാസപ്രഖ്യാപനം ആണ്‌ അതിൽ മുഖ്യം. ശേമയിലെ ഒരു ഭാഗം ഇങ്ങനെയാണ്‌: “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുശക്തിയോടും കൂടെ സ്‌നേഹിക്കണം.” (ആവർത്തനം 6:4-9) യേശു അതിനെ “ഏറ്റവും വലിയതും ഒന്നാമത്തേതും ആയ കല്‌പന” എന്നാണു വിളിച്ചത്‌.—മത്തായി 22:36-38.

  •   ദൈവത്തിന്റെ പേരായ യഹോവ എന്നത്‌ 1,800-ലധികം പ്രാവശ്യമുണ്ട്‌. ആ നാമം ഉപയോഗിക്കുന്നതിനെ വിലക്കുന്നതിനു പകരം അത്‌ ഉച്ചരിക്കാൻ ദൈവജനത്തോട്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള കല്‌പനകൾ തോറായിൽ കാണാം.—സംഖ്യ 6:22-27; ആവർത്തനം 6:13; 10:8; 21:5.

തോറായെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ

 തെറ്റിദ്ധാരണ: തോറായിലെ നിയമങ്ങൾ എല്ലാ കാലത്തേക്കുമുള്ളതാണ്‌, അവ കാലഹരണപ്പെടുന്നില്ല.

 യാഥാർഥ്യം: ശബത്ത്‌, പൗരോഹിത്യം, പാപപരിഹാരദിവസം തുടങ്ങിയവയോടു ബന്ധപ്പെട്ട തോറായിലെ ചില ചട്ടങ്ങൾ ‘ശാശ്വതമോ’ ‘നിത്യം നിലനിൽക്കുന്നതോ’ ആണെന്നു ചില ബൈബിൾഭാഷാന്തരങ്ങൾ വിശേഷിപ്പിച്ചിട്ടുണ്ട്‌ എന്നതു ശരിയാണ്‌. (പുറപ്പാട്‌ 31:16; 40:15; ലേവ്യ 16:33, 34, പി.ഒ.സി.) എന്നാൽ ഈ വാക്യങ്ങളിൽ ഉപയോഗിച്ച എബ്രായപദത്തിന്‌ ‘എന്നേക്കും നിലനിൽക്കുന്ന’ എന്ന അർഥം മാത്രമല്ല, ‘ഒരു നിശ്ചിതകാലത്തേക്ക്‌ നിലനിൽക്കുന്ന’ എന്ന അർഥവുമുണ്ട്‌. b മോശയുടെ നിയമം പ്രാബല്യത്തിൽ വന്ന്‌ 900 വർഷം കഴിഞ്ഞപ്പോൾ അതിനു പകരമായി “പുതിയ ഉടമ്പടി” സ്ഥാപിക്കുമെന്ന്‌ ദൈവം മുൻകൂട്ടിപ്പറഞ്ഞു. (യിരെമ്യ 31:31-33) അത്‌ “’ഒരു പുതിയ ഉടമ്പടി’ ആണ്‌ എന്നു പറഞ്ഞുകൊണ്ട്‌ മുമ്പത്തേതിനെ ദൈവം കാലഹരണപ്പെട്ടതാക്കി.” (എബ്രായർ 8:7-13) ഇന്നേക്ക്‌ 2,000 വർഷങ്ങൾക്കു മുമ്പ്‌ യേശുക്രിസ്‌തുവിന്റെ മരണത്തിന്റെ അടിസ്ഥാനത്തിൽ ആ ഉടമ്പടി പ്രാബല്യത്തിൽ വന്നു.—എഫെസ്യർ 2:15.

 തെറ്റിദ്ധാരണ: തോറായ്‌ക്കു തുല്യമായ സ്ഥാനമാണ്‌ വാമൊഴിയായി കൈമാറിയ ജൂതപാരമ്പര്യങ്ങൾക്കും താൽമൂദിനും ഉള്ളത്‌.

 യാഥാർഥ്യം: എഴുതപ്പെട്ട തോറായ്‌ക്കു പുറമേ ദൈവം മോശയ്‌ക്കു മറ്റു നിയമങ്ങളൊന്നും കൊടുത്തതായി ബൈബിൾ പറയുന്നില്ല. പകരം ബൈബിൾ പറയുന്നത്‌ ഇങ്ങനെയാണ്‌: “യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: ‘ഈ വാക്കുകൾ നീ എഴുതിവെക്കുക.’” (പുറപ്പാട്‌ 34:27) പരീശന്മാർ തുടങ്ങിവെച്ച ജൂതപാരമ്പര്യങ്ങൾ വാമൊഴിയായി കൈമാറുകയും പിന്നീട്‌ എഴുതിവെക്കുകയും ചെയ്‌തു. മിഷ്‌ന എന്ന പേരിൽ അറിയപ്പെട്ട അതിനെ അവസാനം താൽമൂദിന്റെ ഭാഗമാക്കി. ഈ പാരമ്പര്യങ്ങൾ തോറായുമായി യോജിപ്പിലല്ല. അതുകൊണ്ടാണ്‌ “പാരമ്പര്യത്തിന്റെ പേര്‌ പറഞ്ഞ്‌ നിങ്ങൾ ദൈവവചനത്തിനു വില കല്‌പിക്കാതിരിക്കുന്നു” എന്നു പരീശന്മാരോട്‌ യേശുവിനു പറയേണ്ടിവന്നത്‌.—മത്തായി 15:1-9.

 തെറ്റിദ്ധാരണ: തോറാ സ്‌ത്രീകളെ പഠിപ്പിക്കേണ്ടതില്ല.

 യാഥാർഥ്യം: സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ ഇസ്രായേൽ ജനത്തെ മുഴുവൻ നിയമം വായിച്ചുകേൾപ്പിക്കണമെന്നു മോശയുടെ നിയമം അനുശാസിച്ചിരുന്നു. എന്തുകൊണ്ട്‌? “നിയമത്തിലെ വാക്കുകളെല്ലാം കേട്ടുപഠിക്കാനും ശ്രദ്ധാപൂർവം പാലിക്കാനും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാനും” വേണ്ടിയാണ്‌ അങ്ങനെയൊരു ചട്ടം നൽകിയത്‌.—ആവർത്തനം 31:10-12. c

 തെറ്റിദ്ധാരണ: തോറായിൽ നിഗൂഢമായ സന്ദേശങ്ങളുണ്ട്‌.

 യാഥാർഥ്യം: തോറായിലെ സന്ദേശം നമ്മുടെ എത്തുപാടിന്‌ അതീതമോ നിഗൂഢമോ അല്ല, പകരം വ്യക്തവും എല്ലാവർക്കും മനസ്സിലാകുന്നതും ആണെന്നാണ്‌ അത്‌ എഴുതിയ മോശ അഭിപ്രായപ്പെട്ടത്‌. (ആവർത്തനം 30:11-14) തോറായിൽ നിഗൂഢസന്ദേശമുണ്ട്‌ എന്ന സിദ്ധാന്തം കബാലയിൽനിന്ന്‌ അഥവാ ജൂതരുടെ നിഗൂഢപാരമ്പര്യത്തിൽനിന്ന്‌ ആണ്‌ വന്നിട്ടുള്ളത്‌. അതിലാകട്ടെ, തിരുവെഴുത്തുകളെ വ്യാഖ്യാനിക്കാൻ “കൗശലപൂർവം കെട്ടിച്ചമച്ച” രീതികളാണ്‌ അവലംബിച്ചിരിക്കുന്നത്‌. d2 പത്രോസ്‌ 1:16.

a ഒരു ബൈബിൾ പദസൂചികയുടെ (The Strongest Strong’s Exhaustive Concordance of the Bible) പരിഷ്‌കരിച്ച പതിപ്പിന്റെ “എബ്രായ-അരമായ നിഘണ്ടു-പഴയ നിയമത്തിന്റെ സൂചിക” എന്നതിനു കീഴിലെ 8451-ാമത്തെ പദവും അതിന്റെ വിശദീകരണവും നോക്കുക.

b പഴയനിയമ ദൈവശാസ്‌ത്ര പദഗ്രന്ഥം (Theological Wordbook of the Old Testament), വാല്യം 2, പേജ്‌ 672-673 കാണുക.

c ഇക്കാര്യത്തിൽ തോറാ പഠിപ്പിക്കുന്നതിനു നേർവിപരീതമാണ്‌ ജൂതപാരമ്പര്യം. അതനുസരിച്ച്‌ സ്‌ത്രീകൾ തോറാ പഠിക്കുന്നതു ശരിയല്ല. ഇതിന്‌ ഉദാഹരണമാണ്‌, മിഷ്‌നയിലെ എലീയേസെർ ബേൻ ഹിർകാനസ്‌ റബ്ബിയുടെ വാക്കുകൾ. അത്‌ ഇങ്ങനെയാണ്‌: “ആരെങ്കിലും മകളെ തോറാ പഠിപ്പിക്കുന്നെങ്കിൽ അവളെ അസഭ്യം പഠിപ്പിക്കുന്നതിനു തുല്യമാണ്‌.” (സോത്താഹ്‌ 3:4) ഇനി, “തോറാ സ്‌ത്രീകൾക്കു പകർന്നുകൊടുക്കുന്നതിലും നല്ലത്‌ അതു കത്തിച്ചുകളയുന്നതാണ്‌” എന്ന പ്രസ്‌താവന യരുശലേം താൽമൂദിലും കാണാനാകും.—സോത്താഹ്‌ 3:19എ.

d ഉദാഹരണത്തിന്‌, തോറായെക്കുറിച്ചുള്ള കബാലൻ ചിന്താഗതിയെ സംബന്ധിച്ച്‌ ജൂതരുടെ ഒരു എൻസൈക്ലോപീഡിയ (Encyclopaedia Judaica) പറയുന്നത്‌ ഇങ്ങനെയാണ്‌: “തോറായിൽ ഒരു കാര്യത്തെക്കുറിച്ചും ഒന്നും വ്യക്തമായി പറഞ്ഞിട്ടില്ല. ഓരോരുത്തർക്കും ഇഷ്ടാനുസരണം വ്യാഖ്യാനിക്കാൻ കഴിയുന്ന രീതിയിലാണ്‌ അത്‌ എഴുതിയിരിക്കുന്നത്‌.”—രണ്ടാമത്തെ പതിപ്പ്‌, വാല്യം 11, പേജ്‌ 659.